കുന്നമംഗലം: പടനിലം ജംക്‌ഷനു സമീപം കടയുടെ മുൻവശത്തെ പാർക്കിങ് സ്ഥലം ഇടിഞ്ഞു താഴ്ന്നു സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും മേശയും കുഴിയിലേക്കു വീണ് അപകടം. ഇന്നലെ രാത്രി 8 മണിയോടെ ആണു സംഭവം. ഈ സമയം പരിസരത്ത് ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി. മലിനജല സംസ്കരണത്തിനു സ്ഥാപിച്ച കുഴിയുടെ ഭാഗം തകർന്നാണു കുഴി രൂപപ്പെട്ടതെന്നാണു നാട്ടുകാർ പറയുന്നത്.കട നിലനിൽക്കുന്ന കെട്ടിടവും റോഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനു മണ്ണിട്ട് ഉയർത്തി ടൈൽ വിരിച്ചിരുന്നു. ഈ ഭാഗത്തു വിള്ളൽ വീണതാണു കെട്ടിടത്തിന് മുൻവശം ഒന്നര മീറ്ററോളം താഴ്ചയിൽ പെട്ടെന്നു കുഴി ഉണ്ടാകാൻ ഇടയാക്കിയതെന്നാണു പ്രാഥമിക നിഗമനം. ഭൂമി വിള്ളൽ വീണു താഴ്ന്നു എന്ന വിധത്തിൽ സമൂഹമാധ്യമ പ്രചാരണം നാട്ടുകാരെ ആശങ്കയിലാക്കി. രാത്രിയോടെ ഈ ഭാഗം നികത്തി അപകട സാധ്യത ഒഴിവാക്കി
ക്ഷേത്ര സന്ദർശനത്തിനിടെ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറെ വളഞ്ഞിട്ട് ആക്രമിച്ച് ലഹരി മാഫിയ
ബാലുശേരി: ബാലുശേരിയില്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് ലഹരി മാഫിയയുടെ ആക്രമണത്തിൽ പരിക്ക്. കോഴിക്കോട് ബാലുശേരിയില്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറെ ലഹരി മാഫിയ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ടി.എം. ശ്രീനിവാസനാണ് കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ പോകുന്നതിനിടെ മർദനമേറ്റത്. എക്സൈസിന്‍റെ കോഴിക്കോട് വിമുക്തി വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണറായ ശ്രീനിവാസനാണ് ആക്രമിക്കപ്പെട്ടത്.
മുഖത്ത് സാരമായി പരിക്കേറ്റ ശ്രീനിവാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് തലക്കും മുഖത്തും സാരമായ പരിക്കാണ് ഏറ്റിട്ടുള്ളത്. വൈകിട്ട് ഏഴ് മണിയോടെയാണ് എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ടിഎം ശ്രീനിവാസനു നേരെ ലഹരി മാഫിയ ക്രൂരമായ ആക്രമണം നടത്തിയത്. കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴായിരുന്നു ലഹരി മാഫിയയുടെ ആക്രമണം. അസിസ്റ്റന്‍റ് കമ്മീഷണറെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തലക്കും മുഖത്തും കണ്ണിനും പരിക്കുണ്ട്. ബാലുശേരി താലൂക്ക് ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി.
പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിടി സ്കാന്‍എടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പത്ത് പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിച്ചെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ പൊലീസിന് മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലുശേരി പൊലീസ് കേസെടുത്തു. മാരകായുധങ്ങളുമായി ആക്രമിച്ചെന്ന വകുപ്പിലാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ആക്രമിച്ച സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ഇവര്‍ ബാലുശേരി സ്റ്റേഷനിലെ റൗഡിലിസ്റ്റില്‍പെട്ടവരാണെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.
പെർമിറ്റ് ലംഘനം; റോബിൻ ബസ് പിടിച്ചെടുത്തു, കോടതിക്ക് കൈമാറും
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ചും പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചും സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തിവന്ന KL65R5999 റോബിൻ ബസ് പത്തനംതിട്ടയിൽ മോട്ടോർവാഹനവകുപ്പ് ആർ ടി ഒ എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. പുലർച്ചെ 2 മണിയോടെ ആയിരുന്നു സംഭവം. പിടിച്ചെടുത്ത റോബിൻ ബസ് കോടതിക്ക് കൈമാറും. ബസ് ഉടമയ്ക്കും ഡ്രൈവർക്കും എതിരെ നടപടിക്ക് സാധ്യത. ഇന്ന് പുലർച്ച നടത്തിയ പരിശോധനയിൽ റോബിൻ ബസിന് 7500 രൂപ പിഴയിട്ടു.ഇന്നലെയും 7500 രൂപ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടത്തിയ പരിശോധനയിൽ ഹൈക്കോടതി ഉത്തരവും പെർമിറ്റ് വ്യവസ്ഥകളും ലംഘിച്ച് സർവ്വീസ് നടത്തിയതിന് ഈ വാഹനം എംവിഡി പിടികൂടിയിരുന്നു. പിഴ ഈടാക്കിയ ശേഷം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വായിച്ച് കേൾപ്പിച്ച എംവിഡി കോടതി ഉത്തരവ് ലംഘിച്ചും യാത്രക്കാരുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന വിധം പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചും സർവ്വീസ് നടത്തരുതെന്ന കർശന നിർദേശം നൽകിയാണ് വാഹനം ഇന്നലെ വിട്ടു നൽകിയത്.
സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തുന്നതിന് സുപ്രീം കോടതിയുടെ അനുകൂലവിധിയുണ്ടെന്ന ബസ് ഉടമസ്ഥന്റെ വാദം വ്യാജമാണെന്നത് വിധിയുടെ പകർപ്പ് കാട്ടി ഇന്നലെ ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശം ലംഘിക്കുന്നത് ഉൾപ്പടെയുള്ള തുടർച്ചയായ നിയമലംഘനങ്ങളുടെ പേരിൽ കേസെടുത്ത ശേഷം വാഹനം പിടിച്ചെടുക്കുകയായിരുന്നു. വാഹനം കോടതിക്ക് കൈമാറും. വാഹനത്തിന്റെ പെർമിറ്റ്, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവയിൽ നടപടികളുണ്ടാകുമെന്നും എംവിഡി അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം നൽകിയ വ്‌ളോഗർമാർ ഉൾപ്പടെയുള്ളവർക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി
കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമാ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് (വ്യാഴാഴ്ച) രാവിലെയായിരുന്നു അന്ത്യം.പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെയാളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. തുടർന്ന് തിരുവനന്തപുരം ലോ കോളജിൽനിന്ന് ഒന്നാം ക്ലാസിൽ സ്വർണമെഡലോടെ നിയമബിരുദം.1950 നവംബർ 14ന് അഭിഭാഷകയായി കൊല്ലം ജില്ലാകോടതിയിൽ പ്രാക്ടീസ് തുടങ്ങി. എട്ടു വർഷത്തിനുശേഷം പൊതുപരീക്ഷ ജയിച്ച് മുൻസിഫായി. 1972ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും 74ൽ ജില്ലാ സെഷൻസ് ജഡ്ജിയുമായി. 1983 ഓഗസ്റ്റിൽ ഹൈക്കോടതി ജഡ്ജിയുമായി. 1989 ഒക്ടോബറിൽ സുപ്രീം കോടതി ജഡ്ജിയായി. 1997 ജനുവരി 25നു തമിഴ്‌നാട് ഗവർണറായി ചുമതലയേറ്റു. 2001 ജൂലൈ ഒന്നിനു രാജിവച്ചു. അവിവാഹിതയാണ്.
പൂജാ ബമ്പര്‍; 12 കോടി കാസര്‍ഗോഡ് വിറ്റ ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംബർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം കാസർകോഡ് വിറ്റ ടിക്കറ്റിന്. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 253199 എന്ന നമ്പറിനാണ്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കാസർ കോട് ജില്ലയിലെ ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജൻറ് വിറ്റ ടിക്കറ്റിനാണ് പൂജ ബംബർ. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉളളതാണ് ഏജൻസി. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില.
നാല് കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്). മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
സമ്മാന വിവിരങ്ങൾ ഇങ്ങനെ
ഒന്നാം സമ്മാനം (12 കോടി)
JC 253199 (KASARAGOD)
സമാശ്വാസ സമ്മാനം 1,00,000/-
JA 253199 JB 253199 JD 253199 JE 253199
രണ്ടാം സമ്മാനം 1,00,00,000/- (1 കോടി രൂപ)
JD 504106 JC 748835 JC 293247 JC 781889
മൂന്നാം സമ്മാനം 10,00,000/- (10 ലക്ഷം രൂപ)
JA 269609
JB 117859
JC 284717
JD 239603
JE 765533
JA 538789
JB 271191
JC 542383
JD 899020
JE 588634
നാലാം സമ്മാനം 3,00,000/- (3 ലക്ഷം രൂപ)
JA 447557
JB 566542
JC 520345
JD 525622
JE 413985
അഞ്ചാം സമ്മാനം 2,00,000/- (2 ലക്ഷം രൂപ)
JA 889087
JB 589007
JC 459412
JD 773330
JE 454962
ആറാം സമ്മാനം 5000/-
0227 0625 1274 1521 1709 2845 3662 4989 5134 5435 5726 5728 6539 6935 6942 7646 7808 8050 8882 9264 9300 9638 9758 9821
ഏഴാം സമ്മാനം 1,000/-
0067 0129 0212 0231 0269 0335 0614 0634 0708 0842 0859 0880 0889 0946 1019 1107 1166 1242 1259 1287 1304 1320 1429 1534 1538 1552 1654 1732 1898 1931 1942 1978 2086 2152 2190 2276 2284 2321 2352 2356 2566 2610 2636 2654 2788 2812 2962 2991 3027 3177 3182 3184 3188 3212 3326 3377 3553 3626 3670 3711 3849 3864 3933 4037 4441 4561 4772 4796 4850 4878 4974 4997 5079 5165 5171 5226 5245 5247 5536 5595 5598 5672 5735 5772 5777 5899 5992 6117 6189 6260 6265 6346 6448 6464 6466 6628 6823 6871 6880 6897 6912 7086 7096 7196 7265 7312 7346 7373 7424 7427 7439 7458 7613 7627 7630 7656 7694 7706 7738 7750 7847 8013 8099 8153 8169 8227 8638 8722 8862 8942 8969 9005 9012 9039 9359 9384 9404 9428 9450 9482 9484 9836 9866 9871
എട്ടാം സമ്മാനം 500/- രൂപ
0027 0038 0073 0111 0118 0141 0316 0359 0378 0382 0399 0421 0424 0460 0490 0516 0568 0581 0681 0686 0714 0717 0765 0776 0811 0834 0875 0884 0918 0919 0931 1056 1073 1118 1120 1139 1208 1222 1266 1312 1314 1336 1421 1489 1553 1600 1609 1663 1745 1755 1828 1849 1865 1867 1919 2010 2040 2050 2082 2083 2138 2153 2164 2218 2227 2285 2296 2368 2369 2382 2410 2439 2461 2526 2563 2596 2600 2717 2761 2774 2780 2896 2901 2973 3033 3035 3043 3080 3115 3125 3126 3153 3206 3228 3324 3333 3382 3390 3392 3497 3522 3541 3543 3570 3573 3590 3642 3656 3676 3680 3718 3726 3785 3792 3874 3906 4034 4063 4072 4090 4112 4168 4284 4311 4318 4324 4343 4375 4426 4477 4511 4521 4567 4585 4612 4737 4759 4806 4822 4831 4874 4887 5112 5128 5175 5195 5263 5265 5310 5332 5336 5432 5438 5470 5471 5506 5551 5567 5624 5625 5637 5669 5730 5799 5822 5854 5889 5890 5972 5986 6053 6076 6125 6131 6162 6378 6462 6480 6506 6587 6631 6645 6662 6674 6681 6710 6779 6780 6801 6863 6883 6907 6910 6929 7027 7053 7084 7114 7123 7141 7161 7170 7206 7287 7292 7428 7440 7569 7579 7609 7654 7684 7695 7752 7784 7807 7836 7841 7844 7853 7876 7936 8002 8120 8130 8164 8171 8280 8319 8348 8385 8393 8411 8457 8502 8516 8530 8568 8605 8628 8734 8841 8847 8921 8976 9019 9071 9108 9160 9178 9189 9236 9263 9365 9435 9468 9515 9598 9686 9759 9781 9808 9881 9886 9903 9912 9916 9918 9952 9971
9-ാം സമ്മാനം 300/-
0037 0104 0150 0169 0178 0204 0213 0236 0296 0323 0325 0328 0333 0339 0354 0367 0397 0417 0437 0501 0514 0529 0563 0632 0645 0735 0782 0807 0873 1045 1086 1094 1161 1282 1283 1384 1483 1567 1599 1647 1667 1676 1679 1758 1798 1887 1910 1947 1984 1986 2051 2062 2100 2120 2146 2178 2179 2210 2214 2358 2376 2459 2486 2501 2515 2550 2556 2587 2604 2644 2649 2693 2813 2828 2833 2843 2844 2867 2910 2922 2938 2968 3020 3025 3040 3098 3131 3207 3214 3215 3251 3272 3294 3360 3391 3417 3426 3441 3446 3468 3474 3528 3558 3566 3628 3729 3731 3765 3783 3824 3928 3950 3952 3998 4002 4009 4019 4107 4141 4205 4206 4223 4230 4248 4263 4273 4306 4322 4384 4401 4416 4492 4522 4525 4627 4629 4634 4655 4663 4694 4758 4812 4829 4832 4837 4881 4888 4902 4919 4950 5017 5037 5076 5087 5221 5260 5272 5311 5357 5431 5462 5527 5585 5649 5664 5676 5702 5896 5976 6004 6052 6056 6065 6095 6122 6183 6220 6235 6240 6243 6245 6272 6293 6318 6329 6340 6383 6390 6397 6404 6468 6513 6523 6559 6560 6563 6616 6728 6807 6828 6833 6849 6858 6939 6974 6978 7036 7042 7046 7073 7085 7090 7104 7107 7177 7183 7214 7264 7315 7324 7345 7348 7350 7352 7353 7387 7407 7450 7529 7547 7599 7618 7625 7632 7652 7667 7676 7729 7737 7749 7758 7813 7860 7862 7888 7920 7926 7932 7971 7978 7994 8000 8020 8097 8226 8276 8283 8299 8307 8339 8447 8462 8571 8598 8611 8648 8672 8741 8760 8773 8791 8819 8856 8953 8960 8971 8973 9013 9040 9041 9088 9095 9112 9120 9132 9217 9247 9268 9350 9379 9382 9429 9464 9510 9591 9621 9643 9706 9719 9782 9809 9823 9859 9905 9962 9980
‘അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ…’ മുന്നറിയിപ്പുമായി പൊലീസ്
സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്ന് കേരളാ പൊലീസ്. സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലേക്ക് വരുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കാനോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനുള്ളില്‍ തന്നെ വിവരം 1930 എന്ന നമ്പറില്‍ അറിയിക്കണം. ഒരു മണിക്കൂറിനകം തന്നെ വിവരമറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു.
‘നിരന്തരമായ ബോധവല്‍ക്കരണത്തിനുശേഷവും ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. SMS ആയോ ഇ-മെയിലിലൂടെയോ വാട്ട്‌സ് ആപ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കാനോ അതിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ല. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകള്‍ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടില്ല. ഇത്തരം സന്ദേശങ്ങളില്‍ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേയ്ക്ക് നയിക്കുന്ന ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതു വഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.’-പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസവും സൈബര്‍ തട്ടിപ്പ് സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദിനംപ്രതി പരീക്ഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞായിരിക്കും ഇവര്‍ നിങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേയ്ക്കുള്ള സേവനങ്ങള്‍ ചില സാങ്കേതികപ്രശ്‌നങ്ങള്‍ മൂലം നിര്‍ത്തേണ്ടിവരുന്നു എന്നാണ് ഇത്തരം വ്യാജ കസ്റ്റമര്‍ കെയറില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശം. ബാങ്കിങ് സേവനങ്ങള്‍ മുടങ്ങാന്‍ ഇടയാകും എന്നും ഇവര്‍ അറിയിക്കുന്നു. ഇതൊഴിവാക്കാന്‍ ഒരു ‘അസിസ്റ്റ് ആപ്പ്’ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍ റീചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളുടെ സ്വകാര്യ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്നു. മൊബൈല്‍ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെടാറില്ല. അത്തരം കോളുകള്‍ സംശയത്തോടെ കാണുക, നിരുത്സാഹപ്പെടുത്തുക.’ അനാവശ്യമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കണമെന്നും പൊലീസ് അറിയിച്ചു.
റോബിന്‍ തിരികെ കേരളത്തിലേക്ക്;പിഴയടച്ചതിന് പിന്നാലെ തമിഴ്നാട് എംവിഡി ബസ് വിട്ടുനല്‍കി
പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി. 10000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമ ഗിരീഷിന് വിട്ടുനല്‍കാന്‍ തമിഴ്നാട് എംവിഡി തീരുമാനിച്ചത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍ടിഒ ആണ് ബസ് വിട്ടുനല്‍കിയത്.
ഞായറാഴ്ചയായിരുന്നു റോബിന്‍ ബസ് തമിഴ്‌നാട് എം.വി.ഡി. പിടിച്ചെടുത്തത്. ചാവടി ചെക്പോസ്റ്റിലെ പരിശോധനയ്ക്ക് ശേഷമാണ് ബസ് കസ്റ്റഡിയിലെടുത്ത് ആർടി ഓഫീസിലേക്ക് മാറ്റിയത്. തുടർന്ന്, ബസ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമ ഗിരീഷ് തമിഴ്‌നാട് ആർ.ടി.ഒയ്ക്ക് കത്ത് സമർപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് ബസ് സര്‍വീസ് നടത്തുമെന്ന് ഉടമ ഗിരീഷ് പറഞ്ഞു.
ശനിയാഴ്ചയും റോബിൻ ബസിന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടിരുന്നു. ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമായി 70,410 രൂപയായിരുന്നു പിഴയിട്ടത്. ഇതേദദിവസം തന്നെ കേരളത്തിൽ നാലിടങ്ങളിലായി 37,500 രൂപയോളവും ബസിന് പിഴയിട്ടിരുന്നു.
സ്ത്രീ ശക്തി ലോട്ടറി ഫലം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 390 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ…
ഒന്നാം സമ്മാനം (75 Lakhs) SS 958011
സമാശ്വാസ സമ്മാനം (8,000)
SN 958011 SO 958011 SP 958011 SR 958011 ST 958011 SU 958011 SV 958011 SW 958011 SX 958011 SY 958011 SZ 958011
രണ്ടാം സമ്മാനം (10 Lakhs) SR 126055
മൂന്നാം സമ്മാനം (5,000) 0263 0326 0471 1402 1569 2577 3015 3134 3884 4380 4678 5877 6267 6555 6609 6990 8658 9723
നാലാം സമ്മാനം (2,000/-) 1331 2060 2182 3483 4301 4621 5046 5133 8920 9495
അഞ്ചാം സമ്മാനം (1,000/-) 0234 1022 1112 1448 1959 2956 3341 3803 3843 6000 6233 6507 7557 7575 7656 7967 9195 9731 9971 9995
ആറാം സമ്മാനം (1,000/-) 0149 0289 0548 0891 1095 1825 1878 1992 2107 2657 2847 3046 3588 3848 3896 3918 4049 4547 4596 4695 4786 5235 5323 5414 5481 5848 5929 6649 7310 7683 7767 7796 7879 7957 8255 8282 8286 8330 8461 8560 8742 8875 8907 8950 9254 9265 9591 9603 9773 9859 9898 9953
ഏഴാം സമ്മാനം (200/-) 0204 0207 0330 0744 1240 1376 1503 1625 2083 2199 2668 2920 3325 3386 3636 3738 3914 3980 4642 4776 5182 5335 5521 5550 5585 5911 6196 6437 6884 6932 6947 7008 7464 7500 7811 8537 8538 8750 8826 8897 9580 9687 9735 9847 990
എട്ടാം സമ്മാനം 100/- 0138 0466 0501 0524 0585 0653 0808 0925 0929 0998 1187 1405 1436 1458 1488 1499 1509 1521 1563 1708 1722 1802 1842 1960 2035 2172 2394 2439 2472 2483 2497 2569 2575 2610 2613 2654 2735 2754 2976 3006 3052 3073 3077 3169 3213 3392 3396 3399 3596 3772 3806 3840 3932 4012 4092 4099 4241 4269 4367 4401 4423 4448 4743 4747 4830 4884 4988 5023 5062 5082 5228 5331 5361 5587 5647 5901 5941 6174 6225 6241 6322 6332 6376 6422 6648 6958 7100 7193 7229 7239 7365 7396 7599 7670 7728 7732 7743 7790 8059 8160 8342 8409 8629 8683 8741 8788 8801 8893 8895 8974 8982 9006 9126 9133 9147 9198 9212 9321 9352 9498 9634 9722 9733 9850 9871 9973
സ്കൂളിൽ തോക്കുമായെത്തി വെടിവെയ്പ്പ്; തൃശ്ശൂരില്‍ പൂർവ വിദ്യാർത്ഥി പിടിയിൽ
തൃശ്ശൂർ: സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.
ശബരിമല തീർത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്.
കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഒരു രോഗിയെ കിടത്തികൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡർ ആംബുലൻസ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആയിരിക്കും ഈ വാഹനം നിയന്ത്രിക്കുന്നത്.
ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4×4 വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ഈ വാഹനത്തിൽ ഉണ്ടായിരിക്കും. പമ്പയിൽ നിന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഐ.സി.യു ആംബുലൻസ് സജ്ജമാക്കിയിരിക്കുന്നത്. ഡീഫ്രിബിലെറ്റർ, വെന്റിലേറ്റർ സംവിധാനങ്ങൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങളിളോടെ സജ്ജമാക്കിയ ഈ ആംബുലൻസിലും വൈദ്യസഹായം നൽകാൻ ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ലഭ്യമാണ്.



