കോഴിക്കോട് ∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാലിന്റെ അമ്മയുടെയും സഹോദരിയുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണു ഹർജിയിൽ വാദം കേട്ടത്. കോടതിയില്‍ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. മുൻകൂർ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. രാഹുലിന്റെ അമ്മ ഉഷാ കുമാരി, സഹോദരി കാർത്തിക എന്നിവർക്കെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണു മുൻകൂർ ജാമ്യം തേടിയത്. ചോദ്യംചെയ്യലിനു ഹാജരാകാൻ 2 തവണ അന്വേഷണ സംഘം നോട്ടിസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ല. വീട്ടിലേക്കു പൊലീസ് ചെന്നെങ്കിലും ഇവർ സ്ഥലം വിട്ടിരുന്നു. രാഹുലിനെ വിദേശത്തുനിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്






