spot_img
Sunday, September 20, 2026
Home Blog Page 740

യുഎഇ ​ഗോൾഡൻ വിസ സ്വീകരിച്ച് ഉണ്ണി മുകുന്ദൻ, അഭിമാനമെന്ന് താരം

0

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ ഉണ്ണി മകുന്ദൻ.

താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിസ ലഭിച്ചതിൽ അഭിമാനമെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. “ഞാൻ നിരുപാധികമായി സ്നേഹിക്കുന്ന ഒരു രാജ്യത്ത് നിന്ന് ഗോൾഡൻ വിസ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു! ഈ മനോഹരമായ രാജ്യവും അത് നൽകുന്ന എല്ലാ അവസരങ്ങളും എന്നെ അത്ഭുതപ്പെടുത്തുന്നു.

ഭാവി ഇവിടെയുണ്ട്, ഇതിന്റെയെല്ലാം ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം!”, ഉണ്ണി മുകുന്ദൻ കുറിച്ചു. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് നസ്രിയയ്ക്കും ഫഹദിനും ​ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും താര ദമ്പതികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ദുബായ് നൽകിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിക്കുകയും ചെയ്തിരുന്നു

മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ നേരത്തെ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.

വിനോദസഞ്ചാരം:ആനവണ്ടിയിൽ ‘കുവൈറ്റ് സിറ്റി’ കാണണോ?

0

ആനവണ്ടിയിൽ ‘കുവൈറ്റ് സിറ്റി’ കാണണോ? പോകാം മൂന്നാറിലേക്ക്. ആരും മൂക്കത്ത് വിരൽവയ്ക്കുന്ന വ്യത്യസ്ത തരം സ്ഥലപേരുകള്‍ ഇടുക്കിയിലുണ്ട്. സിറ്റികളുടെ പേരില്‍ സ്വദേശീയരെ അടക്കം വിദേശീയരെയും കൗതുകമുണർത്തും ഇടുക്കി.

മൈക്ക് സിറ്റി, കുട്ടപ്പൻ സിറ്റി, ആനക്കുളം സിറ്റി,കുരുവിള സിറ്റി,ബാലൻപിള്ള സിറ്റി, ആത്മാവ് സിറ്റി അങ്ങനെ നീളുന്നു. വീസ ഇല്ലാതെ പോകാവുന്ന,പേരിൽ അദ്ഭുതമായ മാങ്കുളത്തെ കുവൈറ്റ് സിറ്റിയിലേക്ക് യാത്ര തിരിക്കാം.

മാങ്കുളത്തെ ‘കുവൈറ്റ്’ സിറ്റിഅടിമാലിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു 25 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ മാങ്കുളമായി. പ്രകൃതിയൊരുക്കിയ മനംമയക്കും കാഴ്ചകളാണ് ഇവിടെ. മൂന്നാറിന്റെ അതേ ദൃശ്യചാരുതയാണ് മാങ്കുളത്തിന്. മൂന്നാറിലേതു പോലെ കെട്ടിടങ്ങൾ ഇല്ലാത്തതിനാൽ മാങ്കുളത്തിന്റെ പ്രകൃതി അൽപ്പംകൂടി പരിശുദ്ധമാണ്. മാങ്കുളത്താണ് കുവൈറ്റ് സിറ്റി. എങ്ങനെയാണ് ഈ സ്ഥലത്തിന് ഇൗ പേരു വന്നത് എന്നതിനെക്കുറിച്ച് കൃത്യമായ കഥകളൊന്നുമില്ല.

കുവൈറ്റ് സിറ്റിയിൽ ഏറ്റവുമധികം കുടിയേറ്റ കർഷകരാണ് താമസിക്കുന്നത്. പെരുമ്പൻകുത്തിന് സമീപം കുവൈത്ത് സിറ്റിയായി അറിയപ്പെടുന്നു. പ്രകൃതിയുടെ സൗന്ദര്യവും പേരിലെ കൗതുകവും അറിഞ്ഞുകേട്ട് എത്തുന്ന സഞ്ചാരികളുമുണ്ട്. കുവൈറ്റ് സിറ്റി’യിലെത്തുന്നതിനു മുമ്പ് കോഴിവിളക്കുത്ത് വെള്ളച്ചാട്ടമുണ്ട്. അതിമനോഹരമാണ് കാഴ്ച.

അടിമാലിയിൽ നിന്നും മാങ്കുളം വഴി കുവൈറ്റ് സിറ്റിയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. മാങ്കുളത്തെ കാഴ്ചകൾ കണ്ട് കുവൈറ്റ് സിറ്റിയിലേക്ക് ആനവണ്ടിയിൽ യാത്ര നടത്തണമെന്നുള്ളവർക്ക് അടിമാലിയിൽ എത്താം

ഇടുക്കിയിലെ സിറ്റികൾ∙

കുരുവിള സിറ്റി: രാജകുമാരി എന്ന സ്ഥലത്താണ് കുടിയേറ്റ കർഷകനായിരുന്ന തെക്കനാട്ട് കുരുവിളയുടെ പേരിലുള്ള ഈ സിറ്റി.∙

ഇലപ്പള്ളി സിറ്റി: സഞ്ചാരികളുടെ പ്രിയയിടമായ വാഗമൺ റൂട്ടിലാണ് ഇലപ്പള്ളി സിറ്റി. ∙

മൈക്ക് സിറ്റി: ലൗഡ്‌സ്പീക്കർ എന്ന സിനിമയിലൂടെ മലയാളക്കര കണ്ട സിറ്റി, ഉച്ചത്തിൽ സംസാരിക്കുന്ന നാട്ടുകാരനായ തൊമ്മിക്കുഞ്ഞിന്റെ വട്ടപ്പേരിൽ അറിയപ്പെടുന്ന സിറ്റി തോപ്രാംകുടിക്കു സമീപമാണ്.∙

സ്വപ്നാ സിറ്റി: മുതിരപ്പുഴക്കു സമീപമാണ് സ്വപ്നാ സിറ്റി.∙

വാക്കോടൻ സിറ്റി: ശാന്തൻപാറയ്‌ക്ക് മൂന്നു കിലോമീറ്റർ അകലെ കുന്നിൻചെരുവിൽ താമസമാക്കിയ വാക്കോട്ടിൽ വർക്കി എന്ന കർഷകന്റെ നാമത്തിൽ ഉണ്ടായ സിറ്റി.∙

പുട്ട് സിറ്റി: കാഞ്ചിയാർ പഞ്ചായത്തിലെ മേപ്പാറയിൽ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ഇഷ്‌ടഭക്ഷണമായ പുട്ട് വിളമ്പാൻ ഒരു ചെറിയ ചായക്കട ഉണ്ടായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ ഇവിടെ എത്തിത്തുടങ്ങി, പുട്ടും കടലയും കഴിക്കാൻ. പുട്ട് വിളമ്പിയിരുന്ന കട സ്‌ഥിതിചെയ്‌തിരുന്ന പ്രദേശം പിന്നീട് പുട്ടുസിറ്റിയായി.∙

വേങ്ങ സിറ്റി, കടുക്കാ സിറ്റി, പുന്ന സിറ്റി: രാജാക്കാടിന് എട്ടു കിലോമീറ്റർ അകലെ വേങ്ങ നിന്ന ഭാഗത്ത് കടമുറികൾ ഉയർന്നതോടെ വേങ്ങ സിറ്റി എന്നറിയപ്പെട്ടു. ഇതാണ് പിന്നീട് രാജകുമാരിയായി മാറിയത്. ഇവിടെനിന്നു വടക്കോട്ടു നീങ്ങിയ കുടിയേറ്റക്കാർ ചെന്നുനിന്നത് കടുക്കാമരങ്ങൾ നിന്ന ഒരു ദേശത്താണ്. ഇവിടെയും ചില പീടികകൾ ഉയർന്നുവന്നത് കടുക്കാ സിറ്റിയെന്ന പേരിന്റെ പിറവിക്കു കാരണമായി. എൻആർ സിറ്റിക്കു സമീപം പുന്നമരങ്ങൾ നിരനിരയായി നിന്ന ദേശം പുന്ന സിറ്റിയായി

വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

0

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന കൊഴുപ്പാണ്‌ ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഇടയാക്കുന്നത്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രതിസന്ധിയാണ് വയറിലെ കൊഴുപ്പ് കുറയ്ക്കൽ. വളരെ ബുദ്ധിമുട്ടേറിയതുമാണ് ഇത്. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…

ഒന്ന്…

പ്രോട്ടീൻ ആണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഉയർന്ന പ്രോട്ടീൻ ശരീരത്തിലെത്തുമ്പോൾ വയറുനിറഞ്ഞ പ്രതീതി ലഭിക്കാൻ സഹായിക്കുന്ന വിശപ്പ് കുറയ്ക്കുന്ന ഹോർമോൺ ശരീരത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇതുമൂലം വിശപ്പ് കുറയുന്നു. 

രണ്ട്…

സ്ട്രെസ്സ് കൂടുമ്പോൾ വയറിൽ കൊഴുപ്പ് അടിയുന്നതിന്റെ തോത് കൂടുമെന്നാണ് കണ്ടെത്തൽ. സ്ട്രെസ്സ് കൂടുമ്പോൾ അഡ്രീനൽ ഗ്രന്ഥികൾക്ക് ഉത്തേജനമുണ്ടാവുകയും സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോൾ ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യും. ഉയർന്ന നിലയിലുള്ള കോർട്ടിസോൾ വിശപ്പ് വർധിപ്പിക്കുന്നു. 

മൂന്ന്…

മധുരം അടങ്ങിയ ഉത്‌പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കൂടുതൽ ശരീരത്തിലെത്തുന്നത് നിരവധി  രോഗങ്ങൾക്ക് കാരണമാകും. ഹൃദ്രോഗങ്ങൾ, ടൈപ്പ് 2 ഡയബറ്റിസ്, അമിതവണ്ണം, ഫാറ്റിലിവർ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ഇത് കാരണമാകും. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കുന്നു. 

നാല്…

എയ്റോബിക് വ്യായാമങ്ങൾ അമിത കലോറി എരിച്ചുകളയുന്നു. ഇത് വയറിലെ കൊഴുപ്പ് കുറയാൻ സഹായിക്കും. ദിവസവും 30 മിനിറ്റ് വീതം വ്യായാമം ചെയ്യണം. എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്നത് വയറിലെ കൊഴുപ്പും അമിതഭാരവും കുറയുന്നതിന് സഹായിക്കും.

അഞ്ച്…

ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് വയറിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് കുറയാൻ സഹായിക്കും.

ഈ ഭക്ഷണങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും…

​വണ്ണം കുറയ്ക്കാൻ ഡയറ്റും വ്യായാമവുമാണ് പലരും ചെയ്തു വരുന്നത്. ഭക്ഷണത്തിന്റെ അളവ് പരമാവധി കുറയ്ക്കുകയും ചെയ്യും. ഇതിലൂടെ ലക്ഷ്യം നേടാൻ കഴിയാതെ വരിക മാത്രമല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു.

ആപ്പിൾ…

അനാരോഗ്യകരമായ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) കുറയ്ക്കാൻ ആപ്പിൾ സഹായിക്കും. കലോറി കുറഞ്ഞ ആപ്പിളിൽ നാരുകളാൽ സമ്പന്നമാണ്. ഇത് ദഹന ആരോഗ്യം നിയന്ത്രിക്കുകയും വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. അതുവഴി ദിവസം മുഴുവൻ അധിക കലോറി ഉപഭോഗം കുറയ്ക്കും.

 ഗ്രീൻ ടീ…

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. ഗ്രീൻ ടീയിലെ കാറ്റെച്ചിന്റെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു.  ശരീരഭാരം കുറയ്ക്കുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമായ കഫീൻ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഓട്സ്…

ഓട്‌സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. കാരണം ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രോസസ് ചെയ്ത ഭക്ഷണത്തോടൊപ്പം ഓട്സ് കഴിക്കുന്നത്. ഓട്സ് ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നു. ദൈനംദിന ഭക്ഷണത്തിൽ അരകപ്പ് ഓട്സ് ചേർക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും.

ബദാം…

ബദാം ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ്. ഇത് മൊത്തത്തിലുള്ള ബോഡി മാസ് സൂചിക നിലനിർത്താനും കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല വയറിലെ കൊഴുപ്പ് കുറയ്ക്കാനും ബദാം മികച്ചതാണ്.

ശ്രദ്ധിക്കുക: ചിലരുടെ ശരീരത്തിൽ ചില ഭക്ഷണ പദാർത്ഥങ്ങൾ അലർജിയും മറ്റും പ്രശ്നങ്ങൾഉള്ളതിനാൽ മുകളിൽ ഉള്ള ആരോഗ്യ ടിപ്സ് ഉപയോഗിക്കുന്നതിന് മുമ്പായി ഒരു ഡയറ്റീഷന്റെ നിർദ്ദേശം സ്വീകരിക്കുക

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; വീട്ടിനുള്ളില്‍ വിഷവാതകത്തിന്‍റെ സാന്നിധ്യം

0

കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവില്‍ അച്ഛനും അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. സോഫ്റ്റ് വെയർ എഞ്ചിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്.

വീട്ടിനുള്ളില്‍ വിഷവാതകം നിറച്ച് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തി.

ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാഞ്ഞതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്

അലോട്ട്‌മെന്റ് 21ന് പ്രസിദ്ധീകരിക്കും

ബി.എസ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ  കോഴ്‌സുകളിൽ സ്‌പെഷ്യൽ അലോട്ട്‌മെന്റിലേക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ അലോട്ട്‌മെന്റ് 21 ന് പ്രസിദ്ധീകരിക്കും. സ്‌പെഷ്യൽ അലോട്ട്‌മെന്റിനുള്ള രജിസ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും ഫെബ്രുവരി 20 വൈകിട്ട് അഞ്ച് മണി വരെ www.lbscentre.kerala.gov.in വഴി ഓൺലൈനായി ചെയ്യാം.  

 അലോട്ട്‌മെന്റ് ലഭിക്കുന്നവർ 23 നകം ഫീസ് അടച്ചശേഷം അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മാത്രമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് രജിഷ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും ഫെബ്രുവരി 25, 26 തീയതികളിൽ ഓൺലൈനായി നടത്താം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560363,64.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

0

01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതൽ ഏപ്രിൽ 30 വരെയുളള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും.


ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവ്വം ജോലിയിൽ  ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിന് അർഹത ഉണ്ടായിരിക്കില്ല.
പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടലായ www.eemployment.kerala.gov.in മുഖേനയും, വകുപ്പിന്റെ മൊബൈൽ അപ്ലിക്കേഷൻ വഴിയും നടത്താം

വ്യവസായങ്ങൾക്കെതിരേ നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

വ്യവസായങ്ങളോടും നിക്ഷേപകരോടും ശത്രുതാമനോഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യവസായികളെ ചൂഷണം ചെയ്യുന്ന അതിമോഹമുള്ള ഉദ്യോഗസ്ഥർ ജയിലിൽ പോകേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ സർക്കാർ പൂർത്തിയാക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. നിയമങ്ങളിലും ചട്ടങ്ങളിലും ഇതിന് ആവശ്യമായ ഭേദഗതി വരുത്തി. കേരളത്തിൽ വ്യവസായം തുടങ്ങുന്നതിനു യാതൊരു തടസവുമുണ്ടാകില്ലെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്.

എല്ലാ അനുമതികളും ദിവസങ്ങൾക്കകം ലഭ്യമാകും. ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. മൂന്നു വർഷംകൊണ്ട് ആവശ്യമായ ലൈസൻസ് സമ്പാദിച്ചാൽ മതി. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുണ്ടായിരിക്കുന്ന ഈ വേഗത ആർജിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കഴിയണം.


വ്യവസായികൾ നാടിനു വലിയ തോതിൽ സേവനം ചെയ്യുന്നവരാണ്. അവരെ സമീപിക്കേണ്ടതും ആ രീതിയിൽത്തന്നെയാകണം. അവരോട് ശത്രുതാഭാവം ഉണ്ടാകരുത്. അപൂർവം ചിലർക്കെങ്കിലും ഈ മനോഭാവമുണ്ടാകുന്നുവെന്നത് അതീവ നിർഭാഗ്യകരമാണ്.

അതു പൂർണമായി ഉപേക്ഷിക്കണം. വല്ലാത്ത അതിമോഹത്തിന് ഇരയാകുന്ന ചില ഉദ്യോഗസ്ഥരുണ്ട്. വലിയ നിക്ഷേപം വരുമ്പോൾ അതിന്റെ തുക കണക്കുകൂട്ടി അതിന്റെ ഭാഗമായി ഒരു തുക നിശ്ചയിച്ച് അതു വേണമെന്നു പറയാൻ മടികാണിക്കാത്ത ചിലർ കേരളത്തിലുണ്ടെന്നാണു കേൾക്കുന്നത്. അത്തരം ആളുകൾ ജയിലിൽ പോകേണ്ടിവരും.

ഇത്തരം പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങളാണ് ഏതു സർക്കാരിന്റേയും യജമാനൻമാരെന്നു കാണണം. ഈ മനോഭാവത്തോടെയാകണം കാര്യങ്ങൾ നടക്കേണ്ടത്. നേട്ടങ്ങൾക്കിടയിലും ഇത്തരം ചില പോരായ്മകൾ സംസ്ഥാനത്തു നിലനിൽക്കുന്നുണ്ട്. അതു തിരുത്താൻ കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവിൽ വന്നതോടെ മുപ്പതിനായിരത്തോളം ഉദ്യോഗസ്ഥർ ഒറ്റ വകുപ്പിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏകീകൃത വകുപ്പിനായുള്ള സ്റ്റേറ്റ് സർവീസ് സ്‌പെഷ്യൽ റൂൾസും സബോർഡിനേറ്റ് സർവീസ് റൂൾസും രൂപപ്പെടുത്തുന്നത് അവസാന ഘട്ടത്തിലാണ്. വകുപ്പിന്റെ സംഘടനാ രൂപം തയാറായിക്കഴിഞ്ഞിട്ടുണ്ട്.

ഉദ്യോഗസ്ഥ വിന്യാസം കൃത്യ നിർവഹണ കാര്യക്ഷമമാക്കാനുതകുംവിധമായിരിക്കും. മൂന്നു തട്ടിൽത്തന്നെ തീരുമാനമെടുക്കാൻ കഴിയുന്ന സംവിധാനവും വകുപ്പിൽ ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.


വകുപ്പിന്റെ ഫലപ്രദമായ പ്രവർത്തനത്തിനുവേണ്ട ഫണ്ട് സർക്കാർ ലഭ്യമാക്കും. ആറാം ധനകാര്യ കമ്മിഷൻ നിർദേശിക്കുംവിധം ഡെവലപ്‌മെന്റ് ഗ്രാന്റിലും മെയിന്റനൻസ് ഗ്രാന്റിലും ജനറൽ പർപ്പസ് ഗ്രാന്റിലുമുള്ള വർധന അംഗീകരിച്ചിട്ടുണ്ട്. ചരക്കു സേവന നികുതി നടപ്പാക്കിയതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്കു വിനോദ നികുതി ഇനത്തിൽ വന്ന നഷ്ടം സർക്കാർ നികത്തും. എല്ലാ പഞ്ചായത്തുകളിലും എൻജിനിയർമാരെ വിന്യസിക്കുകയും ഓവർസിയർ തസ്തിക സൃഷ്ടിക്കുകയും ചെയ്തു.

പുനർവിന്യാസത്തിലൂടെയോ പുതിയ തസ്തിക സൃഷ്ടിക്കുന്നതുവഴിയോ രണ്ടു തസ്തികൾ വീതം അധികമായി ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കും നൽകും. ഗ്രാമ സഭയിലെ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അയൽക്കൂട്ടങ്ങളേയും റസിഡന്റ്‌സ് അസോസിയേഷനുകളേയും താഴേത്തട്ടിലുള്ള വിവിധ സാമൂഹിക കൂട്ടായ്മകളേയും ഗ്രാമസഭകളുമായി ബന്ധപ്പെടുത്താനുള്ള സംവിധാനമൊരുക്കും.

വാർഡ് വികസന സമിതി കരുത്തുറ്റതാക്കും. ആസൂത്രണത്തിനും നിർവഹണത്തിനും സന്നദ്ധാടിസ്ഥാനത്തിലുള്ള വിദഗ്ധരുടെ പങ്കാളിത്തം ഉറപ്പാക്കണം. ഓരോ പ്രദേശത്തും ഇത്തരം കാര്യങ്ങളിൽ ക്രിയാത്മക സംഭാവന നൽകാൻ ശേഷിയുള്ളവരുടെ സഹായം സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. സർക്കാർ സേവനങ്ങൾ പൗരന്റെ അവകാശമാണെന്ന ബോധ്യം എല്ലാവരുടേയും മനസിലുണ്ടാകണം.

പൗരാവകാശ രേഖ പ്രസിദ്ധീകരിക്കണം. ഇതു നടപ്പാക്കുന്നതു സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് ഗ്രാമസഭകളിൽ സമർപ്പിക്കണം.
വികസന പ്രശ്്‌നങ്ങളെ തദ്ദേശ സ്ഥാപനങ്ങൾ വിശാലമായ കാഴ്ചപ്പാടോടെ സമീപിക്കണം. നഗരവത്കരണം, മാലിന്യ സംസ്‌കരണം, വയോജന സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങി കഴിയാവുന്നത്ര വിഷയങ്ങളിൽ പ്രാദേശിക തലത്തിൽ പരിഹാരം കണ്ടെത്തണം.

സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന വാതിൽപ്പടി സേവനം എന്ന ആശയം പൂർണ തോതിൽ പ്രാവർത്തികമാക്കുന്നതിനു വൊളന്റിയർമാരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കു വലിയ പങ്കു വഹിക്കാനുണ്ട്. പ്രാദേശിക സർക്കാരുകൾക്കു കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകി അവരുടെ ഇടപെടലുകൾ കൂടുതൽ വിപുലവും ഊർജസ്വലവുമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു.


തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകീകരണം അധികാര വികേന്ദ്രീകരണത്തിലെ സുപ്രധാന മാറ്റമാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഏകീകൃത വകുപ്പിന്റെ രൂപീകരണം ദീർഘമായ പ്രവർത്തനത്തിന്റെ അന്ത്യമല്ല, വലിയ മാറ്റങ്ങളുടെ തുടക്കമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വരും വർഷങ്ങളിൽ ഇതുമൂലം വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.എം. ഉഷ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി. മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് ചേംബർ ചെയർപേഴ്‌സൺ കെ.ജി. രാജേശ്വരി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡി. ബാലമുരളി തുടങ്ങിയവർ പങ്കെടുത്തു

വിവോ വൈ15എസ് സ്മാര്‍ട്ട്ഫോണ്‍ ഇറങ്ങി, വിലയും പ്രത്യേകതയും

വിവോ വൈ15എസ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. 5000 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുള്ള ഈ സ്മാര്‍ട്ട്ഫോണ്‍ രണ്ട് കളര്‍ ഓപ്ഷനുകളില്‍ വരുന്നു. മിസ്റ്റിക് ബ്ലൂ, വേവ് ഗ്രീന്‍ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുക. വിവോ ഇന്ത്യ ഇ-സ്റ്റോറിലും എല്ലാ പങ്കാളി റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാകും. സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ഫെബ്രുവരി 18 മുതല്‍ ആരംഭിച്ചു.

3 ജിബി റാമും 32 ജിബി സ്റ്റോറേജും സഹിതമുള്ള മീഡിയടെക് ഹീലിയോ പി 35 പ്രൊസസറാണ് വിവോ വൈ 15 എസിന് കരുത്തേകുന്നത്. ഏറ്റവും പുതിയ ഫണ്‍ടച്ച് ഒഎസ് 11.1 ആന്‍ഡ്രോയിഡ് 11 ഗോ എഡിഷനിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

5000 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുള്ളതാണ്, ഈ ഫോണ്‍. കൂടാതെ റിവേഴ്‌സ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു – സ്മാര്‍ട്ട്‌ഫോണിനെ ഒരു പവര്‍ ബാങ്കാക്കി മാറ്റാന്‍ കഴിയുന്ന ഒരു സവിശേഷതയുമുണ്ട്. അള്‍ട്ടി ടര്‍ബോ 3.0 ഡാറ്റാ കണക്ഷന്‍, സിസ്റ്റം പ്രോസസര്‍ വേഗത, പവര്‍ സേവിംഗ് പെര്‍ഫോമന്‍സ് എന്നിവ ദൈര്‍ഘ്യമേറിയ ഉപയോഗത്തിന് ശേഷവും ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്ന് കമ്പനി അറിയിച്ചു.

13എംപി പ്രൈമറി സെന്‍സറും 2എംപി സൂപ്പര്‍ മാക്രോ ക്യാമറയും സഹിതം പിന്‍ഭാഗത്ത് ഇരട്ട ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. പനോരമ, ഫെയ്സ് ബ്യൂട്ടി, ഫോട്ടോ, വീഡിയോ, ലൈവ് ഫോട്ടോ, ടൈം-ലാപ്സ്, പ്രോ മോഡ്, ഡോക്യുമെന്റുകള്‍ എന്നിവയുള്‍പ്പെടെ ദൈനംദിന ഷൂട്ടിംഗിനായി സ്മാര്‍ട്ട്ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു, ഇത് മനോഹരമായ ഫോട്ടോഗ്രാഫി അനുഭവം നല്‍കുന്നു.

വിവോ ടി1 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി

വിവോ ടി1 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. ഇന്ത്യയിലെ ബ്രാന്‍ഡിന്റെ സീരീസ് ടിയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് ഇത്. സ്റ്റാര്‍ലൈറ്റ് ബ്ലാക്ക്, റെയിന്‍ബോ ഫാന്റസി എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാകുന്ന ഇത് ഇന്ത്യയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് സ്റ്റോറിലും ഫ്‌ലിപ്കാര്‍ട്ടിലും പങ്കാളി ഓഫ്ലൈന്‍ ഔട്ട്ലെറ്റുകളിലും ഫെബ്രുവരി 14 ഉച്ചയ്ക്ക് 12 മുതല്‍ ലഭ്യമാണ്. വിവോ ടി1 5ജിയുടെ (4 ജിബി + 128 ജിബി) അടിസ്ഥാന മോഡലിന് 15,990 രൂപയും 6 ജിബി + 128 ജിബി വേരിയന്റിന് 16,990 രൂപയുമാണ് വില. 8 ജിബി + 128 ജിബി വേരിയന്റ് 19,990 രൂപയ്ക്ക് ലഭ്യമാണ്.

6.58- ഇഞ്ച് FHD + ഇന്‍-സെല്‍ ഡിസ്പ്ലേയില്‍ 120 Hz റിഫ്രഷ് റേറ്റ് 240 Hz ടച്ച് സാമ്പിള്‍ നിരക്കും വാഗ്ദാനം ചെയ്യുന്നു. 18 വാട്‌സ് ഫാസ്റ്റ് ചാര്‍ജിനുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണിനുള്ളത്. റിവേഴ്‌സ് ചാര്‍ജിംഗ് ഫീച്ചര്‍ ഉപയോഗിച്ച് ഉപകരണം ഒരു പവര്‍ ബാങ്കായും പ്രവര്‍ത്തിപ്പിക്കാം.

8ജിബി, 128 ജിബി റോം വരെ പാക്ക് ചെയ്യുന്നു, കൂടാതെ ഫണ്‍ടച്ച് ഒഎസ് 12-ല്‍ പ്രവര്‍ത്തിക്കുന്നു. 6nm ചിപ്സെറ്റുള്ള സ്നാപ്ഡ്രാഗണ്‍ 695 5ജി മൊബൈല്‍ പ്ലാറ്റ്ഫോമിലാണ് സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഗെയിമര്‍മാര്‍ക്കായി, മെച്ചപ്പെട്ട ഡാറ്റ കണക്റ്റിവിറ്റിക്കായി സ്മാര്‍ട്ട്‌ഫോണ്‍ ഒരു അള്‍ട്രാ ഗെയിം മോഡ് 2.0, മള്‍ട്ടി ടര്‍ബോ 5.0 എന്നിവ വാഗ്ദാനം ചെയ്യുന്നു.

സ്മാര്‍ട്ട്ഫോണിന്റെ മെലിഞ്ഞ ഡിസൈന്‍ – 2.5 ഡി ഫ്‌ലാറ്റ് ഫ്രെയിമോടുകൂടിയ 8.25 എംഎം – ഫോണിനെ ആകര്‍ഷകമാക്കുന്നു. സ്മാര്‍ട്ട്ഫോണില്‍ 50 എംപി പ്രൈമറി സെന്‍സറും 2 എംപി സൂപ്പര്‍ മാക്രോ ക്യാമറയും 2 എംപി ബൊക്കെ ക്യാമറയും ഉണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ മുന്‍ഗണന അനുസരിച്ച് ഫോട്ടോകള്‍ എടുക്കുന്നതിന് സൂപ്പര്‍ നൈറ്റ് മോഡ്, മള്‍ട്ടി-സ്‌റ്റൈല്‍ പോര്‍ട്രെയ്റ്റ്, റിയര്‍ ക്യാമറ ഐ ഓട്ടോഫോക്കസ് തുടങ്ങിയ ക്യാമറ ഫീച്ചറുകള്‍ ഉപയോഗിക്കാനാകും. മുന്‍വശത്ത്, സ്മാര്‍ട്ട്ഫോണില്‍ 16 എംപി സെല്‍ഫി ക്യാമറ പായ്ക്ക് ചെയ്യുന്നു, അത് അനുയോജ്യമായ സെല്‍ഫികള്‍ വാഗ്ദാനം ചെയ്യാന്‍ കഴിയും.

നാടിനെ ഞെട്ടിച്ച കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ തിങ്കളാഴ്ച

0

കല്പറ്റ: വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലക്കേസിൽ പ്രതി വിശ്വനാഥൻ കുറ്റക്കാരൻ. കല്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2018 ജൂലായ് ആറിനായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ തുമ്പൊന്നുമില്ലാതിരുന്ന കൊലപാതകക്കേസ് അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.

രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബറിൽ കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനെ (45) പോലീസ് അറസ്റ്റുചെയ്തു.

മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥൻ ദമ്പതിമാരെ അടിച്ചുകൊന്നത്. വീട്ടിൽ കയറിയ വിശ്വനാഥൻ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ശബ്ദംകേട്ടുണർന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചു. മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥൻ രക്ഷപ്പെടുകയാണുണ്ടായത്.കേസിൽ കുറ്റപത്രം സമർപ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. കേസിൽ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 45 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്.

ഒരുതുമ്പും അവശേഷിപ്പിക്കാതെയുള്ള കൊലപാതകം അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ പോലീസിന് കനത്ത വെല്ലുവിളിയായിരുന്നു. കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് സ്ഥിരീകരിക്കാനും ആദ്യഘട്ടത്തിൽ സാധിച്ചില്ല.പലതരം അഭ്യൂഹങ്ങൾക്കൊടുവിലാണ് കൊലപാതകം മോഷണശ്രമത്തിനിടെയായിരുന്നെന്നും വിശ്വനാഥനാണ് കൊല ചെയ്തതെന്നും പോലീസ് കണ്ടെത്തിയത്.

എഴുന്നൂറോളം പേരെയാണ് പോലീസ് നിരീക്ഷിച്ചത്. വിശ്വനാഥനും പട്ടികയിൽ ഉൾപ്പെട്ട ആളായിരുന്നു. അറസ്റ്റിലായ അന്നുമുതൽ വിശ്വനാഥൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

വരാപ്പുഴ പീഡനക്കേസ് പ്രതിയായിരുന്ന വിനോദിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ

0

വരാപ്പുഴ പീ‍ഡനക്കേസിൽ പ്രതിയായിരുന്ന കണ്ണൂർ പയ്യന്നൂർ ചെറുപുഴ രാമപുരത്തൊഴുവൻ വിനോദ് കുമാറിനെ മഹാരാഷ്ട്രയിൽ കൊലപ്പെടുത്തി കിണറ്റിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി.

റായ്ഗഡിലെ കാശിദിൽ ആദിവാസി കോളനിയിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഇവിടെ ഒരു റിസോർട്ടിൽ ജോലി ചെയ്തു കഴിയുകയായിരുന്നു എന്നാണ് വിവരം.

മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണു കൊലപാതകത്തിലേയ്ക്കു നയിച്ചത് എന്നു പൊലീസ് പറയുന്നു.

മൃതദേഹം സംസ്കരിച്ചു. 2011 മാർച്ചിലാണ്, കേരളത്തിൽ ഗുണ്ടാപ്പട്ടികയിൽ ആദ്യമെത്തിയ വനിത ശോഭാ ജോണിനൊപ്പം വാരാപ്പുഴ പീഡനക്കേസിൽ വിനോദ് കുമാർ പ്രതിയാകുന്നത്. കേസിൽ ശോഭാ ജോണിനെയും മുൻ ആർമി ഓഫിസർ ജയരാജൻ നായരെയും കുറ്റക്കാരനെന്നു കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചിരുന്നു. വിനോദ് കുമാർ ഉൾപ്പെടെ അഞ്ചു പേരെ വിചാരണക്കോടതി തെളിവില്ലാതിരുന്നതിനാൽ വിട്ടയച്ചു.