മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്താകെ സ്ഥാപിച്ച ക്യാമറകളിൽ കണ്ടെത്തിയ നിയമലംഘനങ്ങളിൽ ഏറ്റവും കൂടുതൽ സീറ്റ് ബെൽറ്റ് ഇടാത്തതാണ്. 2025 ജനുവരി ഒന്ന് മുതൽ ഒക്ടോബർ അഞ്ച് വരെ ആകെ 12, 39,457 ചെല്ലാനുകളാണ് പുറപ്പെടുവിച്ചത്. ഇതിൽ 6,57,771 എണ്ണം ഡ്രൈവർമാർ സീറ്റ്‌ബെൽറ്റ് ധരിക്കാത്തതിനും 5,81,686 എണ്ണം സഹയാത്രികർ സീറ്റ്‌ബെൽറ്റ് ധരിക്കാത്തതിനുമാണ്. ആകെ 62 കോടിയോളം രൂപ പിഴയായി ഈ ഇനത്തിൽ ലഭിക്കേണ്ടതാണ്.
2024ൽ 25,73,280 സീറ്റ്‌ബെൽറ്റ് നിയമലംഘനങ്ങളിലായി 129 കോടി രൂപയോളമാണ് പിഴത്തുക കണക്കാക്കിയിട്ടുള്ളത്. നിരത്തുകളിൽ ജീവൻ പൊലിയാതിരിക്കാനായി ഗതാഗത നിയമങ്ങൾ ശക്തമാക്കിയെങ്കിലും ഇപ്പോഴും ജനങ്ങൾ നിയമം പാലിക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നില്ല എന്നതിന് തെളിവാണ് ഈ കണക്കുകൾ കാണിക്കുന്നത്. പിഴപ്പട്ടികയിൽ രണ്ടാം സ്ഥാനം ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നതിനും, മൂന്നാമത് ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനുമാണ്. #keralapolice #statepolicemediacentre






