പെരിന്തൽമണ്ണ: വാൽപാറ അപകടത്തിൽ മരണപ്പെട്ട 4 പേരുടെ അനന്തരാവകാശികൾക്ക് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായധനം കൈമാറി.മരണപ്പെട്ടവരിൽ ഇൻഷൂറൻസ് പരിരക്ഷ ഇല്ലാത്തതും ഉദ്യോഗസ്ഥരല്ലാത്തവരുമായ ആളുകൾക്കാണ് സഹായധനം അനുവദിച്ചത്. ഏപ്രിൽ 17 ന് വിനോദ യാത്ര പോയ പാങ്ങ്ഗവ. എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനമാണ് വാൽപാന ചുരം ഇറങ്ങുന്നതിനിടെ അപകടത്തിൽപെട്ടത്.
മരണപ്പെട്ട ഫാത്തിമ സുഹറയുടെയും മകൻ ഹിഷാമിന്റെയും കുടുംബത്തിനുള്ള ധനസഹായം ഫാത്തിമ സുഹറയുടെ ഭർത്താവ് ആലുങ്ങൽ കുഞ്ഞിമുഹമ്മദിനും റുഖിയയുടെസഹായധനം മാതാവ് ആയിഷയ്ക്കും സാജിതയുടെ സഹായധനം മകൻ മുഹമ്മദ് ഷഹദിനും ഡ്രൈവർ നൗഷാദലിയുടെ സഹായധനം ഭാര്യ സി.പി.സീനത്തിനുംകൈമാറി. പെരിന്തൽമണ്ണ താലൂക്ക് ഓഫിസ് വഴി തുക ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയതായി തഹസിൽദാർ എം.കെ.കിഷോർ അറിയിച്ചു.പാങ്ങ് ഗവ. എൽപി സ്കൂളിലെ പ്രധാനാധ്യാപിക അജിത(54), അധ്യാപകരായ റംല(52), ഫാത്തിമ സുഹറ(43), ആശ(41), അബ്ദുൽ മജീദ്(43) ഭാര്യ റുഖിയ (39),ഉച്ചഭക്ഷണ ജീവനക്കാരിയായ സാജിത(45), പാങ്ങ് ജിയുപി സ്കൂൾ അധ്യാപിക ഷക്കീല(37), ഫാത്തിമ സുഹറയുടെ മകൻ ഹിഷാം(12), ഡ്രൈവർഎ.പി.നൗഷാദലി(39) എന്നിവരാണ് അപകടത്തിൽ മരിച്ചത്..






