spot_img
Monday, June 15, 2026
Home Blog Page 596

റിയല്‍മി ജിടി നിയോ 3 ഇറങ്ങി: ചാര്‍ജിംഗിലാണ് അത്ഭുതം, പിന്നെ വിലയും

0

റിയൽമിയുടെ ഏറ്റവും പുതിയ ജിടി-സീരീസ് സ്മാർട്ട്‌ഫോണായ റിയൽമി ജിടി നിയോ 3 ചൊവ്വാഴ്ച ചൈനയിൽ അവതരിപ്പിച്ചു. റിയല്‍മി ജിടി നിയോ 3, റിയല്‍മി ജിടി നിയോ 2 ന്റെ പിൻഗാമിയാണ്, കൂടാതെ 120Hz റീഫ്രഷ് റൈറ്റുള്ള ഡിസ്‌പ്ലേ, മീഡിയടെക് 8100 എസ്ഒസി, 150W ഫാസ്റ്റ് ചാർജിംഗ് പിന്തുണ എന്നിവയുൾപ്പെടെയുള്ള ടോപ്പ്-എൻഡ് സവിശേഷതകളോടെയാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 

റിയൽമി ജിടി നിയോ 3 ലോകത്തിലെ ആദ്യത്തെ 150W സൂപ്പർഫാസ്റ്റ് ചാർജിംഗ് അവതരിപ്പിക്കുന്നു, ഇത് ഒരു സ്മാര്‍ട്ട് ഉപകരണത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് എന്നാണ് റിയല്‍മി അവകാശവാദം. 5 മിനിറ്റിനുള്ളിൽ സ്മാർട്ട്‌ഫോൺ 0-50 ശതമാനം മുതൽ ചാർജ് ചെയ്യുമെന്ന് അവകാശപ്പെടുന്നു.

പുതിയ ജിടി നിയോ 3 യുവാന്‍ 1,999 (ഏകദേശം 24,000 രൂപ) എന്ന പ്രാരംഭ വിലയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. റിയല്‍മി ജിടി നിയോ 3 യുടെ 6ജിബി/128ജിബി പതിപ്പിന് വേരിയന്റിന് 1,999 യുവാന്‍ (ഏകദേശം 24,000 രൂപ) വിലയാണ്, 8GB/128GB മോഡലിന് 2,299 യുവാന്‍ (ഏകദേശം 27,500 രൂപ) വിലയുണ്ട്, 2,599 യുവാന്‍ (ഏകദേശം 31,100) വിലയാണ് 12GB/256GB മോഡല്‍ ലഭിക്കുക. ഈ മോഡലുകളെല്ലാം 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയടെയാണ് വരുന്നതെന്ന് ബിജിആർ ഇന്ത്യ റിപ്പോർട്ട് പറയുന്നു.

അതേ സമയം നിയോയുടെ പ്രധാന പ്രത്യേകതയായി 150W മോഡലുകള്‍ പ്രത്യേക വിലയിലാണ് എത്തുന്നത്.  8GB/256GB 150W മോഡലിന് 2,599 യുവാന്‍ (ഏകദേശം 31,100) വിലയാണ് വരുന്നത്. അതേ സമയം  12GB/256GB 150W മോഡലിന് 2,799 യുവന്‍ (അതായത് 33,500 രൂപ) വിലവരും. ചൈനയില്‍ മാര്‍ച്ച് 30 മുതല്‍ ഈ ഫോണുകള്‍ വിപണിയില്‍ എത്തും. ഇന്ത്യന്‍ അരങ്ങേറ്റം സംബന്ധിച്ച് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ജിടി നിയോ 3  6.7-ഇഞ്ച് 10-ബിറ്റ് ഫുള്‍ എച്ച്ഡിപ്ലസ് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയോടെയാണ് എത്തുന്നത്, 120Hz ആണ് റീഫ്രഷ് റൈറ്റ്, 1000Hz ടച്ച് സാംപ്ലിംഗ് നിരക്ക്. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 8100 ചിപ്‌സെറ്റ് ഉള്ള ലോകത്തിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണാണ് ഇത്. ഇത് ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയല്‍മി UI 3.0 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു.

50എംപി സോണി IMX766 പ്രൈമറി സെൻസർ, 8എംപി അൾട്രാവൈഡ് ലെൻസ്, 2എംപി മാക്രോ സെൻസർ എന്നിവയുമായാണ് സ്മാർട്ട്ഫോണുകൾ വരുന്നത്. ക്യാമറകൾ 4കെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ പ്രാപ്തമാണ്. സെൽഫികൾക്കായി, മുൻവശത്ത് 16 എംപി ക്യാമറയുണ്ട്. സുരക്ഷയ്‌ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, എക്‌സ്-ആക്‌സിസ് ലീനിയർ മോട്ടോർ, ഹീറ്റ് ഡിസ്‌സിപ്പേഷനുള്ള വിസി കൂളിംഗ് ടെക്‌നോളജി എന്നിവയും ഈ ഫോണിലുണ്ട്

ആനയെ എഴുന്നള്ളിച്ച് ഉത്സവം: രജിസ്റ്റർ ചെയ്യുന്നതിന് സമയം നീട്ടി

0

സംസ്ഥാനത്തെ ക്ഷേത്രങ്ങളും ദേവസ്വങ്ങളും കേരള നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം രൂപീകരിച്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാ കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതിന് മേയ് 31 വരെ സമയം നീട്ടി നൽകാൻ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവായി.


രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ഉത്സവങ്ങൾ നടത്തുന്നതിനും ആനയെ എഴുന്നള്ളിക്കുന്നതിനും ക്ഷേത്രാചാരങ്ങൾ നടപ്പിലാക്കുന്നതിനും സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് നിരവധി അപേക്ഷകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി.


ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങൾക്ക് അനുവാദം നൽകരുത്, 2012-ൽ ഉണ്ടായിരുന്ന പൂരങ്ങളിൽ മാത്രമേ ആനയെ ഉപയോഗിക്കാൻ അനുവാദം നൽകാവൂ, 2012-ൽ ഉണ്ടായിരുന്ന ആനകളുടെ എണ്ണം മാത്രമേ ഓരോ പൂരത്തിനും തുടർ വർഷങ്ങളിലും ഉണ്ടാകാൻ പാടുള്ളു എന്നിങ്ങനെയാണ് 2013 ൽ സർക്കാർ പുറത്തിറക്കിയ സർക്കുലറിലെ വ്യവസ്ഥകൾ. ഈ വ്യവസ്ഥകൾ മാറ്റി ചട്ടം 10(3) പ്രകാരം പരമ്പരാഗത ഉത്സവങ്ങളിൽ ആനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതും പുതിയ ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതും നിരുത്സാഹപ്പെടുത്തണം എന്ന് മാത്രം ചേർത്ത് ഇളവു വരുത്താൻ വനം മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.  എന്നാൽ കർശന നിയന്ത്രണങ്ങളോടെ മാത്രമേ ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നൽകൂയെന്നും മന്ത്രി അറിയിച്ചു

തുടർച്ചയായ രണ്ടാം ദിനവും എണ്ണവിലയിൽ വർധന

0

പെട്രോൾ,ഡീസൽ വില കൂട്ടി. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്. ഇന്ന് പെട്രോളിന് 90 പൈസയുടെ വർധനയാണ് ഉണ്ടായത്. ഡീസൽ വിലയിൽ 84 പൈസ കൂടി. രണ്ട് ദിവസത്തിൽ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്.

ഇന്നത്തെ വില,

തിരുവനന്തപുരം: പെട്രോൾ, 108.35, ഡീസൽ 95.38 ഇന്നലെ രാവിലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. വീട്ടാവശ്യത്തിനുള്ള വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഇന്നലെ ഒറ്റയടിക്ക് കൂട്ടിയത് 50 രൂപയാണ്. എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വര്‍ധന ഇനി മിക്ക ദിവസവും ഉണ്ടാകാം. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക. അതു കൊണ്ട് വരും ദിവസങ്ങളിലും വില വര്‍ധന പ്രതീക്ഷിക്കാം.

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എണ്ണവില വര്‍ധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയിൽ വില. അതിപ്പോള്‍ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും. ഓട്ടോ ടാക്സി നിരക്ക് കൂട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ബസ് ചാർജ്ജ് വര്‍ധനക്കായി സ്വകാര്യ ബസ്സുകള്‍ സമരത്തിനു തയ്യാറെടുക്കുകയാണ്. ചരക്ക് കടത്ത് കൂലി കൂടിത്തുടങ്ങി. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറിക്കൂലി കൂടിക്കഴിഞ്ഞു. ഇത് എല്ലാ സാധനങ്ങളുടേയും വില കൂട്ടും. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. പണപ്പെരുപ്പതോത് ഉയരുന്നത് പലിശ നിരക്ക് വര്‍ധനക്കും കാരണമാകും.

വായ്പുകളുടെ പലിശ ഉയരും. ജീവിത ചിലവ് കൂടും. കൂലി കൂട്ടേണ്ട സാഹചര്യം പല മേഖലയിലും ഉണ്ടാകും. ഇതെല്ലാം സാമ്പത്തിക മേഖലയില്‍ വലിയ തിരിച്ചടി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. റഷ്യയില്‍ നിന്നും കുറ‍ഞ്ഞ നിരക്കില്‍ ക്രൂഡ് ഓയിൽ വാങ്ങാന്‍ ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഇത് സംബന്ധിച്ച നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. ഇത് വിജയം കണ്ടാല്‍ ഇന്ധന വില വർദ്ധന കാര്യമായി ഉണ്ടാകില്ല. അക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം

സോഷ്യൽ മീഡിയകളിൽ എന്തിനും ഏതിനും ഫോട്ടോകൾ അപ്ഡേറ്റ് ചെയ്യുന്നവർ ശ്രദ്ധിക്കുക

0

എന്തിനും ഏതിനും സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും അപ്ഡേറ്റ് ചെയ്യുന്നവർ ശ്രദ്ധിക്കുക. സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിരിക്കുന്നു.

ഇവരുടെ പ്രവർത്തന രീതി:

വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ വ്യക്തികൾ പോസ്റ്റ് ചെയ്യുന്ന പ്രൊഫൈൽ ചിത്രങ്ങളും, മറ്റ് സ്വകാര്യ ചിത്രങ്ങളും സൈബർ ക്രിമിനലുകൾ ഡൌൺലോഡ് ചെയ്യുന്നു.

ഇത്തരം ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും നിങ്ങളുടെ തലഭാഗം മോർഫ് ചെയ്ത് ഒരു അശ്ലീല ചിത്രത്തോട് കൂട്ടിച്ചേർക്കുന്നു.

അതിനുശേഷം അത്തരത്തിലുള്ള ഒരു നഗ്ന ചിത്രം നിങ്ങളുടെ വാട്സ് ആപ്പ്, ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റഗ്രാം ഡയറക്ട് എന്നിവ വഴി നിങ്ങൾക്ക് സ്വകാര്യമായി അയച്ചു തരുന്നു.

നിങ്ങൾക്ക് ലഭിക്കുന്ന ഇത്തരം നഗ്നചിത്രങ്ങൾ യഥാർത്ഥ ചിത്രമെന്നു തോന്നിക്കുന്നതായിരിക്കും. ഇത് കാണുന്നതോടെ നിങ്ങൾ അതീവ സമ്മർദ്ദത്തിലാകുന്നു.

അൽപ്പസമയത്തിനകം നിങ്ങൾക്ക് തട്ടിപ്പുകാരിൽ നിന്നും വീണ്ടും സന്ദേശമെത്തുന്നു.

ഇത് നിങ്ങളുടേയും, ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും സോഷ്യൽ മീഡിയകളിലേക്ക് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. നിങ്ങളിൽ നിന്നും പണം ആവശ്യപ്പെടും. അതിനായി ബാങ്ക് എക്കൌണ്ട് അയച്ചു തരും. അതിലേക്ക് ഉടനടി പണമയക്കാൻ നിർബന്ധിക്കും.

ഇത്തരത്തിൽ സന്ദേശം വരുന്നത് തിരിച്ചറിയാൻ കഴിയാത്ത വിദേശ ഫോൺ നമ്പറുകളിൽ നിന്നുമായിരിക്കും. നിങ്ങൾ പോലീസിനെ അറിയിച്ചാലും ക്രിമിനലുകളെ പിടിക്കാൻ കഴിയുകയില്ലെന്ന് അവർ വീണ്ടും ഭീഷണിപ്പെടുത്തും.

നിങ്ങളുടേതെന്നു തോന്നിപ്പിക്കുന്ന ആ നഗ്ന ചിത്രത്തിലേക്ക് നിങ്ങൾക്ക് ഒരു തവണയിൽ കൂടുതൽ നോക്കാൻ കഴിയുകയില്ല. അത്രമാത്രം യഥാർത്ഥ്യം ജനിപ്പിക്കുന്ന ചിത്രങ്ങൾ കണ്ട് നിങ്ങൾ മാനസികമായി തളരുകയോ അല്ലെങ്കിൽ ഗത്യന്തരമില്ലാതെ പണം അയച്ചു നൽകുകയോ ചെയ്യും.

ഇത്തരത്തിൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ഒരു സ്ത്രീയുടെ പരാതി തൃശൂർ സിറ്റി പോലീസ് സൈബർക്രൈം പോലീസ് സ്റ്റേഷനിൽ ലഭിച്ചപ്പോഴാണ് തട്ടിപ്പിന്റെ ആഴം വ്യക്തമായത്. ഈ പരാതിയിൽ തൃശൂർ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇവർ വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പുകാരാണെന്നാണ് മനസ്സിലാകുന്നത്. ഇവർ പോലീസിന്റെ നിരീക്ഷണത്തിലാണ്.

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.

  1. നിങ്ങളുടെ സ്വകാര്യചിത്രങ്ങൾ സോഷ്യൽ മീഡിയ എക്കൌണ്ടുകളിൽ പോസ്റ്റ് ചെയ്യുമ്പോൾ പരമാവധി ജാഗ്രത പുലർത്തുക.
  2. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലെ നിങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ പരമാവധി ഫ്രണ്ട്സ് ഓൺലി എന്ന രീതിയിലേക്ക് മാറ്റുക.
  3. സോഷ്യൽ മീഡിയയിലെ ഫ്രണ്ട്സ് ലിസ്റ്റിലേക്ക് ആളുകളെ കൂട്ടിച്ചേർക്കുമ്പോൾ നിങ്ങൾക്ക് നേരിട്ട് അറിയാവുന്ന ആളുകളെ മാത്രം ഉൾപ്പെടുത്തുക.
  4. സോഷ്യൽമീഡിയിലെ അപരിചിത എക്കൌണ്ടുകൾ, ഫേക്ക് ഐഡികൾ എന്നിവയിലൂടെ വരുന്ന സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കാതിരിക്കുക.
  5. ഇത്തരത്തിലുള്ള സാഹചര്യങ്ങളോട് സമചിത്തതയോടെ പ്രതികരിക്കുക. സൈബർ കുറ്റവാളികളുടെ രീതികളെക്കുറിച്ച്
    മുൻകൂട്ടി മനസ്സിലാക്കുന്നതുവഴി നിങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കുന്നു.
  6. നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് രക്ഷിതാക്കളോടും, സുഹൃത്തുക്കളോടും, ബന്ധുക്കളോടും തുറന്നുപറയുക. അവർ നിങ്ങളെ സഹായിക്കും.
  7. സൈബർ ക്രിമിനലുകൾക്ക് ഒരിക്കലും പണം അയച്ചു കൊടുക്കരുത്. ഒരിക്കൽ അയച്ചു നൽകിയാൽ അവർ അതേ തരത്തിലുള്ള ഭീഷണി തുടരുകയും വീണ്ടും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്യും.
  8. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതിനൽകുക.

തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇ-മെയിൽ വിലാസം : cyberpstsr.pol@kerala.gov.in

കടകളിൽ ബില്ലടിക്കാൻ ഫോൺനമ്പർ കൊടുക്കാറുണ്ടോ? അപകടമാണ്, സ്വൈര്യക്കേടാണ്; സൂക്ഷിക്കുക

0

പണം കൊടുത്താൽ സാധനം കിട്ടുന്ന കാലമുണ്ടായിരുന്നു പണ്ട്. എന്നാൽ ഇപ്പോൾ പണം കൊടുക്കുന്നതിന് മുൻപ് മൊബൈൽ നമ്പർ കൊടുക്കേണ്ട സ്ഥിതിയാണ്. സൂപ്പർമാർക്കറ്റുകളാകട്ടെ, ചെറുതും വലുതുമായ കടകളുമാകട്ടെ, മൊബൈൽ നമ്പർ ഇപ്പോൾ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. എന്നാൽ ഈ നമ്പർ കൈമാറുന്നത് സുരക്ഷിതമാണോ? ഇത്തരത്തിൽ മൊബൈൽ നമ്പർ കൈമാറുന്നത് അപകടകരവും സ്വൈര്യക്കേടുമാണെന്ന് മനോജ് രവീന്ദ്രൻ നിരക്ഷരൻ പറയുന്നു.

ജീവിതത്തിൽ മറ്റൊരു പ്രശ്നവും ഇല്ലാത്തവരായതുകൊണ്ടാണോ പുറത്തു നിന്ന് ഇത്രയും പ്രശ്നങ്ങളെ നിങ്ങളായിട്ട് വിളിച്ചുവരുത്തി സൽക്കരിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ബില്ലർ നമ്പർ ഉപയോഗിച്ച് ശല്യപ്പെടുത്തുമെന്നും, നമ്പർ വാങ്ങുന്നത് കമ്പനിക്ക് പ്രമോഷണൽ മെസേജ് അയക്കാനാണെന്നും നമ്പർ ആവശ്യപ്പെടാൻ രാജ്യത്ത് ഒരു നിയമവും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.

മനോജ് രവീന്ദ്രൻ നിരക്ഷരന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ

പരമാവധി 7 അല്ലെങ്കിൽ 10 വർഷമല്ലേ ആയിക്കാണൂ, സൂപ്പർമാർക്കറ്റുകളിലും കോർപ്പറേറ്റ് കടകളിലും ചെന്ന് സാധനങ്ങൾ വാങ്ങുമ്പോൾ അവർ നമ്മുടെ മൊബൈൽ നമ്പർ ചോദിക്കാൻ തുടങ്ങിയിട്ട് ?

  • തുടക്കം മുതൽക്കേ ഫോൺ നമ്പർ തരാൻ പറ്റില്ല എന്ന് പറയുന്ന കൂട്ടത്തിലായിരുന്നു ഞാൻ. പലചരക്ക് വാങ്ങാനോ തുണിത്തരങ്ങൾ വാങ്ങാനോ ചെല്ലുമ്പോൾ അവർ നമ്പർ ആവശ്യപ്പെട്ടാൽ, മുൻപിലും പുറകിലും അടുത്ത ക്യൂവിലും നിൽക്കുന്നവർക്ക് എല്ലാവർക്കും കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ നമ്പർ വിളിച്ചുപറയുന്നവരുടെ കൂട്ടത്തിൽ സ്ത്രീകളേയും ധാരാളമായി കണ്ടിട്ടുണ്ട്. നിങ്ങൾ (സ്ത്രീകളോടാണ്) അക്കൂട്ടത്തിൽ പെടുന്ന ഒരാളാണെങ്കിൽ ഒരാവശ്യവുമില്ലാതെ ഒരപകടമോ സ്വര്യക്കേടോ വിളിച്ചുവരുത്തുകയാണ്. സൂക്ഷിക്കുക!!
  • ആ പരിസരത്തു നിന്ന് നമ്പർ കേൾക്കുന്ന ഒരാളോ ആ കടയിൽ ബില്ലടിച്ച ആളോ നിങ്ങൾക്കൊരു ശല്ല്യക്കാരനായി മാറാം. നിങ്ങളുടെ നമ്പർ ആ കടക്കാരൻ പ്രമോഷൻ മെസ്സേജുകൾ അയക്കാനായി ഉപയോഗിക്കുമെന്നത് മൂന്നരത്തരം. അതിന് വേണ്ടിയാണ് അവരത് ചോദിക്കുന്നത് തന്നെ. അതുക്കും മേലുള്ള തൊന്തരവുകൾ എന്തിന് സഹിക്കണം?
  • നിങ്ങളുടെ ഫോൺ അത്തരം പ്രമോഷണൽ മെസ്സേജുകളെക്കൊണ്ട് അല്ലാതെ തന്നെ പൊറുതിമുട്ടി ഇരിക്കുകയാവുമല്ലോ. (DND ചെയ്തിട്ട് ഒരു കാര്യവുമില്ല എന്നാണെന്റെ അനുഭവം) നിലവിലുള്ളത് കൂടാതെ, വർഷത്തിൽ കുറഞ്ഞത് 10 മെസ്സേജ് വീതം ഓരോ പ്രാവശ്യവും നിങ്ങൾ നമ്പർ ഇക്കൂട്ടർക്ക് കൊടുക്കുമ്പോൾ കൂടിക്കൊണ്ടിരിക്കും. ഇതിനൊക്കെ പുറമേ ഇക്കൂട്ടർ പലപല ടെലിമാർക്കറ്റിങ്ങ് ടീമുകൾക്ക് നിങ്ങളുടെ നമ്പർ വിറ്റ് കാശുണ്ടാക്കുന്നുമുണ്ട്. ജീവിതത്തിൽ മറ്റൊരു പ്രശ്നവും ഇല്ലാത്തവരായതുകൊണ്ടാണോ പുറത്തു നിന്ന് ഇത്രയും പ്രശ്നങ്ങളെ നിങ്ങളായിട്ട് വിളിച്ചുവരുത്തി സൽക്കരിക്കുന്നത്? അങ്ങനെയാണെങ്കിൽ കുഴപ്പമില്ല.
  • നമ്പർ കിട്ടേണ്ടത് അവരുടെ മാത്രം ആവശ്യമാണ്. നമ്മുടെ വിഷയമേയല്ല. താമസിക്കാൻ ഹോട്ടൽ മുറി എടുത്താൽ അഡ്രസ്സടക്കമുള്ള കാര്യങ്ങൾ പ്രൂഫടക്കം  നൽകണമെന്നത് നിയമമാണ്. അല്ലെങ്കിൽ മുറികിട്ടില്ല. പലചരക്കും തുണിത്തരങ്ങളും മറ്റും വാങ്ങാൻ നമ്പറോ അഡ്രസ്സോ നൽകണമെന്ന് ഒരു നിയമവും ഈ രാജ്യത്തില്ല. ആയതിനാൽ ഏത് കടക്കാരൻ നമ്പർ ചോദിച്ചാലും ‘സോറി നമ്പർ തരാൻ പറ്റില്ല’ എന്ന് അറുത്ത് മുറിച്ച് പറഞ്ഞേക്കണം. അതുകാരണം അവർ സാധനങ്ങൾ തരുന്നില്ലെങ്കിൽ ആ സാധനങ്ങൾ ആ കടയിൽ നിന്ന് വേണ്ടെന്ന് വെക്കാനുള്ള ആർജ്ജവമുണ്ടാകണം. അതിന്റെ ഫലം അധികം വൈകാതെ നിങ്ങളാസ്വദിക്കാൻ തുടങ്ങും. തീർച്ച.

ഇത്രയും പറയാൻ കാരണം പലപ്പോഴായി ഈ പ്രശ്നം നേരിട്ടിട്ടുണ്ടെങ്കിലും ഇന്നത് മൂർദ്ധന്യത്തിൽ എത്തിയതിനാലാണ്. പ്രമുഖ സ്ഥാപന സൂപ്പർമാർക്കറ്റിൽ ആണ് ഏറ്റവും കൂടുതൽ ഈ തലവേദന എനിക്കുണ്ടായിട്ടുള്ളത്. പിന്നെപ്പിന്നെ അവരെ ഞാനങ്ങ് ഒഴിവാക്കാൻ തുടങ്ങി. യാതൊരു നിവൃത്തിയും ഇല്ലെങ്കിൽ കയറും, എന്നാലും നമ്പർ കൊടുക്കില്ല. നമ്പർ ഇല്ലെങ്കിലും അവര് അഡ്ജസ്റ്റ് ചെയ്യാറുണ്ട്.

ഇന്ന് രാവിലെ ഒരു യാത്ര പുറപ്പെട്ട് വൈകീട്ട് ബാംഗ്ലൂരിൽ നിന്ന് 150 കിലോമീറ്റർ മാറി കർണ്ണാടകയിലെ മറ്റൊരു പട്ടണത്തിലാണ് ചേക്കേറിയിരിക്കുന്നത്. അത്താഴം കഴിച്ച് നഗരത്തിന്റെ തിരക്കുകളിലൂടെയും കാഴ്ച്ചകളിലൂടെയും ഊളിയിട്ടപ്പോൾ പ്രമുഖ സ്ഥാപനം കണ്ടു. കുറച്ച് ദിവസമായി വാങ്ങണമെന്ന് കരുതിയിരുന്ന ഒന്നുരണ്ട് ഐറ്റംസ് അവിടുണ്ടെന്ന് ഉറപ്പുള്ളതുകൊണ്ട് അങ്ങോട്ട് കയറി.

ബില്ലിങ്ങ് തുടങ്ങിയപ്പോൾ അവർ നമ്പർ ചോദിച്ചു. സ്വിച്ചിട്ടത് പോലെ, നമ്പർ തരില്ലെന്ന് പറഞ്ഞു. ഞാനെന്റെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയാണ്. കൗണ്ടറിൽ അനക്കമൊന്നും ഇല്ലെന്ന് മനസ്സിലായത് തലപൊക്കി നോക്കിയപ്പോൾ മാത്രമാണ്. ‘ഫോൺ നമ്പർ അടിച്ച് കേറ്റാതെ സിസ്റ്റം മുന്നോട്ട് നീങ്ങില്ല സാർ’ എന്ന് കൗണ്ടറിലെ പയ്യൻസ്. ‘താങ്കളുടെ നമ്പർ അടിച്ച് കേറ്റി സിസ്റ്റം മുന്നോട്ട് നീക്കിക്കോളൂ’ എന്ന് ഞാനും. അയാൾ അപ്പോഴേക്കും അടുത്ത കൗണ്ടറിലെ പയ്യനുമായി ചർച്ച തുടങ്ങി. രണ്ടാളും ഒരേ സ്വരത്തിൽ നമ്പറിന് വേണ്ടി കടുംപിടുത്തം. മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ ചെറിയ തോതിൽ ഞാൻ വിശദീകരിച്ചിട്ടും ചെറുക്കന്മാർ വഴങ്ങുന്നില്ല. എന്നാൽ ശരി, ‘ഈ കച്ചോടത്തിൽ നിന്ന് മിഡിൽ സ്ക്കൂട്ട് ചെയ്യുന്നു’ എന്ന് പറഞ്ഞ് ഞാനിറങ്ങി നടന്നു.

എനിക്ക് ₹2600 ലാഭം 🙂  ഇവനേത് നാട്ടുകാനാണ് ഊവ്വേ എന്നമട്ടിൽ തൊട്ടടുത്ത ക്യൂവിൽ നിന്നവരൊക്കെ എന്നെ നോക്കുന്നുണ്ട്. ഇങ്ങനെയൊരു സംഭവം ഉണ്ടല്ലേ എന്നമട്ടിൽ മാതാപിതാക്കൾക്ക് ഒപ്പം നിന്നിരുന്ന ചില കൗമാരക്കാർ അത്ഭുതം കൂറിയതാണ് ഇതിലെ പ്ലസ് പോയന്റ്. കാർന്നോമ്മാർക്ക് പുച്ഛമായിരുന്നെങ്കിലും പിള്ളേരത് ശരിയായ രീതിയിൽ ഏറ്റെടുത്തോളും. അവര് പൊളിക്കും.

കൊടുക്കാതിരുന്നിട്ടും നമ്മുടെ നമ്പർ പല കച്ചവടക്കാരുടേയും ബാങ്കുകളുടേയും പക്കലുണ്ട്. ക്രെഡിറ്റ് കാർഡ് വേണോ എന്ന് ചോദിച്ച് രണ്ട് വിളികളാണ് ഇന്നലെ മാത്രം HDFC ബാങ്കിൽ നിന്ന് വന്നത്. എന്റെ നമ്പർ നിങ്ങൾക്കെവിടന്ന് കിട്ടി എന്ന് ചോദിച്ചാൽ, അത് ഞങ്ങളുടെ ഓഫീസ് ഡാറ്റാബേസിലുണ്ട് എന്ന് അഭിമാനത്തോടെയും ഗർവ്വോടെയുമായിരുന്നു ആദ്യകാലങ്ങളിൽ കോൾസെന്റർ പിള്ളേരുടെ മറുപടി. ഈയിടെയായി ആ സമീപനത്തിന് ഇടിവ് വന്നിട്ടുണ്ട്. പലരുടെ അടുത്തുനിന്ന് ചീത്ത കേട്ട് കേട്ട് പതം വന്നു കാണും. മേലാൽ എന്നെ വിളിച്ചാൽ എന്റെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നതിന് കോടതി കയറ്റും എന്ന് പറയലും മറുവശത്തു നിന്ന് പീ… പീ… പീ. 

ഇനി നിങ്ങൾക്ക് തീരുമാനിക്കാം ഏത് മാർഗമുപയോഗിച്ച് ഇക്കൂട്ടരെ അകറ്റി നിർത്താമെന്ന്. എനിക്കറിയുന്ന വിദ്യകളൊക്കെ വിശദമാക്കി കഴിഞ്ഞു. മറ്റേതെങ്കിലും വിദ്യകൾ കൈവശമുണ്ടെങ്കിൽ എന്നോട് പങ്കുവെക്കുകയുമാവാം. ഇങ്ങനെ എല്ലാവരും നോ പറഞ്ഞ് പറഞ്ഞ് ഇവന്മാരുടെ ഡാറ്റാബേസ് ചൊക്കിലടിച്ച് ചാകുന്ന കിനാശ്ശേരിയാണ് ഞാൻ കാണുന്ന സ്വപ്നം.

വാൽക്കഷണം:- മോണോപ്പോളി കച്ചവടക്കാരുടെ അടുത്ത് ഈ നമ്പർ വിലപ്പോകില്ല. ഉദാഹരണത്തിന് KSEB (ഉദാ മാത്രമാണ്. അതിൽപ്പിടിച്ച് തൂങ്ങണ്ട) അങ്ങനെയുള്ളവർക്ക് വഴങ്ങിയേ പറ്റൂ. കൗപീനവും മേൽമുണ്ടും സാമ്പാറിനുള്ള കഷണവുമൊക്കെ ഒരിടത്ത് ബഹിഷ്ക്കരിച്ചാലും വേറെ പത്തിടത് കിട്ടും

പോക്കോ എക്സ് 4 പ്രോ 5ജി ഇന്ത്യയിലേക്ക്; വിലയും പ്രത്യേകതകളും

0

പോക്കോ എക്സ് 4 പ്രോ 5ജി  ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ദിവസം പ്രഖ്യാപിച്ച് പോക്കോ.  2022 ഫെബ്രുവരി അവസാനത്തോടെ മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിച്ച ഫോണാണ് പോക്കോ എക്സ് 4 പ്രോ 5ജി .പോക്കോ എക്സ് 4 പ്രോ 5ജി യുടെ ഇന്ത്യൻ മോഡലിന് 64 മെഗാപിക്സൽ പ്രധാന സെൻസർ ലഭിക്കുമെന്ന് സൂചന. സ്‌മാർട്ട്‌ഫോണിന്റെ ആഗോള മോഡലില്‍ ക്യൂവല്‍കോം സ്നാപ്ഡ്രഗണ്‍ 695 എസ്ഒസി ) ചിപ്പാണ് ഉള്ളത്.  8ജിബി റാം ആയിരുന്നു ഇതിന് ഉള്ളത്. 

പോക്കോയുടെ ഒരു ട്വീറ്റ് അനുസരിച്ച്, പോക്കോ എക്സ് 4 പ്രോ 5ജി ഏപ്രിൽ 10-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന നല്‍കുന്നത്. ട്വീറ്റിൽ പറയുന്നത് പ്രകാരം “എക്സി-ന് ഒരു തീയതിയുണ്ട്! നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുമെങ്കിൽ അറിയിക്കുക. ” പങ്കിട്ട ചിത്രത്തിൽ റോമൻ അക്കങ്ങളായ “X”, “IV” എന്നിവ വ്യക്തമായി കാണാം, 10, 4 അല്ലെങ്കിൽ ഏപ്രിൽ 10 എന്നിവ സൂചിപ്പിക്കുന്നു.

ഒരു ഉപഭോക്താവ് ട്വീറ്റിനോട് പ്രതികരിച്ചത് പ്രകാരം, ഏപ്രിൽ 10 തീർച്ചയായും പോക്കോ എക്സ് 4 പ്രോ 5ജി -യുടെ ഇന്ത്യയിലെ ലോഞ്ച് തീയതിയാണ് പോക്കോ സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്നു, എന്നാല്‍ ഇതിനോട് പോക്കോ പ്രതികരിച്ചിട്ടില്ല. 

പോക്കോ എക്സ് 4 പ്രോ 5ജിയുടെ ചെറിയ മോഡല്‍ 6GB + 128GB പതിപ്പാണ്, ഇതിന് 229 യൂറോ (ഏകദേശം 19,200 രൂപ) ആണ് വില. കൂടിയ മോഡലായ 8GB + 256GB സ്‌റ്റോറേജ് പതിപ്പിന്‍റെ വില 349 യൂറോ ആണ് (ഏകദേശം 29,300 രൂപ). ഓപ്പോ ഇതുവരെ സ്ഥിരീകരണം ഒന്നും നല്‍കിയില്ലെങ്കിലും ഇന്ത്യയിലും ഇതിനടുത്ത വിലയാണ് പ്രതീക്ഷിക്കുന്നത്. ലേസർ ബ്ലാക്ക്, ലേസർ ബ്ലൂ, പോക്കോ യെല്ലോ എന്നീ നിറങ്ങളിൽ പോക്കോ എക്സ് 4 പ്രോ 5ജി ഇറങ്ങും.

ആഗോളതലത്തില്‍ ഈ ഫോണിന്‍റെ പ്രധാന സെന്‍സര്‍ 108 മെഗാപിക്സൽ ആണെങ്കില്‍ ഇന്ത്യയില്‍ എത്തുന്പോള്‍  പോക്കോ എക്സ് 4 പ്രോ 5ജിക്ക് 64-മെഗാപിക്സൽ പ്രധാന സെൻസർ ലഭിക്കുമെന്നാണ് അഭ്യൂഹം. 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ സെൻസറും 2-മെഗാപിക്സൽ മാക്രോ സെൻസറും അടക്കം മൂന്ന് ക്യാമറകള്‍ ഉള്‍പ്പെടുന്ന യൂണിറ്റായിരിക്കും ഇതിനുണ്ടാകുക. ഇന്ത്യൻ മോഡലില്‍ മറ്റെന്ത് മാറ്റം എന്നത് കാത്തിരുന്നു കാണേണ്ടി വരും.

ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പോക്കോ എക്സ് 4 പ്രോ 5ജിക്ക് എംഐയുഐ 13 അടിസ്ഥിതമായ ആന്‍ഡ്രോയ്ഡ് 11 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്പ്ലേ ഈ ഫോണിനുണ്ട്. 120 ഹെര്‍ട്സ് റീഫ്രഷ് റൈറ്റ് സ്ക്രീന് ഉണ്ട്. 67 വാട്സ് വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന് ഉള്ളത്

കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

0

മിക്ചർ കഴിക്കുന്നതിനിടെ തൊണ്ടയിൽ നിലക്കടല കുടുങ്ങി നാലുവയസുകാരി മരിച്ച വാർത്ത നമ്മൾ കേട്ടതാണ്. തൻവിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കുട്ടിയുടെ തൊണ്ടയിൽ നിലക്കട കുടുങ്ങിയത്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടുന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴിമധ്യേ മരണം സംഭവിച്ചു. 

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ർ, നിലക്കടല, പോപ്പ് കോൺ പോലുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് എപ്പോഴും പൊടിച്ച് തന്നെ നൽകുക. അല്ലാത്തപക്ഷം ചില സാഹചര്യങ്ങളിൽ ഇവ ശ്വാസനാളത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. ശ്വാസംമുട്ടൽ, ശബ്ദം പുറത്തുവരാതിരിക്കൽ, ശരീരത്തിൽ നീലനിറം, പേടിച്ച മുഖഭാവം, തൊണ്ടയിൽ മുറുകെ പിടിക്കൽ എന്നിവ എന്തെങ്കിലും വിഴുങ്ങിയതിന്റെ ലക്ഷണമാവാം.

അഞ്ച് വയസിന് താഴേയുള്ള കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുക. കൈയിൽ കിട്ടുന്ന ചെറിയ സംഗതികളെന്തും വിഴുങ്ങാൻ ശ്രമിക്കുകയോ വായിലിട്ടുനോക്കുകയോ ചെയ്യുന്ന പ്രായമാണിത്. ശ്വാസനാളം ചെറുതായതിനാൽ അപകടസാധ്യത കൂടുതലും. ശ്വാസനാളം ഭാഗകമായോ പൂർണമായോ അടയാനിടയുണ്ട്. പൂർണമായി അടഞ്ഞാൽ ജീവന് തന്നെ ആപത്താണ്.

കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണമോ നാണയമോ കുടുങ്ങിയാൽ എന്താണ് ചെയ്യേണ്ടത്?

അഞ്ച് വയസിന് താഴേയുള്ള കുട്ടികൾക്ക് ചെറിയ കളിപ്പാട്ടങ്ങളോ അല്ലെങ്കിൽ വായിലിടുന്ന കളിപ്പാട്ടങ്ങളോ കൊടുക്കാതിരിക്കുക. കുട്ടികൾ ചെറിയ കളിപ്പാട്ടങ്ങൾ വച്ച് കളിക്കുന്നുണ്ടെങ്കിൽ നമ്മളും കൂടെയിരിക്കാൻ ശ്രമിക്കുക.
ആഹാരം കൊടുക്കുന്ന സമയത്ത് കാരറ്റ് ആണെങ്കിലോ അല്ലെങ്കിൽ വെള്ളരിക്ക അങ്ങനെയുള്ള ഭക്ഷണങ്ങൾ കൊടുക്കുകയാണെങ്കിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച് കൊടുക്കുക. അപ്പോൾ കുട്ടികൾക്ക് കഴിക്കാൻ എളുപ്പമായിരിക്കും. 

ചെറിയ കുട്ടികൾക്ക് പോപ്പ് കോൺ കൊടുക്കരുത്. കാരണം, അത് തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു. 

കപ്പലണ്ടി, ചിപ്സ് പോലുള്ള ഭക്ഷണങ്ങൾ ചെറുതായി പൊട്ടിച്ച് മാത്രം കൊടുക്കുക. അല്ലാതെ വരുമ്പോഴാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. മാത്രമല്ല ബട്ടൺ, ബാറ്ററി പോലുള്ള സാധനങ്ങൾ അലക്ഷ്യമായി വീടുകളിൽ ഇടാതിരിക്കാൻ ശ്രമിക്കുക. അഥവാ ഇത്തരം സാധനങ്ങൾ തൊണ്ടയിൽ പോയാൽ കുട്ടികൾക്ക് ശ്വാസം എടുക്കാതെ വരികയും മരണവെപ്രാളം കാണിക്കുകയും ചെയ്യാം. 

ആ സമയത്ത് കുട്ടിയോട് ഉടനെ തന്നെ ചുമയ്ക്കാൻ പറയുക.ചുമയ്ക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയിരിക്കുന്ന സാധനം പുറത്ത് വരുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

കുട്ടിയ്ക്ക് ചുമയ്ക്കാൻ പറ്റിയില്ലെങ്കിൽ നിൽക്കാൻ പറ്റുന്ന കുട്ടിയാണെങ്കിൽ കുട്ടിയുടെ പുറക് വശത്ത് പോയി നിന്ന് മുഷ്ടി ചുരുട്ടി കുഞ്ഞിന്റെ പൊക്കിളിന് ഭാ​ഗത്തേയ്ക്ക് വയ്ക്കുക മറ്റേ കെെ കൊണ്ട് ആ കെെ കവർ ചെയ്ത് ഇംഗ്ലീഷിൽ ജെ എന്ന അക്ഷരം തിരിച്ച് എങ്ങനെയാണോ എഴുതുന്നത് അകത്തോട്ട് അമർത്തിയതിന് ശേഷം മുകളിലോട്ട് പൊക്കുക. ഇങ്ങനെ തുടർച്ചയായി ചെയ്യുന്നത് തൊണ്ടയിൽ കുടുങ്ങിയ സാധനം പുറന്തള്ളാൻ സഹായിക്കും. ഇതിനെ ‘heimlich maneuver’ എന്നാണ് പറയുന്നത്. ഇത് ക്യത്യമായി തന്നെ ചെയ്യുക. കുട്ടി കുഴഞ്ഞ് വീഴുകയാണെങ്കിൽ സിപിആർ കൊടുക്കണം. കുട്ടികളുടെ തൊണ്ടയിൽ വസ്തുക്കൾ കുടുങ്ങിയാൽ ആ സമയത്ത് പരിഭ്രാന്തി ഒഴിവാക്കി ഇത് ചെയ്യുകയാണ് വേണ്ടതെന്നും ഡോ. ഡാനിഷ് സലീം പറഞ്ഞു

ടാങ്കർ ഉടമകൾ സമരം അവസാനിപ്പിച്ചു

0

സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം പിൻവലിച്ചു. എറണാകുളം കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിച്ചത്. ടാങ്കർ ഉടമകൾ സർവീസ് നികുതി നൽകേണ്ടെന്ന് ജില്ലാ കളക്ടർ രേഖാമൂലം അറിയിച്ചു.

സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിരുന്നു. ബിപിസിഎൽ എച്ച്പിസിഎൽ കമ്പനികളിലെ 600 സർവീസുകളാണ് സമരത്തിന്റഎ ഭാഗമായി നിർത്തി വച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി മുടങ്ങുന്ന വക്കോളം എത്തിയിരുന്നു.

13 ശതമാനം സർവീസ് ടാക്‌സ് നൽകാൻ നിര്ബന്ധിതരായ സാഹചര്യത്തിൽ ആണ് ലോറി ഉടമകൾ സമരം ആരംഭിച്ചത്. കരാർ പ്രകാരം എണ്ണ കമ്പനികളാണ് സർവീസ് ടാക്‌സ് നൽകേണ്ടത് എന്നാണ് സംഘടനയുടെ വാദം. സർക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു ലോറി ഉടമകളുടെ നിലപാട്. തുടർന്ന് ജില്ലാ കളക്ടറുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് ഉടമകൾ എത്തുന്നത്.

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ വൻ വർധന

0

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 35 രൂപയാണ് കൂടിയത്. 4775 രൂപയാണ് ഇന്നത്തെ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 38200 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന് 3945 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപയാണ് ഇന്ന് ഉയർന്നത്. 925 ഹോൾമാർക്ക് വെള്ളി വിലയിൽ മാറ്റമില്ല. 100 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വർണത്തിന്റെ വില. വെള്ളിക്ക് 73 രൂപയാണ് ഗ്രാമിന്റെ വില.

റഷ്യ – യുക്രൈൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ  സ്വർണ്ണവില കുതിക്കുകയാണ്. സ്വർണ്ണവില കഴിഞ്ഞ ഒമ്പത് മാസമായി 1780-1880 ഡോളർ വില നിലവാരത്തിൽ അന്താരാഷ്ട്ര വില ചാഞ്ചാടി നിൽക്കുകയായിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 2000 ഡോളർ കടക്കാനും  വില കുതിക്കാനുമാണ് സാധ്യത. വലിയ ചാട്ടത്തിനും സാധ്യത കൽപ്പിക്കുന്നുണ്ട്. കേരളത്തിൽ സ്വർണവിപണിയിലെ വിലക്കുതിപ്പ് താല്ക്കാലികമായ അമ്പരപ്പും, അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്.

പാഴാക്കാതിരിക്കാം ഓരോ തുള്ളിയും; ഇന്ന് ലോക ജലദിനം

0

ഇന്ന് മാർച്ച് 22, ലോക ജലദിനം. ഒരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.

ജല സംരക്ഷണം ലക്ഷ്യം വെച്ച് ഓരോ വർഷവും ഓരോ സന്ദേശമാണ് നൽകാറുള്ളത്. ഭൂഗർഭജല സംരക്ഷണമാണ് ഈ വർഷത്തെ ജലദിന സന്ദേശം.ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം 1993 മാർച്ച് 22 മുതലാണ് ലോക ജല ദിനം ആചരിച്ച് വരുന്നത്.എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച്ഉ പയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.

ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റിലാണ്. ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ഈ ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്