spot_img
Saturday, September 12, 2026

മാലിന്യ സംസ്കരണം; ശേഖരണരീതി മാറുന്നു.



സംസ്ഥാനത്ത് വീടുകളിൽ നിന്നുള്ള അജൈവ മാലിന്യം ശേഖരിക്കുന്ന രീതിയിൽ സമഗ്രമാറ്റം വരുന്നു. സംസ്കരിച്ച് ഉപയോഗിക്കാവുന്നവയ്ക്കു പ്രതിഫലം നൽകാനാണ് ആലോചിക്കുന്നത്.വീട്ടുകാരെ മാലിന്യങ്ങൾ തരംതിരിക്കാൻ പ്രേരിപ്പിക്കാനും സംസ്കരണം സാധ്യമല്ലാത്ത ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കാനും വേണ്ടിയാണ് പ്രതിഫലം നൽകുന്നതു പരിഗണിക്കുന്നത്. അതേസമയം, വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേന യൂസർ ഫീ ശേഖരിക്കുന്നതു തുടരും.വീടിന്റെ വലുപ്പമനുസരിച്ച് യൂസർഫീ പിരിക്കാനും ആലോചിക്കുന്നുണ്ട്. ചെറിയ വീടുള്ളവർ കുറഞ്ഞതുക നൽകിയാൽ മതിയാകും. യൂസർഫീ പിരിക്കുന്നത് ഓഡിറ്റിനു വിധേയമാക്കും.യുഡിഎഫ് സർക്കാരിനു കീഴിൽ പുനഃസംഘടിപ്പിച്ച, തദ്ദേശ വകുപ്പിന് കീഴിലെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിന്റെ ആദ്യ യോഗത്തിലാണു പദ്ധതിയുടെ പ്രാഥമിക ചർച്ചകൾ നടന്നത്. മന്ത്രി കെ.എം.ഷാജി, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം.ചന്ദ്രശേഖർ, അംഗം ഡോ.പി.പി.ബാലൻ തുടങ്ങിയവർ പങ്കെടുത്തു.മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ചു സമഗ്രമായി പഠിക്കാനും ശാസ്ത്രീയവും സുസ്ഥിരവുമായ പദ്ധതികൾ തയാറാക്കാനുമായി കേരള പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര ചെയർമാനായും ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മുൻ മാനേജിങ് ഡയറക്ടർ കബീർ ബി. ഹാറൂൺ കൺവീനറായും ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles