spot_img
Friday, April 17, 2026

അൽത്താഫിനെ രക്ഷിക്കാനായില്ലചികിത്സാസഹായം നാടിന്‌ തിരിച്ചുനൽകി കുടുംബം



നാടൊന്നായി കൈകോർത്ത് ഒരാഴ്ചകൊണ്ട് 81 ലക്ഷം രൂപ സമാഹരിച്ചുനൽകിയെങ്കിലും അൽത്താഫിന്റെ ജീവൻ രക്ഷിക്കാനായില്ല. മകനെ നഷ്ടപ്പെട്ട കുടുംബം ബാക്കിയായ തുക ഈ നന്മ നിറഞ്ഞനാടിന് ജീവകാരുണ്യവൃത്തികൾക്കായി മടക്കിനൽകി. ഗോതമ്പ് റോഡ് സ്വദേശി അൽത്താഫ് (17 ) ആണ് അർബുദം ബാധിച്ച് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ചികിത്സയിലിരിക്കെ ഒക്ടോബർ 29-ന് മരിച്ചത്. ജീവകാരുണ്യപ്രവർത്തകൻ ഷമീർ കുന്ദമംഗലത്തിന്റെ നേതൃത്വത്തിൽ ചികിത്സാസഹായകമ്മിറ്റി രൂപവത്കരിച്ച് നാട്ടുകാർ 81 ലക്ഷം രൂപ സമാഹരിച്ചിരുന്നു. മകൻ മരിച്ച സാഹചര്യത്തിൽ ചികിത്സാഫണ്ടിൽ ബാക്കിവന്ന തുക നാടിനുതന്നെ തിരിച്ചേൽപ്പിക്കണമെന്ന് കുടുംബം തീരുമാനിച്ചു. ഇതുപ്രകാരം പത്തുലക്ഷത്തോളം രൂപ ചെലവഴിച്ച് ആംബുലൻസ് വാങ്ങി ജീവകാരുണ്യപ്രവർത്തകരെ ഏൽപ്പിച്ചു.ബാക്കിസംഖ്യ ചികിത്സിക്കാൻ പണമില്ലാതെ മാരകരോഗങ്ങളാൽ പ്രയാസപ്പെടുന്നരോഗികൾക്കും കൈമാറി. ആബുലൻസ് സമർപ്പണം ഷമീർ കുന്ദമംഗലം കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാഷിബുവിന് താക്കോൽ കൈമാറി നിർവഹിച്ചു. മുക്കം അഗ്നിരക്ഷാനിലയം ഓഫീസർ എം. അബ്ദുൽഗഫൂർ ആംബുലൻസ് ഡ്രൈവർമാർക്കുള്ള തിരിച്ചറിയൽകാർഡുകൾ വിതരണംചെയ്തു. ചികിത്സാസമിതി ചെയർമാൻ പുതിയോട്ടിൽ ബഷീർ അധ്യക്ഷനായി. വാർഡ്മെമ്പർ കോമളം തോണിച്ചാൽ, അഷ്‌കർ സർക്കാർ, പി.ടി. മുനീർ, പി. അബ്ദുസത്താർ, കബീർ കണിയാത്ത് സലീം തുടങ്ങിയവർ സംസാരിച്ചു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles