spot_img
Wednesday, June 10, 2026

ഷിഗെല്ല രോഗബാധ: ശുചിത്വ ക്യാംപയിന്‍ ശക്തമാക്കി ആരോഗ്യവകുപ്പ്, വൃത്തിയില്ലാത്ത തട്ടുകടകള്‍ അടച്ചുപൂട്ടുമെന്ന് ആരോഗ്യമന്ത്രി.



കോഴിക്കോട് : ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി കെ മുരളീധരന്‍. വൃത്തിയില്ലാത്ത ആഹാരവും വെള്ളവും രോഗപകര്‍ച്ചയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ കര്‍ശനമായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണം. ശുചിത്വമില്ലാത്ത റോഡരികിലെ തട്ടുകടകള്‍ അടച്ചുപൂട്ടും. നിരവധി ആളുകള്‍ തട്ടുകടകള്‍ പോലുള്ളവയില്‍ നിന്ന് ഭക്ഷണം കഴിക്കാറുണ്ട്. ശുചിത്വം എല്ലായ്‌പ്പോഴും പാലിക്കണം. രോഗബാധ പടരുന്നത് തടയാന്‍ സുരക്ഷിതമായ കുടിവെള്ളം അനിവാര്യമാണ്.

ഭക്ഷണം പാകം ചെയ്യുമ്പോള്‍ വൃത്തിയുള്ള സാഹചര്യമാണെന്ന് ഉറപ്പുവരുത്തണം, അദ്ദേഹം പറഞ്ഞു.മലിനമായ ഭക്ഷണവും വെള്ളവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ഉറപ്പാക്കാനും അദ്ദേഹം പഞ്ചായത്തുകളോടും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളോടും ആഹ്വാനം ചെയ്തു.സുല്‍ത്താന്‍ ബത്തേരിയിലെ ഒരു സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വയനാട്ടിലെ ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ജാഗ്രതയിലാണ്.

ബാധിത പ്രദേശങ്ങളില്‍ വിപുലമായ നിരീക്ഷണം, ശുചീകരണ യജ്ഞങ്ങള്‍, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും രോഗം കൂടുതല്‍ പടരുന്നത് തടയാന്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചുരോഗലക്ഷണങ്ങളോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ 158 പേര്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) കെ.ടി. രേഖ പറഞ്ഞു.

ഇവരില്‍ 68 രോഗികള്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 26 പേര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും 42 പേര്‍ സ്വകാര്യ ആശുപത്രികളിലുമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 163 പേരെ നിരീക്ഷണത്തിലാക്കി പിന്നീട് ഡിസ്ചാര്‍ജ് ചെയ്തതായും രേഖ അറിയിച്ചു.ശുദ്ധമായ വെള്ളം കുടിക്കാനും കൈകള്‍ പതിവായി കഴുകാനും ശുചിത്വമുള്ള ഇടങ്ങളില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കാനുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദേശം.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ അധികൃതര്‍ നിരീക്ഷിച്ചുവരികയും ബാധിത പ്രദേശങ്ങളില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.എന്താണ് ഷിഗെല്ല?ഷിഗെല്ല എന്നത് വയറിളക്കം, പനി, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്ന ഒരു ബാക്ടീരിയ അണുബാധയാണ്. മലിനമായ ആഹാരം, വെള്ളം അല്ലെങ്കില്‍ രോഗബാധിതരായ വ്യക്തികളുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് ഇത് പ്രധാനമായും പടരുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles