spot_img
Saturday, June 13, 2026
Home Blog Page 3

നിപയുടെ ഉറവിടം എവിടെ നിന്ന്? പരിശോധന ഊർജ്ജിതം.

0

കോഴിക്കോട് : ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉറവിടം കണ്ടെത്താൻ തീവ്ര ശ്രമം. രോഗി താമസിച്ചിരുന്ന രാമനാട്ടുകര മേലേവാരം അഞ്ചാം ഡിവിഷനിൽ ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിപ വ്യാപനം തടയാൻ സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. രാമനാട്ടുകാര നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ രോഗവ്യാപന സാദ്ധ്യതകളും പ്രതിരോധ നടപടികളും ചർച്ച ചെയ്തു. പ്രദേശത്തെ വീടുകളിൽ സർവേ നടത്തി.

സമീപവാസികളിൽ പനി, ശ്വാസതടസം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമാണോയെന്ന് കണ്ടെത്തുന്നതിനായിരുന്നു സർവേ. രാമനാട്ടുകര മെഡിക്കൽ ഓഫീസർ ഡോ. രജുൽ കോയദീന്റെ നേതൃത്വത്തിൽ ആശാ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് സർവേ നടത്തിയത്.ഡോ. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. വീട്ടുവളപ്പിലെ സപ്പോട്ട പഴം പറിച്ചു കഴിച്ചതിനാൽ അതുവഴിയാകാം വൈറസ് ബാധിച്ചതെന്ന പ്രചരണമുണ്ടായിരുന്നു. ജനവാസ മേഖലയായതിനാൽ മറ്റ് മൃഗങ്ങളുടെ സാന്നിദ്ധ്യമില്ല.

ഒരു വീട്ടിൽ വളർത്തുനായ മാത്രമാണ് ഉണ്ടായിരുന്നതെന്നും നായയിൽ നിന്ന് രോഗം പകരാനുള്ള സാദ്ധ്യത കുറവാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. രോഗബാധയുടെ ഉറവിടം രോഗി ജോലി ചെയ്തിരുന്ന മലപ്പുറം ജില്ലയിലെ വാഴൂർ പഞ്ചായത്തിലെ ഗോഡൗണുമായി ബന്ധപ്പെട്ടിരിക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഗോഡൗൺ പരിസരത്ത് ആരോഗ്യ വകുപ്പ് പരിശോധന നടത്തി. രാമനാട്ടുകരയിലെ മറ്റ് പ്രദേശങ്ങളിലും നിരീക്ഷണം തുടരുകയാണ്. ആരോഗ്യ വകുപ്പ് അസി. ഡയറക്ടർ ഡോ. നവ്യ, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിദഗ്ധർ, രാമനാട്ടുകര മെഡിക്കൽ ഓഫീസർ ഡോ. രജുൽ കോയദീൻ തുടങ്ങിയവർ ഇന്നലെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈറസ് ബാധയെക്കുറിച്ച് പഠിക്കുന്നതിനും സാംപിളുകൾ ശേഖരിക്കുന്നതിനുമായി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) സംഘം ഇന്നെത്തിയേക്കും.നിപ സമ്പർക്കപടികയിൽ 10 പേർ കൂടി. ഇതോടെ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ നാലു പേരും ഹൈ റിസ്‌കിൽ 16 പേരും ലോ റിസ്‌കിൽ 67 പേരും ഉൾപ്പെടെ നിലവിൽ 87 പേരാണ് പട്ടികയിലുള്ളത്. സമ്പർക്ക പട്ടികയിലുള്ളവരിൽ നിന്ന് ദിവസം രണ്ടുനേരം കൺട്രോൾ റൂമിൽ നിന്ന് വിളിച്ച് വിവരം ശേഖരിക്കുന്നുണ്ട്.

നാഷണൽ ഡിസീസ് കൺട്രോൾ സെന്ററിൽ (എൻ.സി.ഡി.സി) നിന്നുള്ള വിദഗ്ദ്ധർ ഇന്ന് ജില്ല സന്ദർശിക്കും.നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാമനാട്ടുകര മുനിസിപ്പാലിറ്റി അടിയന്തര കൗൺസിൽ യോഗം ചേർന്ന് നിലവിലെ സാഹചര്യം വിലയിരുത്തി. മുൻകരുതലുകളെ കുറിച്ചും വ്യാപനം തടയുന്നതിനെക്കുറിച്ചും ജില്ല ആർ സി എച്ച് ഓഫീസർ ഡോ. നവ്യ തൈക്കാട്ടിൽ സംസാരിച്ചു.

നീറ്റ് പരീക്ഷ 195 മിനിറ്റ്; വിദ്യാർത്ഥികൾക്ക് ആശ്വാസമായി പരീക്ഷ സമയം നീട്ടി എൻടിഎ.

0

ന്യൂഡൽഹി: നീറ്റ് പരീക്ഷ സമയം നീട്ടി എൻടിഎ. ജൂൺ 21ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ സമയമാണ് നീട്ടിയത്. 15 മിനിറ്റാണ് അധികമായി അനുവദിച്ചിരിക്കുന്നത്. 195 മിനിറ്റാണ് പരീക്ഷയുടെ ആകെ സമയം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന പരീക്ഷ വൈകുന്നേരം 5:15നാണ് അവസാനിക്കുക. മുമ്പ് 180 മിനിറ്റായിരുന്നു പരീക്ഷയുടെ ദൈർഘ്യം..റഫ് വർക്കുകൾക്കായി ബുക്ക്ലെറ്റിൽ കൂടുതൽ സ്പേസ് അനുവദിക്കുമെന്നും എൻടിഎ അറിയിച്ചു. രണ്ട് പേജാണ് അധികമായി അനുവദിക്കുക.

രണ്ട് പേജുകൾ ബുക്ക്ലൈറ്റിന്റെ പിന്നിലും രണ്ടെണ്ണം മാർഗനിർദേശങ്ങൾ അടങ്ങിയ പേജിന് അരികിലുമാണ് ക്രമീകരിച്ചിരിക്കുന്നത്..ഇത് കണക്കുകൾ കൂട്ടാനും ഡയഗ്രം വരച്ച് നോക്കാനും വിദ്യാർത്ഥികൾക്ക് സഹായകമാകും. ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുള്ള ചോദ്യപേപ്പറുകളിലും പുതിയ മാറ്റമുണ്ടാകും. നേരത്തെ ബുക്ക്ലെറ്റിന്റെ അവസാനത്തിലാണ് റഫ് പേജുകൾ ഉണ്ടായിരുന്നത്..മത്സരാർത്ഥികളുടെ സൗകര്യം മാനിച്ചാണ് പുതിയ മാറ്റങ്ങൾ വരുത്തുന്നതെന്നും വിദ്യാർത്ഥികൾ നിർദേശങ്ങൾ കൃത്യമായി വായിക്കുകയും പാലിക്കുകയും ചെയ്യണമെന്നും എൻടിഎ പറഞ്ഞു.

മെയ് രണ്ടിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെയാണ് എൻടിഎ പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. വിവാദങ്ങളെ തുടർന്ന് 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. മെയ് 12നാണ് പരീക്ഷ റദ്ദാക്കിയത്..നിലവിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ 13 പേരാണ് അറസ്റ്റിലായത്. സിബിഐയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല.

കോഴിക്കോട് ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി; ഒരാളുടെ നില ഗുരുതരം.

0

കോഴിക്കോട് : കോഴിക്കോട് ഫറോക്കിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു.പരിക്കേറ്റ ഒരാളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

FIFA World Cup 2026 Schedule: Match Dates Team Fixtures & Live Streaming

0

The 2026 FIFA World Cup has arrived, bringing together 48 nations for the biggest tournament in football history. Hosted jointly by the United States, Canada, and Mexico, the competition runs from June 11, 2026, to July 19, 2026.

After the group stage, the top teams from each group will advance to the knockout rounds, leading up to the grand final.

Football fans around the world will once again witness superstars battling for glory, with traditional powerhouses like Brazil, Argentina, France, England, Spain, Germany, Portugal, and Italy aiming to lift the FIFA World Cup trophy.

When Does the FIFA World Cup 2026 Start?

The tournament officially begins on June 11, 2026, and concludes with the final on July 19, 2026.

Tournament Duration

  • Opening Match: June 11, 2026
  • Group Stage: June 11 – June 27
  • Knockout Stage: June 28 onwards
  • Final: July 19, 2026

Argentina

Led by a world-class squad and looking to defend their reputation among football’s elite.

Brazil

Five-time champions and always among the favourites.

France

One of the strongest teams in international football.

England

A talented squad hoping to end decades of waiting for another World Cup title.

Portugal

Home to several experienced stars capable of making a deep run.

Spain

A technically gifted team with plenty of young talent.

WATCH FIFA WORLD CUP 2026 LIVE

🇮🇳 India

TV Broadcast: Unite8 Sports Channels
Live Streaming: ZEE5

👉 WATCH LIVE: CLICK HERE

👉 DOWNLOAD (Android): CLICK HERE

👉 DOWNLOAD (iPhone): CLICK HERE

കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് പുറത്തുവിട്ടു.

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെ എസ് ആർ ടി സി ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് അധികൃതർ ഔദ്യോഗികമായി പുറത്തിറക്കി. ഓർഡിനറി ബസുകളുടെ ഗണത്തിൽ പെടുന്ന ഏഴ് പ്രധാന വിഭാഗങ്ങളിലാണ് സ്ത്രീകൾക്ക് ഈ സബ് ക്ലാസ് അടിസ്ഥാനത്തിൽ സൗജന്യ യാത്ര ആനുകൂല്യം ലഭിക്കുകയെന്ന് കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ലിമിറ്റഡ് സ്റ്റോപ്പ്, ഗ്രാമവണ്ടി എന്നിവയാണ് സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യമുള്ള ഏഴ് ബസ് വിഭാഗങ്ങൾ. ഈ സർവീസുകളിലെല്ലാം സ്ത്രീകൾക്ക് ജൂൺ 15 മുതൽ യാത്രാ സൗജന്യം ലഭ്യമാകുമെന്നും ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് കൃത്യമായ പട്ടിക പുറത്തുവിട്ടതെന്നും കെ എസ് ആർ ടി സി അധികൃതർ വ്യക്തമാക്കി.ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക.

ഓർഡിനറി ബസുകളുടെ എണ്ണം; ജില്ല തിരിച്ചുള്ള കണക്ക്;

തിരുവനന്തപുരം 687

കൊല്ലം 415

പത്തനംതിട്ട 150

ആലപ്പുഴ 227

കോട്ടയം 162

ഇടുക്കി 125

എറണാകുളം 325

തൃശൂർ 153

പാലക്കാട് 122

മലപ്പുറം 98

കോഴിക്കോട് 156

വയനാട് 172

കണ്ണൂർ 205

കാസർകോട് 128

സീറോ ടിക്കറ്റ് നൽകി യാത്ര, മാസം നഷ്ടം 70 കോടിസംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആണ് ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുന്നത്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്. സീറോ ടിക്കറ്റ് നൽകിയാകും സൗജന്യ യാത്ര അനുവദിക്കുക. എത്ര പേർ സൗജന്യ യാത്ര ചെയ്തുവെന്ന് കണക്കാക്കാൻ വേണ്ടിയാണ് സീറോ ടിക്കറ്റ് നൽകുന്നത്.

നിപ: മൃഗസംരക്ഷണ വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

0

കോഴിക്കോട് : ജില്ലയില്‍ നിപ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മൃഗങ്ങളില്‍ നിന്നുള്ള രോഗപ്പകര്‍ച്ച തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കോഴിക്കോട് ബാങ്ക് റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലെ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ഓഫീസിലാണ് കണ്‍ട്രോള്‍ റൂം ഒരുക്കിയിരിക്കുന്നത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര നഗരസഭ പരിധിയിലും സമീപ പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ വവ്വാലുകളുടെ സാന്നിധ്യമുള്ള ഇടങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, പന്നി ഫാമുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണവും ഫീല്‍ഡ്തല പരിശോധനകളും ആരംഭിച്ചു. മൃഗങ്ങളിലെ രോഗലക്ഷണങ്ങള്‍, വവ്വാലുകളുടെ സാന്നിധ്യം തുടങ്ങിയ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂം നമ്പറായ 0495 2762050 ല്‍ അറിയിക്കാം.*പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍:*വവ്വാലുകള്‍ കടിക്കുകയോ അവയുടെ ഉമിനീര്, കാഷ്ഠം എന്നിവ കലരാന്‍ സാധ്യതയുള്ളതോ ആയ കാട്ടുപഴങ്ങളോ നിലത്തുവീണ പഴങ്ങളോ ഭക്ഷിക്കരുത്.കിണറുകളില്‍ വവ്വാലുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ വലയിട്ട് സുരക്ഷിതമാക്കുകയോ വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുകയോ ചെയ്യുക.വളര്‍ത്തുമൃഗങ്ങളില്‍ അസ്വാഭാവിക രോഗലക്ഷണങ്ങളോ മരണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമിലോ അടുത്തുള്ള മൃഗാശുപത്രിയിലോ അറിയിക്കുക.മൃഗങ്ങളെ സ്വയം ചികിത്സിക്കാന്‍ ശ്രമിക്കരുത്.രോഗബാധിത പ്രദേശങ്ങളില്‍ മൃഗങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഗ്ലൗസ്, മാസ്‌ക് എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും നല്‍കുന്ന ഔദ്യോഗിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കോഴിക്കോട്ടെ 149 ഓർഡിനറി ബസുകളിൽ സൗകര്യം

0

കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിന്റെ ഭാഗമായി 15 മുതൽ ജില്ലയിൽ 149 ഓർഡിനറി ബസുകളിൽ സ്ത്രികൾക്ക് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാനാകും. കോഴിക്കോട്, താമരശ്ശേരി, വടകര, തൊട്ടിൽപാലം, തിരുവമ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള 149 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുക. കോഴിക്കോട് ഡിപ്പോയിൽ നിന്ന് 31 ഓർഡിനറി സർവീസുകളാണുള്ളത്. ഇവ ഏതാണ്ട് 120 സർവീസുകൾ നടത്തുന്നുണ്ട്. മലപ്പുറം, പാലക്കാട്, കണ്ണൂർ, വയനാട്, തിരുവമ്പാടി, മുക്കം, തൊട്ടിൽപാലം എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഈ സർവീസുകളുള്ളത്.

ജില്ലയ്ക്കു പുറത്തേക്കും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം എന്ന ഗുണം കൂടിയുണ്ട്. താമരശ്ശേരി ഡിപ്പോയിൽ നിന്ന് 38 ബസുകളാണ് ഓർഡിനറി സർവീസുകൾ നടത്തുന്നത്. ഇതിൽ 25 എണ്ണവും കോഴിക്കോട്ടേക്കാണ് സർവീസ്. 4 ബസുകൾ അടിവാരത്തേക്കും 2 എണ്ണം കൂരച്ചുണ്ടിലേക്കും, വയലട, വേനക്കാവ്, തലയാട്, തുഷാരഗിരി, കൂരോട്ടുപാറ, കൊയിലാണ്ടി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളുമാണ് താമരശ്ശേരി ഡിപ്പോയിൽ നിന്നു സർവീസ് നടത്തുന്നത്.

തിരുവമ്പാടി ഡിപ്പോയിൽ നിന്ന് 29 ഓർഡിനറി ബസുകൾ ഉണ്ട്. ആനക്കാംപൊയിൽ, കക്കാടംപൊയിൽ, കോഴിക്കോട്, മലപ്പുറം, പൂവാറൻതോട്, ബത്തേരി, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്നു സർവീസുള്ളത്. തൊട്ടിൽപാലം ഡിപ്പോയിൽ നിന്ന് 30 ഓർഡിനറി ബസുകളാണ് സർവീസ് നടത്തുന്നത്. വടകര ഡിപ്പോയിൽ നിന്ന് 21 ഓർഡിനറി ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ കൂടുതൽ ബസുകളും സർവീസ് നടത്തുന്നത് തൊട്ടിൽപാലത്തേക്കാണ്.

സൗജന്യം സെപ്റ്റംബർ വരെ മാത്രം, ആധാറിൽ പൊതുജനങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ; കുട്ടികളുടെ ആധാർ രജിസ്ട്രേഷനും പൂർത്തിയാക്കണം.

0

കേരളത്തിൽ ആധാറിന്‍റെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി. മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും (UIDAI) ചുമതലപ്പെടുത്തിയിരിക്കുന്നത്. ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു:കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ (0 – 5 വയസ്)നവജാത ശിശുക്കൾക്ക് ഉൾപ്പെടെ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് ആധാർ എടുക്കാവുന്നതാണ്. ഈ പ്രായത്തിലുള്ള കുട്ടികളുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൺപോളകളുടെ രേഖ എന്നിവ) ശേഖരിക്കാറില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് ആധാർ നൽകുന്നത്.

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാകും. കുട്ടികൾക്ക് ഭാവിയിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ തടസമില്ലാതെ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ തന്നെ ആധാർ എടുക്കാൻ ശ്രദ്ധിക്കുക.നിർബന്ധിത ബയോമെട്രിക് പുതുക്കൽ (സെപ്റ്റംബർ 2026 വരെ സൗജന്യം)കുട്ടികൾക്ക് 5 വയസ്സിലും 15 വയസിലും ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, കൺപോളകളുടെ രേഖ, ഫോട്ടോ) നിർബന്ധമായും പുതുക്കേണ്ടതുണ്ട്. 5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ നിർബന്ധിത പുതുക്കൽ സെപ്റ്റംബർ 2026 വരെ തികച്ചും സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും ലഭ്യമാണ്. കൃത്യസമയത്ത് ബയോമെട്രിക്‌സ് പുതുക്കാത്ത ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ/കോളേജ് അഡ്മിഷനുകൾ, ഡിജിലോക്കർ, അപാര് (APAAR), പാൻ കാർഡ് എന്നിവയ്ക്ക് ആധാർ അത്യാവശ്യമാണ്.

സമയബന്ധിതമായി ഇത് പുതുക്കുന്നത് വഴി നീറ്റ്, ജെ.ഇ.ഇ. തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.മൊബൈൽ നമ്പർ, ഇ-മെയിൽ അപ്‌ഡേറ്റ് ചെയ്യൽവിവിധ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമാണ് ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇ-മെയിൽ മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്.

ലോകകപ്പ് ആവേശത്തിൽ നാടും നഗരവും ആഘോഷിക്കുമ്പോൾ അത്താണിക്ക് കരുതലിന്റെ കൈത്താങ്ങായി ക്ലബ്.

0

പുല്ലാളൂർ: ലോകകപ്പ് ആവേശത്തിന്റെ നിറങ്ങളിൽ നാടും നഗരവും കൂറ്റൻ ഫ്ലക്സുകളും ബോർഡുകളും പതാകകളും ഉയർത്തി ആഘോഷിക്കുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ആഘോഷത്തിനായി മാറ്റിവെച്ചിരുന്ന തുക അത്താണിക്ക് കൈമാറി പാസ്ക് ആർട്സ് & സ്‌പോർട്സ് ക്ലബ്‌ വെള്ളാട്ടുമ്മൽ താഴം (പുല്ലാളൂർ ) ക്ലബ്ബ് പ്രതിനിധികളായ ഇബ്രാഹിംകുട്ടി എ.കെ., ജംഷീർ യു., ഫായിസ് യു.പി., സഫ്‌വാൻ, ഷഹീൽ എന്നിവർ നരിക്കുനിയിലെ അത്താണി സന്ദർശിച്ച് തുക കൈമാറി.കായിക ആവേശത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും കൈകോർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് കടത്തിയത് 11 കോടി രൂപയുടെ ലഹരി; വയനാട് സ്വദേശിയായ മോഡല്‍ അറസ്റ്റിൽ.

0

മുംബൈ: കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് കടത്തിയതിന് മലയാളിയായ മോഡല്‍ അറസ്റ്റില്‍.മാനന്തവാടി പുതുശ്ശേരി സ്വദേശിയായ ഹര്‍ഷ സണ്ണിയാണ് പിടിയിലായത്. 11 കിലോ വരുന്ന ഉയര്‍ന്ന നിലവാരമുളള ‘ഹൈഡ്രോപോണിക് മരിജുവാന’യാണ് കടത്താന്‍ ശ്രമിച്ചത്. ബാങ്കോക്കില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലിറങ്ങിയ ഹര്‍ഷയെ പതിവ് പരിശോധനയ്ക്കിടെ സംശയാസ്ദപദമായ പെരുമാറ്റം കണ്ടതോടെ മുംബൈ വിമാനത്താവളത്തില്‍ പിടിച്ചുവയ്ക്കുകയായിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ച് ഹര്‍ഷ ജൂണ്‍ പത്തിന് അര്‍ധരാത്രി ബാങ്കോക്കില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഹര്‍ഷ സണ്ണിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്റലിജന്‍സ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ അവരെ തടയുകയായിരുന്നു. ഹര്‍ഷയുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് പരിശോധിച്ചപ്പോഴാണ് വാക്വം സീല്‍ ചെയ്ത പ്ലാസ്റ്റിക് പാക്കറ്റുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ രാസപരിശോധനയില്‍ ഇത് ഹൈ ക്വാളിറ്റി ഹൈഡ്രോപോണിക് മരിജ്വാനയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.