spot_img
Saturday, June 13, 2026
Home Blog Page 5

കരിപ്പൂർ സ്വർണ്ണം പൊട്ടിക്കൽ; ഒരേസമയം വെട്ടിച്ചത് 5 ക്വട്ടേഷൻ സംഘങ്ങളെ; കാരിയറും കൂട്ടാളിയും അറസ്റ്റിൽ.

0

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച്‌ നടന്ന വലിയ സ്വർണ്ണക്കവർച്ചാ ആസൂത്രണ കേസിൽ നിർണ്ണായക വഴിത്തിരിവ്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന കുപ്രസിദ്ധ സ്വർണ്ണപ്പൊട്ടിക്കൽ സംഘങ്ങളെ മുഴുവൻ കബളിപ്പിച്ചു കടന്ന മുഖ്യ കാരിയറും ഇയാളുടെ കൂട്ടാളിയും പോലീസ് പിടിയിലായി.മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സൽമാൻ സാലിഹ്, പരപ്പനങ്ങാടി സ്വദേശി സാദിഖ് എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ വിവിധ ക്വട്ടേഷൻ സംഘങ്ങളിൽ പെട്ട 13 പേരെ പോലീസ് പിടികൂടിയിരുന്നു.

പ്രതികൾ പിടിയിലായ ദിവസം വിദേശത്ത് നിന്നെത്തിയ സൽമാനെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അതീവ രഹസ്യ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ സ്വർണ്ണക്കവർച്ചാ സംഘങ്ങളുടെ കണ്ണുവെട്ടിച്ചാണ് കാരിയറായ സൽമാൻ സാലിഹ് തന്ത്രപരമായി മുങ്ങിയത്. സൽമാനും സുഹൃത്തായ സാദിഖും അടക്കം നാല് സുഹൃത്തുക്കൾ ചേർന്ന് ഈ കടത്തുസ്വർണ്ണം മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ രഹസ്യമായി പങ്കിട്ടെടുത്തതായി പോലീസ് കണ്ടെത്തി.

കേസിൽ ഉൾപ്പെടുകയും നിലവിൽ ഒളിവിൽ പോകുകയും ചെയ്ത മറ്റ് രണ്ട് സുഹൃത്തുക്കൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സൽമാൻ സാലിഹ് വിദേശത്ത് നിന്നും കൊണ്ടുവരുന്ന കോടികൾ വിലമതിക്കുന്ന സ്വർണ്ണം വിമാനത്താവളത്തിന് പുറത്തുവെച്ച് തട്ടിയെടുക്കുന്നതിനായി മാത്രം ഒരേസമയം 5 സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളാണ് കരിപ്പൂർ വിമാനത്താവള പരിസരത്ത് തമ്പടിച്ചിരുന്നത്.കേസിൽ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത 13 പേർ ഈ വിവിധ പ്രാദേശിക-സംസ്ഥാന ക്വട്ടേഷൻ സംഘങ്ങളിൽ പെട്ടവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കാരിയറായ സൽമാന് സ്വർണ്ണം സുരക്ഷിതമായി തങ്ങൾക്ക് കൈമാറുന്നതിനായി കണ്ണൂർ സ്വർണ്ണപ്പൊട്ടിക്കൽ സംഘം വൻ തുകയാണ് ഓഫർ ചെയ്തിരുന്നത്.

കുപ്രസിദ്ധ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ അഭിജിത്ത് ആണ് സ്വർണ്ണം തങ്ങൾക്ക് നൽകാൻ സൽമാന് 40 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ വലിയ വാഗ്ദാനവും വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന കണ്ണൂർ സംഘത്തെയും മറ്റ് ക്വട്ടേഷൻ സംഘങ്ങളെയും ഒരേസമയം വെട്ടിച്ച് സൽമാൻ സ്വന്തം സുഹൃത്തുക്കൾക്കൊപ്പം മുങ്ങുകയായിരുന്നു.കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായും ഒളിപ്പിച്ചുവെച്ചിരിക്കുന്ന വലിയ അളവിലുള്ള സ്വർണ്ണം കണ്ടെത്തുന്നതിനുമായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്.

മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പാകുന്നില്ല; ചുരത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ് ഭാരവാഹനങ്ങൾ, ഗതാഗതകുരുക്ക് രൂക്ഷം.

0

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രം നടപ്പായില്ല. ചുരത്തിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ നിയന്ത്രണം പാലിക്കാതെയാണ് പല ഭാരവാഹനങ്ങളും ചുരത്തിലൂടെ കടന്നുപോകുന്നത്. നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ചയാണ് ഉണ്ടാകുന്നത്. ഭാരവാഹനങ്ങൾ സമയക്രമം പാലിക്കാതെ ഏതുസമയത്തും ചുരത്തിലൂടെ പായുന്നത് ഗതാഗത കുരുക്കിന് കാരണമായിത്തീരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വന്ന മൾട്ടി ആക്സിൽ ലോറി നവീകരണ പ്രവൃത്തി നടക്കുന്ന 6ാം വളവിൽ കുടുങ്ങിയിരുന്നു ഇതോടെ അരമണിക്കൂറോളമാണ് ഗതാഗതം സ്തംഭിച്ചത്.

സ്ഥലത്ത് പോലീസ് ഇല്ലാതിരുന്നതിനാൽ വാഹനങ്ങളിൽ നിന്നും ആളുകൾ തന്നെ പുറത്തിറങ്ങിയാണ് ഗതാഗതം നിയന്ത്രിച്ചത്. അടിവാരത്തും ലക്കിടിയിലും പോലീസ് പരിശോധന ഇല്ലാത്തതുമൂലമാണ് ഇത്തരത്തിൽ ഭാരവാഹനങ്ങൾ ചുരത്തിൽ സമയക്രമം പാലിക്കാതെ കയറിയിറങ്ങുന്നത്.രാവിലെ ആറുമണി മുതൽ രാത്രി എട്ടുമണി വരെ രണ്ട് ആക്‌സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ദേശീയപാത 766-ലെ താമരശ്ശേരി ചുരത്തിലൂടെ യാത്രാനുമതി ഉണ്ടായിരിക്കില്ല എന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എം.എസ്. മാധവിക്കുട്ടി ഉത്തരവിറക്കിയിരുന്നു.

കാലവർഷം അവസാനിക്കുന്നതുവരെയോ പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസിന്റെ അനാസ്ഥ മൂലം ഈ നിയന്ത്രണം നടപ്പിലാക്കാതെ പോകുകയാണ്. നവീകരണ പ്രവൃത്തിയുടെ ഭാഗമായി 6ാം വളവിൽ മണ്ണു കല്ലും ഇടിച്ചിട്ടതിനെ തുടർന്ന് കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമാണ് ഇപ്പോൾ വളവിലൂടെ പോകാൻ കഴിയുന്നത്. അവിടെ മൾട്ടി ആക്സിൽ വാഹനങ്ങൾ വളവുതിരിഞ്ഞു പോകുന്നത് ഏറെ പ്രയാസമാണ്. വിലക്കേർപ്പെടുത്തിയ വാഹനങ്ങൾ ത്രി കൂട്ടത്തോടെ കടത്തിവിടുന്നതും ചുരത്തിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.നവീകരണ പ്രവൃത്തി കഴിയും വരെ ദിവസം മുഴുവൻ ചുരത്തിൽ പോലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രികന് പരിക്ക്.

0

താമരശ്ശേരി: അമ്പായത്തോട്ടിൽ ദേശീയപാത 766-ൽ (കോഴിക്കോട്-കൊല്ലഗൽ റോഡ്) മരക്കൊമ്പ് ഒടിഞ്ഞുവീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരുക്കേറ്റു. പുതുപ്പാടി കൃഷി ഓഫീസിലെ അസിസ്റ്റന്റ്, മാടത്തുപുറായി സ്വദേശി ഷിജിലിനാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 9:30-ഓടെയായിരുന്നു സംഭവം.അടിവാരത്തുനിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഷിജിലിന്റെ ബൈക്കിന് മുകളിലേക്ക് റോഡരികിലെ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു.

മരക്കൊമ്പ് വീഴുന്നത് കണ്ട് നിയന്ത്രണം വിട്ട മറ്റൊരു കാർ സമീപത്തെ തട്ടുകടയിലേക്ക് ഇടിച്ചുകയറി. ഭാഗ്യവശാൽ തട്ടുകട അടച്ചിട്ടിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിന്റെ ആഘാതത്തിൽ കാറിനും സമീപത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിനും സാരമായ കേടുപാടുകൾ സംഭവിച്ചു.അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് യാത്രക്കാരുടെ സുരക്ഷയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.

പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം, ഷിഗെല്ല ഇതുവരെ 114 പേർക്ക്, അമീബിക് മസ്തിഷ്‌കജ്വരം 133, എഇഎസ് 62 കേസുകള്‍, റിപ്പോര്‍ട്ട്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല തുടങ്ങിയ രോഗബാധയില്‍ വന്‍ വര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം ജൂണ്‍ 11 വരെ സംസ്ഥാനത്ത് 114 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മൂന്നു ജില്ലകളിലാണ് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 വരെ 54 പേര്‍ക്ക് മാത്രമായിരുന്നു ഷിഗെല്ല സ്ഥിരീകരിച്ചിരുന്നത്.ഈ വര്‍ഷം ഷിഗെല്ല ബാധിച്ച് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളില്‍ വളരെ വേഗം പടരാന്‍ സാധ്യതയുള്ള രോഗമാണ്. മലിനമായ ജലവും മോശമായ ഭക്ഷണവുമാണ് രോഗം പകരാനുള്ള പ്രധാന മാര്‍ഗമെന്ന് ആരോഗ്യ വകുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മഴക്കാല പൂര്‍വ ശുചീകരണം പലയിടത്തും സമയബന്ധിതമായി പൂർത്തീകരിക്കാതിരുന്നതും കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു.

ആശങ്കയായി ഉയരുന്ന മറ്റൊരു രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 വരെ എട്ടു കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ വര്‍ഷത്തിന്റെ അവസാനത്തോടെ 201 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇക്കൊല്ലം ജൂണ്‍ 11 വരെ 133 അമീബിക് മസ്തിഷ്‌ക ജ്വര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 33 പേരാണ് ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്.

ഡെങ്കിപ്പനി കേസുകള്‍ പ്രതിദിനം 130 എന്ന തോതിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ധിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിക്കുന്നു. 13,000 ന് മുകളിലാണ് നിലവില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം. സംസ്ഥാനത്ത് ആറു മാസത്തിനിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 153 ആണ്. രോഗ പ്രതിരോധത്തിനൊപ്പം, രോഗവ്യാപനം തടയാനുള്ള നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം (AES) അഥവാ തലയില്‍ നീര്‍ക്കെട്ടുമായി വരുന്ന രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 2023 ല്‍ സംസ്ഥാനത്ത് 56 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ 2025 ല്‍ 172 ആയി. 2026 ല്‍ ഇതുവരെ 62 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തലച്ചോറില്‍ നീര്‍ക്കെട്ടുമായി വരുന്ന രോഗികളെ നിപ പരിശോധന കൂടി നടത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എഇഎസ് മൂലം ഈ വര്‍ഷം 13 പേരാണ് സംസ്ഥാനത്ത് മരിച്ചിട്ടുള്ളത്. മഞ്ഞപ്പിത്തം ബാധിച്ച് 25 പേരും എലിപ്പനി ബാധിച്ച് 22 പേരും മരിച്ചിട്ടുണ്ട്.

നിപ: ഫാറൂഖ് കോളേജ് സ്വദേശിക്ക് ‘മോണോക്ലോണൽ’ ആൻറിബോഡി ഇന്ന് നൽകും; ഐ.സി.എം.ആർ. സംഘം നാളെയെത്തും.

0

കോഴിക്കോട് : നിപ രോഗബാധ സ്ഥിരീകരിച്ച ഫാറൂഖ് കോളേജ് സ്വദേശിക്ക് ‘മോണോക്ലോണൽ’ ആന്റിബോഡി വെള്ളിയാഴ്ച നൽകിയേക്കും. ഇത് നൽകുന്നത് വൈറൽബാധയുടെ തീവ്രത വലിയതോതിൽ കുറയ്ക്കുമെന്നതിനാലാണ് അപൂർവമായിമാത്രം നൽകുന്ന ഈ മരുന്ന് നൽകാൻ ഡോക്ടർമാർ തീരുമാനിച്ചത്.രോഗിയുടെ ആരോഗ്യനില ഇപ്പോഴും അതിഗുരുതരമായിത്തന്നെ തുടരുകയാണ്. എങ്കിലും വ്യാഴാഴ്ച പുലർച്ചെമുതൽ രാത്രിവരെയുള്ള രക്തസമ്മർദം താരതമ്യേന മെച്ചപ്പെട്ടനിലയിലാണ്. ബുധനാഴ്ച വൈകീട്ട് ഇത് തീരെ മോശമായി അപകടാവസ്ഥയിലെത്തിയിരുന്നു. വൈറൽ ബാധയെത്തുടർന്ന് തലച്ചോറിലുണ്ടായ എങ്കഫലൈറ്റിസ് (നീർക്കെട്ട്) ആണ് നിലവിൽ ആശങ്കയുണർത്തുന്നത്.

ഇത് ഏതുരീതിയിൽ മറ്റ് അവയവങ്ങളെ ബാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും രോഗമുക്തി.ഇതിനിടെ, വീണ്ടും കോഴിക്കോട്ട് റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധയെക്കുറിച്ച് പഠിക്കുന്നതിനും സാംപിളുകൾ ശേഖരിക്കുന്നതിനുമായി കേന്ദ്രത്തിൽനിന്ന് ഐ.സി.എം.ആറിലെ ഗവേഷകർ ഉൾപ്പെട്ട സംഘം ശനിയാഴ്ച കോഴിക്കോട്ടെത്തും.

ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു.

0

ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു. മാക്സ് സാകേത് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മ്യൂണിക്കിൽ നടന്ന ഐ‌എസ്‌എസ്‌എഫ് ലോകകപ്പിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ‌ഡൽഹിയിൽ തിരിച്ചെത്തിയ അദേഹത്തെ സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഏഷ്യൻ ഗെയിംസിൽ 4 സ്വർണ്ണം ഉൾപ്പെടെ എട്ട് മെഡൽ നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ 9 സ്വർണ ഉൾപ്പെടെ 15 മെഡൽ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ, അർജുന, ദ്രോണ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. മനു ഭാക്കർ പാരിസ് ഒളിമ്പിക്സിൽ ഇരട്ട മെഡൽ നേടിയപ്പോൾ പരിശീലകനായിരുന്നു. 1996 അറ്റ്ലാൻഡ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

1976 ജൂൺ 28 ന് ഉത്തരാഖണ്ഡിൽ ജനിച്ച റാണ 1994 ൽ മിലാനിൽ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡ് സ്കോറോടെ സ്വർണം നേടി. ആ വർഷം തന്നെ ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടി. മ്പത് സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ 15 മെഡലുകൾ നേടിയിട്ടുള്ള അദ്ദേഹം ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വിജയകരമായ കോമൺ‌വെൽത്ത് ഗെയിംസ് ഷൂട്ടർമാരിൽ ഒരാളാണ്.2006-ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ പ്രകടനം നടന്നത്.

മൂന്ന് സ്വർണ്ണ മെഡലുകൾ നേടുകയും 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ ലോക റെക്കോർഡ് ചെയ്തു. 18-ാം വയസ്സിൽ അർജുന അവാർഡ് ലഭിച്ച റാണ മൂന്ന് വർഷത്തിന് ശേഷം പത്മശ്രീ നൽകി ആദരിച്ചു. 1994, 1998, 2002, 2006 എന്നീ വർഷങ്ങളിൽ നാല് കോമൺ‌വെൽത്ത് ഗെയിംസുകളിൽ പങ്കെടുത്തിരുന്നു

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ന്റില്‍ സീലിങ് അടര്‍ന്ന് വീണ് അപകടം.

0

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ന്റില്‍ സീലിങ് അടര്‍ന്ന് വീണ് അപകടം. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടത്തെ സീലിങാണ് അടര്‍ന്ന് വീണത്. ഇവര്‍ കസേരയില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. കായംകുളം സ്വദേശി മധു, മാനന്തവാടി സ്വദേശി അജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്

സ്‌കൂള്‍ കിണറില്‍ ബാക്ടീരിയ സാന്നിധ്യം രൂക്ഷം; വയനാട് ഷിഗെല്ലാ ബാധയില്‍ കൂടുതല്‍ പരിശോധനാഫലം ഇന്ന്.

0

കല്‍പ്പറ്റ: വയനാട് ബത്തേരിയിലെ ഷിഗെല്ല ബാധയില്‍ കൂടുതല്‍ കുട്ടികളുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. ഇന്നലെ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ, നിലവില്‍ കോളിയാടി സ്‌കൂളിലെ 9 കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും തുടരുകയാണ്.

രോഗലക്ഷണങ്ങളുമായി നിലവില്‍ സ്‌കൂളിലെ 502 കുട്ടികളാണ് ചികിത്സ തേടിയിട്ടുള്ളത്. ഇതില്‍ 47 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാന്‍ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കുട്ടികളുമായി പുറത്തു പോകുന്നതും മറ്റും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.കോളിയാടി സ്‌കൂളിലെ കിണറിലെ വെള്ളം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നു.

നിറയെ ബാക്ടീരിയകള്‍ ഉള്ള, ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ലാത്ത വെള്ളമാണ് കിണറിലേതെന്നാണ് പരിശോധനാ ഫലം. ഇതോടെ, ഈ കിണര്‍ വെള്ളമാകാം രോഗബാധയുടെ ഉറവിടമെന്നാണ് നിലവിലെ നിഗമനം. സ്‌കൂളിലേയും സമീപ പ്രദേശങ്ങിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്ന നടപടികളും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിവരികയാണ്.

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും; ‘സെസ്’ ഉപേക്ഷിക്കാൻ ആലോചന.

0

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ പിരിക്കുന്ന സെസ് ഉപേക്ഷിക്കുന്ന തീരുമാനം ബജറ്റിൽ പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയുടെ കുറവു വരും. പെട്രോളിനും ഡീസലിനും ഒന്നാം പിണറായി സർക്കാർ നികുതിക്കു പുറമേ ഇന്ധന സെസും ഏർപ്പെടുത്തിയിരുന്നു.അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പെട്രോളിനും ഡീസലിനും അധിക നികുതിയാണ് ഈ ടാക്കുന്നതെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവായിരിക്കേ നിരന്തരം പറഞ്ഞിരുന്നു. ഇന്ധന വില ഉയർന്നപ്പോൾ ഇത് ഒരു രൂപയായി ക്രമപ്പെടുത്തിയിരുന്നു. ഇതുൾപ്പെടെ മൂന്നു രൂപയാണ് സെസ് ഇനത്തിൽ പിരിക്കുന്നത്.

ഇത് ഒഴിവാക്കാനാണ് ആലോചിക്കുന്നത്.എന്നാൽ, ഇന്ധന വില വർധനയ്ക്ക് അനുസരിച്ച് സംസ്ഥാനത്ത് ഉയർന്ന നികുതിയുടെ അധിക ഭാരം പിൻവലിക്കാൻ സാധ്യതയില്ല. അയൽ സംസ്ഥാനങ്ങളിൽ പോകുന്ന വാഹനങ്ങൾ പരമാവധി ഇന്ധനം നിറച്ചാണ് തിരിച്ചെത്തിയിരുന്നത്. ഇതിനാൽ, സംസ്ഥാനത്ത് ഡീസലിൻ്റെ വിൽപന വൻതോതിൽ ഇടിഞ്ഞതായി മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസവും കണക്കുകൾ ഉദ്ധരിച്ചു നിയമസഭയിൽ പറഞ്ഞിരുന്നു.

ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം.

0

മെക്‌സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാര്‍ഡുകളും പിറന്ന 2026 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോയ്ക്ക് മിന്നും വിജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്‌സിക്കോയുടെ ജയം. ഒമ്പതാം മിനിറ്റില്‍ യൂലിയന്‍ ക്വിനോനെസും 67-ാം മിനിറ്റില്‍ റൗള്‍ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്.മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ മെക്സിക്കോയുടെ ഗോള്‍ നേടാനുള്ള അവസരം ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസ് തട്ടിയകറ്റി.

പിന്നീട് മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ യൂലിയന്‍ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്‌സിക്കോ പിന്നീട് റൗള്‍ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് മെക്‌സിക്കോയ്ക്കായി ആദ്യ ഗോള്‍ നേടിയത്.തുടര്‍ന്ന് 67-ാം മിനിറ്റില്‍ റൗള്‍ ജിമെനെസ് വലകുലുക്കിയതോടെ മെക്‌സിക്കോയുടെ ലീഡ് ഉയര്‍ത്തി.

തുടക്കം മുതല്‍ മെക്‌സിക്കന്‍ തിരമാല സൗത്ത് ആഫ്രിക്കന്‍ ഗോള്‍ മുഖത്തേക്ക് അടിച്ചുകയറി. ദക്ഷിണാഫ്രിക്കന്‍ ഗോള്‍മുഖം ആക്രമിക്കുക എന്നത് മാത്രമായിരുന്നു മത്സരത്തിലുടനീളം മെക്സിക്കോയുടെ ലക്ഷ്യം. മത്സരത്തിന്റെ 42-ാം മിനിറ്റില്‍ മെക്‌സിക്കോയ്ക്ക് ലഭിച്ച തുടര്‍ച്ചയായ രണ്ട് മികച്ച ഗോള്‍ അവസരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു നിര്‍ത്തി.മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാര്‍ മൊണ്ടെസും റെഡ് കാര്‍ഡ് കണ്ടു. രണ്ടാം പകുതിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി 49-ാം മിനിറ്റില്‍ സ്‌ഫെഫെലോ സിത്തോളിന് റെഡ് കാര്‍ഡ് ലഭിച്ചു.

മെക്‌സിക്കോ താരം ബ്രയാന്‍ ഗുട്ടറസിനെ വീഴ്ത്തിയതിനാണ് റഫറി പുറത്താക്കിയത്. 84-ാം മിനിറ്റില്‍ റഫറിക്ക് അടുത്ത ചുവപ്പ് കാര്‍ഡും പുറത്തെടുക്കേണ്ടി വന്നു. ഇത്തവണ ദക്ഷിണാഫ്രിക്കയുടെ തെംബ സ്വാനെയ്ക്കാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കളി അവസാനിക്കാന്‍ പോകുന്നുവെന്ന ഘട്ടത്തിലാണ് മെക്‌സിക്കോ താരം അനാവശ്യമായ ഫൗള്‍ പുറത്തെടുത്തത്. ആശ്വാസ ഗോള്‍ കണ്ടെത്താനായി ആവുംവിധം ശ്രമിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ താരത്തിന് നേര്‍ക്ക് സെസാര്‍ മോണ്ടസ് മാരകമായ ഫൗള്‍ പുറത്തെടുത്തു.

മെക്‌സിക്കന്‍ താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങാതെ റഫറി റെഡ് കാര്‍ഡ്നല്‍കി. 4-1-2-3 ഫോര്‍മേഷനിലായിരുന്നു മെക്‌സിക്കോ കളത്തിലിറങ്ങിയത്. മറുവശത്ത് ദക്ഷിണാഫ്രിക്ക 5-3-2 ശൈലിയിലാണ് ടീമിനെ അണിനിരത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് തോല്‍വിയാണ് പതിവ്. മുന്‍പ് ഏഴു തവണ ഉദ്ഘാടന മത്സരത്തിന് ഇറങ്ങിയപ്പോള്‍ അഞ്ചിലും തോല്‍വി, രണ്ടെണ്ണം സമനിലയിലും. ഇത്തവണ ആ പതിവ് തെറ്റിച്ചാണ് ടീമിന്റെ വിജയ തുടക്കം.