spot_img
Thursday, July 2, 2026
Home Blog Page 198

ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം: രണ്ട് മലയാളികൾ മരിച്ചു

0

കർണാടക ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. വണ്ടി നമ്പർ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയാൻ ശ്രമിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു

ഇന്ന് രാവിലെ ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ അടക്കം ഏഴ് പേരടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. കുട്ടികൾ സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. കാറിന്‍റെ മുൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്.

കൊണ്ടോട്ടി രജിസ്ട്രേഷൻ കാറും കർണാടക രജിസ്ട്രേഷൻ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. കാർ കർണാടക ഭാഗത്തേക്ക് പോകുമ്പോൾ ആണ് അപകടമുണ്ടായത്. പരിക്കേറ്റവരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. രണ്ട് പേരെ ഗുണ്ടൽപേട്ട് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവരികയാണ്.

Health Tips:ദിവസവും രാവിലെ 20 പുഷ് അപ്പ് ചെയ്യുന്നത് പതിവാക്കൂ, കാരണം

0

ശരീരം ഫിറ്റായും ആരോഗ്യത്തോടെയുമിരിക്കാൻ ദിവസവും ചെയ്യാവുന്ന വ്യായാമമാണ് പുഷ് അപ്പ്. പുഷ്അപ് ചെയ്യുമ്പോൾ കൈപ്പത്തികൾ തറയിൽ തോളകലത്തിൽ നന്നായി അമർത്തിവെച്ചാണ് ചെയ്യേണ്ടത്. വയറിന്റെ ഭാഗവും അരക്കെട്ടും ഉൾപ്പെടുന്ന ശരീരത്തിന്റെ മധ്യഭാഗം നേർരേഖയിലായിരിക്കാനും ശ്രദ്ധിക്കണം. ദിവസവും 20  പുഷ് അപ്പ് ചെയ്യുന്നത് നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുക.

ഒന്ന്

രാവിലെ പുഷ്-അപ്പ് ചെയ്യുന്നത് ഊർജനില കൂട്ടുന്നതിനും മെറ്റബോളിസത്തെ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തിലെ അധിക കലോറി കുറയ്ക്കാൻ സഹായിക്കുന്നു.

രണ്ട്
പുഷ്-അപ്പുകൾ നെഞ്ച്, തോളുകൾ എന്നിവയുടെ ആരോഗ്യത്തിന് മികച്ച വ്യായായമാണ്. ദിവസവും ഇവ ചെയ്യുന്നത് ദൈനംദിന പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും ഊർജവും നൽകും.

മൂന്ന്

പുഷ്-അപ്പുകൾ പേശികളെ ശരിയായി നിലനിർത്താൻ സജീവമാക്കുന്നു. ഇത് പരിക്കിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

നാല്

പുഷ്-അപ്പുകൾ രക്തയോട്ടം മെപ്പെടുത്തുക ചെയ്യുന്നു. മെച്ചപ്പെട്ട രക്തചംക്രമണം എന്നാൽ കോശങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും മികച്ച രീതിയിൽ എത്തിക്കുക, ഊർജ്ജ നിലയും അവയവങ്ങളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുക എന്നാണ്.

അഞ്ച്

പുഷ്-അപ്പുകൾ പോലുള്ള വ്യായാമം മാനസികാവസ്ഥയും ജാഗ്രതയും വർദ്ധിപ്പിക്കുന്ന എൻഡോർഫിനുകൾ ഹോർമോണുകൾ എന്നിവ പുറത്തുവിടുന്നു. ഇത് ദിവസം മുഴുവൻ ഏകാഗ്രതയും ശ്രദ്ധയും മെച്ചപ്പെടുത്തും.

ആറ്

20 പുഷ്-അപ്പുകൾ പോലുള്ള ആരോഗ്യകരമായ ദിനചര്യയിലൂടെ ദിവസം ആരംഭിക്കുന്നത് അച്ചടക്കവും സ്ഥിരതയും നിലനിർത്തുന്നു.

ഏഴ്

പുഷ്-അപ്പുകൾ പോലുള്ള ശരീരഭാര വ്യായാമങ്ങൾ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നു. പതിവായി ചെയ്യുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലൂടെ അവ ഹൃദയാരോഗ്യത്തിന് സഹായകമാണ്. 

എട്ട്

പുഷ്-അപ്പുകൾ  അസ്ഥികളുടെ സാന്ദ്രത നിലനിർത്താനും പ്രായവുമായി ബന്ധപ്പെട്ട അസ്ഥി പ്രശ്നങ്ങൾക്കും സന്ധി വേദനയ്ക്കും സാധ്യത കുറയ്ക്കുന്നു

Make it a habit to do 20 push-ups every morning, because

Push up is an exercise that can be done daily to keep the body fit and healthy.  Push-ups should be done with the palms of the hands firmly pressed on the floor.  Care should also be taken to keep the midsection of the body in a straight line, which includes the abdomen and waist.  Doing 20 push ups daily has many health benefits.

One

Doing push-ups in the morning helps boost energy levels and boost metabolism.  It helps in reducing excess calories in the body.

Two
Push-ups are a great exercise for chest and shoulder health.  Doing these daily will give you more strength and energy for daily activities.

Three

Push-ups activate the muscles for proper posture.  It also reduces the risk of injury.

Four

Push-ups improve blood circulation.  Better circulation means better delivery of oxygen and nutrients to cells, improving energy levels and organ function.

Five

Exercise like push-ups releases endorphins and hormones that boost mood and alertness.  It will improve concentration and focus throughout the day.

Six

Starting the day with a healthy routine like 20 push-ups keeps you disciplined and consistent.

Seven

Bodyweight exercises like push-ups increase the heart rate.  Regularly done they help heart health by controlling blood pressure. 

Eight

Push-ups help maintain bone density and reduce the risk of age-related bone problems and joint pain

മത വിദ്വേഷ സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസ്: യുവാവ് അറസ്റ്റിൽ

0

താമരശ്ശേരി: ഇസ്ലാം മതത്തിനും പ്രവാചകനുമെതിരെ അശ്ലീലവും മതവിദ്വേഷം പരത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു. വാട്ട്സ്ആആപ്പ് വഴി 1.55 മിനുട്ട് നീണ്ടു നിൽക്കുന്ന ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിനാണ് നടപടി. പുതുപ്പാടി കണ്ണപ്പൻ ക്കുണ്ട് ചന്ദ്രഗിരി അജയൻ (44) നെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ഭാരതീയ ന്യായ സംഹിത 196 (1) വകുപ്പ് ചുമത്തിയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

പ്രാദേശിക വാട്ട്സ്ആആപ്പ് ഗ്രൂപ്പുകളിലാണ് സന്ദേശം പ്രചരിപ്പിച്ചത്. പുതുപ്പാടിമയിലള്ളാംപാറ ഞാറ്റും പറമ്പിൽ മജീദ് നൽകിയ പരാതിയിലാണ് കേസെടുത്തത്.196 (1) വകുപ്പ് പ്രകാരം മൂന്ന് വർഷം തടവും, പിഴയും ലഭിക്കാവുന്ന കുറ്റമാണ് അജയനെതിരെ ചുമത്തിയിട്ടുള്ളത്. ഇത് പ്രകാരം മതം, വംശം, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ പൊരുത്തക്കേട്, ശത്രുത അല്ലെങ്കിൽ വിദ്വേഷം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾക്കോ പ്രസംഗങ്ങൾക്കോ ശിക്ഷ ലഭിക്കും.

196 (1) വകുപ്പ് പ്രകാരം കേസെടുക്കുന്നതിനുള്ള മതിയായ കാരണങ്ങൾ ഇവയാണ്. വെറുപ്പോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്നതിന് വാക്കുകൾ (സംസാരിക്കുകയോ എഴുതുകയോ ചെയ്യുക), അടയാളങ്ങൾ, ദൃശ്യമായ പ്രതിനിധാനങ്ങൾ അല്ലെങ്കിൽ ഇലക്ട്രോണിക് ആശയവിനിമയം ഉപയോഗിക്കുക എന്നതാണ് ആദ്യത്തേത്. പൊതു സമാധാനത്തെ ശല്യപ്പെടുത്തുന്നതോ ശല്യപ്പെടുത്താൻ സാധ്യതയുള്ളതോ ആയ വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിലുള്ള ഐക്യം നിലനിർത്തുന്നതിന് ദോഷകരമായ ഏതെങ്കിലും പ്രവൃത്തി ചെയ്താൽ ഈ വകുപ്പ് പ്രകാരം കേസ് എടുക്കാവുന്നതാണ്. പങ്കാളികൾ ക്രിമിനൽ ബലപ്രയോഗമോ അക്രമമോ ഉപയോഗിക്കുമെന്നോ പരിശീലിപ്പിക്കപ്പെടുമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയോ അല്ലെങ്കിൽ അവർ അങ്ങനെ ചെയ്യുമെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും ആചാരം, പ്രസ്ഥാനം, ഡ്രിൽ അല്ലെങ്കിൽ സമാനമായ പ്രവർത്തനം സംഘടിപ്പിക്കുകയോ ചെയ്താൽ 196 (1) വകുപ്പ് പ്രകാരം കേസെടുക്കാവുന്നതാണ്

വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റ് തുറക്കുമ്പോൾ പുതിയൊരു നോട്ടിഫിക്കേഷൻസ് നിങ്ങൾ കണ്ടില്ലേ…. എന്താണത്?

0

വാട്ട്സാപ്പിലെ ഒരു നോട്ടിഫിക്കേഷൻ സെറ്റിംഗ് മെസേജാണ് ഇത്. ഇതിന്റെ അർത്ഥം ഇനി മുതൽ ഈ ഗ്രൂപ്പിന്റെ നോട്ടിഫിക്കേഷനുകൾ ചില നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലഭിക്കൂ എന്നാണ്. ഗ്രൂപ്പ് ചാറ്റുകളിൽ നിന്നുള്ള അനാവശ്യ നോട്ടിഫിക്കേഷനുകൾ കുറക്കാനായി വാട്സ്ആപ്പ് കൊണ്ടു വന്ന ഒരു സെറ്റിംഗ്സ് ആണിത്.വലിയ ഗ്രൂപ്പുകളിൽ നിന്നുള്ള പ്രധാന അപ്ഡേറ്റുകൾ മാത്രമായി നമുക്ക് നോട്ടിഫിക്കേഷൻ ആയി വരും . മറ്റ് സാധാരണ സന്ദേശങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കില്ല. ഗ്രൂപ്പുകളിൽ ഒരുപാട് സന്ദേശങ്ങൾ വരുമ്പോൾ ഓരോ സന്ദേശത്തിനും നോട്ടിഫിക്കേഷൻ വന്നാൽ അത് ശല്യമാകും. അതിനാൽ ആ ഗ്രൂപ്പിലെ പ്രധാനപ്പെട്ട സന്ദേശങ്ങൾ മാത്രം ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയാണ് ഈ സെറ്റിംഗ്.”OK” ബട്ടൺ അമർത്തിയാൽ ഈ സെറ്റിംഗ് അംഗീകരിക്കപ്പെടും .

അതായത് @mention ചെയ്യുമ്പോൾ (നമ്മുടെ പേര് ടാഗ് ചെയ്ത് വരുന്നവ ), നമ്മുടെ സന്ദേശങ്ങൾക്ക് മറുപടി (replies) ലഭിക്കുമ്പോൾ, നമ്മുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർ സന്ദേശം അയക്കുമ്പോൾ ഈ പറഞ്ഞ രീതിയിൽ മാത്രമേ നോട്ടിഫിക്കേഷനുകൾ വരൂ.”Receive all” ബട്ടൺ അമർത്തിയാൽ, ഗ്രൂപ്പിലെ എല്ലാ സന്ദേശങ്ങൾക്കും നോട്ടിഫിക്കേഷൻ ലഭിക്കും.”Change in group settings” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ സെറ്റിംഗ് ഇഷ്ടാനുസരണം മാറ്റാം. ഉദാഹരണത്തിന്, നോട്ടിഫിക്കേഷനുകൾ പൂർണമായി ഓഫ് ചെയ്യുകയോ, എല്ലാം ലഭിക്കുന്ന രീതിയിൽ സജ്ജീകരിക്കുകയോ ചെയ്യാം. NB – (80 പേരിൽ കൂടുതലുള്ള ഗ്രൂപ്പുകളിലാണ് ഈ അപ്ഡേഷൻ വന്നിട്ടുള്ളത് )

സൗദി-ഒമാൻ അതിർത്തിയിൽ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന് മരണം

0

റിയാദ്: ഒമാനില്‍നിന്ന് ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം സൗദി അതിർത്തിയിൽ അപകടത്തിൽപ്പെട്ട് കുട്ടികളടക്കം മൂന്ന് മരണം. രിസാല സ്റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ് കാപ്പാട്, കണ്ണൂർ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പ് എന്നിവരും കുടുംബാംഗങ്ങളുമാണ് ഒമാൻ-സൗദി അതിർത്തിയായ ബത്ഹയില്‍ ഞായറാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്

ശിഹാബിെൻറ ഭാര്യ സഹ്ല (30), മകള്‍ ആലിയ (7), മിസ്അബിെൻറ മകന്‍ ദഖ്വാന്‍ (6) എന്നിവരാണ് മരിച്ചത്. കുട്ടികൾ അപകടസ്ഥലത്തും സഹ്ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിെൻറ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം മസ്ക്കറ്റിൽനിന്ന് പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത് തങ്ങി വിശ്രമിച്ചു. ശനിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം സൗദിയിലേക്ക് യാത്ര തുടർന്നു. ബത്ഹ അതിർത്തിയിലെത്തിയ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടാവുന്നത്

സൗദി-ഒമാൻ അതിർത്തിയിൽ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന് മരണം

0

റിയാദ്: ഒമാനില്‍നിന്ന് ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം സൗദി അതിർത്തിയിൽ അപകടത്തിൽപ്പെട്ട് കുട്ടികളടക്കം മൂന്ന് മരണം. രിസാല സ്റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ് കാപ്പാട്, കണ്ണൂർ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പ് എന്നിവരും കുടുംബാംഗങ്ങളുമാണ് ഒമാൻ-സൗദി അതിർത്തിയായ ബത്ഹയില്‍ ഞായറാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്

ശിഹാബിെൻറ ഭാര്യ സഹ്ല (30), മകള്‍ ആലിയ (7), മിസ്അബിെൻറ മകന്‍ ദഖ്വാന്‍ (6) എന്നിവരാണ് മരിച്ചത്. കുട്ടികൾ അപകടസ്ഥലത്തും സഹ്ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിെൻറ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം മസ്ക്കറ്റിൽനിന്ന് പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത് തങ്ങി വിശ്രമിച്ചു. ശനിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം സൗദിയിലേക്ക് യാത്ര തുടർന്നു. ബത്ഹ അതിർത്തിയിലെത്തിയ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടാവുന്നത്

നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

0

സംസ്ഥാനത്ത് നാളെ മുതൽ നാല് ദിവസത്തേക്ക് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നാളെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടുകൂടിയ മഴയ്ക്കും,  ഒന്നാം തീയതി ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രിൽ രണ്ടിന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മൂന്നാം തീയതി പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. അതിനാൽ പൊതുജനങ്ങൾ  കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ  സ്വീകരിക്കേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള  സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കണം.

എമ്പുരാൻ വിവാദം: ഖേദം പ്രകടിപ്പിച്ച് മോഹൻലാല്‍

0

എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് മോഹ‌ൻലാല്‍. അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാല്‍ വ്യക്തമാക്കി

മോഹ‌ൻലാലിന്റെ കുറിപ്പ്

ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.പുതിയ വേര്‍ഷൻ വ്യാഴാഴ്ചഎമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെയാണ് തിയറ്ററുകളിൽ എത്തുക. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.

എമ്പുരാന് വെട്ട് വീഴുന്നു: പതിനേഴോളം ഭാഗങ്ങൾ മാറ്റും

0

കൊച്ചി : വിവാദങ്ങൾക്കിടെ പൃഥ്വിരാജ് – മോഹൻലാൽ ചിത്രം എമ്പുരാനിൽ മാറ്റങ്ങൾ വരുത്തുന്നു. വിമർശനങ്ങൾക്കിടയാക്കിയ പതിനേഴോളം രംഗങ്ങളിൽ മാറ്റം വരുത്തും. മാറ്റം വരുത്തിയ ശേഷമുള്ള പതിപ്പായിരിക്കും അടുത്തയാഴ്ച മുതൽ തിയറ്ററിലെത്തുന്നതെന്നാണ് വിവരം. നിർമാതാക്കളുടെ നിർദേശത്തെതുടർന്നാണ് ചില ഭാഗങ്ങളിൽ മാറ്റം വരുത്തുന്നതെന്നാണ് വിവരം. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് നീക്കം. ചില രംഗങ്ങൾ മാറ്റാനും ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. വില്ലൻ കഥാപാത്രത്തിന്റ പേരും സ്ത്രീകൾക്കെതിരെയുള്ള അതിക്രമരംഗങ്ങളും മാറും.ചിത്രത്തിനെതിരെയും സെൻസർ ബോർഡിനെതിരെയും ബിജെപിയും ആർഎസ്എസും രംഗത്തെത്തിയിരുന്നു.

എമ്പുരാൻ സിനിമയുടെ സെൻസറിങ്ങിൽ വീഴ്ച പറ്റിയതായി കഴിഞ്ഞ ദിവസം ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. സെൻസർ ബോർഡിലെ ബിജെപി നോമിനികൾക്ക് വിഷയത്തിൽ ഇടപെടുന്നതിൽ വീഴ്ച സംഭവിച്ചെന്നായിരുന്നു ബിജെപിയുടെ വിമർശനം.ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ ഇടപെടവ്‍ തുറന്നുകാണിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയതോടെയാണ് സിനിമയ്ക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നത്.

താമരശ്ശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0

താമരശ്ശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ താമസിക്കുന്ന ചാന്ദിരത്തിൽ ജിതിൻ (ലാലു-33 ) ആണ് മരണപ്പെട്ടത്. രോഗലക്ഷണങ്ങളെ തുടർന്ന് മൂന്നു ദിവസം മുമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്