spot_img
Tuesday, April 21, 2026

എം.ബി രാജേഷ് മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും



തിരുവനന്തപുരം: സ്പീക്കര്‍ പദവി രാജിവെച്ച എം ബി രാജേഷ് പിണറായി വിജയന്‍ മന്ത്രിസഭയിലെ  മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 ന് രാജ് ഭവനിലാണ് ചടങ്ങ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.തുടര്‍ന്ന് ഓഫീസിലെത്തി എം.ബി രാജേഷ് ചുമതല ഏറ്റെടുക്കും.

സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.എം.വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്സൈസ് വകുപ്പുകൾ തന്നെയാകും രാജേഷും കൈകാര്യം ചെയ്യുക.

സൈനിക ഉദ്യോഗസ്ഥനായിരുന്ന കയില്യാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എംകെ രമണിയുടെയും മകനായ എം ബി രാജേഷ്

പഠനത്തിലും പോരാട്ടത്തിലും പട്ടാളച്ചിട്ട കാത്തു സൂക്ഷിച്ചിരുന്നു. സൈനികനാകാനാണ് ആഗ്രഹിച്ചതെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിനായിരുന്നു നിയോഗം. ജന്മനാടായ ചളവറയിലെ സ്ക്കൂളിൽ ലീഡറായപ്പോഴും SFI യിലും DYF I യിലും നേതൃസ്ഥാനം വഹിച്ചപ്പോഴും പഠനവും പോരാട്ടവും ഒരുമിച്ച് കൊണ്ടുപോയി.

പാർലമെൻറിൽ പത്തു വർഷം പാലക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ച എം ബി രാജേഷ്, മികച്ച പാർലമെൻ്റേറിയൻ എന്ന നിലയിൽ മികവ് തെളിയിച്ച ആളാണ്. വിഷയങ്ങൾ പഠിച്ച് ഇടപെടുക എന്നതാണ് എം ബി രാജേഷിൻ്റെ ശൈലി.

ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.
എസ്എഫ്ഐ യിലൂടെയാണ് പൊതുരംഗത്തേയ്ക്ക് വരുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു.

തൃത്താലയിലെ വീറുറ്റ പോരാട്ടത്തിൽ വി ടി ബൽറാമിനെ തോൽപ്പിച്ചപ്പോൾ തന്നെ മന്ത്രിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത് എന്നാൽ സ്പീക്കര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.  സ്പീക്കറായി തിളങ്ങിയ എം ബി രാജേഷ് മന്ത്രിയാമ്പോൾ അതിനേക്കാൾ തിളങ്ങുമെന്ന കാര്യത്തിൽ സിപിഎമ്മിന് സംശയമില്ല.

കോണ്‍ഗ്രസിന്‍റെ വി. ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എംബി രാജേഷ് നിയമസഭയിലെത്തുന്നത്.  എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാ‌ട് ലോക്സഭാ മണ്ഡലത്തിലെ എംപി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles