spot_img
Saturday, June 13, 2026
Home Blog Page 2

കെഎസ്ആർടിസി സൗജന്യ യാത്ര :ബസ്സിന്റെ മുൻവശത്തും വാതിലുകൾക്കും സമീപം സ്റ്റിക്കർ പതിപ്പിക്കണം.

0

തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യയാത്രയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് സർക്കുലർ ഇറക്കി കെഎസ്ആർടിസി. സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളാണ് സർക്കുലറിൽ പറയുന്നത്. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും വാതിലുകൾക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം. അനൂകൂല്യമുള്ള ബസ് തിരിച്ചറിയാനായാണ് ഇങ്ങനെ ചെയ്യുന്നത്. മാത്രമല്ല കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണം.

അധിക ലഗ്ഗേജ് ഉണ്ടെങ്കിൽ ഇതിന് ചരസിജ ഈടാക്കും. സ്ത്രീകൾക്കൊപ്പം പുരുഷന്മാർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അവർ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതാണ്. സൗജന്യ യാത്ര ഇല്ലാത്ത ബസിൽ കയറിയാൽ അക്കാര്യം സ്ത്രീകളെ മുൻകൂട്ടി അറിയിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.പിസി ന്യൂസ്‌ വാർത്ത,അതേസമയം, കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് പണം കണ്ടെത്താനുള്ള ചർച്ചകൾ സജീവമാണ്. ബാങ്ക് മുഖേന പണം ലഭ്യമാക്കുന്നതിനാണ് മുൻഗണന. സർക്കാർ ഗ്യാറന്റിയിൽ കെഎസ്ആർടിസിക്ക്‌ ഓവർഡ്രാഫ്റ്റ് അനുവദിക്കും.

ഈ പണം മാസം ആദ്യം കെഎസ്ആർടിസിക്ക് ലഭ്യമാകും. മാസം അവസാനത്തോടെ പലിശ ഉൾപ്പെടെ സർക്കാർ അടയ്ക്കും. ഇത് സ്ഥിരം സംവിധാനം ആക്കും. ബാങ്കുകളുമായി ചർച്ച പുരോഗമിക്കുകയാണ്. ഉടൻ തന്നെ തീരുമാനമുണ്ടായേക്കും.മാസമാവസാനം പണം നൽകാമെന്ന സർക്കാരിന്റെ നിർദേശം കെഎസ്ആർടിസി തള്ളിയിരുന്നു. സൗജന്യ യാത്ര ഉള്ള ബസുകളിൽ പഠിപ്പിക്കാനുള്ള ലോഗോയുടെ പണികൾ അവസാനഘട്ടത്തിലാണ്.

ഇന്ദിരാ ഗാന്ധിയുടെ നിഴൽ ചിത്രം ഉൾപ്പെടെയുള്ള ലോഗോ തയ്യാറാക്കുന്നത്, കെഎസ്ആർടിസി സോഷ്യൽ മീഡിയ വിഭാഗം തയ്യാറാക്കിയ ലോഗോ അംഗീകരിച്ചിരുന്നില്ല. മറ്റൊരു ഡിസൈൻ നിർമ്മിക്കാൻ സി ഡിറ്റിനു കരാർ നൽകിയിരിക്കുകയാണ്. ഈ ലോഗോ ഇന്ന് വൈകുന്നേരത്തോടെ തയ്യാറാകും. തിങ്കളാഴ്ചയ്ക്ക് മുൻപേ ലോഗോ ബസ്സുകളിൽ പതിപ്പിക്കും. 3125 ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാനാകുക.

ചെങ്ങോട്ടുകാവ് ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; എട്ടുപേർക്ക് പരിക്ക്.

0

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബൈപ്പാസിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്. ഇന്ന് രാവിലെ 10.30-ഓടെയാണ് അപകടം നടന്നത്. ചെങ്ങോട്ടുകാവ് ഓവർബ്രിഡ്ജിന് സമീപത്തെ സർവ്വീസ് റോഡിലാണ് സംഭവം.അപകടത്തിൽപ്പെട്ട രണ്ട് കാറുകളും ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിയുകയും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ നാട്ടുകാരും കൊയിലാണ്ടി അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ, ഇവരിലധികം പേരുടെയും പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് പ്രദേശത്ത് അല്പനേരം ഗതാഗത തടസ്സമുണ്ടായി

ഉറങ്ങിക്കിടന്നപ്പോൾ പീഡനം, പുറത്ത് പറയാതിരിക്കാൻ സമ്മാനം; സ്നേഹയ്ക്കെതിരെ നാലാമത്തെ പോക്സോ കേസ്.

0

കണ്ണൂര്‍ : സ്നേഹ മെർലിനെതിരെ കാസർകോട് മേൽപ്പറമ്പ് പൊലീസ് ചുമത്തിയത് നാലാമത്തെ പോക്സോ കേസ്. സംസ്ഥാനത്ത് തന്നെ 25 വയസ്സ് മാത്രം പ്രായമുള്ള യുവതിക്കെതിരെ നാല് പോക്സോ കേസുകൾ ചുമത്തിയതായി അറിവില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. സുഹൃത്തിന്റെ 16 വയസ്സുള്ള പെൺകുട്ടിയെ ഉറങ്ങിക്കിടന്നപ്പോൾ പീഡിപ്പിച്ചതിനാണ് സ്നേഹയ്ക്ക് എതിരെ ഏറ്റവും ഒടുവിൽ പോക്സോ കേസ് ചുമത്തിയത്. ഇതുകൂടാതെ തളിപ്പറമ്പ് സ്റ്റേഷനിൽ സ്നഹേയുടെ പേരിൽ മൂന്ന് പോക്സോ കേസുകളുണ്ട്.2025 ഫെബ്രുവരിയിലാണ് ആദ്യത്തെ സംഭവം.

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ സ്നേഹയെ റിമാൻഡ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ അധ്യാപകര്‍ക്കാണ് പീഡനം സംബന്ധിച്ച് ആദ്യം സംശയം തോന്നിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തി. കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. പെണ്‍കുട്ടിക്ക് പ്രതി സ്വര്‍ണ ബ്രേസ്‌ലെറ്റ് വാങ്ങി നല്‍കിയിരുന്നു. കുട്ടിയോട് അതിയായ വാത്സല്യമെന്നു വരുത്താനായിരുന്നു ഇത്. അതിന് ശേഷമായിരുന്നു പീഡനം.

ഇതേ പന്ത്രണ്ടുകാരിയുടെ സഹോദരനയെും സ്‌നേഹ പീഡിപ്പിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. പീഡന വിവരം പെണ്‍കുട്ടിയുടെ സഹോദരനായ 15കാരന്‍ മൊഴി നല്‍കുകയായിരുന്നു. കുട്ടി തന്നെയാണ് വീട്ടുകാരോട് കാര്യം തുറന്നു പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ ചൈല്‍ഡ് ലൈനെയും പൊലീസിനെയും അറിയിച്ചു. അതിജീവിതയുടെ സഹോദരനും പീഡിനത്തിന് ഇരയായതായി ആദ്യഘത്തട്ടിൽ തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കിലും കുടുംബം പരാതി നൽകാത്തതിനെത്തുടർന്ന് കേസെടുത്തിരുന്നില്ല. പിന്നീട് 15കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്നേഹയ്ക്കെതിരെ പോക്സോ ചുമത്തി. ഇതുകൂടാതെ 14 വയസുള്ള ആണ്‍കുട്ടിയെയും പീഡിപ്പിച്ചതായി കേസുണ്ട്.

പീഡന ദൃശ്യങ്ങള്‍ പ്രതി ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. വിഡിയോ കാട്ടി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പരാതിപ്പെടാതിരിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്‌നേഹ മെര്‍ലിന്‍ പ്രതിയാണ്. 2024 ഫെബ്രുവരിയായിരുന്നു ആ സംഭവം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള മധ്യസ്ഥതയ്ക്കിടെ കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചെന്നാണ് കേസ്. കൂടെയുണ്ടായിരുന്ന പുളിമ്പറമ്പ് സ്വദേശി എം. രഞ്ജിത്തായിരുന്നു ഹെല്‍മെറ്റ് കൊണ്ട് അടിച്ചത്. ഈ കേസിലെ മറ്റൊരു പ്രതിയാണ് സ്‌നേഹ മെര്‍ലിന്‍.

നിപ: പുതിയ കേസുകളില്ല.

0

കോഴിക്കോട്:ജില്ലയിൽ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല, എന്നാൽ ക്വാറന്റൈനിലുള്ള മൂന്നു പേരെ നിരീക്ഷണത്തി നായി ആശുപത്രിയിൽ പ്രവേ ശിപ്പിക്കുകയും സ്രവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്‌തതായി ആരോ ഗ്യ മന്ത്രി കെ. മുരളീധരൻ അ റിയിച്ചു.

നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വ്യക്തിക്ക് മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം ഐസിഎംആർ മാനദണ്ഡങ്ങൾ പാലിച്ച് മോണോ ക്ലോ ണൽ ആന്റിബോഡി ആദ്യ ത്തെ ഡോസ് നൽകിയിട്ടുണ്ട്.പുതിയതായി 10 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വളരെ ഉയർന്ന റിസ്ക്‌ക് വിഭാഗത്തിൽ നാലുപേരും ഉയർന്ന റിസ‌്ക് 16 പേരും കുറഞ്ഞ റിസ്ക് വിഭാഗത്തിൽ 67 പേരും ഉൾപ്പെടെ നിലവിൽ 87 പേരാണ്പട്ടികയിൽ ഉള്ളത്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ള എ ല്ലാവരെയും ദിവസം രണ്ടു നേരം കൺട്രോൾ റൂമിൽ നിന്ന് വിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

പ്രതിരോധ പ്രവർത്ത നങ്ങളുടെ ഭാഗമായി നിപ റിപ്പോർട്ട് ചെയ്യപ്പെട്ട രാമനാട്ടു കര മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചിലെ 286 വീടുകളിൽ രോഗലക്ഷണങ്ങളു ള്ളവരെ കണ്ടെ ത്തുന്നതിനായി ആ രോഗ്യ പ്രവർത്തകർ സർവേ നടത്തി. സർവേയിൽ പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാൽ നിപയുമായി ബന്ധ പ്പെട്ട രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇവരിൽ കണ്ടത്തിയിട്ടില്ല. രാമനാട്ടുകര മുനി സിപ്പാലിറ്റിയിൽ ഇന്നും ആർ ആർടി യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി.നാഷണൽ ഡിസീസ് കൺട്രോൾ സെൻ്ററിൽ (എൻസിഡിസി) നിന്നുള്ള വിദഗ്‌ധർ 13ന് ജില്ലയിൽ സന്ദർശനം നടത്തും.

പാരഗ്വായ്‌യെ തകർത്തെറിഞ്ഞ് യുഎസ്എ; ആതിഥേയർക്ക് ഉജ്ജ്വല തുടക്കം

ലോസ് ആഞ്ജലീസ്: സ്വന്തം മണ്ണിൽ സർവസന്നാഹവുമായെത്തിയ യുഎസ്എക്ക് മുന്നിൽ പാരഗ്വായ് നിര വീണുടഞ്ഞു. ഒന്നിന് പിറകേ ഒന്നായി വന്ന യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കാനാവാതെ പാരഗ്വായ് ഉഴറി. ഒടുക്കം ലാറ്റിമനേരിക്കൻ കരുത്തരെ തകർത്തെറിഞ്ഞ് ആതിഥേയരായ യുഎസ്എ ലോകകപ്പ് തുടക്കം ഗംഭീരമാക്കി.

ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് ജയം. ആദ്യപകുതിയിലാണ് അമേരിക്കയുടെ മൂന്ന് ഗോളുകൾ പിറന്നത്.മത്സരം ആരംഭിച്ച് ആദ്യമിനിറ്റുകളില്‍ തന്നെ യുഎസ്എയും പാരഗ്വായും ആക്രമണ പ്രത്യാക്രമണങ്ങള്‍ കൊണ്ട് കളം നിറഞ്ഞു. ഏഴാം മിനിറ്റില്‍ ആതിഥേയരുടെ ഗോളുമെത്തി. പാരഗ്വായ് താരം ഡാമിയന്‍ ബൊബാഡില്ല സെല്‍ഫ് ഗോളാണ് യുഎസ്സിനെ മുന്നിലെത്തിച്ചത്. ബോക്‌സിനുള്ളില്‍ വെച്ചുള്ള യുഎസ്എയുടെ വെസ്റ്റണ്‍ മക്കെന്നിയുടെ ക്രോസ്സ് പ്രതിരോധിക്കുന്നതില്‍ പാരഗ്വായ് മധ്യനിരതാരത്തിന് പിഴച്ചു. പന്ത് ഡാമിയന്റെ കാലിൽ തട്ടി നേരെ വലയിലേക്ക്. അതോടെ യുഎസ്എ അക്കൗണ്ട് തുറന്നു.ഒരു ഗോൾ വീണതിന് പിന്നാലെ തിരിച്ചടിക്കാന്‍ പാരഗ്വായ് മുന്നേറ്റം ശക്തമാക്കി. മിഗ്വേൽ അൽമിരോണടക്കം പാരഗ്വായ് മുന്നേറ്റനിര അവസരങ്ങൾ സൃഷ്ടിച്ചു.

എന്നാൽ ലക്ഷ്യത്തിലെത്തിക്കാനായില്ല. അതിനിടെ യുഎസ്എയുടെ രണ്ടാം ഗോളുമെത്തി. 31-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. സ്ട്രൈക്കർ ഫ്‌ളോറിയന്‍ ബലോഗണാണ് വലകുലുക്കിയത്. ഇടതുവിങ്ങിലൂടെയുള്ള ക്രിസ്റ്റിയന്‍ പുലിസിച്ചിന്റെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. പുലിസിച്ചിന്റെ പാസ് സ്വീകരിച്ച ബലോഗണ്‍ ഉഗ്രന്‍ ഷോട്ടിലൂടെ ഗോളടിച്ചു. അതോടെ പാരഗ്വായ് പ്രതിരോധത്തിലായി. ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് ഇഞ്ചുറി ടൈമിൽ ബലോഗൺ വീണ്ടും വലകുലുക്കിയതോടെ ആതിഥേയർ മൂന്ന് ഗോളിന് മുന്നിലായി.

രണ്ടാം പകുതിയിലും അമേരിക്ക ആക്രമിച്ച് കളിച്ചതോടെ പാരഗ്വായ്ക്ക് കൂടുതൽ ഒന്നും ചെയ്യാനായില്ല. കിട്ടിയ അവസരങ്ങളിൽ പാരഗ്വായ് മുന്നേറ്റനിരയും ആക്രമണം കടുപ്പിച്ചു. മിഗ്വേൽ അൽമിരോൺ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. എന്നാൽ 73-ാം മിനിറ്റിൽ പാരഗ്വായ് തിരിച്ചടിച്ചു. ബോക്സിന് പുറത്തുവെച്ച് പാരഗ്വായ് താരങ്ങൾ നടത്തിയ മികച്ച നീക്കം ലക്ഷ്യം കണ്ടു. യുഎസ്എ പ്രതിരോധത്തിന് അത് തടയാനായില്ല. പകരക്കാരനായി ഇറങ്ങി മൗറീഷ്യോ ആണ് വലകുലുക്കിയത്. രണ്ടാം ഗോളിനായി പാരഗ്വായ് ആഞ്ഞുശ്രമിച്ചെങ്കിലും യുഎസ് ഉറച്ചുനിന്നു. കളിയവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ ജിയോവാനി റെയ്നയിലൂടെ യുഎസ്എ നാലാം ഗോളും നേടി. അതോടെ പാരഗ്വായ് പതനം പൂർണമായി.

കോഴിക്കോട് ഇറങ്ങേണ്ട എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിങ്.

0

കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക്പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. എയർ അറേബ്യയുടെ G9 454 വിമാനമാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് കൊച്ചിയിൽ അടിയന്തിരമായി ഇറക്കിയത്.

വിമാനത്തിന്റെ എൻജിനിൽ സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടെത്തിയതിനു പിന്നാലെയാണ് സംഭവം.ഇന്ന് പുലർച്ചെയാണ് വിമാനം കൊച്ചിയിലേക്കു വഴിതിരിച്ച് വിട്ടതും അടിയന്തരമായി ലാൻഡ് ചെയ്തതും. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനകൾക്കു ശേഷം വിമാനം പിന്നീട് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.

വിവാഹിതനെന്ന് മറച്ചുവെച്ച ബന്ധത്തില്‍ യുവാവിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ സ്വദേശിനി ജീവനൊടുക്കാൻ ശ്രമിച്ചു.

0

തിരുവനന്തപുരം: താൻ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച്‌ പ്രണയം നടിച്ച്‌ വഞ്ചിച്ച മലയാളിയായ കാമുകനെ തേടി കേരളത്തിലെത്തിയ വിദേശ വനിത ജീവനൊടുക്കാൻ ശ്രമിച്ചു.ശ്രീലങ്കൻ സ്വദേശിനിയായ യുവതിയാണ് തിരുവനന്തപുരത്ത് വെച്ച്‌ അമ്പതിലധികം പാരസെറ്റമോള്‍ ഗുളികകള്‍ കഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരം കഠിനംകുളം സ്വദേശിയായ നജീം എന്ന യുവാവിനെ അന്വേഷിച്ചാണ് യുവതി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തിയത്.

എന്നാല്‍ നജീമോ അയാളുടെ കുടുംബാംഗങ്ങളോ യുവതിയെ കാണാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം.അബുദാബിയിലെ ഒരു മാളില്‍ ഒരുമിച്ച്‌ ജോലി ചെയ്യുന്നതിനിടയിലാണ് നജീമും ശ്രീലങ്കൻ സ്വദേശിനിയും പ്രണയത്തിലാകുന്നത്. യുവതി ഗർഭിണിയായതോടെ മൂന്ന് മക്കളുടെ പിതാവും വിവാഹിതനുമായ നജീം വിവരം പുറത്തറിയാതിരിക്കാൻ നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു.

നജീമിനെ തേടി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് യുവതി ആദ്യമായി കേരളത്തില്‍ എത്തുന്നത്. അന്ന് നജീം ഇവരെ പോത്തൻകോട്ടെ ഒരു വാടകവീട്ടില്‍ താമസിപ്പിക്കുകയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ നിർബന്ധപൂർവ്വം ഗർഭഛിദ്രം നടത്തുകയും ചെയ്തു. താൻ പിന്നീട് ശ്രീലങ്കയിലെത്തി വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ നജീം ഇവരെ നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.ശ്രീലങ്കയിലെത്തിയ ശേഷം നജീം ഫോണ്‍ എടുക്കാതെയും ബന്ധപ്പെടാതെയും ആയതോടെ യുവതി വീണ്ടും അബുദാബിയിലേക്ക് തിരിച്ചുപോയി. അവിടെവെച്ചും നജീമിനെ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മെയ് മാസത്തില്‍ ഇവർ വീണ്ടും തിരുവനന്തപുരത്ത് എത്തി.

അന്ന് പൊലീസ് ഇടപെട്ട് യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്നും മടങ്ങിയ യുവതി നജീമിനെ കണ്ടെത്തണമെന്ന ഉറപ്പോടെ കഴിഞ്ഞദിവസം വീണ്ടും തിരുവനന്തപുരത്ത് എത്തുകയായിരുന്നു.ഇതിനിടെ നജീമിനെ കാണാൻ ശ്രമിച്ച വിദേശ വനിതയ്ക്കെതിരെ നജീമിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. നജീമിനെ കാണാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും യുവാവ് കടുത്ത ചതിയാണ് ചെയ്തതെന്ന് മനസ്സിലാക്കുകയും ചെയ്തതോടെ യുവതി മാനസികമായി തകർന്നു.

ഇന്ന് രാവിലെ 9 മണിക്ക് ശ്രീലങ്കയിലേക്ക് തിരികെ പോകാനിരിക്കെയാണ് യുവതി താമസസ്ഥലത്ത് വെച്ച്‌ അമ്പതിലധികം പാരസെറ്റമോള്‍ ഗുളികകള്‍ ഒന്നിച്ച്‌ കഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചത്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തൊപ്പി ഗ്യാങ്ങിന് പണികിട്ടി; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി.

0

കോഴിക്കോട്: വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു.അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.സൈബർ പോലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണത്തിന്റെ ചുമതല. പോക്സോ കേസുകള്‍, നർകോട്ടിക് എംഡിഎംഎ ഉപയോഗം, മാനസിക, ശാരീരിക പീഡനങ്ങള്‍, അശ്ലീല പ്രചരണം, ഗുരുതരമായ സൈബർ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ അതീവ ഗൗരവമുള്ള ആരോപണങ്ങളിലാണ് തൊപ്പി ഗ്യാങ്ങിനെതിരെ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

തൊപ്പിയും സംഘവും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയ വിവരവും തുടർന്നുണ്ടായ പോലീസ് നടപടിയും അഡ്വ. ശ്രീജിത്ത് പെരുമന തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പരസ്യപ്പെടുത്തിയത്. കുട്ടികളെയും യുവാക്കളെയും വഴിതെറ്റിക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.

മുഖ്യമന്ത്രി വി.ഡി സതീശനും കുടുംബത്തിനും വധഭീഷണി; പ്രതി പിടിയിൽ.

0

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും കുടുംബത്തിനും നേരെ വധഭീഷണി നടത്തിയ പ്രതി പിടിയിൽ. ആറ്റിങ്ങൽ, വാളക്കാട് സ്വദേശി ചരുവിള വീട്ടിൽ സോണി തോമസാണ് പിടിയിലായത്. പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചായിരുന്നു ഭീഷണി മുഴക്കിയത്. സംഭവത്തിൽ കൻ്റോൺമെൻറ് പൊലീസ് കേസെടുത്തിരുന്നു. സൈബർ സെൽ അന്വേഷണം ആരംഭിച്ചു.ഇന്നലെ വൈകുന്നേരം 06.50 തോടെ തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് പൊലീസ് കമാന്റ്റിംഗ് സെൻ്ററി (DPCC) ലെ കോളർ ഐഡിയുള്ള ഒഫീഷ്യൽ ഫോൺ നമ്പരായ 0471 2331843 എന്ന നമ്പരിലേക്കാണ് കോൾ വന്നത്. പ്രതി പലപ്രാവശ്യം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശനെയും കുടുംബത്തിനെയും കൊല്ലും എന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു. എന്താണ് കാര്യമെന്ന് ചോദിച്ച സമയം വി.ഡി സതീശനെ ഇഷ്ടമല്ലായെന്ന് പ്രതി പറഞ്ഞതായും മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊന്നിട്ട് പ്രശസ്തനാകാനാണ് എന്ന് പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു.

ടൈൽസ് ജോലിക്കിടെ കാലിന് മുറിവേറ്റ തൊഴിലാളി മരിച്ചു.

0

താമരശ്ശേരി: ടൈൽസ് മുറിക്കുന്നതിനിടെ മെഷീൻ നിയന്ത്രണം വിട്ട് തെന്നി ഇരുകാലുകൾക്കും സാരമായി മുറിവേറ്റ തൊഴിലാളി മരിച്ചു. കോരങ്ങാട് സ്വദേശി രാജൻ (52) ആണ് മരിച്ചത്.കോരങ്ങാട് അങ്ങാടിയിലെ ഒരു സലൂണിൽ ജോലി ചെയ്യുന്നതിനിടെ ഇന്നലെ വൈകീട്ട് 6.45-ഓടെയായിരുന്നു ദാരുണമായ അപകടം. ടൈൽ കട്ടിങ് മെഷീൻ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി മെഷീൻ നിയന്ത്രണം വിടുകയായിരുന്നു.അപകടത്തിൽപ്പെട്ട ഉടൻ തന്നെ രാജനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങി.