സിനിമയിലഭിനയിപ്പിക്കാമെന്നും ജോലിതരാമെന്നും ഒരു കോടി രൂപ തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന കൈചെയ്യിൻ വാങ്ങി കടന്നുകളഞ്ഞ കുറ്റിപ്പുറം, ബംഗ്ളാംകുന്നിൽ, മേലേതിൽ വീട്ടിൽ മൊയ്തീൻകുട്ടി (47)എന്നയാളെയാണ് ടൌൺ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.
തൃശൂർ കെ.എസ്.ആർ. ടി.സി സ്റ്റാൻറിൽ വെച്ചാണ് പ്രതി യുവതിയെ പരിചയപെടുന്നത് ബിസിനസ്സുകാരനും, സിനിമാ നിർമ്മാതാവുമാണെന്ന് സ്വയം പരിചയപെടുത്തിയ യുവതിക്ക് സിനിമയിൽ അവസരവും ജോലിയും നിരവധി വാഗ്ദാനങ്ങളും നൽകി വിശ്വസിപ്പിച്ച് യുവതിയുടെ കൈചെയ്യിൻ കൈവശപെടുത്തുകയായിരുന്നു.
യുവതിക്ക് വ്യാജപേരും വിലാസവുമാണ് പ്രതി നൽകിയിരുന്നത്. പ്രതി രാത്രി മാത്രമാണ് മൊബൈൽ ഉപയോഗിച്ചിരുന്നത്. പ്രതി പിന്നീട് യുവതിയെ വിളിക്കാതെയാുമായി. ചതിമനസ്സിലാക്കിയ യുവതി ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കൊടുത്ത പരാതിയിൽ കേസ്സെടുത്ത് അന്വേഷിച്ചതിൽ യുവാവിൻെറ ഫോൺ നമ്പർ പ്രകാരം പ്രതിയുടെ വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിശദമായ അന്വേഷണത്തിൽ മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയുടെ മോഹന വാഗ്ദാനത്തിൽ നിരവധി സ്ത്രീകളാണ് വഞ്ചിക്കപെട്ടിരിക്കുന്നതെന്നും. നിരവധി പേരിൽ നിന്നും പണവും ആഭരണങ്ങളും കൈക്കലാക്കിയിട്ടുണ്ടെന്നും, വെളിവായിട്ടുണ്ടെന്നും ഈസ്റ്റ് പോലീസ് പറഞ്ഞു.ഇൻസ്പെക്ടർ പി. ലാൽകുമാറിൻെറ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിൽ സബ് ഇൻസ്പെക്ടർ ഗീതുമോൾ എസ്. സിവിൽപോലീസ് ഓഫീസർമാരായ ദുർഗ്ഗാലക്ഷ്മി, ഹരീഷ്കുമാർ പി. ദീപക് വി.ബി, നിജിത എന്നിവരും ഉണ്ടായിരുന്നു.






