spot_img
Saturday, June 13, 2026
Home Blog Page 6

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും; ‘സെസ്’ ഉപേക്ഷിക്കാൻ ആലോചന.

0

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ പിരിക്കുന്ന സെസ് ഉപേക്ഷിക്കുന്ന തീരുമാനം ബജറ്റിൽ പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയുടെ കുറവു വരും. പെട്രോളിനും ഡീസലിനും ഒന്നാം പിണറായി സർക്കാർ നികുതിക്കു പുറമേ ഇന്ധന സെസും ഏർപ്പെടുത്തിയിരുന്നു.അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പെട്രോളിനും ഡീസലിനും അധിക നികുതിയാണ് ഈ ടാക്കുന്നതെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവായിരിക്കേ നിരന്തരം പറഞ്ഞിരുന്നു. ഇന്ധന വില ഉയർന്നപ്പോൾ ഇത് ഒരു രൂപയായി ക്രമപ്പെടുത്തിയിരുന്നു. ഇതുൾപ്പെടെ മൂന്നു രൂപയാണ് സെസ് ഇനത്തിൽ പിരിക്കുന്നത്.

ഇത് ഒഴിവാക്കാനാണ് ആലോചിക്കുന്നത്.എന്നാൽ, ഇന്ധന വില വർധനയ്ക്ക് അനുസരിച്ച് സംസ്ഥാനത്ത് ഉയർന്ന നികുതിയുടെ അധിക ഭാരം പിൻവലിക്കാൻ സാധ്യതയില്ല. അയൽ സംസ്ഥാനങ്ങളിൽ പോകുന്ന വാഹനങ്ങൾ പരമാവധി ഇന്ധനം നിറച്ചാണ് തിരിച്ചെത്തിയിരുന്നത്. ഇതിനാൽ, സംസ്ഥാനത്ത് ഡീസലിൻ്റെ വിൽപന വൻതോതിൽ ഇടിഞ്ഞതായി മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസവും കണക്കുകൾ ഉദ്ധരിച്ചു നിയമസഭയിൽ പറഞ്ഞിരുന്നു.

ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം.

0

മെക്‌സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാര്‍ഡുകളും പിറന്ന 2026 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോയ്ക്ക് മിന്നും വിജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്‌സിക്കോയുടെ ജയം. ഒമ്പതാം മിനിറ്റില്‍ യൂലിയന്‍ ക്വിനോനെസും 67-ാം മിനിറ്റില്‍ റൗള്‍ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്.മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ മെക്സിക്കോയുടെ ഗോള്‍ നേടാനുള്ള അവസരം ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസ് തട്ടിയകറ്റി.

പിന്നീട് മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ യൂലിയന്‍ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്‌സിക്കോ പിന്നീട് റൗള്‍ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് മെക്‌സിക്കോയ്ക്കായി ആദ്യ ഗോള്‍ നേടിയത്.തുടര്‍ന്ന് 67-ാം മിനിറ്റില്‍ റൗള്‍ ജിമെനെസ് വലകുലുക്കിയതോടെ മെക്‌സിക്കോയുടെ ലീഡ് ഉയര്‍ത്തി.

തുടക്കം മുതല്‍ മെക്‌സിക്കന്‍ തിരമാല സൗത്ത് ആഫ്രിക്കന്‍ ഗോള്‍ മുഖത്തേക്ക് അടിച്ചുകയറി. ദക്ഷിണാഫ്രിക്കന്‍ ഗോള്‍മുഖം ആക്രമിക്കുക എന്നത് മാത്രമായിരുന്നു മത്സരത്തിലുടനീളം മെക്സിക്കോയുടെ ലക്ഷ്യം. മത്സരത്തിന്റെ 42-ാം മിനിറ്റില്‍ മെക്‌സിക്കോയ്ക്ക് ലഭിച്ച തുടര്‍ച്ചയായ രണ്ട് മികച്ച ഗോള്‍ അവസരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു നിര്‍ത്തി.മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാര്‍ മൊണ്ടെസും റെഡ് കാര്‍ഡ് കണ്ടു. രണ്ടാം പകുതിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി 49-ാം മിനിറ്റില്‍ സ്‌ഫെഫെലോ സിത്തോളിന് റെഡ് കാര്‍ഡ് ലഭിച്ചു.

മെക്‌സിക്കോ താരം ബ്രയാന്‍ ഗുട്ടറസിനെ വീഴ്ത്തിയതിനാണ് റഫറി പുറത്താക്കിയത്. 84-ാം മിനിറ്റില്‍ റഫറിക്ക് അടുത്ത ചുവപ്പ് കാര്‍ഡും പുറത്തെടുക്കേണ്ടി വന്നു. ഇത്തവണ ദക്ഷിണാഫ്രിക്കയുടെ തെംബ സ്വാനെയ്ക്കാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കളി അവസാനിക്കാന്‍ പോകുന്നുവെന്ന ഘട്ടത്തിലാണ് മെക്‌സിക്കോ താരം അനാവശ്യമായ ഫൗള്‍ പുറത്തെടുത്തത്. ആശ്വാസ ഗോള്‍ കണ്ടെത്താനായി ആവുംവിധം ശ്രമിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ താരത്തിന് നേര്‍ക്ക് സെസാര്‍ മോണ്ടസ് മാരകമായ ഫൗള്‍ പുറത്തെടുത്തു.

മെക്‌സിക്കന്‍ താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങാതെ റഫറി റെഡ് കാര്‍ഡ്നല്‍കി. 4-1-2-3 ഫോര്‍മേഷനിലായിരുന്നു മെക്‌സിക്കോ കളത്തിലിറങ്ങിയത്. മറുവശത്ത് ദക്ഷിണാഫ്രിക്ക 5-3-2 ശൈലിയിലാണ് ടീമിനെ അണിനിരത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് തോല്‍വിയാണ് പതിവ്. മുന്‍പ് ഏഴു തവണ ഉദ്ഘാടന മത്സരത്തിന് ഇറങ്ങിയപ്പോള്‍ അഞ്ചിലും തോല്‍വി, രണ്ടെണ്ണം സമനിലയിലും. ഇത്തവണ ആ പതിവ് തെറ്റിച്ചാണ് ടീമിന്റെ വിജയ തുടക്കം.

പൊലീസ് തലപ്പത്ത് അഴിച്ചുപണി; പി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി.

0

പൊലീസ് തലപ്പത്ത് അഴിച്ചുപണി. പി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി.എസ് ശ്രീജിത്ത് ജയില്‍ മേധാവി. എച്ച് വെങ്കടേഷിന് ഇനി ക്രൈംബ്രാഞ്ച് മേധാവി സ്ഥാനം മാത്രമാണ് ഉണ്ടാവുക. ക്രമസമാധാന ചുമതലയുളള എഡിജിപി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റി.ഇന്റലിജന്‍സ് മേധാവി ദിനേന്ദ്ര കശ്യപ്, ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് എന്നിങ്ങനെയാണ് നിയമം. ടി പി കേസ് അന്വേഷണ ഉദ്യോഗസ്ഥാനായിരുന്ന ഷൗക്കത്തലി കോഴിക്കോട് കമ്മീഷണറായി നിയമിച്ചു.

പൊലീസ് ആസ്ഥാനത്തിന് ചുമതല ഒരു വനിതാ ഉദ്യോഗസ്ഥയ്ക്കാണെന്നത് പ്രധാന സവിശേഷതയാണ്. ഹര്‍ഷിത അട്ടല്ലൂരിയെയാണ് പൊലീസ് ആസ്ഥാനത്ത് ഐ ജിയായി നിയമിച്ചത്. നിലവില്‍ ട്രാഫിക്കിന്‌റെ ചുമതലയായിരുന്നു. ഇന്റലിജെന്‍സിന്റെ തലപ്പത്തേക്ക് ഐ ജി നിശാന്തിനിയും എത്തുന്നു.

ശ്യാം സുന്ദറിനെ ക്രൈം ബ്രാഞ്ച് ഐജിയായി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായയെ ബറ്റാലിയന്‍ എ ഡി ജി പിയായി നിയമിച്ചു.ജില്ലാ പൊലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ട്. അരുള്‍ ബി കൃഷ്ണ -തിരുവനന്തപുരം കമ്മീഷണര്‍, മെറിന്‍ ജോസഫ് -കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി, കെ കാര്‍ത്തിക് – തൃശൂര്‍ റേഞ്ച് ഡി ഐ ജി, ടി നാരായണന്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജി, യതീഷ് ചന്ദ്ര എറണാകുളം റേഞ്ച് ഡി ഐ ജി – എന്നിങ്ങനെയാണ് നിയമനം.

ചുരത്തിൽ നിയന്ത്രണം വിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞു.

0

താമരശ്ശേരി: ചുരത്തിൽ വാൻ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു അപകടം ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടുഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചുരം ഇറങ്ങി വരികയായിരുന്ന വാൻ ഏഴാം വളവിന് സമീപത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്.വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.

വാഹനം നിയന്ത്രണം വിട്ടെന്ന് മനസ്സിലാക്കിയ ഡ്രൈവർ ഉടൻ തന്നെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് വാൻ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാൻ ഒരു മരത്തിൽ തട്ടി നിന്നതിനാൽ കൂടുതൽ താഴ്ചയിലേക്ക് പതിക്കാതെ നിന്നത് വൻ ദുരന്തം ഒഴിവായി.

ഫിഫ ലോകകപ്പിൻ്റെ പേരിൽ വ്യാജ TV ആപ്പുകൾ വഴി പണം തട്ടുന്നു.മുന്നറിയിപ്പുമായി പോലീസ്

0



FIFA World Cup 2026 ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നു.

Facebook, Instagram, Telegram, WhatsApp, YouTube തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന “FIFA World Cup ലൈവ് ഫ്രീ, “1000+ ടിവി ചാനലുകൾ സൗജന്യം”, “പ്രീമിയം OTT ഉള്ളടക്കം ഫ്രീ”, “പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും” തുടങ്ങിയ ആകർഷകമായ പരസ്യങ്ങളുടെ മറവിൽ, HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകൾ പോലെ തന്നെ  തോന്നിക്കുന്ന വ്യാജ APK ഫയൽ ഡൗൺലോഡ് ലിങ്കുകളിലൂടെയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.

ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ  “Update Required”, “Activate Subscription”, “Enable Service” തുടങ്ങിയ സന്ദേശങ്ങൾ സജീവമാക്കാൻ ആവശ്യപ്പെടുകയും ഇതിലൂടെ ഫോണിന്റെ Accessibility Service, Screen Overlay, Notification Access തുടങ്ങിയ എല്ലാ അനുമതികളും നേടി സുരക്ഷാ സംവിധാനങ്ങൾ ദുര്‍ബലപ്പെടുത്തപ്പെടുകയും , ഉടമയുടെ അറിവോ  സമ്മതമോ  ഇല്ലാതെ ഫോണിലെ വിവിധ അപ്ലിക്കേഷനുകളിലേക്ക്  തട്ടിപ്പുകാർ പ്രവേശനം നേടുന്നു.

ഇതിലൂടെ ഫോണിന്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാർ കൈ വശപ്പെടുത്തി UPI ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം അനധികൃതമായി തട്ടിയെടുക്കുന്നു .

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്

❖ FIFA World Cup മത്സരങ്ങൾ കാണുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന APK ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്.

❖ Google Play Store, Apple App Store പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ  നിന്ന് മാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ്  ചെയ്യുക.

❖ “Free Premium Subscription”, “Unlimited Sports Access”, “Watch All Matches Free” തുടങ്ങിയ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്.

❖ Accessibility Service, Install Unknown Apps, Screen Control തുടങ്ങിയ അനുമതികൾ ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകൾ ഒഴിവാക്കുക.

❖ ബാങ്കിംഗ്, UPI ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ  സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുക.

❖ സംശയാസ്പദമായ ലിങ്കുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും
ഫോർവേഡ് ചെയ്യരുത് .
സൈബർ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ ഉടൻ 1930 എന്ന സൈബർ ഹെല്പ് ലൈൻ  നമ്പറിലോ  https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യത.

0

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ലോകകപ്പ് ഓണ്‍ലൈനില്‍ സൗജന്യമായി കാണാം’; ഫുട്‌ബോര്‍ ആരാധകരെ ലക്ഷ്യമിട്ട് വന്‍തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്.

0

തിരുവനന്തപുരം: ഫിഫ ലോകകപ്പിന്റെ വ്യാപകമായി സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സൗജന്യമായി കാണാമെന്ന വ്യാജേന ഫുട്‌ബോള്‍ ആരാധകരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ വഴി തട്ടിപ്പ് നടക്കുന്നതായാണ് പൊലീസിന്റെ മുന്നറിയിപ്പ്.ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം, വാട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് തട്ടിപ്പുകാര്‍ പ്രധാനമായും കെണിയൊരുക്കുന്നത്. ‘FIFA World Cup ലൈവ് ഫ്രീ’, ‘1000+ ടിവി ചാനലുകള്‍ സൗജന്യം’, ‘പ്രീമിയം OTT ഉള്ളടക്കം ഫ്രീ’, ‘പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും’ എന്നിങ്ങനെയുള്ള ആകര്‍ഷകമായ വാഗ്ദാനങ്ങളുമായാണ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.ഔദ്യോഗിക ആപ്ലിക്കേഷനുകളെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിലാണ് വ്യാജന്മാര്‍ അറിയപ്പെടുന്നത്. ഇവ പ്ലേ സ്റ്റോറുകളില്‍ ലഭ്യമാകില്ല. പകരം, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന പ്രത്യേക ലിങ്കുകള്‍ വഴി ഇത്തരം ആപ്ലിക്കേഷനുകളുടെ എപികെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്.

ഈ വ്യാജ ആപ്ലിക്കേഷനുകള്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍, തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി ‘Update Required’, ‘Activate Subscription’, ‘Enable Service’ തുടങ്ങിയ സന്ദേശങ്ങള്‍ സ്‌ക്രീനില്‍ തെളിയും. ഇവ അനുവദിക്കുന്നതോടെ ഫോണിന്റെ അതീവ സുരക്ഷാ വിഭാഗങ്ങളായ അക്‌സസിബിലിറ്റി സര്‍വീസ്, സ്‌ക്രീന്‍ ഓവര്‍ലേ, നോട്ടിഫിക്കേഷന്‍ ആക്‌സസ് എന്നിവയ്ക്കുള്ള അനുമതികള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു. ഇതോടെ ഫോണിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകരുകയും, ഉടമയുടെ അറിവോ സമ്മതമോ കൂടാതെ തന്നെ ഫോണിലെ മറ്റ് ആപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാര്‍ക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും.

ഈ ബാക്ക്‌ഡോര്‍ എന്‍ട്രി (രഹസ്യ പ്രവേശനം) വഴി ഫോണിന്റെ പൂര്‍ണ്ണ നിയന്ത്രണം കൈക്കലാക്കുന്ന സംഘം, ഫോണിലുള്ള യുപിഐ, ബാങ്കിങ് ആപ്പുകള്‍ വഴി അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുമെന്നുമാണ് പൊലീസ് മുന്നറിയിപ്പ്.

അരീക്കോട് സഹോദരങ്ങളായ വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു.

0

മലപ്പുറം: മലപ്പുറം അരീക്കോട്ട് സഹോദരങ്ങളായ വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർഥി അഫിയ, മൂന്നാം ക്ലാസ് വിദ്യാർഥി അഫ്നാൻ എന്നിവരാണ് മരിച്ചത്.സ്കൂൾ വിട്ടുവന്നതിന് ശേഷം വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികൾ മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ജീവന്‍റെ വിലയുള്ള രക്ഷാപ്രവർത്തനം; റോഡിലിറങ്ങിയ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ ആദരം.

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടിലിഴഞ്ഞെത്തിയ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ ആദരം. മലപ്പുറം ആർടിഒ എൻഫോഴ്സ്മെന്‍റ് വിഭാഗം ഉദ്യോഗസ്ഥരാണ് ജീവനക്കാരെ നേരിട്ടെത്തി ആദരിച്ചത്. സഫ മർവാ ബസിലെ ജീവനക്കാരായ ഡ്രൈവർ പി.രാമചന്ദ്രൻ, കണ്ടക്ടർ എം.എ നവാസ് എന്നിവർക്കാണ് ആദരം.

നേരത്തെ, ഗതാഗത വകുപ്പ് മന്ത്രിയും ഇരുവരെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. റോഡിന് നടുവിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്‍റെ വിഡിയോ വൈറലായിരുന്നു. ഇന്നലെ രാവിലെ 8.35-നാണ് സംഭവം.

കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം റോഡിൽ കിണറുപടിയിലൂടെ വന്ന ബസ് ജീവനക്കാരാണ് കുട്ടിയെ രക്ഷപ്പെടുത്തി വീട്ടുകാരെ ഏൽപ്പിച്ചത്. റോഡിന് സമീപത്തുള്ള വീട്ടിൽ നിന്ന് രക്ഷിതാക്കളുടെ ശ്രദ്ധ തെറ്റിയപ്പോഴാണ് കുഞ്ഞ് മുട്ടിലിഴഞ്ഞ് റോഡിന്‍റെ നടുവിലെത്തിയത്. കുട്ടിയെ കണ്ടപ്പോൾ തന്നെ ഡ്രൈവർ രാമചന്ദ്രൻ ബസ് നിർത്തുകയും കണ്ടക്ടറായ നവാസ് ഇറങ്ങിച്ചെന്ന് കുഞ്ഞിനെ എടുക്കുകയുമായിരുന്നു. വിഡിയോ വ്യാപകമായതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാരെ നേരിട്ടെത്തി ആദരമറിയിച്ചിരിക്കുന്നത്.

മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനത്തിൽ ഗുരുതര പിഴവ്; മീഡിയനിൽ വളവ് കൂടുതൽ, ഉയരത്തിലും ഏറ്റക്കുറച്ചിൽ.

0

കോഴിക്കോട് : മാനാഞ്ചിറ – മലാപ്പറമ്പ് – വെള്ളിമാടുകുന്ന് റോഡിന്റെ മീഡിയൻ നിർമാണത്തിലടക്കം ഒട്ടേറെ ഗുരുതര പ്രശ്നങ്ങൾ ഉള്ളതായി കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ആദ്യത്തെ കോഓർഡിനേറ്ററും പൊതുമരാമത്തു വകുപ്പിലെ മുൻ സൂപ്രണ്ടിങ് എൻജിനീയറുമായ സാബു കെ.ഫിലിപ്. റോഡിന്റെ തൽസ്ഥിതിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ പഠനത്തിലെ കണ്ടെത്തലുകളുടെ അവസാന ഭാഗം.∙ എരഞ്ഞിപ്പാലം സരോവരം റോഡ് ജംക്‌ഷനും പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ ഓഫിസിനും ഇടയിൽ മീഡിയനിൽ വളവുകളുടെ എണ്ണം കുടുതലാണ്.

സർക്കാർ അംഗീകരിച്ച ലാൻഡ് അക്വസിഷൻ പ്ലാനിൽ മീഡിയനിൽ നേരിയ വളവു മാത്രമാണു നിർദേശിച്ചിരുന്നത്. അതു പ്രകാരം ഭൂമി ഏറ്റെടുക്കുകയും ചെയ്തതാണ്. മീഡിയനിലെ ഇപ്പോൾ നിർമിച്ച അധിക വളവുകൾ വാഹനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.∙ കാൽനടക്കാർക്കു റോഡ് മുറിച്ചു കടക്കേണ്ട സ്ഥലങ്ങളിൽ മീഡിയന്റെ ഉയരം കുറച്ചില്ല. ഫോം വർക്ക് ഉപയോഗിക്കാതെയാണ് മീഡിയന്റെ അവസാന ഭാഗങ്ങൾ നിർമിച്ചത്. മീഡിയന്റെ ഉയരം പല ഭാഗത്തും പല തരത്തിലാണ്.എരഞ്ഞിപ്പാലത്ത് ഫ്ലൈഓവർ അത്യാവശ്യമാണ്.

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന മലാപ്പറമ്പിലെ സ്ഥിതി മാറണം. നല്ലൊരു ട്രാഫിക് കൺസൽറ്റൻസിയെ വച്ച്, മലാപ്പറമ്പ് ജംക്‌ഷനിൽ ട്രാഫിക് പരിഷ്കരണം അത്യാവശ്യമാണ്.∙ 2 മീറ്റർ‌ വീതിയുള്ള മീഡിയനിൽ പൂച്ചെടികൾ വച്ചു പരിപാലിക്കാനായിരുന്നു അന്നത്തെ പദ്ധതി. പഴയ റോഡിൽ നിന്നു കോരിയെടുത്ത ടാറിങ്ങും കോൺക്രീറ്റും അടക്കമുള്ള അവശിഷ്ടങ്ങളും മണ്ണുമടക്കമുള്ള മാലിന്യങ്ങളാണ് ഇപ്പോൾ ഇതിൽ തള്ളിയത്. ചെടികൾ നനയ്ക്കാനുള്ള സംവിധാനമില്ല.∙ പല ഭാഗത്തും കോൺക്രീറ്റ്, ടാർ, മണ്ണ് എന്നിവ ഡക്ടിലും ഓടയിലും വീണു കിടക്കുന്നുണ്ട്. ഇതു നീക്കാതെയാണു കോൺക്രീറ്റ് സ്ലാബുകൾ നിരത്തി ഡക്ടും ഓടയും മൂടുന്നത്.∙

മാനാഞ്ചിറ എസ്ബിഐ കോംപൗണ്ടിൽ നിന്നും എരഞ്ഞിപ്പാലം ജംക്‌ഷനു സമീപത്തും വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കാൻ 15 വർഷത്തോളം റവന്യു വകുപ്പോ പൊതുമരാമത്തു വകുപ്പോ വേണ്ടത്ര നടപടികളെടുത്തില്ല.∙ 2006ൽ എരഞ്ഞിപ്പാലം ജംക്‌ഷൻ വീതി കൂട്ടിയപ്പോൾ പത്തോളം ബങ്കുകൾ നിർമിച്ച്, താൽക്കാലിക കച്ചവടത്തിന് അനുമതി നൽകിയിരുന്നു. ഈ ബങ്കുകൾ മാറ്റിയാൽ മാത്രമേ അവിടെ ബസ് ബേയും ഓവുചാലും നിർമിക്കാൻ പറ്റൂ.∙ഓടയിൽ നിന്നു മഴവെള്ളം കൃത്യമായി പുറത്തേക്ക് ഒഴുകുന്നതിനു നടപടി എടുക്കണം. മലാപ്പറമ്പിൽ അടക്കം, ചില ജംക്‌ഷനുകളിൽ ഓടകളിൽ വെള്ളം കെട്ടിക്കിടക്കുന്നു.

റോഡിൽ നിന്ന് ഓടയിലേക്കു മഴവെള്ളം ഒഴുകിയിറങ്ങുന്നതിനു ഗ്രേറ്റിങ് വച്ച് ദ്വാരങ്ങൾ ഇട്ടിട്ടില്ല.∙റോഡിന് ഇരുവശവും ജല അതോറിറ്റിയുടെ ശുദ്ധജല വിതരണത്തിനുള്ള മെയിൻ പൈപ് ലൈൻ ഇട്ട ശേഷം കൃത്യമായി ബലപ്പെടുത്തിയിട്ടല്ല റോഡ് നിർമിച്ചത്. മഴക്കാലത്തു ഈ ഭാഗങ്ങൾ താഴ്ന്നു റോഡിനു കേടുപാടുണ്ടാകൻ സാധ്യതയുണ്ട്.∙ പുതിയതായി നിർമിച്ച ബസ് ബേകളിലല്ല ബസുകൾ നിർത്തുന്നത്. മലാപ്പറമ്പിൽ ഇഖ്റ ഹോസ്പിറ്റലിനു അടുത്ത് നിർമിച്ച ബസ് ബേയിൽ ബസുകൾ നിർത്തുന്നില്ല. ആശുപത്രിക്കു സമീപം ബസുകൾ നിർത്തുന്നതു ഗതാഗത തടസ്സമുണ്ടാക്കുന്നു.∙ മാനാഞ്ചിറയ്ക്കും മലാപ്പറമ്പിനും ഇടയിൽ റോഡിലെ പാർക്കിങ് ഗതാഗത തടസ്സമുണ്ടാക്കുന്നു.ഗതാഗത വികസനത്തിൽ ശ്രദ്ധിക്കാൻ∙

ഗുണനിലവാരത്തോടുകൂടിയ റോഡ് നിർമിക്കുന്നതിന് എൻജിനീയറിങ് ടീമിനെ കേരള റോഡ് ഫണ്ട് ബോർഡോ പൊതുമരാമത്തു വകുപ്പോ ചുമതലപ്പെടുത്തണം.∙ പാറോപ്പടിയിൽ ചേവായൂർ സഹകരണ ബാങ്കിന്റെ മുൻവശം കൂട്ടിയിട്ട കോൺക്രീറ്റ് അടക്കമുള്ള മാലിന്യം മാറ്റി നല്ല മണ്ണിട്ട് ബലപ്പെടുത്തി റോഡ് നിർമിക്കണം.∙ മലാപ്പറമ്പ് ദേശദ്ധാരണി വായനശാലയ്ക്കു സമീപം കള്ളുഷാപ്പ് മുതൽ പാറോപ്പടി ജംക്‌ഷൻ വരെ റോഡിന്റെ ഇടതുഭാഗത്തു സർവീസ് റോഡ് നിർമിക്കണം.