spot_img
Sunday, June 14, 2026
Home Blog Page 618

ബജാജ് ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു

0

ബജാജിനെ ഇന്ത്യൻ നിരത്തുകളിലെ പ്രധാന സാന്നിധ്യമാക്കി മാറ്റിയ ബജാജ് ഗ്രൂപ്പ് മേധാവി രാഹുൽ ബജാജ് (83) അന്തരിച്ചു.

ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. 1938-ൽ കൊൽക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.1965-ലാണ് അദ്ദേബം ബജാജ് ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നത്.

ബജാജ് ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുൽ ബജാജ്. 2001-ൽ അദ്ദേഹത്തെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു. ഇതിനുപുറമെ, 2006 മുതൽ 2012 വരെയുള്ള കാലയളവിൽ അദ്ദേഹം രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ രാജ്യം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.

2021 ഏപ്രിൽ മാസംവരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയർമാൻ സ്ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടർന്നാണ് സ്ഥാനമൊഴിഞ്ഞത്. എന്നാൽ, ബജാജ് ഓട്ടോയുടെ മറ്റ് പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ കൃത്യമായ മേൽനോട്ടത്തിലായിരുന്നു

കുറ്റിപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി  കണ്ടെത്തി

0

`

 കുറ്റിപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി  കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ലഹരി വസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റ് പൊലീസ് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം.

എടച്ചലത്തിനടുത്ത കുന്നുംപുറത്തെ കെട്ടിടത്തിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പുകയില ഉല്‍പന്നങ്ങള്‍ വാഹനത്തില്‍ കയറ്റുമ്പോള്‍ നാട്ടുകാര്‍ സംഘടിച്ചെി പൊലീസിനെ അറിയിക്കുകയായിരുന്നു.

 40 ചാക്ക് ഹാന്‍സും ലഹരിവസ്തുക്കളുമാണ് പിടിച്ചെടുത്തത്. പുകയില ഉല്‍പന്നങ്ങളും നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തു. 

എടച്ചലം കുന്നുംപുറത്ത് സ്ഥിതിചെയ്യുന്ന ഫാക്ടറിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് സമീപ ജില്ലകളില്‍ വിതരണം ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രദേശത്ത് ഇത്തരമൊരു ഫാക്ടറി പ്രവര്‍ത്തിക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്. ഇവിടേക്ക് എത്തിയ പുകയില നാട്ടുകാര്‍ തടഞ്ഞിരുന്നു. പൊലീസ് എത്തി ഫാക്ടറി സീല്‍ ചെയ്തു. നടത്തിപ്പുകാരെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ വൈകാതെ അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു.

കരിപ്പൂരില്‍ യാത്രക്കാരനില്‍നിന്ന് 1.845 കിലോ സ്വര്‍ണമിശ്രിതം പിടികൂടി

0

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം   വഴി കടത്താന്‍ ശ്രമിച്ച 1845 ഗ്രാം സ്വര്‍ണ(ഉദത്)  മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം  പിടികൂടി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഐ.എക്‌സ് 356 വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടു പാക്കറ്റുകളായി സ്വര്‍ണമിശ്രിതം  ഒളിപ്പിച്ചിരുന്നത്.

വേര്‍തിരിച്ചെടുത്തപ്പോള്‍ 1574 ഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിച്ചു. വിപണിയില്‍ ഇതിനു ഏകദേശം 78 ലക്ഷത്തിലധികം രൂപ വിലവരും. സംഭവത്തെ കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി. ജോയിന്റ് കമ്മീഷണര്‍ മനീഷ് വിജയ്, അസി. കമ്മീഷണര്‍ സിനോയ് കെ. മാത്യു എന്നിവരുടെ നിര്‍ദേശ പ്രകാരം സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, എം. പ്രകാശ് എം, ഇന്‍സ്‌പെക്ടര്‍മാരായ എം. പ്രതീഷ്, കപില്‍ സുരിര, ഹെഡ് ഹവില്‍ദാര്‍ എം. സന്തോഷ് കുമാര്‍ എന്നിവരാണ് സ്വര്‍ണം കണ്ടെടുത്തത്.

കൂടുതല്‍ സ്മാര്‍ട്ടാവാൻ യൂട്യൂബ്, ക്രിയേറ്റേഴ്‌സിന് പണം സമ്പാദിക്കാനുള്ള കൂടുതൽ വഴികളും

യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സിന് കൂടുതല്‍ പണം സമ്പാദിക്കാനും അവരുടെ റീച്ച് വര്‍ദ്ധിപ്പിക്കാനും പുതിയ വഴികളുമായി യുട്യൂബ്. ആളുകള്‍ ഷോര്‍ട്ട്-ഫോം ഉള്ളടക്കം കാണാന്‍ ഇഷ്ടപ്പെടുന്നുവെന്നും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സ്രഷ്ടാക്കള്‍ക്ക് അവസരം നല്‍കുന്നതിന് മികച്ച ടൂളുകള്‍ വാഗ്ദാനം ചെയ്യുന്നതായും കമ്പനി പറയുന്നു. ഹ്രസ്വ വീഡിയോ ടിക്ക്‌ടോക്കില്‍ നിന്ന് പകര്‍ത്തിയ ആശയമാണ്, എന്നാല്‍ യുട്യൂബില്‍ ഇത് നന്നായി പ്രവര്‍ത്തിക്കുന്നു.

 നിരവധി ഉള്ളടക്ക സ്രഷ്ടാക്കള്‍ അവരുടെ ഏറ്റവും പുതിയ ഉള്ളടക്കത്തിന്റെ സ്നിപ്പെറ്റുകള്‍ റിലീസ് ചെയ്യുന്നതിനായി രണ്ടാമത്തെ ഷോര്‍ട്‌സ് ചാനല്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ഷോര്‍ട്ട്സിനായി പുതിയ വീഡിയോ ഇഫക്റ്റുകളും എഡിറ്റിംഗ് ടൂളുകളും ചേര്‍ക്കാന്‍ പദ്ധതിയിടുന്നു. അതിനാല്‍, സ്രഷ്ടാക്കള്‍ക്ക് ഉടന്‍ തന്നെ മികച്ച ഹ്രസ്വ വീഡിയോകള്‍ സൃഷ്ടിക്കാനാകും.

ഒരു ഷോര്‍ട്ട് സൃഷ്ടിച്ച് വ്യക്തിഗത അഭിപ്രായങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള വിധവും അവതരിപ്പിക്കും. ഈ സവിശേഷത ഇന്‍സ്റ്റാഗ്രാമിന്റെ ‘റീല്‍സ് വിഷ്വല്‍ റിപ്ലൈസ്’ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് സമാനമാണ്. നിങ്ങള്‍ പോസ്റ്റ് ചെയ്ത ഒരു റീലില്‍ ഒരു ഉപയോക്താവ് കമന്റ് ചെയ്താല്‍, ആ വ്യക്തിക്ക് വീഡിയോ സഹിതം മറുപടി നല്‍കാം.

ഇതുകൂടാതെ, ഷോര്‍ട്ട്സില്‍ നിന്ന് ധനസമ്പാദനം നടത്താന്‍ സ്രഷ്ടാക്കള്‍ക്ക് പുതിയ വഴികള്‍ ഉടന്‍ ചേര്‍ക്കുമെന്ന് യുട്യൂബില്‍ അതിന്റെ ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റില്‍ സൂചിപ്പിച്ചു. അവയിലൊന്ന് ബ്രാന്‍ഡ് കണക്ട് വഴി ബ്രാന്‍ഡഡ് ഉള്ളടക്കം നിര്‍മ്മിക്കുന്നതിനുള്ള ഒരു മാര്‍ഗം ഉള്‍ക്കൊള്ളുന്നു. ഇത് സൂപ്പര്‍ ചാറ്റിനെ ഷോര്‍ട്‌സിലേക്ക് സമന്വയിപ്പിക്കുകയും ഒരു ഷോര്‍ട്ടില്‍ നിന്ന് ഷോപ്പ് ചെയ്യാനുള്ള കഴിവ് കൊണ്ടുവരികയും ചെയ്യും. ഷോപ്പിംഗ് വീഡിയോകളും തത്സമയ ഷോപ്പിംഗും കൂടാതെ, യുട്യൂബിലേക്ക് ഷോപ്പിംഗ് ഉള്‍പ്പെടുത്തുന്നതിനുള്ള കൂടുതല്‍ വഴികള്‍ നോക്കുകയാണെന്നും കമ്പനി അറിയിച്ചു.

കൂടാതെ, ഈ വര്‍ഷം, സ്രഷ്ടാക്കളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത പുറത്തിറക്കാനും പ്ലാറ്റ്ഫോം പദ്ധതിയിടുന്നു, ഇത് അടിസ്ഥാനപരമായി ഇന്ററാക്ടിവിറ്റി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സ്ഥിരം ഉപയോക്താക്കള്‍ ഉടന്‍ തന്നെ പ്ലാറ്റ്ഫോമില്‍ ‘ഗിഫ്റ്റഡ്’ എന്ന ഫീച്ചര്‍ കാണാന്‍ തുടങ്ങും. ലൈവ് സ്ട്രീമിലെ മറ്റൊരു കാഴ്ചക്കാരന് ഒരു ചാനല്‍ അംഗത്വം വാങ്ങാനുള്ള കഴിവ് ഇത് ചേര്‍ക്കും. ഈ ഫീച്ചര്‍ ഇപ്പോഴും പരീക്ഷിക്കുന്നുണ്ടെന്നും വരും മാസങ്ങളില്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും പറയുന്നു.

കോവിഡ് സാഹചര്യത്തിൽ ഉത്‌സവങ്ങൾക്ക് മാർഗനിർദ്ദേശമായി

0

സംസ്ഥാനത്ത് കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ മതപരമായ ഉത്‌സവങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുപ്പിച്ചു. ആലുവ ശിവരാത്രി, മാരാമൺ കൺവെൻഷൻ, ആറ്റുകാൽ പൊങ്കാല ഉൾപ്പെടെയുള്ള എല്ലാ മതപരമായ ഉത്‌സവങ്ങൾക്കും 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം.

ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻവർഷത്തെപ്പോലെ വീടുകളിൽ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തണം. റോഡുകളിൽ പൊങ്കാല അനുവദിക്കില്ല.


72 മണിക്കൂറിൽ എടുത്ത ആർ. ടി. പി. സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ കയ്യിലുള്ള 18 വയസിനു മുകളിലുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. രോഗലക്ഷണങ്ങൾ ഇല്ലാത്ത 18 വയസിൽ താഴെയുള്ള  കുട്ടികൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുക്കാം.


പങ്കെടുക്കുന്നവരെല്ലാം മുഴുവൻ സമയവും മാസ്‌ക്ക് ധരിച്ചിരിക്കണം. പന്തലിൽ ആഹാരസാധനങ്ങൾ വിതരണം ചെയ്യരുത്. പൊതുപരിപാടികളുടെ സംഘാടകർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

സർവകലാശാല അറിയിപ്പുകൾ

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി നവംബര്‍ 2021 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളില്‍ 15 മുതല്‍ 21 വരെ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ കോളേജുകളില്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ല.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും 2017 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എഡ്. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 26-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 31-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

📚 പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, ഫിലോസഫി നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം 23, 25 തീയതികള്‍ വരെ അപേക്ഷിക്കാം.

പ്രീവിയസ് ഇയര്‍, ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ. ഫിലോസഫി മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

📚 പരീക്ഷ

ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 മൂന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ബി.പി.എഡ്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 22-നും തുടങ്ങും.

ബി.എച്ച്.എം. ഏപ്രില്‍ 2021 മൂന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-നും ഒന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 23-നും തുടങ്ങും.

ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എഫ്.എ., ബി.എഫ്.എ. ഇന്‍ ആര്‍ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2021 പരീക്ഷകള്‍ 22-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ന് തുടങ്ങും.

📚 പി.എച്ച്.ഡി. റാങ്ക്‌ലിസ്റ്റ് – അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠന വിഭാഗം പി.എച്ച്.ഡി. റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അഭിമുഖം 18, 21 തീയതികളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്

📚 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

ഒന്നാം സെമസ്റ്റര്‍ എം.സി.എ., എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കൊപ്പം 14-ന് തുടങ്ങും

മാസ് എന്‍റ്രി, റോയല്‍ ബ്ലൂ സ്യൂട്ടും കൂളിം​ഗ് ​ഗ്ലാസും, സ്റ്റൈലിഷ് ലുക്കില്‍ മന്ത്രി മുഹമ്മദ് റിയാസ് ദുബായില്‍

ദുബായ്: സ്റ്റൈലിഷ് ലുക്കില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് ദുബായില്‍.

സ്യൂട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് എക്സപോ വേദിയിലെത്തിയ മന്ത്രിയുടെ ഫോട്ടോകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. വിനോദസഞ്ചാര വകുപ്പിന്‍റെ നേട്ടങ്ങളും പദ്ധതികളും അവതരിപ്പിക്കാന്‍ ദുബൈ എക്സപോ വേദിയിലെത്തിയ ടൂറിസം മന്ത്രി വേഷവിധാനവും ഒട്ടും കുറച്ചില്ല.

റോയല്‍ ബ്ലൂ സ്യൂട്ടിനു പുറമേ കൂളിംഗ് ഗ്ലാസും ധരിച്ച് മാസ് എന്‍റ്രി. മന്ത്രി പിഎ മുഹമ്മദ് റിയാസ് തന്നെയാണ് തന്‍റെ ഫേസ് ബുക്ക് പേജിലൂടെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകള്‍ പങ്കുവച്ചത്.

മന്ത്രിയെ പതിവിൽനിന്ന് വ്യത്യസ്തമായ വേഷത്തിൽ കണ്ടതിന്റെ സന്തോഷം കമന്റുകളിൽ നിറഞ്ഞു. ട്രോളിയവരും കുറവല്ല.മിനിസ്റ്റര്‍ ബ്രോ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ റഹീം ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യക്കു പുറമേ യു.എസ്.എ , സൗദി അറേബ്യ, ജർമനി രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ച മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ എക്സപോ വേദിയിലെത്തിയ മലയാളികളും കൂടിയയാപ്പോള്‍ പുതിയമുഖം വൈറലായി. യുഎഇ മന്ത്രിമാരും നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകള്‍ കണക്കിലെടുത്തായിരുന്നു വേഷമാറ്റെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഈമാസം ആദ്യം ദുബൈയിലെത്തിയ മുഖ്യമന്ത്രിയുടെ പുത്തന്‍ ലുക്കും സോഷ്യല്‍ മീഡിയയും ട്രോളന്‍മാരും ഏറ്റെുത്തിരുന്നു.

ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

0

തൃശൂർ-പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. പാളം തെറ്റിയ സ്ഥലത്ത് നിന്ന് ചരക്ക് ട്രെയിനിന്റെ എഞ്ചിനും ബോഗികളും മാറ്റിയതിന് ശേഷം പുതിയ പാളം ഘടിപ്പിച്ചു. ട്രയൽ റൺ നടത്തി. മലബാർ എക്സ്പ്രാണ് ആദ്യം കടത്തിവിട്ടത്. ആദ്യത്തെ കുറച്ചു ട്രയിനുകൾക്കും വേഗ നിയന്ത്രണമുണ്ടാകുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചത്. പുതിയ പാളത്തിന്റെ ബല പരിശോധന പൂർത്തിയാക്കി ശേഷമാണ് ട്രെയിൻ കടത്തിവിട്ടത്. ഇരുവരി ഗതാഗതം ഉടൻ തുടങ്ങാൻ സാധിക്കുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

ഇന്നലെ ഉച്ചയോടെയാണ് തൃശ്ശൂർ പുതുക്കാട് വെച്ച് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. പുതുക്കാട് റയിൽവെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത്. അറ്റകുറ്റ പണി നടക്കുന്ന സ്ഥലമായതിനാൽ വേഗത കുറച്ചാണ് ട്രെയിൻ കടന്ന് പോയിരുന്നത്. ബോഗികളിൽ ചരക്കുണ്ടായിരുന്നില്ലെന്നതിനാൽ അപകട വ്യാപ്തി കുറഞ്ഞു. എന്നാൽ ട്രെയിൻ പാളം തെറ്റിയതോടെ ഈ റൂട്ടിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഒമ്പത് ട്രെയിനുകൾ റദ്ദാക്കേണ്ടിവന്നു. ആറെണ്ണം ഭാഗികമായും റദ്ദാക്കി. 


റദ്ദാക്കിയ ട്രെയിനുകൾ

തിരുവനന്തപുരം^ഷൊർണൂർ വേണാട് എക്സ്പ്രസ്

ഷൊർണൂർ^എറണാകുളം മെമു

കോട്ടയം^നിലന്പൂർ എക്സ്പ്രസ്

എറണാകുളം^പലക്കാട് മെമു

എറണാകുളം^കണ്ണൂർ ഇന്റർസിറ്റി

ഗുരുവായൂർ^എറണാകുളം എക്സ്പ്രസ്

എറണാകുളം^തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്

തിരുവനന്തപുരം^എറണാകുളം വഞ്ചിനാട് എക്സ്പ്രസ്

എറണാകുളം ആലപ്പുഴ എക്സ്പ്രസ് 


ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

കണ്ണൂർ^ ആലപ്പുഴ ഇന്റർസിറ്റി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും

ഗുരുവായൂർ^തിരുവനന്തപുരം എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും

ഗുരുവായൂർ^പുനലൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്ന് പുറപ്പെടും

പുനലൂർ^ഗുരുവായൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്ന് പുറപ്പെടും

തിരുനെൽവേലി^പാലക്കാട് പാലരുവി എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും


ട്രെയിൻ സമയത്തിൽ മാറ്റം 

16307 – ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് ഷൊർണൂർ മുതൽ മാത്രം സർവീസ്

06798 – എറണാകുളം – പാലക്കാട് മെമു ആലുവ മുതൽ മാത്രം സർവീസ്

12678 – എറണാകുളം – ബംഗളുരു ഇന്റർസിറ്റി ഒരു മണിക്കൂർ വൈകി രാവിലെ 10.10-ന് പുറപ്പെടും

സിനിമയിൽ വാഗാദാനം നൽകി യുവതിയുടെ സ്വർണ്ണാഭരണം കൈക്കലാക്കി കടന്ന യുവാവ് അറസ്റ്റിൽ

0

സിനിമയിലഭിനയിപ്പിക്കാമെന്നും ജോലിതരാമെന്നും ഒരു കോടി രൂപ തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന കൈചെയ്യിൻ വാങ്ങി കടന്നുകളഞ്ഞ കുറ്റിപ്പുറം, ബംഗ്ളാംകുന്നിൽ, മേലേതിൽ വീട്ടിൽ മൊയ്തീൻകുട്ടി (47)എന്നയാളെയാണ് ടൌൺ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.

തൃശൂർ കെ.എസ്.ആർ. ടി.സി സ്റ്റാൻറിൽ വെച്ചാണ് പ്രതി യുവതിയെ പരിചയപെടുന്നത് ബിസിനസ്സുകാരനും, സിനിമാ നിർമ്മാതാവുമാണെന്ന് സ്വയം പരിചയപെടുത്തിയ യുവതിക്ക് സിനിമയിൽ അവസരവും ജോലിയും നിരവധി വാഗ്ദാനങ്ങളും നൽകി വിശ്വസിപ്പിച്ച് യുവതിയുടെ കൈചെയ്യിൻ കൈവശപെടുത്തുകയായിരുന്നു.

യുവതിക്ക് വ്യാജപേരും വിലാസവുമാണ് പ്രതി നൽകിയിരുന്നത്. പ്രതി രാത്രി മാത്രമാണ് മൊബൈൽ ഉപയോഗിച്ചിരുന്നത്. പ്രതി പിന്നീട് യുവതിയെ വിളിക്കാതെയാുമായി. ചതിമനസ്സിലാക്കിയ യുവതി ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കൊടുത്ത പരാതിയിൽ കേസ്സെടുത്ത് അന്വേഷിച്ചതിൽ യുവാവിൻെറ ഫോൺ നമ്പർ പ്രകാരം പ്രതിയുടെ വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിശദമായ അന്വേഷണത്തിൽ മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയുടെ മോഹന വാഗ്ദാനത്തിൽ നിരവധി സ്ത്രീകളാണ് വഞ്ചിക്കപെട്ടിരിക്കുന്നതെന്നും. നിരവധി പേരിൽ നിന്നും പണവും ആഭരണങ്ങളും കൈക്കലാക്കിയിട്ടുണ്ടെന്നും, വെളിവായിട്ടുണ്ടെന്നും ഈസ്റ്റ് പോലീസ് പറഞ്ഞു.ഇൻസ്പെക്ടർ പി. ലാൽകുമാറിൻെറ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിൽ സബ് ഇൻസ്പെക്ടർ ഗീതുമോൾ എസ്. സിവിൽപോലീസ് ഓഫീസർമാരായ ദുർഗ്ഗാലക്ഷ്മി, ഹരീഷ്കുമാർ പി. ദീപക് വി.ബി, നിജിത എന്നിവരും ഉണ്ടായിരുന്നു.

പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെ കൊലയാളി; അഞ്ചാം നാള്‍ കുടുക്കി പോലീസ്

0

തിരുവനന്തപുരം: നാടിനെ നടുക്കിയ അമ്പലംമുക്ക് കൊലപാതകക്കേസിലെ പ്രതിയെ തപ്പി പോലീസ് നാടുചുറ്റുമ്പോൾ, കൊലയാളി തൊട്ടടുത്തുതന്നെയിരുന്ന് പോലീസിനെ നിരീക്ഷിക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പേരൂർക്കട പോലീസ് സ്റ്റേഷന് എതിർവശത്തെ ചായക്കടയിൽ തൊഴിലാളിയായിരുന്നു പ്രതി രാജേന്ദ്രൻ. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ രണ്ടുദിവസം മുൻപാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നത്.കൊലപാതകം നടന്ന ഞായറാഴ്ച രാത്രിതന്നെ ഇയാൾ പോലീസ് സ്റ്റേഷനു മുന്നിലൂടെ കടയ്ക്കു തൊട്ടടുത്തുള്ള താമസസ്ഥലത്തേക്കു പോയി.

ജോലിചെയ്തിരുന്ന കുമാർ ടീ സ്റ്റാളിന്റെ അടുത്തുള്ള കെട്ടിടത്തിന്റെ മുകൾനിലയിലായിരുന്നു ഇയാൾ ഉൾപ്പെടെയുള്ള ജോലിക്കാരുടെ താമസം. ഇവിടെനിന്നു നോക്കിയാൽ പേരൂർക്കട പോലീസ് സ്റ്റേഷൻ വ്യക്തമായി കാണാം. തിങ്കളാഴ്ച തമിഴ്നാട്ടിലെ കാവൽകിണറിലേക്ക് പോയ രാജേന്ദ്രൻ തൊട്ടടുത്ത ദിവസം പേരൂർക്കടയിൽ തിരിച്ചെത്തി.രാവിലെ കടയിലെത്തിയ ഇയാൾ അടുക്കളയിലെ ചിരവ ഉപയോഗിച്ച് കൈയിൽ സ്വയം മുറിവുണ്ടാക്കി. കൊലപാതകത്തിനിടെ കൈയ്ക്കേറ്റ മുറിവ് മറയ്ക്കാനായിരുന്നു ഇത്.തുടർന്ന് ചായക്കട ഉടമയായ കുമാറിനെ വിളിച്ച് തേങ്ങ ചിരകുന്നതിനിടെ പരിക്കുപറ്റിയെന്നും തന്നെ ആശുപത്രിയിൽകൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു.ഉടമ ഇയാളുമായി പേരൂർക്കട ആശുപത്രിയിൽ പോവുകയും കൈ തുന്നിക്കെട്ടിക്കുകയും ചെയ്തു. ഇതു നടന്ന ചൊവ്വാഴ്ചയാണ് പോലീസ് കൊലയാളിയുടെ സി.സി.ടി.വി. ദൃശ്യങ്ങളും രേഖാചിത്രവും പുറത്തുവിടുന്നത്. ഇതോടെ ഇയാൾ വീണ്ടും കാവൽകിണറിലേക്കു കടന്നു.

മരണത്തിലെത്തിച്ചത് വിനിത ഭർത്താവിന്റെ ഓർമയ്ക്കായി സൂക്ഷിച്ച മാല.

ഭർത്താവ് സെന്തിൽകുമാറിന്റെ പേരിനെ സൂചിപ്പിക്കുന്ന എസ്.കെ. എന്ന രണ്ടക്ഷരം ലോക്കറ്റിൽ പതിപ്പിച്ച മാല നിധിപോലെയാണ് വിനിത സൂക്ഷിച്ചിരുന്നത്. ഭർത്താവിന്റെ ഓർമയ്ക്കായി കഴുത്തിൽ അണിഞ്ഞിരുന്ന ഈ മാല ആരു പറഞ്ഞാലും വിനിത ഊരി മാറ്റാറില്ലായിരുന്നു. ഒടുവിൽ നാലരപ്പവന്റെ ഈ മാലയാണ് വിനിതയുടെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായതും. സംഭവദിവസം മറ്റൊരു യുവതിയുടെ മാല കവരാനായിരുന്നു പ്രതി രാജേന്ദ്രന്റെ ശ്രമം.

അമ്പലംമുക്ക്-കുറവൻകോണം റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ഇയാൾ പിന്തുടർന്നു. ഈ സമയം ചെടികൾ നനയ്ക്കുകയായിരുന്ന വിനിതയെയും കഴുത്തിലെ മാലയും രാജേന്ദ്രൻ ശ്രദ്ധിച്ചിരുന്നു. അനിയൻ ലെയിൻ കഴിഞ്ഞതോടെ വളവിൽ വെച്ച് മുന്നിൽ പോയ യുവതി കൺമുന്നിൽ നിന്നും മറഞ്ഞു. അതോടെ തിരികെ വന്ന രാജേന്ദ്രൻ വിനിത നിൽക്കുന്ന കടയിലെത്തി. ചെടിച്ചട്ടികളുടെ വിലയെക്കുറിച്ച് വിനിതയോടു ചോദിച്ചു.ഇതിനിടയിൽ വിനിതയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു.

ഇതു തടയുന്നതിനിടയിലാണ് രാജേന്ദ്രന്റെ ഉള്ളിലുണ്ടായിരുന്ന ക്രൂരത കത്തിയുടെ രൂപത്തിൽ വിനിതയുടെ കഴുത്തിലാഴ്ന്നിറങ്ങിയത്. തുടരെയുള്ള കുത്തേറ്റ് ഒന്നു കരയാൻ പോലും വിനിതയ്ക്കായില്ല. മരണം ഉറപ്പാക്കിയ ശേഷം കൈയിലുണ്ടായ മുറിവിലെ ചോര രാജേന്ദ്രൻ കഴുകി വൃത്തിയാക്കിയ ശേഷമാണ് രക്ഷപ്പെട്ടത്.ഞായറാഴ്ച സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയായ സുനിതയാണ് ചെടികൾ നനയ്ക്കാൻ വരേണ്ടിയിരുന്നത്. സുനിതയ്ക്കു പെട്ടെന്നുണ്ടായിരുന്ന അസൗകര്യം കാരണമാണ് പകരമായി വിനിതയെത്തിയത്. ഇനിയൊരിക്കലും പകരം വരാനാകാത്ത വിധം വിനിതയുടെ ആ യാത്ര അന്ത്യയാത്രയായി മാറുകയും ചെയ്തു. പിടിയിലായ പ്രതി മാല പണയം വെച്ച സ്വകാര്യ ധനകാര്യസ്ഥാപനത്തെക്കുറിച്ച് പോലീസിനോടു പറഞ്ഞു. ഇതേത്തുടർന്ന് പേരൂർക്കട എസ്.ഐ. സന്ദീപ് സ്ഥാപനത്തിലെത്തി പരിശോധന നടത്തി മാല കണ്ടെടുത്തു.

ഇന്നലെ വരെ വെറും രേഖാചിത്രമായിരുന്നു അക്ഷയ്ക്കും അനന്യക്കും ആ മുഖം. എന്നാലിന്ന് അത് ഹൃദയത്തിൽ തറച്ച ഒരു കാരമുള്ളാണ്. അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പമിരുന്ന് അമ്മയുടെ ഘാതകന്റെ മുഖം വെള്ളിയാഴ്ച ടി.വി.യിൽ വ്യക്തമായിക്കണ്ടപ്പോൾ ആ കുരുന്നുകളുടെ മുഖത്ത് തെളിഞ്ഞത് അമ്പരപ്പ്. കഴിഞ്ഞ ആറു ദിവസത്തെ ആകാംക്ഷയ്ക്കൊടുവിലാണ് തങ്ങളുടെ അമ്മയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ പ്രതിയെക്കണ്ട് പേടിച്ചരണ്ടത്.അമ്പലംമുക്കിലെ ചെടിത്തോട്ടത്തിൽ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ട നെടുമങ്ങാട് വാണ്ട സ്വദേശിനി വിനീതയുടെ കൊലയാളി തമിഴ്നാട് സ്വദേശിയും കൊടുംകുറ്റവാളിയുമായ രാജേഷാ (രാജേന്ദ്രൻ)ണെന്ന് തിരിച്ചറിഞ്ഞതോടെ പരിസരവാസികളെല്ലാം വിനീതയുടെ വീട്ടിലേക്കെത്തി,

കുരുന്നുകളെ ആശ്വസിപ്പിക്കാൻ. ഒന്നരവർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്നു മരിച്ച അച്ഛന്റെ മരണത്തിന്റെ പിന്നാലെയാണ് അമ്മ വിനീതയും ഇവർക്ക് നഷ്ടമായത്.പത്തു വയസ്സുകാരി അനന്യയ്ക്കും പതിമൂന്നുകാരൻ അക്ഷയ്ക്കും വിനീതയുടെ മാതാപിതാക്കളായ വിജയനും രാഗിണിയും മാത്രമാണ് ഇനി ആശ്രയം. വിജയൻ നെടുമങ്ങാട്ടെ ഒരു ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇതിൽനിന്നുള്ള വരുമാനമാണ് ഈ കുടുംബത്തിന്റെ ഇനിയുള്ള ഏക ആശ്രയം.

കൊലപാതകം നടന്ന് അഞ്ചാംദിനമാണ് പ്രതി ഇയാൾതന്നെയെന്ന് പോലീസിനു വ്യക്തമായത്. കൊല നടന്ന അമ്പലംമുക്കിൽനിന്ന് ഇയാൾ രക്ഷപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവർ നൽകിയ മൊഴി മാത്രമായിരുന്നു അതുവരെയുള്ള പിടിവള്ളി. എന്നാൽ, പേരൂർക്കട ബസ് സ്റ്റോപ്പിനടുത്തുനിന്ന് ഇയാൾ മറ്റൊരു ഓട്ടോറിക്ഷയിൽ കയറുന്ന ദൃശ്യങ്ങൾകൂടി അടുത്ത ദിവസം കിട്ടിയതോടെ പോലീസിനു മുന്നിൽ കൂടുതൽ വ്യക്തത വന്നു. ഈ ഓട്ടോറിക്ഷക്കാരനെ കണ്ടെത്തി ചോദ്യംചെയ്തപ്പോൾ പേരൂർക്കട ആശുപത്രിക്കു സമീപമാണ് ഇയാൾ ഇറങ്ങിയതെന്ന് അറിയാനായി.

തുടർന്ന് പോലീസ് ഈ ഭാഗത്തെ ക്യാമറകൾ പരിശോധിച്ചു. ഇതിനിടെ, കൈക്കു മുറിവുപറ്റിയ ഒരാൾ ചൊവ്വാഴ്ച ചികിത്സയ്ക്കു വന്നതായി ആശുപത്രിയിൽനിന്നു വിവരം കിട്ടി. ആ ദിവസത്തെ സി.സി. ടി.വി. പരിശോധിച്ചപ്പോൾ ഇയാൾ ആശുപത്രിയിൽനിന്നു പുറത്തിറങ്ങുന്നതു കണ്ടു. എന്നാൽ, രണ്ടു കടകൾക്കിപ്പുറമുള്ള ക്യാമറയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. മറുവശത്തേക്കുള്ള റോഡിലെ ക്യാമറ പരിശോധിച്ചപ്പോൾ ഇയാൾ അങ്ങോട്ടു പോയിട്ടില്ലെന്നും വ്യക്തമായി. ഇതോടെ ആശുപത്രിക്കു മുന്നിലെ റോഡിന് അൻപത് മീറ്ററിനുള്ളിൽ ഇയാളുണ്ടായിരുന്നതായി പോലീസ് ഉറപ്പിച്ചു.

തുടർന്നാണ് ഈ ഭാഗത്തെ കടകൾ മുഴുവൻ പോലീസ് പരിശോധിച്ചത്.വ്യാഴാഴ്ച കുമാർ ടീ സ്റ്റാളിൽ പരിശോധന നടത്തിയപ്പോഴാണ് ഇവിടെയുള്ള തൊഴിലാളിക്കാണ് കൈക്ക് മുറിവുപറ്റിയതെന്ന വിവരമറിയുന്നത്. അപ്പോഴേക്കും തമിഴ്നാട്ടിലേക്കു കടന്നിരുന്ന ഇയാളുടെ ആധാറിന്റെ പകർപ്പ് ഉടമ പോലീസിനു നൽകി. എന്നാൽ, അതിലെ ചിത്രം വ്യക്തമായിരുന്നില്ല. കടയിലുണ്ടായിരുന്ന സി.സി. ടി.വി.യിലെ പഴയ ദൃശ്യങ്ങളിൽ ഇയാളെ കണ്ടതോടെ പ്രതി ഇയാൾതന്നെയെന്ന് ഏകദേശം ഉറപ്പിക്കാനായി.

വ്യാഴാഴ്ച രാത്രിയോടെ കടയുടമയെയും ജീവനക്കാരെയും സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തു. അതിൽനിന്നാണ് തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലാതിർത്തിയായ കാവൽകിണർ എന്നയിടത്ത് ഇയാളുണ്ടെന്നറിയുന്നത്. വ്യാഴാഴ്ച രാത്രിതന്നെ പേരൂർക്കട സ്റ്റേഷനിലെ എസ്.ഐ.മാരായ സന്ദീപിന്റെയും രാജേഷിന്റെയും നേതൃത്വത്തിൽ ഷാഡോ പോലീസ് സംഘം തമിഴ്നാട്ടിലേക്കു പുറപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പ്രതിയെ പിടികൂടി മടങ്ങുകയും ചെയ്തു.