ഒറ്റപ്പാലം: തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ സംഘത്തിൽ നിന്നും രക്ഷപ്പെട്ട വ്യവസായി പരിക്കുകളോടെ രക്ഷപ്പെട്ടു. മലപ്പുറം വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായി വിപി മുഹമ്മദലി (72) ആണ് സംഘത്തിൽ നിന്ന് രക്ഷപ്പെട്ടത്. നിലവില്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച വൈകീട്ട ആറരയോടെയാണ് സംഭവം.കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയ്‌ക്കിടെ കൂറ്റനാട് ചെറുതുരുത്തി പാലത്തിന് സമീപത്തു നിന്നും മുഹമ്മദലി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയാണ് സംഘം ആക്രമണം നടത്തിയത്. സാമ്പത്തിക ഇടപാടിന്റെ പേരിലാണ് വ്യവസായിയെ തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം.
17 കോടി രൂപയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് സംഘം തട്ടിക്കൊണ്ടു പോകുന്ന സമയത്ത് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചു മുഹമ്മദലിയെ എത്തിച്ച ശേഷം സംഘത്തിലുള്ളവർ മദ്യപിച്ചു അബോധാസ്ഥയിലായി. പിന്നാലെ രക്ഷപ്പെട്ട മുഹമ്മദലിയെ നാട്ടുകാരാണു ആശുപത്രിയിൽ പ്രവേശിപ്പച്ചത്.സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളായാണ് തിരച്ചിൽ. തൃശൂർ റേഞ്ച് ഐജി, പാലക്കാട് ജില്ലാ പൊലീസ് മേധാവി എന്നിവരാണ് അന്വേഷണത്തിൽ മേൽനോട്ടം വഹിച്ചിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.






