ആർ.സി. ബുക്ക്, ലൈസൻസ് എന്നിവ ഇനി തപാല്‍മാർഗം വീട്ടിലെത്തില്ല. തിരിച്ചറിയല്‍ രേഖകള്‍ സഹിതം വാഹനമുടമകളോ ബന്ധുക്കളോ ആർ.ടി. ഓഫീസുകളിലെത്തി കൈപ്പറ്റണം. അച്ചടി തുടങ്ങിയാല്‍ രേഖകള്‍ പെട്ടെന്നു തന്നെ വാഹനയുടമകള്‍ക്കു ലഭ്യമാക്കാൻ വേണ്ടിയാണ് ആർ.ടി. ഓഫീസ് വഴി വിതരണം ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
തപാലിനത്തില്‍ നേരത്തെ വാങ്ങിയ അപേക്ഷയോടൊപ്പം വാഹനമുടമകളില്‍നിന്ന് 45 രൂപ വീതം തപാല്‍ നിരക്കു വാങ്ങിയ ശേഷമാണു പുതിയ പരിഷ്കാരം. ഈ പണം തിരിച്ചുകൊടുക്കുമോയെന്നതിലും വ്യക്തതയില്ല.






