spot_img
Saturday, June 13, 2026
Home Blog

ലിത്വാനിയയിൽ താമരശ്ശേരി സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

0

താമരശ്ശേരി: ലിത്വാനിയയിൽ ട്രക്കിനുള്ളിൽ താമരശ്ശേരി സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കോരങ്ങാട് പി.സി മുക്ക് സ്വദേശി സുഭാഷ് വെള്ളത്തറ 45 ആണ് മരിച്ചത്.ട്രക്കിനുള്ളിൽ കിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞതോടെ കുടുംബവും ബന്ധുക്കളും ഞെട്ടലിലാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പരേതനായ ശശിയുടെയും ശോഭനയുടെയും മകനാണ് സുഭാഷ്. രേഷ്മയാണ് ഭാര്യ. മക്കൾ: സരയു, സ്വാത്വിക. സുധി പണിക്കർ, സുനിധി എന്നിവരാണ് സഹോദരങ്ങൾ.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ബന്ധുക്കളും വിദേശകാര്യ മന്ത്രാലയവും ചേർന്ന് സ്വീകരിച്ചു വരികയാണ്.

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 15-ന്; വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

0

സംസ്ഥാനത്തെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.രാവിലെ 10 മണി മുതല്‍ വിദ്യാർത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. ആദ്യ അലോട്ട്‌മെന്റ് പട്ടികയിലുള്ളവർക്ക് ജൂണ്‍ 15 മുതല്‍ ജൂണ്‍ 17-ന് വൈകിട്ട് അഞ്ച് മണി വരെ അതത് സ്കൂളുകളില്‍ പ്രവേശനം നേടാവുന്നതാണ്.

ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in-ലെ ‘Candidate Login-SWS’ വഴി ലോഗിൻ ചെയ്ത് ‘First Allot Results’ എന്ന ലിങ്കിലൂടെ ഫലം അറിയാം.അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനില്‍ നിന്നുള്ള അലോട്ട്‌മെന്റ് ലെറ്ററും അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താവിനൊപ്പം സ്കൂളില്‍ ഹാജരാകണം. പ്രവേശനത്തിന് ആവശ്യമായ അലോട്ട്‌മെന്റ് ലെറ്റർ സ്കൂളുകളില്‍ നിന്നും പ്രിന്റ് ചെയ്ത് നല്‍കും. എസ്.എസ്.എല്‍.സി പുനഃപരിശോധനാ ഫലം കൂടി ഉള്‍പ്പെടുത്തിയാണ് ഈ അലോട്ട്‌മെന്റ് തയാറാക്കിയിരിക്കുന്നത്. മോഡല്‍ റെസിഡൻഷ്യല്‍ സ്കൂളുകളിലേക്കുള്ള (MRS) അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ മഴ തുടരും. തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്നു മണിക്കൂറുകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവില്‍ ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കള്ളക്കടല്‍ പ്രതിഭാസമുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ പുലര്‍ച്ചെ 05.30 വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇന്‍കോയിസ്) അറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; ഉപഭോക്താക്കൾ കടുത്ത പ്രതിസന്ധിയിൽ.

0

*സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; ഉപഭോക്താക്കൾ കടുത്ത പ്രതിസന്ധിയിൽ സാധാരണക്കാരന്റെ കുടുംബ ബജറ്റ് പൂർണ്ണമായും താളം തെറ്റിച്ചുകൊണ്ട് മലപ്പുറം ജില്ലയിൽ അവശ്യ പച്ചക്കറികളുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയായി തുടരുന്ന ഈ വിലക്കയറ്റം ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്ക് പുറമെ നിത്യോപയോഗ പച്ചക്കറികളായ ബീൻസ്, കാബേജ് തുടങ്ങിയവയുടെ വിലയും റെക്കോർഡ് നിരക്കിലെത്തിച്ചു.ഒരാഴ്ച മുൻപ് വരെ ജില്ലയിലെ വിപണികളിൽ കിലോയ്ക്ക് 50 രൂപയിൽ താഴെ ലഭ്യമായിരുന്ന പല പച്ചക്കറികൾക്കും ഇപ്പോൾ 80 മുതൽ 100 രൂപ വരെയാണ് ഈടാക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് കിലോയ്ക്ക് 100 രൂപയിൽ താഴെയായിരുന്ന ഇഞ്ചിയുടെ ചില്ലറ വില ഇപ്പോൾ 170 മുതൽ 200 രൂപ വരെയായി വർദ്ധിച്ചു. വെളുത്തുള്ളി വില കിലോയ്ക്ക് 200 മുതൽ 250 രൂപ വരെയാണ്. ബീൻസിന്റെ വില കുതിച്ചുയർന്ന് 150 രൂപയിലെത്തിയപ്പോൾ, വെറും 25 രൂപയ്ക്ക് ലഭിച്ചിരുന്ന കാബേജിന് ഇപ്പോൾ വിപണിയിൽ 50 രൂപ നൽകണം.

ഇന്ധനവില വർദ്ധനവിന് പിന്നാലെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുലോറികളുടെ വരവ് കുറഞ്ഞതാണ് വിപണിയിലെ പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്ന തമിഴ്‌നാട്ടിലെ ദിണ്ടിഗൽ, മേട്ടുപ്പാളയം, സഞ്ചിരിമല, കർണാടകയിലെ ഗുണ്ടൽപേട്ട്, മൈസൂരു എന്നിവിടങ്ങളിൽ കടുത്ത ചൂട് കാരണം പച്ചക്കറിത്തോട്ടങ്ങളിലേക്കുള്ള ജലസേചനം തടസ്സപ്പെട്ടിരുന്നു. ഇത് ഉത്പാദനം പകുതിയായി കുറയുന്നതിനും വിളവെടുപ്പിനെ സാരമായി ബാധിക്കുന്നതിനും കാരണമായി. ഇതോടെ അതിർത്തി കടന്നെത്തുന്ന പച്ചക്കറികളുടെ അളവ് കുത്തനെ കുറഞ്ഞതായി വ്യാപാരികൾ വ്യക്തമാക്കുന്നു.

ഇതര സംസ്ഥാന പച്ചക്കറികൾക്ക് വില കൂടിയതോടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾക്കും വില വർദ്ധിച്ചിട്ടുണ്ട്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന മത്തൻ, വെള്ളരി, എളവൻ, ചേമ്പ്, പയർ, വഴുതന, വെണ്ട തുടങ്ങിയവയ്ക്ക് ‘നാടൻ പച്ചക്കറി’ എന്ന പേരിൽ പൊതുവിപണിയേക്കാൾ 10 രൂപയിലധികം കൂട്ടിയാണ് വ്യാപാരികൾ ഇപ്പോൾ വിൽക്കുന്നത്.വിലക്കയറ്റം ഇതേ രീതിയിൽ തുടർന്നാൽ വരും ദിവസങ്ങളിൽ ഹോട്ടൽ ഭക്ഷണ വിലയെയും ഇത് ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.

*

ഷൂസ് ഇടുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റു; കോഴിക്കോട് സ്വശേിയായ യുവതി ചികിത്സയിൽ.

0

കോഴിക്കോട്: ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് കടിയേറ്റത്.ഇന്ന് രാവിലെ ജോലിക്ക് പോകാൻ ധൃതിയിൽ ഇറങ്ങിയതിനിടെയായിരുന്നു സംഭവം. ഷൂ ഇട്ട ഉടൻ തന്നെ അതിനുള്ളിൽ പാമ്പുണ്ടെന്ന് മനസ്സിലാക്കിയ അനഘ ഷൂ ഊരി മാറ്റി. എന്നാൽ അപ്പോഴേക്കും മൂർഖൻ പാമ്പ് കടിച്ചിരുന്നു.ഉടൻ തന്നെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

യുവതിയുടെ ആരോഗ്യനില തൃപ്തികരമായതിനാൽ ആന്റിവെനം നൽകേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.സംഭവമറിഞ്ഞ് ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഷൂവിനുള്ളിൽ നിന്ന് പാമ്പിനെ പിടികൂടി. കടിച്ചത് മൂർഖൻ പാമ്പാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർക്ക് വീരമൃത്യു, അപകടം അസ്സമിലെ ജോർഹാട്ടിൽ.

0

ന്യൂഡൽഹി: അസ്സമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്പോർട്ട് വിമാനമാണ് റോറ എയർഫോഴ്സ് സ്റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു.

ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.Sqn Ldr പ്രശാന്ത് സിങ്, Flt tL ശുഭം കുമാർ, Sgt ജിതേന്ദ്ര ശർമ, അഗ്നിവീർവായു ഖീമരം കുമാവത്ത്, അഗ്നീവീർ വായു ഡാനിഷ് ആലം എന്നിവരാണ് മരണപ്പെട്ടവർ. അരുണാചൽ പ്രദേശിൽ നിന്ന് പുറപ്പെട്ട വിമാനം അസ്സമിലെ ജോർഹാട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തകർന്നുവീണ വിമാനത്തിന് തീപിടിക്കുകയും ചെയ്‌തിരുന്നു. അപകടകാരണം കണ്ടുപിടിക്കാൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട വ്യോമസേനാ താവളങ്ങളിലൊന്നാണ് ജോർഹാട്ടിലേത്.

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും.

0

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിലെ സൗജന്യ യാത്രയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന യാത്രയ്ക്കായി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ക്ഷണിച്ചു. തമ്പാനൂര്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രി ബസ്സില്‍ സഞ്ചരിക്കുമെന്നും സി പി ജോണ്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടി എന്നത് വാര്‍ത്തയാകുന്ന ഗതികേടിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായാണ് ഇത് കാണുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കിട്ടിയോ എന്നായിരിക്കും ഈ സര്‍ക്കാര്‍ ആദ്യം അന്വേഷിക്കുന്നതെന്ന് സി പി ജോണ്‍ പറഞ്ഞുകെഎസ്ആര്‍ടിസി പെന്‍ഷന്‍കാരെ ജീവനക്കാരെപോലെ പരിഗണിക്കുമെന്നും സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

‘2018ല്‍ 10.1 ശതമാനം പലിശക്കാണ് സര്‍ക്കാര്‍ വായ്പയെടുത്തത്. ജോലി ചെയ്തവരുടെ അവകാശമാണ് പെന്‍ഷന്‍. നിങ്ങളുടെ പെന്‍ഷന്‍ ഞങ്ങളുടെ ആവശ്യമാണ്’, സി പി ജോണ്‍ പറഞ്ഞു.തന്റെ ഓഫീസിലേക്ക് നിങ്ങള്‍ക്ക് എപ്പോഴും വരാമെന്നും സി പി ജോണ്‍ പറഞ്ഞു.പക്ഷേ 10, 20 ആളുകളുമായി വരരുത്. എല്ലാവര്‍ക്കും ഇരിക്കാന്‍ അവിടെ കസേര ഇല്ല. എന്റെ വീട്ടിലേക്ക് നിങ്ങള്‍ക്ക് വരാം. അവിടെ എത്ര ആളുകള്‍ക്ക് വേണമെങ്കിലും വരാം.

എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു’, സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം കെഎസ്ആര്‍ടിസി ബസിലെ സൗജന്യ യാത്രയില്‍ കെഎസ്ആര്‍ടിസിക്ക് ബാധ്യത വരില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യാത്ര ചെയ്യാന്‍ പ്രത്യേക കാര്‍ഡുകളോ സര്‍ട്ടിഫിക്കറ്റുകളോ വേണ്ടെന്നും എല്ലാ വനിതകള്‍ക്കും സൗജന്യ യാത്ര ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ.

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടന ദിവസം ബസ് ഓടിക്കുക കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ. പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവർ ഷീലയാണ് ബസ്സ് ഓടിക്കുക. ഉദ്ഘാടന ദിവസം ബസ്സിലെ കണ്ടക്ടറും വനിതയായിരിക്കും. 3125 ബസ്സുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക.മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിവിഐപികൾ ബസ്സിൽ യാത്ര ചെയ്യും. തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുക

. ഉദ്ഘാടന ബസിന്റെ മിനുക്ക് പണികൾ അന്തിമഘട്ടത്തിലാണ്. സൗജന്യ ടിക്കറ്റിൽ ‘പ്രിയദർശിനി’ എന്ന് രേഖപ്പെടുത്തും. സൗജന്യ ടിക്കറ്റ് നൽകുന്നതിൽ കണ്ടക്ടർമാർക്ക് പരിശീലനം നൽകും.ഇതിനിടെ കെഎസ്ആർടിസി സൗജന്യ യാത്രക്ക് ബാങ്ക് മുഖേന പണം ലഭ്യമാക്കുന്നതിന് നീക്കം തുടങ്ങി.

സർക്കാർ ഗ്യാരന്റിയിൽ കെഎസ്ആർടിസിക്ക് ഓവർഡ്രാഫ്റ്റ് അനുവദിക്കാനാണ് നീക്കം. മാസം ആദ്യം പണം കെഎസ്ആർടിസിക്ക് നൽകാനാണ് നീക്കം. മാസം അവസാനത്തോടെ പലിശ ഉൾപ്പെടെ സർക്കാർ അടക്കും. ഇത് സ്ഥിരം സംവിധാനം ആക്കാനാണ് നീക്കം. ബാങ്കുകളുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. മാസവസാനം പണം നൽകാമെന്ന സർക്കാരിന്റെ നിർദ്ദേശം നേരത്തെ കെഎസ്ആർടിസി തള്ളിയിരുന്നു.

ഭയപ്പെടേണ്ട സാഹചര്യമില്ല; നിപ ബാധിച്ച രോഗിയുടെ സമ്പർക്കപട്ടികയിൽ വന്ന മൂന്നുപേരുടെയും പരിശോധനാ ഫലം നെഗറ്റീവ്, കേന്ദ്ര സംഘം കോഴിക്കോടെത്തി.

0

കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് ആശ്വാസകരമായ വാർത്തയാണ് പുറത്തുവരുന്നത്. കോഴിക്കോട് രോഗം ബാധിച്ച ആളുടെ സമ്പർക്കപട്ടികയിൽ വന്ന മൂന്നുപേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. അതേസമയം സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം കോഴിക്കോട് എത്തി. എൻഐവി, ഐസിഎംആർ സംഘമാണ് എത്തിയത്. ഇവർ ആരോഗ്യവകുപ്പ് ജീവനക്കാരുടെ ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. നിപ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും. നാളെ ആരോഗ്യമന്ത്രി കെ. മുരളീധരൻ കോഴിക്കോട് എത്തുകയും ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും ചെയ്യുമെന്നാണ് വിവരം.

ഇന്നലെയാണ് നിപ ബാധിച്ച രോഗിയുടെ സമ്പർക്കപട്ടികയിൽ വന്ന മൂന്നുപേരുടെ സ്രവം പരിശോധിച്ചത്. ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാട്ടുകയും ചെയ്തിരുന്നു. എന്നാൽ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിയിൽ മൂന്നു പേരുടെയും സ്രവ പരിശോധനാഫലം നെഗറ്റീവായി.അതേസമയം, നിപ പ്രതിരോധത്തിൽ സർക്കാറിന് വീഴ്ചയുണ്ടായെന്ന പ്രതിപക്ഷ ആരോപണം തള്ളി ആരോഗ്യമന്ത്രി. പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുരളിധരന്റെ പ്രതികരണം.

പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ വിമർശനമാണെന്നും, അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളുവെന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. വീണ് കിട്ടിയത് പ്രതിപക്ഷം ആയുധമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്തു വർഷം ഭരിച്ചു പരാജയപ്പെട്ടവർ എല്ലാത്തിലും കുറ്റം കണ്ടെത്തുമെന്നും കെ മുരളീധരൻ വിമർശിച്ചു. താൻ കോഴിക്കോട് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച കെ മുരളീധരൻ എല്ലാ നിർദ്ദേശങ്ങളും കൊടുത്ത ശേഷമാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും പറഞ്ഞു.

റവന്യൂ മന്ത്രി ഇന്ന് കോഴിക്കോട് ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും കെ മുരളീധരൻ പ്രതികരിച്ചു.നിപ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരു ആന്റിവൈറൽ മെഡിസിൻ മാത്രമാണ് ഇനി എത്താനുള്ളത്. അത് ഇന്ന് വൈകുന്നേരത്തിന് മുൻപ് ഡൽഹിയിൽ നിന്ന് എത്തിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ഇതുവരെ നടത്തിയ പരിശോധനകൾ എല്ലാം നെഗറ്റീവ് ആണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

ഭീകര സ്വപ്നം പോലെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്; കയറി നിൽക്കാനും ഇപ്പോൾ പേടിക്കണം.

0

കോഴിക്കോട് : ബലക്ഷയമുണ്ടെന്ന ഗൗരവമേറിയ പഠന റിപ്പോർട്ട് ഒരു വശത്ത്… അറ്റകുറ്റപ്പണി ആരു നടത്തുമെന്ന തർക്കം മറുവശത്ത്…. സർക്കാരും കെടിഡിഎഫ്സിയും പാട്ടക്കരാർ എടുത്ത അലിഫ് ബിൽഡേഴ്സും നിയമയുദ്ധവും പരസ്പരമുള്ള ആരോപണങ്ങളും തുടരുമ്പോൾ, നഗരഹൃദയത്തിൽ നോക്കുകുത്തിയായി മാറിയ കെഎസ്ആർടിസി ടെർമിനൽ യാത്രക്കാർക്കും ഭീഷണിയായി തുടങ്ങുന്നു. കാത്തിരിപ്പു േകന്ദ്രത്തിന്റെ മേൽക്കൂരയിലെ ജിപ്സം ബോർഡും അലുമിനിയം പാനലുകളുമാണ് വെള്ളത്തിൽ കുതിർന്നു പൊളിഞ്ഞു വീണത്.

മൂന്നു യാത്രക്കാർക്ക് നേരിയ പരുക്കുകൾ മാത്രമേ സംഭവിച്ചുള്ളൂ എന്ന ആശ്വാസത്തിനിടയിലും ഒന്നും രണ്ടും നിലകളിൽ വെള്ളം കെട്ടിക്കിടക്കുന്ന കാഴ്ച ആശങ്ക ഉണർത്തുന്നു. കെട്ടിടത്തിന് ഉൾവശം ഈ രീതിയിൽ നനഞ്ഞു കുതിർന്നു കിടക്കുന്നത് കൂടുതൽ ബലക്ഷയത്തിനു കാരണമായേക്കാം എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കെടിഡിഎഫ്സി 75 കോടി രൂപ മുടക്കി നിർമിച്ച ടെർമിനൽ 2015ൽ ആണ് ഉദ്ഘാടനം ചെയ്തത്. പടുകൂറ്റൻ കെട്ടിടം കോടികൾ മുടക്കി നിർമിച്ചെങ്കിലും കാര്യമായ ഒരു വരുമാനവും കെടിഡിഎഫ്സിക്ക് ഇതു വരെ ഉണ്ടായിട്ടില്ല. 32.70 കോടി രൂപ അറ്റകുറ്റപ്പണിക്കു വേണ്ടി വരുമെന്ന് ആദ്യ പഠനം നടത്തിയ ചെന്നൈ ഐഐടി കണ്ടെത്തിയിരുന്നു. രണ്ടാം പഠനം നടത്തിയ ബാർട്ടൺഹിൽ എൻജിനീയറിങ് കോളജ് വിദഗ്ധർ 6.03 കോടി രൂപ മതിയെന്ന കണ്ടെത്തലും നടത്തി.

രണ്ടു പഠന റിപ്പോർട്ടുകളിലും അറ്റകുറ്റപ്പണികൾ അടിയന്തരമായി ചെയ്യേണ്ടി വരും എന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും ആരു ചെയ്യും എന്ന തർക്കമാണ് ഇപ്പോൾ നിലനിൽക്കുന്നത്.കെടിഡിഎഫ്സി ചെയ്യണം എന്നായിരുന്നു കരാർ എടുത്ത അലിഫ് ബിൽഡേഴ്സിന്റെ ആദ്യ നിലപാട്. എന്നാൽ, കെട്ടിടത്തിന്റെ നിലവാരം പരിശോധിക്കേണ്ടത് കരാർ എടുക്കുന്നയാളിന്റെ ഉത്തരവാദിത്തമാണെന്നും കരാർ ഒപ്പിട്ട ശേഷം അത് കെടിഡിഎഫ്സിയുടെ തലയിൽ കെട്ടിവയ്ക്കാൻ സാധിക്കില്ലെന്നും സർക്കാർ നിലപാടെടുത്തു.

ഏറ്റവും ഒടുവിൽ നിർമാണം തീരും വരെയുള്ള വാടക ഒഴിവാക്കിത്തന്നാൽ അറ്റകുറ്റപ്പണി തങ്ങൾ തന്നെ ചെയ്തോളാം എന്ന നിലപാടിലാണ് അലിഫ് ബിൽഡേഴ്സ്. എന്നാൽ ഇതും സർക്കാർ അംഗീകരിക്കുമോ എന്നു വ്യക്തമല്ല. അറ്റകുറ്റപ്പണി കാലങ്ങളോളം നീട്ടിക്കൊണ്ടു പോയാൽ ആ പേരിൽ വാടക ഒഴിവാക്കിയെടുക്കാൻ അലിഫിനു കഴിയുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ തർ‍ക്കം അനിശ്ചിതമായി നീളുന്നതിനിടയിലാണ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ ചില ഭാഗങ്ങൾ അടർന്നു വീഴാൻ തുടങ്ങുന്നത്. ബസുകൾ കയറ്റിയിടാൻ സാധിക്കാത്ത ബസ് സ്റ്റാൻഡ്’ എന്ന ചീത്തപ്പേര് ആദ്യം മുതലേ ഉള്ള ടെർമിനൽ കെട്ടിടമാണ് കോഴിക്കോട്ടേത്. തൂണുകൾക്ക് ഇടയിലൂടെ ബസ് ട്രാക്കിലേക്ക് കയറ്റാനും പുറത്തേക്ക് ഇറക്കാനും ഡ്രൈവർമാർ കഠിനാധ്വാനം ചെയ്യണം.

ലോ ഫ്ലോർ ബസിന്റെ അടിഭാഗം ഉരയാതെ റോഡിലേക്ക് ഇറക്കാനും സാധിക്കില്ല. മാസം 43.20 ലക്ഷം രൂപയാണ് അലിഫ് ബിൽഡേഴ്സ് കെടിഡിഎഫ്സിക്ക് വാടകയായി നൽകേണ്ടത്. 2021 ഒക്ടോബറിൽ കരാർ ഒപ്പിട്ട ശേഷം, ബലക്ഷയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി നയാ പൈസ നൽകിയിട്ടില്ല. ടെർമിനലിന്റെ ഭൂഗർഭ ഭാഗത്തെ പാർക്കിങ് സ്ഥലം വാടകയ്ക്ക് നൽകിയും ശുചിമുറി ഫീസ് പിരിച്ചും ഓഫിസ് പ്രവർത്തിപ്പിച്ചും മാസം 15 ലക്ഷം രൂപയെങ്കിലും അലിഫ് ബിൽഡേഴ്സ് നേടുന്നുമുണ്ട്. അലിഫ് ബിൽഡേഴ്സ് കെട്ടിവച്ചിരിക്കുന്ന 17 കോടി രൂപയിൽ ഭൂരിഭാഗവും അവർ വസൂലാക്കിയിട്ടുണ്ടെന്നാണ് കെടി‍‍ഡിഎഫ്സി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്.

കെഎസ്ആർടിസി ടെർമിനലിൽ സീലിങ് വീണു രണ്ട് പേർക്ക് പരുക്ക്കോഴിക്കോട് ∙ മാവൂർ റോഡ് കെഎസ്ആർടിസി ബസ് ടെർമിനലിൽ സീലിങ് അടർന്നു വീണ് 2 യാത്രക്കാർക്കു പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ ഉണ്ടായ അപകടത്തിൽ ആലപ്പുഴ കായംകുളം കിരിക്കാടി കിഴക്കേലമൂട് വീട്ടിൽ മധു (58), വയനാട് മാനന്തവാടി ചെറുപുഴ കോക്കണ്ടത്തിൽ അജിത്ത് (24) എന്നിവർക്കാണു പരുക്കേറ്റത്. ഗ്രൗണ്ട് ഫ്ലോറിൽ 13 –ാം തൂണിനു സമീപം യാത്രക്കാരുടെ കാത്തിരിപ്പു സ്ഥലത്തിനു മുകളിലെ ജിപ്സം ബോർഡ് സീലിങ് മഴയിൽ കുതിർന്ന് അടർന്നു വീഴുകയായിരുന്നു. ഇവരുടെ തലയിൽ ചെറിയ മുറിവു പറ്റി. യാത്രക്കാർ കുറവായതിനാൽ വലിയ അപകടം ഒഴിവായി. നേരെ മുകളിൽ ഭക്ഷണശാലകളും മറ്റും പ്രവർത്തിക്കുന്ന ഒന്നാം നിലയിലും സീലിങ് അടർന്നുവീണിരുന്നു. ‌കെഎസ്ആർടിസി ടെർമിനൽ കെട്ടിടത്തിനു ബലക്ഷയം ഉണ്ടെന്നു നേരത്തെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.നിർമാണം മുതൽ അപാകത ടെർമിനലിനെന്നും ശനിദശകോഴിക്കോട് ∙

നിർമാണത്തിലും രൂപകൽപനയിലും ഒട്ടേറെ അപാകതകൾ കൊണ്ടു കുപ്രസിദ്ധമായ കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ മഴക്കാലമായതോടെ ദുരിതവും അപകടസാധ്യതയും വർധിച്ചു. മുകൾത്തട്ടു മുതൽ അടിത്തട്ടിലെ പാർക്കിങ് സ്ഥലംവരെ വെള്ളക്കെട്ടാണ്. മേൽക്കൂരയിൽ നിന്നു മഴവെള്ളം ഒഴുകാനുള്ള മാർഗം തടസ്സപ്പെട്ടിരിക്കുകയാണ്. അതിന്റെ ഫലമായാണു രണ്ടാം നിലയിലെ വെള്ളക്കെട്ടും മറ്റു നിലകളിലെ ചോർച്ചയും ഉണ്ടായത്. ഭക്ഷണശാലകൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഒന്നാംനിലയിൽ എപ്പോഴും വെള്ളമുണ്ട്. അവിടെ ആളുകൾ വഴുതി വീണു ഗുരുതരപരുക്കേൽക്കാനുള്ള സാധ്യത ഏറെയാണ്. ഇപ്പോൾ മുന്നറിയിപ്പു ബോർഡ് വച്ചിട്ടുണ്ട്. താഴെത്തട്ടിലെ പാർക്കിങ് സ്ഥലത്തേക്കു പുറത്തുനിന്നുള്ള വെള്ളവും ഒഴുകിയെത്തുന്നു. മഴ പെയ്യുമ്പോൾ വാഹനം ഇറങ്ങുന്ന വഴിയിലൂടെ വെള്ളം അകത്തെത്തും.

കൂടാതെ ചില തൂണുകളിലൂടെ മുകൾഭാഗത്തു നിന്നു ചെറിയ തോതിൽ വെള്ളം ഒഴുകുന്നു. വലിയ മഴ പെയ്താൽ ബൈക്ക് നിർത്തി പുറത്തേക്കു നടക്കാൻ പ്രയാസമാകും വിധം വെള്ളക്കെട്ടുണ്ടാകും. അപകടസാധ്യതയും ഏറെയാണ്.കെഎസ്ആർടിസി ടെർമിനലിൽ ബസ് കാത്തിരുന്ന വയനാട് മാനന്തവാടി ചെറുപുഴ കോക്കണ്ടത്തിൽ ഹൗസിൽ അജിത്ത് ചെറിയ ഉറക്കത്തിലേക്കു വഴുതിയപ്പോഴാണ് എന്തോ തലയിലും ദേഹത്തുമെല്ലാം പതിച്ചത്. എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ല. സമീപത്തിരുന്നവർ എഴുന്നേറ്റ് ഓടി, അതിനിടയിൽ ചിലർ മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരണം നടത്തുന്നു.

തൊട്ടടുത്ത് ഉണ്ടായിരുന്ന ആലപ്പുഴ കായംകുളം കിരിക്കാടി കിഴക്കേലമൂട് വീട്ടിൽ മധു തലയിൽ കൈവച്ചു നിൽക്കുന്നു. പരിസരബോധം വീണ്ടെടുത്തപ്പോൾ മനസ്സിലായി ഇരിപ്പിടത്തിനു മുകളിലെ സീലിങ് അടർന്ന തലയിൽ വീണതാണെന്ന്. ചെറിയ പരുക്ക് മാത്രമായതിനാൽ കോഴിക്കോട്ട് ആശുപത്രിയിലൊന്നും പോകാതെ നാട്ടിലേക്കു തിരിച്ചതായി അജിത്ത് പറഞ്ഞു.‘സമഗ്രമായ അന്വേഷണം നടത്തണം’കോഴിക്കോട്∙ കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിലെ അപാകത സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നു കെ.ജയന്ത് എംഎൽഎ. അപകടം നടന്ന ടെർമിനൽ കെട്ടിടം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കാര്യങ്ങൾ വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും.

ദിവസവും ഒട്ടേറെ ആളുകൾ എത്തുന്ന സ്ഥലമാണ് കെഎസ്ആർടിസി ടെർമിനൽ. അതിനാൽ തന്നെ സുരക്ഷയ്ക്കു പ്രാധാന്യം നൽകേണ്ടതുണ്ട്. അറ്റകുറ്റപ്പണി കൊണ്ടു പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് അഭിപ്രായമില്ല. കെട്ടിടത്തിന്റെ ഘടനയിൽ തന്നെ പ്രശ്നമുണ്ട്. ബലക്ഷയം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അടിത്തറ തന്നെ മാറ്റി നിർമാണം നടത്തേണ്ടി വരും. ഇപ്പോൾ പരുക്കു പറ്റിയവർക്കു ചികിത്സയും മറ്റു ചെലവുകളും നൽകണമെന്നും എംഎൽഎ പറഞ്ഞു.