spot_img
Saturday, April 18, 2026

മറ്റൊരു സിലിക്കണ്‍ വാലിയാകുമോ കോഴിക്കോട് ! പ്രതീക്ഷ വാനോളമുയര്‍ത്തി പ്രമുഖര്‍



കോഴിക്കോട്: ഐ.ടി. അടക്കമുള്ള സാങ്കേതികരംഗത്ത് കോഴിക്കോടിന്റെ സവിശേഷതകള്‍ പ്രഭാഷകർ എണ്ണിപ്പറഞ്ഞത്, മലബാറിന്റെയും കോഴിക്കോടിന്റെയും പ്രതീക്ഷകള്‍ വാനോളമുയർത്തി. കോഴിക്കോട് ഐ.ടി. കമ്പനികള്‍ക്ക് ഏറെ സാധ്യത നല്‍കുന്നതോടൊപ്പം ഓപ്പറേഷൻ ചെലവുകളില്‍ മുപ്പതുശതമാനം കുറവെന്ന വലിയൊരു ഗുണംകൂടി നല്‍കുന്നുണ്ടെന്നും ഗ്രാൻഡ് തോർടണ്‍ ഭാരത് എല്‍.എല്‍.പി.യുടെ ദേശീയമേധാവി രാമേന്ദ്ര വർമ ചൂണ്ടിക്കാട്ടി.

സംസ്കാരത്തിലും ഭക്ഷണത്തിലും സംഗീതത്തിലുമെല്ലാം വേറിട്ട പെരുമയുള്ള കോഴിക്കോടിന് കൂട്ടായ പരിശ്രമമുണ്ടായാല്‍ വിവരസാങ്കേതിക ഭൂപടത്തിലും തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍നിന്നും ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍നിന്നും തീർത്തും വ്യത്യസ്തമായ ഒരിടം കണ്ടെത്താമെന്ന് കെ.എസ്.ഐ.ടി.ഐ.എല്‍. മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു.

മറ്റൊരു സിലിക്കണ്‍ വാലിയായി മാറാൻ എല്ലാവിധ സാധ്യതകളും പശ്ചാത്തല സൗകര്യങ്ങളുമുള്ള നഗരമാണ് കോഴിക്കോടെന്ന് സൈബർ പാർക്ക് സി.ഇ.ഒ. സുശാന്ത് കുരുന്തില്‍ പറഞ്ഞു. നമ്മള്‍ ഒത്തുപിടിച്ചാല്‍ അത് സംഭവിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഐ.ഐ.എം. ഡയറക്ടർ പ്രൊഫ. ദേബശിഷ് ചാറ്റർജിയും ഈ രംഗത്തെ അനന്തസാധ്യതകളെക്കുറിച്ച്‌ ആധികാരികമായ പഠനങ്ങളടക്കം ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles