കോഴിക്കോട് : മോട്ടോർവാഹനവകുപ്പിന്റെ പേരിൽ വാട്‌സാപ്പുകളിലേക്ക് വ്യാജ ചലാൻ പ്രചരിക്കുന്നു. ഗതാഗത നിയമലംഘനം എവിടെനിന്നാണ് എന്നതറിയാതെ പലരും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ സമീപിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചമുതലാണ് എഴുതിത്തയ്യാറാക്കിയ മെസേജുകൾ വന്നുതുടങ്ങിയത്. കിട്ടിയവരിൽ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. രണ്ടുപേർമാത്രമാണ് പരാതിനൽകിയിട്ടുള്ളത്. സംഭവത്തിനെതിരേ മോട്ടോർവാഹനവകുപ്പ് കോഴിക്കോട് സൈബർ പോലീസിന് പരാതിനൽകി. വ്യാജ മെസേജുകൾവന്നാൽ മോട്ടോർവാഹനവകുപ്പിനെ അറിയിക്കണമെന്ന് കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ബി. ഷെഫീക്ക് പറഞ്ഞു.പിഴയടയ്ക്കാനായി മെസേജ് അയക്കുന്നത് കേന്ദ്ര ഹൈവേ ഗതാഗത വകുപ്പാണ്. അതിൽ പരിവാഹൻ സേവയിലേക്ക് പിഴയടയ്ക്കാനുള്ള ലിങ്കുമുണ്ടാകും. വ്യാജനിൽ ഇതൊന്നുമില്ല.






