spot_img
Friday, April 24, 2026

നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം തടവ്



കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒൻപതാം പ്രതിയെ മറ്റൊരു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി സനൽ കുമാറിനെയാണ് (45) എറണാകുളം പോക്സോ കോടതി ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും വിധിച്ചു.

2013ൽ 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് വിധി. പെൺകുട്ടിയെ എറണാകുളത്തു നിന്നു തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജിൽ പൂട്ടിയിട്ടു പല തവണ പീഡിപ്പിച്ചെന്നാണു കേസ്. ജഡ്ജി കെ സോമനാണു പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു, അഡ്വ സരുൺ മാങ്കറ എന്നിവർ ഹാജരായി. പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവാണ് പൊലീസിൽ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ നാല് ദിവസത്തിന് ശേഷം കളമശേരി പൊലീസ് പ്രതിയെ പിടികൂടുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മരട് പൊലീസ് റജിസ്റ്റർ ചെയ്ത വിവാഹത്തട്ടിപ്പു കേസിൽ അറസ്റ്റിലായിരുന്നു. ജയിലിൽ വെച്ചാണ് പൾസർ സുനിയെ സനൽകുമാർ പരിചയപ്പെടുന്നത്. ജയിലിനുള്ളിൽ പൾസർ സുനിക്കു നടൻ ദിലീപിനോടു സംസാരിക്കാൻ സംവിധായകൻ നാദിർഷയുടെ ഫോണിലേക്കു വിളിക്കാൻ സഹായിച്ചത് സനൽകുമാറാണെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

ഫോൺ ഒളിപ്പിച്ചതും സനൽകുമാറാണെന്ന് പൊലീസ് പറഞ്ഞു. ഫോൺ സനൽകുമാറിന്റെ വീട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. തുടർന്നാണ് നടിയെ പീഡിപ്പിച്ച കേസിൽ സനൽകുമാറിനെ ഒമ്പതാം പ്രതിയാക്കിയത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles