spot_img
Tuesday, August 4, 2026
Home Blog

വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ ധനസഹായം, നദികളിലെ മണ്ണുമാറ്റാൻ നടപടി-മുഖ്യമന്ത്രി.

0

ആറന്മുള: പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. എല്ലാ സ്ഥലത്തും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി രണ്ട് ഹെലികോപ്ടറുകൾ സജ്ജമാണ്. എൻഡിആർഎഫ് സംഘത്തെയും പോലീസിനെയും ഫയർഫോഴ്സിനേയും എല്ലാസ്ഥലത്തും നിർത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയിലെത്താൻ വൈകിയെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരെയും എംഎൽഎമാരെയും കളക്‌ടർമാരെയും ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി അവർ നിരന്തരം ബന്ധപ്പെടുകയും ചെയ്തു. താൻ നേരിട്ട് ഇവിടെ വരുന്നതിലല്ലല്ലോ കാര്യമെന്നും അദ്ദേഹം പറഞ്ഞു.2018-ലെ പ്രളയത്തിന് ശേഷം മുന്നൊരുക്കങ്ങളൊന്നും നടത്താതിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ പ്രളയവും വെള്ളക്കെട്ടും കഴിഞ്ഞാൽ പുഴയിലെ മാലിന്യങ്ങളും വന്നടിഞ്ഞ മണ്ണും മാറ്റാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സെപ്റ്റംബർ മാസത്തെ റേഷൻ ഈ മാസം വാങ്ങാം.

0

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ മാസത്തെ റേഷൻ ഈ മാസം വാങ്ങാൻ കാർഡുടമ കൾക്ക് അവസരം ഒരുക്കിയിട്ടുണ്ടെന്നും സപ്ലൈകോ മാവേലി സ്റ്റോറുകൾ വഴി 27 രൂപ നിരക്കിൽ അരി ലഭ്യമാക്കുമെന്നും മന്ത്രി അനൂപ് ജേക്കബ്. പുതിയ മുൻഗണനാ കാർഡുടമകൾക്ക് ഈ മാസം മുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.*റേഷൻ സമയബന്ധിതമായി ലഭ്യമാക്കും: മുഖ്യമന്ത്രി*ഓണക്കാലത്ത് എല്ലാവിഭാഗം റേഷൻ കാർഡ് ഉടമകൾക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങളും സബ്‌സിഡി സാധനങ്ങ ളും സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. 73,024 പു തിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.

വെള്ളക്കെട്ടിൽ വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കോഴിക്കോട്: വെള്ളക്കെട്ടിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ കൊണാറമ്പ് സ്വദേശി സുഹൈലാണ് മരിച്ചത്. 38 വയസായിരുന്നു.ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. വീടിനോട് ചേർന്നുള്ള വയലിൽ വെള്ളം കയറിയ വിവരം അറിയാനാണ് സുഹൈൽ സുഹൃത്തുക്കൾക്കൊപ്പം സ്ഥലത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടർന്ന് സമീപത്തുള്ള ചെറുപുഴ കരകവിയുകയും വലിയ തോതിൽ വെള്ളം വയലിലേക്ക് ഒഴുകിയെത്തുകയും ചെയ്തിരുന്നു

വെള്ളം കയറിയ നില കാണുന്നതിനിടെ കാൽവഴുതി സുഹൈൽ വയലിലെ ആഴമുള്ള വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും സമീപത്തെ നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഇരുട്ടും ചെളിയും കാരണം ഏറെനേരം കഴിഞ്ഞാണ് സുഹൈലിനെ കണ്ടെത്താൻ സാധിച്ചത്

ഉടൻ തന്നെ ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നില ഗുരുതരമായതിനെ തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളത്തിൽ മുങ്ങിയതുമൂലം ശ്വാസകോശത്തിനും മറ്റ് ആന്തരിക അവയവങ്ങൾക്കും ഗുരുതരമായ പരിക്കുകൾ സംഭവിച്ചിരുന്നു.മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സുഹൈൽ ചൊവ്വാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങി.സംഭവത്തിൽ നാട് ഞെട്ടലിലാണ്. യുവാവിന്റെ മരണത്തിൽ പെരുവയൽ, കൊണാറമ്പ് പ്രദേശങ്ങളിൽ ദുഃഖാചരണം

കനത്ത മഴയെ തുടർന്ന് ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു

കനത്ത മഴ, റെഡ് അലർട്ട്; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ

0

വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 5) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡിആർ മേഘശ്രീ അറിയിച്ചു. മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്‍പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും പ്രവർത്തിക്കാം.

മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ചുരങ്ങളിലൂടെയുള്ള യാത്ര അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തണം. അത്തരം യാത്രകളിൽ തന്നെ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് (ഓഗസ്റ്റ് 4) എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നിലവിലുള്ളത്. ഇതോടൊപ്പം ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലും സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ (ഓഗസ്റ്റ് 5) തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ഓഗസ്റ്റ് 6-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ മഞ്ഞ അലർട്ടും നിലനിൽക്കും. ഓഗസ്റ്റ് 7-ന് സംസ്ഥാനത്തെ 14 ജില്ലകളിലും ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. തുടർന്ന് ഓഗസ്റ്റ് 8-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. നദികളിൽ ഇറങ്ങുന്നതും രാത്രികാലങ്ങളിൽ മലയോര മേഖലകളിലൂടെയുള്ള യാത്രകളും പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. 

ഫോണിൽ എത്തുന്ന ഈ സൈറൺ ശബ്ദം അവഗണിക്കല്ലേ; കേരളത്തെ ഞെട്ടിച്ച ആ പുതിയ മുന്നറിയിപ്പ് സംവിധാനം.

0

ദുരന്തനിവാരണത്തിൽ വൻ വിജയമായിരിക്കുകയാണ് ജനങ്ങളുടെ സുരക്ഷയ്ക്കായി സർക്കാർ അവതരിപ്പിച്ച പുതിയ മുന്നറിയിപ്പ് സംവിധാനം. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുടനീളം പെരുമഴയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ അധികൃതർ നൽകുന്നുണ്ടായിരുന്നു. എവിടെയെല്ലാം റെഡ് അലർട്ടുണ്ട്, എപ്പോൾ ശക്തമായ കാറ്റോടുകൂടിയുള്ള മഴ പെയ്യും തുടങ്ങി ബാധിക്കപ്പെട്ട ജില്ലകളിലെ മുഴുവൻ നിവാസികളിലേക്കും മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തി. എസ്.എം.എസ്. ആയും വലിയ ശബ്‌ദത്തോടുകൂടിയുള്ള അറിയിപ്പായുമെല്ലാം ഈ ദുരന്ത മുന്നറിയിപ്പ് സന്ദേശമെത്തി. എങ്ങനെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്? ദുരന്തനിവാരണത്തിൽ ഇതിന്റെ പ്രയോജനം എന്തൊക്കെയാണ്?ഇന്ത്യയിൽ അടിയന്തര സാഹചര്യങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ജനങ്ങൾക്ക് തത്സമയം മുന്നറിയിപ്പ് നൽകുന്നതിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ചെടുത്ത ഒരു സംയോജിത സുരക്ഷാ അലേർട്ട് സംവിധാനമാണ് സാചേത് (SACHET).

‘ജാഗ്രത’ എന്നാണ് ഈ പേരിനർത്ഥം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (DoT) സംയുക്തമായാണ് ഈ സംവിധാനം രൂപീകരിച്ചത്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ പ്രമുഖ ഗവേഷണ വികസന സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്മെന്റ്റ് ഓഫ് ടെലിമാറ്റിക്സ് (C-DOT) ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചത്. 2023 മാർച്ച് 11-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ‘നാഷണൽ ഡിസാസ്റ്റർ അലേർട്ട് പോർട്ടലും’ സാചേത് മൊബൈൽ ആപ്ലിക്കേഷനും രാജ്യത്തിന് സമർപ്പിച്ചത്.പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവരിലേക്കും ജീവൻരക്ഷാ മുന്നറിയിപ്പുകൾ എത്തിക്കുക എന്നതാണ് സാചേതിന്റെ പ്രധാന ലക്ഷ്യം.

ചുഴലിക്കാറ്റ്, പ്രളയം, ഉരുൾപൊട്ടൽ, ഭൂകമ്പം, കാട്ടുതീ, ഇടിമിന്നൽ, സുനാമി തുടങ്ങിയ വിവിധ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള സുരക്ഷാ അലേർട്ടുകൾ സാചേത് വഴി ജനങ്ങളിലേക്ക് എത്തിക്കുന്നു.ഇത് കൂടാതെ വാതകച്ചോർച്ചയോ രാസവസ്തുക്കൾ മൂലമുള്ള അപകടങ്ങളോ പോലുള്ള മനുഷ്യനിർമിത അടിയന്തര സാഹചര്യങ്ങളിലും ജനങ്ങൾക്ക് ഈ സംവിധാനം വഴി തത്സമയം സുരക്ഷാ നിർദേശങ്ങൾ ലഭ്യമാക്കുന്നുണ്ട്.ഇന്ത്യയിലെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവിൽ ഈ സേവനം പൂർണ്ണമായി ലഭ്യമാക്കിയിട്ടുണ്ട്.ദുരന്ത ബാധിത പ്രദേശങ്ങളിൽ കൃത്യമായ വിവരങ്ങൾ തത്സമയം എത്തിച്ച് ആളുകളെ മുൻകൂട്ടി തയ്യാറാകാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ഈ അലേർട്ടുകൾ സഹായിക്കുന്നു.

കനത്ത മഴ:ഇന്ന് എട്ടു ജില്ലകളില്‍ അതിതീവ്രമഴ, റെഡ് അലര്‍ട്ട്, ജാഗ്രത

0

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രവും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് എട്ടു ജില്ലകളിലാണ് അതിതീവ്രമഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ തമിഴ്‌നാടിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മുതല്‍ വടക്കന്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന തീരദേശ ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.

Cy Hunt ഓപ്പറേഷൻ :32 കേസുകൾ,മൂന്നുപേർ അറസ്റ്റിൽ

0

കോഴിക്കോട് : സംസ്ഥാന വ്യാപകമായി ഇന്നലെ 28-07-2026 ന് പോലീസ് നടത്തിയ Cy-Hunt ഓപ്പറേഷൻ്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലയിൽ 32 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3 പേർ അറസ്റ്റിലാവുകയും കൂടാതെ 27 പേരെ പോലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ട്, ചെക്ക്, എടിഎം കാർഡ് എന്നിവ ഉപയോഗിച്ച് വിവിധതരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്. കേരള സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ, ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിരന്തരമായി നിരീക്ഷിച്ചാണ് പോലീസ് Cy-Hunt ഓപ്പറേഷൻ നടത്തിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക പരിശോധനയും, അറസ്റ്റും സ്ക്വാഡുകൾ രൂപീകരിച്ചാണ് നടത്തിയിട്ടുള്ളത്. DO ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഇതിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റു പ്രതികളെ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുന്നതായിരിക്കും. സ്വന്തം ബാങ്ക് പാസ് ബുക്ക്, ATM കാർഡ്, ചെക്ക് എന്നിവ മറ്റുള്ളവർക്ക് കൈമാറി അനധികൃത സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്നവർ ക്കെതിരെയും, സഹായം നൽകുന്നവർക്കെതിരെയും വരും ദിവസങ്ങളിലും ശക്തമായ നിയമ നടപടി സ്വീകരിക്കും.

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

0

തൃശൂര്‍: ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. ഭക്തര്‍ക്ക് കൂടുതല്‍ സുഖമമായി ദര്‍ശനം സാധ്യമാക്കുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് വെര്‍ച്വല്‍ ക്യൂ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അദ്യഘട്ടം മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം ഒരുക്കുന്നത്. ചൊവ്വ, വ്യാഴം ദിനങ്ങളില്‍ ആണ് പരീക്ഷണാടിസ്ഥാനത്തിലുള്ള വെര്‍ച്വല്‍ ക്യൂ ദര്‍ശനം.ദിവസവും എട്ട് മണിക്കൂറാണ് ദര്‍ശനം ഉണ്ടാകുക. അത്തരത്തില്‍ പ്രതിദിനം 2400 എന്ന നിലയിലാണ് വെര്‍ച്വല്‍ ക്യൂ പ്രവേശനം. പദ്ധതി നടപ്പിലാകുന്നതിലൂടെ ദര്‍ശനത്തിന് ഭക്തര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാകുമെന്നാണ് കരുതുന്നത്. ക്ഷേത്രത്തില്‍ മണിക്കൂറുകളോളം ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കേണ്ടി വരുന്ന പ്രതിസന്ധി ഇതിലൂടെ ഒഴിവാക്കാന്‍ ആകും എന്നാണ് കരുതുന്നത്.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന സമയം ക്ഷേത്രത്തില്‍ എത്തിയാല്‍ മതിയാകും എന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം. പദ്ധതി വിജയം കാണുന്ന മുറയ്ക്ക് എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ ദര്‍ശനം സാധ്യമാക്കാനാണ് ഗുരൂവായൂര്‍ ദേവസ്വം ലക്ഷ്യമിടുന്നത്. ഓണം അടക്കം വരാനിരിക്കുന്ന ദിവസങ്ങളില്‍ ഭക്തര്‍ക്ക് വലിയ നിലയില്‍ പദ്ധതി ഉപകാരപ്രദമാകും എന്നാണ് കരുതുന്നതെന്നും ദേവസ്വം ബോർഡ് അധികൃതർ പറയുന്നു.

പിഎം ശ്രീ പദ്ധതി നടത്തിപ്പ്; മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

0

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന് നടക്കും. വൈകുന്നേരം തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുന്നത്. മന്ത്രിമാര്‍ ചുമതലയുളള ജില്ലകളിലായതിനാല്‍ തന്നെ ഓണ്‍ലൈനായാകും യോഗം നടക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെയുളള എല്ലാ പുരോഗതിയും ചര്‍ച്ച ചെയ്യും. ഉപസമിതി റിപ്പോര്‍ട്ടിന്റെ ഏകദേശ രൂപവും യോഗത്തിലുണ്ടാകും. സിലബസ്, സ്‌കൂളുകള്‍ തെരഞ്ഞെടുക്കല്‍ തുടങ്ങിയവ ചര്‍ച്ചയാകും. കേന്ദ്രസര്‍ക്കാരിനോട് ആശയവിനിമയം നടത്തുന്നത് സംബന്ധിച്ചും യോഗത്തില്‍ ധാരണയാകും എന്നാണ് വിവരം. നേരത്തെ രണ്ടുതവണയാണ് ഉപസമിതി യോഗം ചേര്‍ന്നത്.പിഎം ശ്രീ കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഉപസമിതി അധ്യക്ഷന്‍. പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ഉപസമിതി റിപ്പോര്‍ട്ട് വെച്ചായിരിക്കും പദ്ധതിയില്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ നീക്കുകയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘ഉപസമിതി റിപ്പോര്‍ട്ട് വെച്ചായിരിക്കും തുടര്‍ന്നുള്ള നടപടി. കേന്ദ്രസര്‍ക്കാരുമായി ചില കാര്യങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായം സംസ്ഥാനത്തിനുണ്ട്. പിഎംശ്രീയില്‍ ഉള്‍പ്പെടെ അതുണ്ട്. ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും പിഎംശ്രീയിലെ കാര്യങ്ങള്‍ തീരുമാനിക്കുക’ എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. യുഡിഎഫ് യോഗത്തില്‍ പിഎംശ്രീയുമായി ബന്ധപ്പെട്ട് പ്രത്യേകം ചര്‍ച്ച നടന്നിട്ടില്ലെന്നും തര്‍ക്കം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിഎംശ്രീയുമായി മുന്നോട്ട് പോകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെയുള്ള അടൂർപ്രകാശിന്റെ പ്രതികരണം.

പ്രതിപക്ഷത്തിരുന്നപ്പോള്‍ ശക്തിയുക്തം പിഎം ശ്രീയെ എതിര്‍ത്ത യുഡിഎഫ് എല്‍ഡിഎഫിനെ പഴിചാരി കൊണ്ടായിരുന്നു പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടത് കൊണ്ട് തന്നെ അതില്‍നിന്ന് പിന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഫണ്ട് വാങ്ങിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു.

മഴ തുടരുന്നു; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, പത്തിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്. കാസര്‍കോട് മുതല്‍ പത്തനംതിട്ട വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂരിലും വയനാട്ടിലും നിയന്ത്രിത അവധിയുമുണ്ട്. കണ്ണൂരില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് അവധി. എന്നാല്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്.

കാസര്‍കോട് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇവിടെ പ്രതീക്ഷിക്കാവുന്ന ആഘാതങ്ങളെ കുറിച്ചും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.തക്കന്‍ തമിഴ്‌നാടിന് മുകളിലെ ചക്രവാതച്ചുഴിയും ഗുജറാത്ത്-കേരള തീരത്തെ ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ ശക്തമാകാന്‍ പ്രധാന കാരണം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.