spot_img
Monday, June 8, 2026

വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്.



പാലക്കാട്:സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയിൽ കൈ നഷ്ടപ്പെട്ട പാലക്കാട് സ്വദേശിനി വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. കുട്ടിയുടെ തുടർപഠനവും ചികിത്സാ ചെലവും സർക്കാർ ഉറപ്പുവരുത്തണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു.കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗം ഷാജേഷ് ഭാസ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകിയത്. സാധാരണ ജോലിയിൽ ഏർപ്പെടാനോ വരുമാനം നേടാനോ കുട്ടിക്ക് സാധിക്കില്ല എന്ന് കമ്മീഷൻ നിരീക്ഷിച്ചു.

കമ്മീഷന്റെ പ്രധാന നിർദേശങ്ങൾ:

തുടർപഠനം:

21 വയസ്സുവരെയുള്ള പഠനച്ചെലവ് സർക്കാർ ഏറ്റെടുത്ത് പാലക്കാട് ജില്ലാ ശിശുസംരക്ഷണ ഓഫീസർ ഉറപ്പുവരുത്തണം-

ചികിത്സ:

തുടർചികിത്സാ ചെലവ് ആരോഗ്യവകുപ്പ് വഹിക്കണം –

സഹായ പദ്ധതികൾ:

മിഷൻ വാത്സല്യം പദ്ധതി തുകയും പ്രത്യേക കുടുംബ പരിചരണത്തിലെ മാനസിക പിന്തുണയും മാർഗനിർദേശവും ലഭ്യമാക്കണം.

കഴിഞ്ഞ ഡിസംബറിൽ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കമ്മീഷൻ ശുപാർശയിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചട്ടം 45 പ്രകാരം 45 ദിവസത്തിനകം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ കുട്ടിക്ക് കൃത്രിമകൈ വയ്ക്കാൻ ധനസഹായം നൽകിയതും കുടുംബത്തിന് 5 സെന്റ് ഭൂമി അനുവദിച്ചതും “സമൂഹത്തെ ചേർത്തുപിടിക്കലിന്റെ മാതൃക” ആണെന്ന് കമ്മീഷൻ പ്രശംസിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles