തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപനം തടയുന്നതിനായി ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 137 പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ മാത്രം 126 കേസുകളാണ് റെയ്ഡുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.പരിശോധനകളിൽ വൻതോതിൽ നിയമവിരുദ്ധ ലഹരിവസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തൊട്ടുമുമ്പത്തെ ദിവസവും 111 പേർ അറസ്റ്റിലാവുകയും 108 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.തുടർക്കഥയായി അറസ്റ്റും കേസുകളുംസംസ്ഥാനവ്യാപകമായി നടക്കുന്ന ഈ പ്രത്യേക ഡ്രൈവിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം 3,313 ആയി ഉയർന്നു.
ആകെ 3,080 കേസുകളാണ് ഇതുവരെ ആഭ്യന്തര വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.‘ഓപ്പറേഷൻ തണ്ടറുമായി’ എക്സൈസുംപോലീസിന്റെ ഓപ്പറേഷൻ തൂഫാനൊപ്പം തന്നെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ തണ്ടറും’ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇരു വകുപ്പുകളും സംയുക്തമായി നടത്തുന്ന ശക്തമായ നീക്കങ്ങളിലൂടെ ലഹരി മാഫിയയുടെ വേരറുക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി 6 കിലോ കഞ്ചാവുമായി രണ്ട്‌പേരെ നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വിനോദ സഞ്ചാരികളേയും സ്‌കൂള്‍ കുട്ടികളേയും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. ‘കുവൈറ്റ് ഭായിജാന്‍’ എന്ന് അറിയപ്പെടുന്ന ഫൈസാന്‍ ഖാന്‍ ജൂണ്‍ 14ന് എക്‌സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. 23ഗ്രാം എംഡിഎംഎയുമായാണ് യുപി സ്വദേശിയായ ഇയാള്‍ കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പിടിയിലായത്. ഗള്‍ഫ് രാജ്യങ്ങളില്‍ എംഡിഎംഎ വിതരണം നടത്തുന്നതില്‍ പ്രധാനിയാണ്.
ഇയാള്‍ കുവൈറ്റില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.ലഹരി വ്യാപനത്തിന് തടയിടാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ക്യാമ്പയിനാണ് ഒപ്പറേഷന്‍ തൂഫാന്‍. തൂഫാന്‍ വിജിലന്‍സ് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പൊലീസിന് കൈമാറാമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.






