കോഴിക്കോട്:വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ അത്യാധുനിക രീതിയില്‍ നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റുകളിലൊന്നായ കല്ലുത്താൻകടവിലെ ന്യൂ പാളയം മാർക്കറ്റ് യാഥാർത്ഥ്യമാകുന്നു.നാളെ രാവിലെ ഒൻപത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പച്ചക്കറി മാർക്കറ്റിലെ മള്‍ട്ടിലെവല്‍ മാർക്കറ്റ് ഉദ്ഘാടനം മന്ത്രി എം.ബി രാജേഷും ഹോള്‍സെയില്‍ ആൻഡ് ഓപ്പണ്‍ മാർക്കറ്റ് ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസും നിർവഹിക്കും.2005ലാണ് കല്ലുത്താൻകടവ് കോളനിയിലെ താമസക്കാരെ പുതിയ ഫ്ലാറ്റ് നിർമ്മിച്ച് മാറ്റാനും ഈ സ്ഥലത്ത് പുതിയ പഴം – പച്ചക്കറി മാർക്കറ്റ് പണിയാനും തീരുമാനിച്ചത്.2009ല്‍ തറക്കല്ലിട്ടു.എന്നാല്‍ പദ്ധതിക്കെതിരെ തുടക്കത്തില്‍ തന്നെ പ്രതിഷേധവുമായി മാർക്കറ്റിലെ തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു.കല്ലുത്താൻകടവില്‍ വാഹനങ്ങള്‍ എത്തുന്നതിനും മറ്റും മതിയായ സൗകര്യമില്ലെന്നും കച്ചവടം ലഭിക്കിന്നെന്നുമായിരുന്നു വ്യാപാരികളുടെ പക്ഷം







