തദ്ദേശ പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തിരുത്തലുകൾ വരുത്താനും വാർഡുകൾ മാറിപ്പോയവർക്ക് സ്ഥാനമാറ്റം വരുത്താനും പേരുകൾ നീക്കം ചെയ്യാനും ഇന്നു കൂടി അപേക്ഷിക്കാം. ഈ മാസം 7 വരെയായിരുന്ന സമയം പിന്നീടു നീട്ടി നൽകുകയായിരുന്നു.
പേരു ചേർക്കാൻ ഇതു വരെ 27 ലക്ഷത്തിൽപരം (27,07,036) അപേക്ഷകളാണു ലഭിച്ചത്. മേൽവിലാസത്തിലും പേരിലും മറ്റുമുള്ള തെറ്റുകൾ തിരുത്താൻ 12,529 അപേക്ഷകളും കിട്ടി. വാർഡ് വിഭജനത്തെ തുടർന്നും മറ്റും വാർഡുകൾ മാറിപ്പോയ ഒന്നര ലക്ഷത്തിലേറെ പേർ (1,54,902) ഇതു ക്രമീകരിക്കാൻ അപേക്ഷിച്ചിട്ടുണ്ട്.
പേരുകൾ നീക്കം ചെയ്യാൻ 3232 പേരാണ് നേരിട്ട് അപേക്ഷിച്ചത്. സ്ഥലംമാറിപ്പോയവരോ പരേതരോ ആയ 3.71 ലക്ഷം പേരുടെ വിവരങ്ങൾ പട്ടികയിൽനിന്നു നീക്കാൻ നടപടി തുടങ്ങി.
ഇതിൽ 23,969 പേരുടെ കാര്യത്തിൽ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരായ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സ്വമേധയാ നടപടി സ്വീകരിച്ചപ്പോൾ 3,47,764 പേരുടെ കാര്യത്തിൽ രാഷ്ട്രീയപ്രവർത്തകരാണ് അപേക്ഷ നൽകിയത്. പ്രവാസികളായ 4497 പേർ ഇതു വരെ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ക
പ






