ലക്ഷ്മി എസ്റ്റേറ്റിലെ പഴയ മൂന്നാർ ഡിവിഷനിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ദേശീയപാതയിലെ 2 ഭാഗങ്ങളിലാണ് വന്നു പതിക്കുന്നത്.
വർഷത്തിൽ മുഴുവൻ ദിവസവും ഈ ഭാഗത്ത് നീരൊഴുക്ക് പതിവായതിനാൽ ദേശീയപാത അധികൃതർ 10 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്തെങ്കിലും ഇവ തകർന്നാണ് കുഴികൾ രൂപപ്പെട്ടത്. ഈ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അറിയാതെയെത്തുന്ന വാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽപെടുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമധികം അപകടത്തിൽപെടുന്നത്.






