spot_img
Sunday, June 7, 2026

ലാഫിങ് വില്ലയിൽ ഇനി ആ ചിരിയില്ല; സലിംകുമാറിന്‍റെ മൃതദേഹം സംസ്‌കരിച്ചു



എറണാകുളം: മലയാളക്കരയെ ദീർഘകാലം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, ഏറ്റവുമൊടുവിൽ കണ്ണുകളെ ഈറനണിയിപ്പിക്കുകയും ചെയ്തുകൊണ്ട് ‘ചിരിയുടെ ആശാൻ’ സലിംകുമാർ വിടവാങ്ങി. ഔദ്യോഗിക ബഹുമതികളോടെ സലിംകുമാറിന്‍റെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. മക്കളായ ചന്തുവും ആരോമലും ചിതക്ക് തീകൊളുത്തി. പ്രിയനടന് അന്തിമോപചാരമർപ്പിക്കാൻ,അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനാവലിയാണ് പറവൂരിലെ ലാഫിങ് വില്ലയിലേക്ക് ഒഴുകിയെത്തിയത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേ ഇന്നലെ രാത്രി 10.43 ഓടെയാണ് സലിംകുമാറിൻ്റെ അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തിന് ഏറെക്കാലമായി ചികിത്സ തേടുന്നുണ്ടായിരുന്നു. വെന്റിലേറ്ററില്‍ കഴിയവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.300ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെയും ഹാസ്യകഥാപാത്രങ്ങളാണ്. കൊച്ചിൻ കലാഭവനിലൂടെയാണ് മിമിക്രി ജീവിതത്തിന് തുടക്കം. പിന്നീട്, കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. 1996ല്‍ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ സിനിമാ അരങ്ങേറ്റം.

2006ല്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സലിംകുമാര്‍ അര്‍ഹനായി. 2011ല്‍ ആദാമിന്റെ മകന്‍ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരവും സലിംകുമാര്‍ സ്വന്തമാക്കി.1969ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഗംഗാധരന്‍-കൗസല്യ ദമ്പതികളുടെ ഇളയ മകനായാണ് ജനനം. വടക്കന്‍ പറവൂരിലുള്ള ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലും ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലുമായിട്ടാണ് സലീം കുമാര്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

പിന്നീട് മാല്യങ്കര എസ്.എന്‍.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും അദ്ദേഹം ബിരുദമെടുത്തു.കല്യാണരാമന്‍, സിഐഡി മൂസ, മായാവി, മീശ മാധവന്‍, തിളക്കം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വഭാവനടനായും തിളങ്ങി. ‘കറുത്ത ജൂതന്‍’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’, ‘കംപാര്‍ട്‌മെന്റ്’ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സുനിതയാണ് ഭാര്യ. നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്.1969ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഗംഗാധരന്‍-കൗസല്യ ദമ്പതികളുടെ ഇളയ മകനായാണ് ജനനം. വടക്കന്‍ പറവൂരിലുള്ള ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലും ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലുമായിട്ടാണ് സലീം കുമാര്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

പിന്നീട് മാല്യങ്കര എസ്.എന്‍.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും അദ്ദേഹം ബിരുദമെടുത്തു.കല്യാണരാമന്‍, സിഐഡി മൂസ, മായാവി, മീശ മാധവന്‍, തിളക്കം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വഭാവനടനായും തിളങ്ങി. ‘കറുത്ത ജൂതന്‍’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’, ‘കംപാര്‍ട്‌മെന്റ്’ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സുനിതയാണ് ഭാര്യ. നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്.മുഖ്യമന്ത്രി വി.ഡി സതീശൻ അടക്കമുള്ള രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും സിനിമാലോകത്തെ സഹപ്രവർത്തകരും മരണത്തിൽ അനുശോചിച്ചു. സലിംകുമാർ എന്ന വ്യക്തി തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമായിരുന്നില്ലെന്നും കുടെപ്പിറപ്പ്, കുടുംബാംഗം, സഹോദരൻ അങ്ങനെ മറ്റ് പലതുമാണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പ്രതികരിച്ചു. ‘

ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം നി ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്………..തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം’ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. പ്രിയതാരത്തിന് വിടചൊല്ലുന്നതിനായി ആയിരക്കണക്കിന് പേരാണ് പറവൂരിലെ ലാഫിങ് വില്ലയിലേക്കെത്തിയത്.സലിംകുമാറിന്‍റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അനുശോചനമറിയിച്ചു.

വിശിഷ്ടമായ അഭിനയ ജീവിതത്തിൽ അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിംകുമാറെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും എണ്ണമറ്റ ആരോധകരുടേയും കൂടെയാണ് താനെന്നും മോദി എക്സിൽ കുറിച്ചു.മലയാള സിനിമയിലെ അതികായന്മാരിലൊരാളാണ് സലീംകുമാറെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സ്വതസിദ്ധമായ അഭിനയമികവിനാൽ ലക്ഷക്കണക്കിന് പേരെ ചിരിപ്പിക്കുകയും ദേശീയ അവാർഡ് കരസ്ഥമാക്കുകയും ചെയ്ത അദ്ദേഹത്തിന്‍റെ വിയോഗം ഇന്ത്യൻ ചലച്ചിത്ര ലോകത്തെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണെന്നും രാഹുൽ എക്സിൽ കുറിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles