spot_img
Saturday, August 29, 2026

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളി ൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം.



കാഠ്‌മണ്ഡു:നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. യുപി തീരങ്ങളിൽ കൂടുതൽ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു. നേപ്പാൾ ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങളെന്നാണ് സംശയം. യുപി തീരങ്ങളിൽ ഇതുവരെ ഒഴുകിയിത്തിയത് 10 മൃതദേഹങ്ങളാണ്.ഗണ്ഡക് നദിയിൽനിന്നാണ് അഴുകിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.114 ഇന്ത്യക്കാരെ ഇതുവരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ ടൂറിസം ബോർഡ് വ്യക്തമാക്കി. വിദേശരാജ്യങ്ങളിൽ നിന്നുള്ള 187 പേരാണ് ഇതുവരെ രക്ഷപ്പെടുത്തിയത് എന്നാണ് ബോർഡിൻറെ കണക്കുകൾ. കനത്ത മഴയെ തുടർന്ന് നിർത്തിവച്ച ത്രിശൂലിയിലെ രക്ഷാദൗത്യം പുനരാരംഭിച്ചു.തിരിച്ചറിയാത്ത 229 മൃതദേഹങ്ങൾ സംസ്കരിക്കാനാണ് തീരുമാനം. ചിത്വാനിൽ കണ്ടെത്തിയ 233 മൃതദേഹങ്ങളിൽ തിരിച്ചറിഞ്ഞത് 4 എണ്ണമാണ്.മൃതദേഹങ്ങൾ അഴുകി പകർച്ചവ്യാധി ഭീഷണി ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാനാണ് തീരുമാനം. ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം ഭരത്പൂർ ദേവഘട്ടിൽ സംസ്കാരം നടത്തും. ആശുപത്രികളിൽ മൃദേഹങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്തതും വലിയ വെല്ലുവിളിയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles