spot_img
Tuesday, July 21, 2026

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് അടിയന്തിര ധനസഹായം നൽകും



മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തിന് അടിയന്തിര ധനസഹായമായി 10 ലക്ഷം രൂപ നൽകുമെന്ന് ജില്ലാ കളക്ടർ ഡോ. രോണു രാജ്. സംഭവുമായ് ബന്ധപ്പെട്ട് മാനന്തവാടി സബ് കളക്ടറുടെ ഓഫീസിൽ ചേർന്ന സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. മരണപ്പെട്ട യുവാവിൻ്റെ ഭാര്യക്ക് സർക്കാർ സർവ്വീസിൽ ജോലി നൽകുമെന്നും മരണപ്പെട്ടയാളുടെ പേരിലുള്ള കടങ്ങൾ എഴുതി തള്ളാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. മക്കളുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കും. നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 50 ലക്ഷം രൂപയിൽ ബാക്കി 40 ലക്ഷം നൽകാൻ എം.എൽ.എമാരുടെ നേതൃത്വത്തിൽ സർക്കാരിനോട് ശുപാർശ ചെയ്യും.

ആനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റുമെന്നും ജില്ലാ കളക്ടർ സർവ്വകക്ഷി യോഗത്തിൽ പറഞ്ഞു. യോഗത്തിൽ എം.എൽ.എ മാരായ ഒ.ആർ കേളു, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ജനപ്രതിനിധികൾ, സബ് കളക്ടർ മിസാൽ സാഗർ ഭാരത്, ജില്ലാ പോലിസ് മേധാവി ടി. നാരായണൻ, ഉത്തരമേഖല സി.സി.എഫ് കെ.എസ് ദീപ, റവന്യു അധികൃതർ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles