spot_img
Wednesday, April 29, 2026

International Mother Language Day 2024: മാതൃഭാഷാ ദിനം: മലയാളി മറക്കുന്ന മലയാളത്തിന്റെ നാള്‍വഴികള്‍



ആദ്യമായി മലയാള നിഘണ്ടുവും വ്യാകരണ ഗ്രന്ഥവും മലയാളികൾക്ക് നൽകിയത് ഒരു മലയാളിയല്ല എന്നുള്ളാണ് യാഥാർത്ഥ്യം. മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍’ . ഇന്ന് ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം. ലോക ജനത അവരവരുടെ മാതൃഭഷയ്ക്കായി നീക്കി വച്ചിരിക്കുന്ന ഒരു ദിനം. എല്ലാ മാതൃഭാഷ ദിനത്തിലും നാം വളളത്തോളിന്റെ ഈ കവി വചനം ഓര്‍മ്മിക്കാറുണ്ട്. ഈ ദിനം കഴിയുന്നതോടെ ഈ കവിതയും വിസ്മൃതിയിലാകും. അത്തരത്തില്‍ വിസ്തമൃതിയിലാക്കേണ്ട ഒന്നാണോ നമ്മുടെ മലയാളമെന്ന് ഓരോ മലയാളിയും സ്വയം ആത്മപരിശോധന നടത്തുക തന്നെ വേണം.

ഓരോ ഭാഷയ്ക്കും വ്യത്യസ്തങ്ങളായ നിരവധി സവിശേഷതകളുണ്ടാകും. ഇത്തരം സവിശേഷതകളെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത്. 1999 നവംബര്‍ 17നാണ് യുനെസ്‌ക്കോ ലോക മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്‌ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ബോധമുളവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനം ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആഘോഷിക്കുന്നത്. ഇത് 2000ത്തിലെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ശരിവെയ്ക്കുകയും ചെയ്തു. 2008ല്‍ ലോക മാതൃഭാഷാ ദിനം ലോകം ആചരിച്ചു.

ബംഗ്ലാദേശിൽ നിന്നാണ് മാതൃഭാഷാ ദിനം ആചരിക്കാനുള്ള ആശയം യുനസ്ക്കോയ്ക്ക് മുന്നിലെത്തിയത്. ബംഗ്ലായെ ഒരു ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശികൾ നടത്തിയ പോരാട്ടത്തിൻ്റെ വാർഷികമാണ് ഫെബ്രുവരി 21. അതിനാൽത്തന്നെ മാതൃഭാഷാ ദിനം ആചരിക്കുന്നതിനായി ഈ ദിവസത്തെ യുഎൻ തെരഞ്ഞെടുക്കുകയായിരുന്നു. ഭാഷയുടെ വൈവിധ്യം ആഘോഷിക്കുകയും ഭാഷയെ ചുറ്റിപ്പറ്റി നിൽക്കുന്ന സംസ്ക്കാരത്തെ സംരക്ഷിക്കുകയുമാണ് ലോക മാതൃഭാഷാ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്ന് ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തോടൊപ്പം ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും സംസാര ഭാഷയാണ് മലയാളം. ലോകത്ത് മൂന്നര കോടിയിലധികമാളുകൾ മലയാളം സംസാരിക്കുന്നവരായുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

മലയാള ഭാഷയുടെ ഉൽപത്തിയെക്കുറിച്ചു വത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ദ്രാവിഡ ഭാഷാ കുടുംബത്തിൽ പെടുന്ന മലയാളത്തിന് സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളുമായി പ്രത്യക്ഷത്തിൽ ബന്ധമുണ്ടെന്നാണ് വിദഗ്ദരുടെ അഭിപ്രായം. മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ വിദേശ ഭാഷാ ചരിത്രകാരനായ കാൾട്വൽ മലയാളം തമിഴിൻ്റെ ശാഖയാണെന്നു വ്യക്തമാക്കിയിരുന്നു. തുടർന്ന് എ ആർ. രാജരാജ വർമ്മയും ഉള്ളൂർ എസ് പരമേശ്വരയ്യരുമൊക്കെ മലയാള ഭാഷയുടെ ഉൽപത്തിയെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു. പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്ന ചെന്തമിഴ് (സെന്തമിഴ്), കൊടുന്തമിഴ് എന്നിവയിൽ, കൊടുന്തമിഴ് രൂപഭേദം പ്രാപിച്ചാണ് മലയാളമായി മാറിയെന്ന എ ആർ പറയുന്നു.

ആദ്യമായി മലയാള നിഘണ്ടുവും വ്യാകരണ ഗ്രന്ഥവും മലയാളികൾക്ക് നൽകിയത് ഒരു മലയാളിയല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഹെർമൻ ഗുണ്ടർട്ട് എന്ന ജർമ്മൻ പാതിരിയായിരുന്നു. മലയാള ഭാഷ സ്വതന്ത്രമാക്കിയതും ഭാഷാ നവോത്ഥാനത്തിനു തുടക്കമിട്ടതും ഭാഷാ പിതാവായ എഴുത്തച്ഛനായിരുന്നു. അദ്ദേഹം തുടങ്ങിവച്ച ഭാഷാ വിപ്ലവം പിന്നാലെ എത്തിയ മഹാ പ്രതിഭകൾ ഏറ്റെടുത്തു. സാഹിത്യ ലോകത്തേക്കുള്ള മലയാളത്തിൻ്റെ യാത്രയിൽ ആയില്യം തിരുനാളിൻ്റെ ഭാഷാ ശാകുന്തളവും കേരള വർമ്മ വലിയ കോയിത്തമ്പുരാൻ്റെ അഭിജ്ഞാന ശാകുന്തളം, അക്ബർ എന്നവയുടെ തർജ്ജമകളൊക്കെ മലയാള സാഹിത്യ ലോകത്തെ പുഷ്ടിപ്പെടുത്തി. ഇതിൽ അഭിജ്ഞാന ശാകുന്തളം കാളിദാസൻ്റെതും അക്ബർ എന്ന മൂലകൃതി വോൺ ലിംബർഗിൻ്റെതുമായിരുന്നു.

ആധുനിക മലയാള സാഹിത്യത്തിനു ശക്തമായ അടിത്തറ പാകിയ സൃഷ്ടികളായിരുന്നു ഇവയൊക്കെ. എ.ആർ. രാജരാജ വർമയുടെ മലയാളത്തോടുള്ള സമീപനമാണ് മലയാള ഭാഷയെ മുന്നോട്ടോടാൻ പ്രേരിപ്പിച്ചത്. അന്നുവരെ തുടർന്നു വന്നിരുന്ന ദ്വിതീയാക്ഷര പ്രാസ രീതിയോട് കടുത്ത എതിർപ്പ് പുലർത്തിയ വ്യക്തി കൂടിയായിരുന്നു എആർ. അത്തരത്തിലുള്ള കവന രീതിയോട് അദ്ദേഹം കാണിച്ച വിമുഖതാണ് പിൽക്കാലത്ത് ലളിതവൽക്കരിക്കപ്പെട്ട സൃഷ്ടികൾ മലയാളത്തിലുണ്ടാകാൻ ഇടയാക്കിയതെന്നുള്ളതാണ് യാഥാർത്ഥ്യം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles