കൊച്ചി: കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി മിഷന്‍ ലിമിറ്റഡിന് (സിഎസ്‌എംഎല്‍) കീഴില്‍ 1,249.17 കോടി രൂപ ചെലവിട്ട് ഇതുവരെ 61 പദ്ധതികള്‍ പൂര്‍ത്തിയായെന്ന് കേന്ദ്ര ഭവന നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍. ഹൈബി ഈഡന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സ്മാർട്ട് സിറ്റി മിഷനുകള്‍ നടപ്പാക്കി പൂര്‍ത്തീകരിക്കാനുള്ള കാലപരിധി ജൂണ്‍ വരെ നീട്ടിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ചേര്‍ന്ന് മൊത്തം 740.34 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 690 കോടി രൂപ ഇതുവരെ വിനിയോഗിച്ചിട്ടുണ്ട്. മൊത്തം 97 പദ്ധതികളാണുള്ളത്. ഇവയില്‍ 36 പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.






