spot_img
Sunday, June 14, 2026
Home Blog Page 624

രാത്രി ഡ്രൈവിംഗിനിടെ ഈ തോന്നലുകള്‍ വരുന്നുണ്ടോ? ജാഗ്രത!

0

അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമുള്ള റോഡപകടങ്ങള്‍ പതിവാണിപ്പോള്‍. മിക്ക റോഡുകളിലും പുലര്‍ച്ചെയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണ് സംഭവിക്കുന്നത്.

നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികള്‍ അല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക

.1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക

2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക

3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക

4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക.

5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക

6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക

7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക

8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുകഉ

റക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നുംശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ. അതിനാല്‍ ഈ ലക്ഷണങ്ങളൊക്ക തോന്നിയാല്‍ ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം.

കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിര്‍ബന്ധമായും ഉറങ്ങണം. ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഓര്‍മ്മിക്കുക

1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക

2. ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക

3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളില്‍ ഒപ്പം കൂട്ടുക

4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്

5. കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫൈനിനു കഴിയും.

6. ഡ്രൈവിംഗില്‍ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക.

ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുകഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു ഉറക്കം വരുന്നുണ്ടെങ്കില്‍ ദയവു ചെയ്‍ത് ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വയ്ക്കുക. അല്‍പ്പം ഉറങ്ങിയിട്ടു മാത്രം യാത്ര തുടരുക. ഓരോ ജീവനും വിലപ്പെട്ടതാണ്.ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പെട്രോള്‍ പമ്പുകളില്‍ അപകടം ഉറപ്പ്ഓരോ പെട്രോള്‍ പമ്പും അക്ഷരാര്‍ത്ഥത്തില്‍ അത്യധികം സ്‍ഫോടക ശേഷിയുള്ള ബോംബുകള്‍ക്ക് സമാനമാണ്. എന്നാല്‍ ഇവിടെത്തുമ്പോള്‍ ഇക്കാര്യം നമ്മളില്‍ പലരും ഓര്‍ക്കാറു പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പെട്രോളിയം ഉത്പന്നങ്ങൾ വളരെ പെട്ടെന്ന് തീ പിടിക്കാൻ സാധ്യതയുള്ളതിനാൽ നമ്മുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടം ഉണ്ടാക്കിയേക്കാം. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാല്‍ പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതിനിടെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

അവയെന്തൊക്കെയാണെന്നു അറിയാം.ടാങ്കിൽ ഇന്ധനം നിറക്കുമ്പോൾ വാഹനത്തിന്‍റെ എഞ്ചിൻ നിർബന്ധമായും ഓഫ് ചെയ്യുകവാഹനത്തിൽ ഇരുന്നു പുക വലിക്കുകയോ തീപ്പെട്ടിയോ ലൈറ്ററോ ഉപയോഗിക്കുകയോ ചെയ്യരുത്മൊബൈൽ ഫോൺ ഉപയോഗിക്കരുത്ഗ്യാസ് ഇന്ധനമായി ഉപയോഗിക്കുന്ന വാഹനത്തിൽ വേനൽക്കാലത്ത് ഫുൾടാങ്ക് ഇന്ധനം നിറയ്ക്കാതെ കുറച്ച് ഭാഗം ഒഴിച്ചിടുക.വാഹനത്തിലുള്ള കുട്ടികൾ സ്‍പാര്‍ക്ക് ഉണ്ടാകുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക

കഴിഞ്ഞവര്‍ഷം ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 2,83,666 കോടിയുടെ സ്മാര്‍ട്ട്ഫോണുകള്‍

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞു പോയത് സ്മാര്‍ട്ട്‌ഫോണുകള്‍.

പോയവര്‍ഷം 2,83,666 കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നതനുസരിച്ച്, ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി വരുമാനം 2021-ല്‍ 38 ബില്യണ്‍ ഡോളര്‍ കവിഞ്ഞു, അതായത് 2021-ല്‍ 27 ശതമാനം ഉയര്‍ന്നു. ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി കണ്ട എക്കാലത്തെയും ഉയര്‍ന്ന കയറ്റുമതിയാണിത്, വര്‍ഷാവര്‍ഷം 11 ശതമാനം കുതിപ്പ് കാണിക്കുന്നു. എന്നിരുന്നാലും, ഘടകഭാഗങ്ങളുടെ കുറവ് കാരണം ഡിസംബര്‍ പാദത്തിലെ ഷിപ്പ്മെന്റുകള്‍ മന്ദഗതിയിലായി.

2021-ല്‍ മൊത്തത്തില്‍ 24 ശതമാനം ഓഹരി കൈക്കലാക്കി ഷവോമി മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി അതിന്റെ സ്ഥാനം നിലനിര്‍ത്തി. എംഐ 11 സീരീസിന്റെ വില്‍പ്പനയിലൂടെ 258 ശതമാനം വരുമാന വര്‍ദ്ധനവോടെ പ്രീമിയം സെഗ്മെന്റില്‍ (30,000 രൂപയ്ക്ക് മുകളില്‍) എക്കാലത്തെയും ഉയര്‍ന്ന ഓഹരിയും ഇത് രേഖപ്പെടുത്തി. എന്നിരുന്നാലും, ഘടകങ്ങളുടെ വിതരണത്തിലെ പരിമിതികള്‍ കാരണം കമ്പനി നാലാം പാദത്തിലേക്കുള്ള കയറ്റുമതിയില്‍ മാന്ദ്യം നേരിട്ടു.മുമ്പത്തെപ്പോലെ സാംസങ്ങാണ് രണ്ടാം സ്ഥാനം നേടിയത്, എന്നാല്‍ വളര്‍ച്ചയ്ക്ക് പകരം ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് വര്‍ഷം തോറും 8 ശതമാനം ഇടിവ് രേഖപ്പെടുത്തി.

20,000-45,000 രൂപ സെഗ്മെന്റിലെ 5ജി സ്മാര്‍ട്ട്ഫോണുകളാല്‍ നയിക്കപ്പെടുന്ന ഇത് വിപണിയില്‍ 18 ശതമാനം വിഹിതം നേടി. സാംസങ്ങിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു നല്ല വാര്‍ത്തയാണെങ്കിലും, അതിനും വിതരണ ശൃംഖല തടസ്സങ്ങള്‍ നേരിടേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം നോട്ട് സീരീസിന്റെ അഭാവം സാംസങ്ങിന്റെ വിപണി വിഹിത ഇടിവിന് കാരണമായി. എന്നാല്‍ സാംസങ് അതിന്റെ കിറ്റിയില്‍ മൂന്ന് ഉപകരണങ്ങളുമായി മടക്കാവുന്ന വിഭാഗത്തില്‍ ഒരു നേതാവായി ഉയര്‍ന്നു. ഫോള്‍ഡും ഫ്‌ലിപ്പും ഉള്‍പ്പെടെയുള്ള സാംസങ്ങിന്റെ മടക്കാവുന്ന ഫോണുകള്‍ 2021-ല്‍ 388 ശതമാനം വളര്‍ച്ച നേടി. ചാര്‍ട്ടുകളില്‍ റിയല്‍മി മൂന്നാം സ്ഥാനത്തെത്തി.

ഏറ്റവും ചടുലവും അതിവേഗം വളരുന്നതുമായ ഒരു ബ്രാന്‍ഡ് ഉണ്ടെങ്കില്‍ അത് റിയല്‍മി ആയിരുന്നു. 2021 ല്‍ ഇത് 20 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി, നാലാം പാദത്തില്‍, 17 ശതമാനം ഓഹരിയുമായി വിപണിയില്‍ രണ്ടാം സ്ഥാനം നേടാന്‍ റിയല്‍മിക്ക് കഴിഞ്ഞു. 2021-ല്‍ റിയല്‍മിയുടെ മൊത്തത്തിലുള്ള വിഹിതം 14 ശതമാനമാണ്, ഇത് നാര്‍സോ, സി സീരീസിലെ ഫോണുകളുടെ വില്‍പ്പനയില്‍ ഉയര്‍ന്നതാണ്.

വിവോയ്ക്കും ഓപ്പോയ്ക്കും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടാനായി. 2021-ല്‍ 19 ശതമാനം ഷെയറുമായി വിവോ മികച്ച 5G സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി ഉയര്‍ന്നപ്പോള്‍, ഓപ്പോ 6 ശതമാനം വാര്‍ഷിക വളര്‍ച്ച കാണിച്ചു.

iTel, Infinix, Tecno തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥതയിലുള്ള ട്രാന്‍സ്ഷന്‍ ഹോള്‍ഡിംഗ്സ്, 2021-ല്‍ 55 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി, 10 ദശലക്ഷം യൂണിറ്റുകളുടെ കയറ്റുമതി കടന്നു.2021-ലെ ഐഫോണ്‍ കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അതിവേഗം വളരുന്ന ബ്രാന്‍ഡുകളിലൊന്നായി ആപ്പിളിനെ മാറ്റി. കയറ്റുമതിയില്‍ 108 ശതമാനം വളര്‍ച്ച കൈവരിച്ചു. ഐഫോണ്‍ 12, ഐഫോണ്‍ 13 എന്നിവയ്ക്കായുള്ള ശക്തമായ ഡിമാന്‍ഡ് ആപ്പിളിന്റെ കയറ്റുമതി വര്‍ധിപ്പിച്ചു, അതേസമയം ഉത്സവ സീസണ്‍ ഓഫറുകള്‍ അതിശയകരമായ വളര്‍ച്ചയ്ക്ക് കാരണമായി.

എന്നാല്‍ ഇപ്പോഴും നിര്‍മ്മാണ, വിതരണ പ്രശ്നങ്ങളില്‍ വലയുകയാണ് ആപ്പിള്‍. രണ്ടാമത്തെയും കൂടുതല്‍ മാരകവുമായ കോവിഡ് തരംഗവും ആഗോള ഘടകങ്ങളുടെ ക്ഷാമവും മൂലമുണ്ടായ വിലക്കയറ്റം കാരണം നിരവധി വിതരണ പരിമിതികള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു വര്‍ഷത്തിലാണ് ഈ നേട്ടം കൈവരിച്ചത്

കേന്ദ്ര ബജറ്റ് 2022 : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രധാന പ്രഖ്യാപനങ്ങൾ ഇവ

കൊവിഡിന്റെ പ്രതിസന്ധിയിൽ നിന് കരകയറാൻ ശ്രമിക്കുന്ന രാജ്യത്തിന് ഊർജ്ജവും ആവേഗവും നൽകാൻ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. പിഎം ഗതി ശക്തിയെന്ന വമ്പൻ പദ്ധതിയാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന ആകർഷണം. അടിസ്ഥാന സൗകര്യ വികസന രംഗത്താണ് ഊന്നൽ. അതേസമയം ഡിജിറ്റൽ ആസ്തികൾക്ക് മുകളിലെ നികുതി വർധനയടക്കമുള്ള നിർദ്ദേശങ്ങൾ വരുമാന വർധനവിനും നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവ

പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താൻ ഒരു രാജ്യം ഒരു ഉത്പന്നം നയം പ്രോത്സാഹിപ്പിക്കും ആത്മനിർഭർ ഭാരത് പദ്ധതിയിൽ 60 കോടി തൊഴിലവസരം സൃഷ്ടിക്കും2000 കിലോമീറ്റർ നീളത്തിൽ പുതിയ റെയിൽവേ പാത കൂടി നിർമ്മിക്കും25000 കിലോമീറ്റർ നീളത്തിൽ ലോകോത്തര നിലവാരത്തിൽ ദേശീയപാതമൂന്ന് വർഷത്തിൽ 400 വന്ദേഭാരത് ട്രെയിനുകൾഅങ്കണവാടികളിൽ ഡിജിറ്റൽ സൗകര്യമൊരുക്കുംഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കുംരാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കുംചോളം കൃഷിക്കും പ്രോത്സാഹനം നൽകും2.37 ലക്ഷം കോടി രൂപയുടെ വിളകൾ സമാഹരിക്കുംഅഞ്ച് നദീ സംയോജന പദ്ധതികൾക്കായി 46,605 കോടി വകയിരുത്തികാർഷികമേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുംനഗരങ്ങളിൽ പൊതുഗതാഗതം ശക്തിപ്പെടുത്തുംഇലക്ട്രിക്ക് വാഹനങ്ങൾക്ക് ബാറ്ററി സ്വാപിങ് നയം നടപ്പാക്കുംഇ-പാസ്പോർട്ട് പദ്ധതി നടപ്പാക്കുംപ്രത്യേക സാമ്പത്തിക മേഖലക്ക് പുതിയ നിയമം കൊണ്ടു വരുംഒരു രാജ്യം, ഒരു രജിസ്ട്രേഷൻ പദ്ധതി നടപ്പാക്കുംസൗരോർജ പദ്ധതികൾക്ക് 19,500 കോടി വകയിരുത്തിമൂലധ നിക്ഷേപത്തിൽ 35.4 ശതമാനം വർധനപരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും പ്രോത്സാഹിപ്പിക്കുംആനിമേഷൻ വിഷ്വൽ ഇഫക്ട് ഗെയിമിംഗ് കോമിക് ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കും5 ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തു2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും68% പ്രതിരോധ വ്യാപാരവും ഇന്ത്യയിൽ തന്നെയാക്കുംആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുംസ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരുംആദായനികുതി റിട്ടേണിന് പുതിയ സംവിധാനം കൊണ്ടുവരുംഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതിവിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തിസഹകരണ സർചാർജ് 7 ശതമാനമായി കുറയ്ക്കുംകോർപ്പറേറ്റ് സർചാർജ് 7 ശതമാനമായി കുറയ്ക്കുംകട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് തീരുവ കുറച്ചുപ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ 80 ലക്ഷം വീടുകൾ നിർമ്മിക്കുംസർക്കാർ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 14 ശതമാനമാക്കി ഉയർത്തുംസംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ അനുവദിച്ചുപ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്കായി സംസ്ഥാനങ്ങൾക്ക് പണം ഉപയോഗിക്കാം

‘ഈ പരസ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെടുക’; പരേതനായ പിതാവിന്റെ കടംവീട്ടാൻ മക്കളുടെ പരസ്യം

0

മുപ്പത്തഞ്ച് വർഷംമുമ്പ് ഗൾഫിൽ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടുമ്പോൾ പിതാവിനുകിട്ടിയ സഹായത്തിന്റെ കടംവീട്ടാൻ പത്രപ്പരസ്യം നൽകി മക്കൾ.

പരസ്യം നവമാധ്യമങ്ങൾ വഴി വൈറലാവുകയാണിപ്പോൾ. “എന്റെ പിതാവ് അബ്ദുള്ള ഗൾഫിൽവെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയിൽനിന്നു കടമായി വാങ്ങിയ തുക തിരികെ നൽകാനുണ്ട്.

ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജൻ ബേബിയോ ഈ പരസ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെടുക-നാസർ” എന്നാണ് പരസ്യം.”1982-ൽ ഗൾഫിൽ പോയതാണ് പിതാവ്. ഓയിൽ കമ്പനിയിലും പിന്നെ ക്വാറിയിലുമായിരുന്നു ജോലി. ഇടയ്ക്ക് ജോലിനഷ്ടപ്പെട്ട കാലത്താണ് മുറിയിൽ ഒപ്പമുണ്ടായിരുന്ന ലൂസിസ് പണം നൽകി സഹായിച്ചത്.

87-ൽ ഗൾഫ് വിട്ട് നാട്ടിൽ ചെറിയ ജോലികളുമായി കൂടി. മരിക്കുന്നതിനുമുമ്പ് ഈ കടം വീട്ടണമെന്ന് പിതാവ് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുവർഷംമുമ്പ് നവമാധ്യമങ്ങൾ വഴി ഇതുപോലൊരു അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആളെ കണ്ടെത്താനായില്ല. കഴിഞ്ഞ 23-ന് 83-ാം വയസ്സിൽ പിതാവ് മരിച്ചു.

ഈ ആഗ്രഹം ബാക്കിയായി. അങ്ങനെയാണ് പത്രത്തിൽ പരസ്യം കൊടുത്തത്”-നാസർ പറഞ്ഞു.പരസ്യംകണ്ട് ഒരു വിളിവന്നു. ആളെ അറിയാം, പക്ഷേ, ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. പിന്നെ ഇതു ശരിയാണോ എന്നറിയാനുള്ളമട്ടിൽ ഒരുപാട് കോളുകൾ വരുന്നുണ്ട്.

നവമാധ്യമങ്ങൾ വഴി വൈറലായതുകൊണ്ട് ആളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഹബീബുള്ള എന്ന അബ്ദുള്ളയുടെ ഏഴുമക്കളും. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ് അബ്ദുള്ള

യാത്രാസമയം കുറയും; കെ.എസ്.ആർ.ടി.സി.യുടെ ബൈപ്പാസ് റൈഡറുകൾ അടുത്തയാഴ്ച മുതൽ

0

അതിവേഗയാത്രയ്ക്കായി കെ.എസ്.ആർ.ടി.സി.യുടെ ബൈപ്പാസ് റൈഡർ സർവീസുകൾ ഫെബ്രുവരി രണ്ടാംവാരം ആരംഭിക്കും.

കോഴിക്കോട്-തിരുവനന്തപുരം റൂട്ടിൽ ബൈപ്പാസ് പാതകൾ പരമാവധി പ്രയോജനപ്പെടുത്തി ഡീലക്സ്, സൂപ്പർഫാസ്റ്റ് ബസുകളാണ് സർവീസ് നടത്തുക. നിലവിലെ സൂപ്പർക്ലാസ് സർവീസുകൾ ബൈപ്പാസ് റൈഡർ സർവീസായി പുനഃക്രമീകരിക്കും.ബൈപ്പാസുകൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ കോഴിക്കോട്-തിരുവനന്തപുരം റൂട്ടിലെ യാത്രാസമയം രണ്ടുമണിക്കൂറിലധികം കുറയുമെന്നാണു പ്രതീക്ഷ. കോട്ടയംവഴിയും ആലപ്പുഴയിലൂടെയും ഒരു മണിക്കൂർ ഇടവിട്ടാകും സർവീസ്.തിരക്കേറിയ റോഡുകളിലും പ്രധാന പട്ടണങ്ങളിലും ദീർഘദൂര സർവീസുകൾക്കുണ്ടാകുന്ന സമയ, ഇന്ധന നഷ്ടം ഒരുപരിധിവരെ ഒഴിവാക്കാനാകും.

റൈഡർ സർവീസുകൾക്കായി ബൈപ്പാസുകളിൽ മുഴുവൻസമയ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കും. ഈ സ്റ്റേഷനുകളിൽ യാത്രക്കാർക്കു വിശ്രമിക്കാനുള്ള സൗകര്യമൊരുക്കും.തിരുവനന്തപുരത്ത് കഴക്കൂട്ടത്താണ് സ്റ്റേഷൻ സ്ഥാപിക്കുക. കൊല്ലത്ത് കൊട്ടാരക്കര, അയത്തിൽ എന്നിവിടങ്ങളിലും ആലപ്പുഴയിൽ കൊമ്മാടി, ചേർത്തല ജങ്ഷനുകളിലും.ആലുവ മെട്രോ സ്റ്റേഷൻ, ചാലക്കുടിയിൽ പുതിയ കോടതി ജങ്ഷൻ, മലപ്പുറത്ത് ചങ്കുവെട്ടി എന്നിവിടങ്ങളിലാകും ഫീഡർ സ്റ്റേഷനുകൾ.

നഗരങ്ങളിലെ പ്രധാന ഡിപ്പോകളിൽനിന്നു ഫീഡർ സ്റ്റേഷനുകളിലേക്കും തിരിച്ചും സർവീസുകളുണ്ടാകും. വിവിധ ഡിപ്പോകളിൽനിന്ന് 39 ബസുകൾ ഫീഡർ സർവീസായി ഓടിക്കാനാണു തീരുമാനം. ബൈപ്പാസ് റൈഡർ സർവീസിൽ മുൻകൂട്ടി ടിക്കറ്റെടുത്തവർക്ക് ഫീഡർ ബസുകളിലെ യാത്ര സൗജന്യമായിരിക്കും. ആശയവിനിമയസംവിധാനം, ശൗചാലയം, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും

ഞായറാഴ്ച ലോക്‌ഡൌൺ തുടരും; ജില്ലകൾ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളും തുടരും

0

കാറ്റഗറി തിരിച്ച ജില്ലകൾ ചുവടെ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ചകളിലെ നിയന്ത്രണം അടുത്തയാഴ്ചയും സംസ്ഥാനത്തു തുടരും. കോവിഡ് സാഹചര്യങ്ങൾ അടുത്തയാഴ്ച വിലയിരുത്തിയശേഷം നിയന്ത്രണം തുടരണോ എന്നു തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

നിയന്ത്രണങ്ങൾ തുടരുന്നതു സംബന്ധിച്ച് ഉത്തരവ് ഉടൻ ഇറങ്ങിയേക്കും. കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ തുടരും.

കാറ്റഗറി 1 (Threshold 1)

നിലവിൽ മലപ്പുറം, കോഴിക്കോട്, ജില്ലകളാണ് കാറ്റഗറി 1 ൽ ഉള്ളത്.

ജില്ലയിൽ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.

കാറ്റഗറി 2 (Threshold 2)

നിലവിൽ എറണാകുളം, തൃശൂർ, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളാണ് കാറ്റഗറി 2ൽ ഉള്ളത്.

ഇത്തരം ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.

മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.

വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

കാറ്റഗറി 3 (Threshold 3)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളാണ് ഈ വിഭാ​ഗത്തിൽ

ഇത്തരം ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.

മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.

വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.

ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

കാസർ​ഗോഡ് ജില്ലയിൽ നിയന്ത്രണങ്ങളില്ല

റേഷൻ അറിയിപ്പ്

0

2022 ജനുവരി മാസത്തെ റേഷൻ വിതരണം ഇന്ന് (31.01.2022) അവസാനിച്ചു..

2. 2022 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നാളെ (01.02.2022) മുതൽ ആരംഭിക്കുന്നു.. (എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2022 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ചുവടെ…)

വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു; നില ഗുരുതരം

0

കോട്ടയം: മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയിൽ. കോട്ടയം കുറിച്ചി നീലംപേരൂർ വെച്ചായിരുന്നു അപകടം. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിലാണെന്നാണ് വിവരം.

രണ്ടാഴ്ച മുൻപാണ് വാവാ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവാ സുരേഷിൻ്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്.

തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാർജ്ജായിവീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.

സ്ത്രീകൾക്കു മാത്രമുള്ള വിനോദയാത്രകൾക്ക് ‘ആനവണ്ടി’യിൽ ഫസ്റ്റ് ബെൽ മുഴങ്ങുന്നു.

0

കോഴിക്കോട്: സ്ത്രീകൾക്കു മാത്രമുള്ള വിനോദയാത്രകൾക്ക് ‘ആനവണ്ടി’യിൽ ഫസ്റ്റ് ബെൽ മുഴങ്ങുന്നു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ടു മുതൽ 13 വരെ വിമൻ ട്രാവൽ വീക്കെന്ന പേരിൽ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് കെ.എസ്.ആർ.ടി.സി യാത്രകൾ നടത്തുന്നത്. സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളായ വയനാട്, നെല്ലിയാമ്പതി, മൂന്നാർ, ഗവി, വാഗമൺ എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണ് ഒരുക്കുന്നത്.

കൂടാതെ, തൊഴിലുറപ്പുകാർ, കുടുംബശ്രീ, വിവിധ വനിത സംഘങ്ങൾ എന്നിവർ കൂടുതൽ അംഗങ്ങളുമായി സമീപിച്ചാൽ ഇവിടങ്ങളിലേക്ക് പ്രത്യേക പാക്കേജുകളും സജ്ജമാക്കും. ഇതിനോടകംതന്നെ മികച്ച പ്രതികരണമാണ് യാത്രകൾക്ക് ബുക്കിങ്ങിലൂടെ ലഭിക്കുന്നതെന്ന് ബജറ്റ് ടൂറിസം സെൽ വനിത കോഓഡിനേറ്റർ ബിന്ദുസദൻ പറഞ്ഞു. വയനാട്ടിലേക്കാണ് ആവശ്യക്കാർ കൂടുതലും ഉള്ളത്. വനപർവം, പൂക്കോട്, തുഷാരഗിരി എന്നിവിടങ്ങളിലാണ് വയനാട് യാത്രയിൽ സന്ദർശനം.

ബാലുശ്ശേരിയിലെ പെണ്ണവം എന്ന 50 പേരുടെ സംഘവുമായിട്ടായിരിക്കും ഉദ്ഘാടനയാത്ര വയനാട്ടിലേക്കു പുറപ്പെടുക. നെല്ലിയാമ്പതിയിലേക്കും മൂന്നാറിലേക്കും നിലവിൽ വിവിധ സംഘടനകൾ ബുക്കിങ് നടത്തിയിട്ടുണ്ട്. ആദ്യമായാണ് കെ.എസ്.ആർ.ടി.സി ഇത്തരത്തിലൊരു യാത്ര സംഘടിപ്പിക്കുന്നത്. അതിരാവിലെ യാത്രകൾ ആരംഭിക്കുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്നവർക്ക് താമസസൗകര്യത്തിനായി ഡോർമെറ്ററി സംവിധാനമുള്ള ബസുകൾ ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. മൂന്നു നേരത്തേ ഭക്ഷണവും പാക്കേജിൽ ഉണ്ടാവും.ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ മറ്റു വിനോദ സഞ്ചാര സർവിസുകളുള്ള താമരശ്ശേരിയിൽനിന്നുതന്നെയാവും വനിതകളുടെ വിനോദയാത്രയും തുടങ്ങുക. താൽപര്യമുള്ളവർ 7306218456, 04952222217 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

അങ്ങനെ കോടഞ്ചേരിക്കാരുടെ ഷാജി പാപ്പൻ സ്റ്റാറായി

0

കോടഞ്ചേരിയിൽ ലോറിയിൽ കയറ്റിയ വൈക്കോൽ കെട്ടിന് തീപിടിച്ചു. തീപടർന്നത് ശ്രദ്ധയിൽ പെട്ടതോടെ ലോറി തൊട്ടടുത്ത ഗ്രൗണ്ടിലേക്ക് കയറ്റി ചുറ്റിക്കറങ്ങി. ഇതോടെ വൈക്കോൽ കെട്ടുകൾ താഴെ വീണ് അപകടം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വയനാട്ടിൽ നിന്ന് നിറയെ വൈക്കോലുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്.

കോടഞ്ചേരി ടൗണിനോട് 200 മീറ്റർ അടുത്ത് എത്തിയപ്പോൾ വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പരിഭ്രാന്തനായ ഡ്രൈവർ കോടഞ്ചേരി ടൗണിൽ വണ്ടിനിർത്തി ഓടിരക്ഷപ്പെട്ടു.

ഇതോടെ നാട്ടുകാരാനായ ഷാജി വർഗീസ് ലോറിയിൽ പാഞ്ഞുകയറുകയും വാഹനം എടുത്ത് തൊട്ടടുത്ത സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്തു. ഗ്രൗണ്ടിൽ ലോറി ചുറ്റിക്കറക്കിയതോടെ തീപിടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടിൽ വീണു വൻ അപകടം ഒഴിവായി.നാട്ടുകാരെത്തി തീപിടിക്കാത്ത വൈക്കോൽ കെട്ടുകൾ മാറ്റി.

മുക്കത്ത് നിന്ന് ഫയർഫോഴ്സ് കൂടി എത്തിയതോടെ കാര്യങ്ങൾ വരുതിയിലായി. തീ പെട്ടെന്ന് തന്നെ അണച്ചു. ഇതോടെ ലോറിയിലേക്ക് തീപടർന്നില്ല. ഇലക്ട്രിക് കമ്പികൾ തട്ടി ഷോർട്ട് സർക്യൂട്ട് മൂലം വൈക്കോൽ കെട്ടിന് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

കോടഞ്ചേരി ടൗണിലെ വ്യാപാരിയും, ഡ്രൈവറുമാണ് നാട്ടുകാർ ഷാജി പാപ്പൻ എന്ന് വിളിക്കുന്ന ഷാജി വർഗീസ്.ഷാജി വർഗീസ് കാണിച്ച മനോധൈര്യം വലിയ ദുരന്തമാണ് ഒഴിവാക്കിയത്.