പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. നേരത്തെ ഗാർഹിക പീഡനത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം അടക്കം കുറ്റങ്ങൾ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
പന്തീരങ്കാവ് ഗാര്‍ഹിക പീഡനം; അന്വേഷണ ചുമതല മാറ്റി നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണ ചുമതല മാറ്റി. എസ്‌ഐ, എസ്എച്ച്ഒ തല അന്വേഷണമാണ് മാറ്റിയത്. ഫറൂഖ് എസിപിക്ക് അന്വേഷണചുമതല നല്‍കാനാണ് നിര്‍ദേശം. എഡിജിപി എം ആര്‍ അജിത് കുമാര്‍ പൊലീസ് വീഴ്ചയില്‍ അന്വേഷണത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണര്‍ പൊലീസ് നടപടി വീഴ്ച അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.പന്തീരങ്കാവിലെ ഭര്‍തൃവീട്ടില്‍ വെച്ച് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി എന്നാണ് കുടുംബത്തിന്റെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭര്‍ത്താവ് രാഹുല്‍ മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയെന്നും ബെല്‍റ്റ് ഉപയോഗിച്ച് അടിച്ചുവെന്നും പരാതിയില്‍ പറയുന്നു. മര്‍ദനം ചൂണ്ടിക്കാട്ടി വധശ്രമത്തിന് കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പന്തീരങ്കാവ് പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്.






