spot_img
Thursday, June 25, 2026
Home Blog Page 128

പ്രവാസി പരാതി പരിഹാര സമിതി യോഗം

0

കോഴിക്കോട് :ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം സെപ്റ്റംബര്‍ 22ന് വൈകിട്ട് നാലിന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും. യോഗത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ 21ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഇ-മെയില്‍ ആയോ നല്‍കണം. പരാതികള്‍ കണ്‍വീനര്‍, ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി ആന്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പിഒ, കോഴിക്കോട് -673020 എന്ന വിലാസത്തില്‍ നല്‍കണം. ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഇ-മെയില്‍: jdlsgdkzd@gmail.com. ഫോണ്‍: 0495 2371799, 2371916.

വാഹനാപകടം :സിറാജ് സബ് എഡിറ്റർ ജാഫർ റഹിം നിര്യാതനായി

0

അതേസമയം മൂന്നുദിവസം മുമ്പ് കാറിടിച്ച് മാതൃഭൂമി ജീവനക്കാരൻ മരണപ്പെട്ടിരുന്നു.

കോഴിക്കോട്: സിറാജ് സബ് എഡിറ്റർ ജാഫർ അബ്‌ദുർറഹീം (33) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്.

കോഴിക്കോട് – വയനാട് ദേശീയ പാതയിൽ ശനിയാഴ്ച പുലർച്ചെ 12.50നായിരുന്നു അപകടം. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തും സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് മെഡിക്കൽ കോളജിൽ എത്തിച്ചു. അവിടെ നിന്ന് ഞായറാഴ്ച പുലർച്ചെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സിറാജ് മലപ്പുറം, കണ്ണൂർ, കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ റിപ്പോർട്ടറായി സേവനമനുഷ്‌ടിച്ച ജാഫർ അടുത്തിടെയാണ് കോഴിക്കോട്ടെ സെൻട്രൽ ഡെസ്‌കിലേക്ക് മാറിയത്.

പുതിയ പുരയിൽ അബ്‌ദു റഹീം – ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.

ഒ.ടി. പ്രശാന്ത്

അതേസമയം മൂന്നുദിവസം മുമ്പ് അമിതവേഗതയിൽ വന്ന കാർ പിറകിൽ നിന്നിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ മാതൃഭൂമി ജീവനക്കാരൻ മരിച്ചു. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോകമ്പോസിങ് വിഭാഗം ജീവനക്കാരനായ, കോവൂർ എടവലത്ത് പറമ്പ് സുകൃതത്തിൽ ഒ.ടി. പ്രശാന്താണ് (42) മരിച്ചത്. ചേവായൂർ പ്രസന്റേഷൻ സ്കൂളിന് സമീപത്തുവച്ചായിരുന്നു അപകടം. കാർഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: സുഹാസിനി (ചെമ്മണ്ണൂർ ഗോൾഡ്‌). മകൾ: മീനാക്ഷി (വിദ്യാർഥി). അച്ഛൻ: വിജയൻ നായർ. അമ്മ: ജയന്തി.

വിന്റേജ് സുന്ദരിമാർ സൂക്ഷിക്കുക, ഗൂഗിൾ ജെമിനി പണി തരും ; മുന്നറിയിപ്പ്

0

എ ഐ യുടെ വളർച്ചയോടെ ഒരു ഫോട്ടോ നൽകിയാൽ അതിനെ ഏത് രൂപത്തിലേക്കും മാറ്റിയെടുക്കാൻ ഇപ്പോൾ അധികം സമയം ഒന്നും വേണ്ട. ഇങ്ങനെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ചില ട്രെൻഡുകൾ എത്തുകയും നമ്മളെല്ലാം അതിന് പിന്നാലെ പോകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത് ഗൂഗിൾ ജെമിനിയുടെ ബനാന എ ഐ സാരി ട്രെൻഡാണ്. ട്രെൻഡ് എത്തിയപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ വിന്റേജ് സുന്ദരിമാരുടെ തിക്കും തിരക്കുമാണ്. സുന്ദരിമാർ മാത്രമല്ല സുന്ദരന്മാരും ട്രെന്റിന് ഒപ്പമുണ്ട്.ജെമിനി ആപ്പ് ഉപയോഗിച്ചാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്. ഒരു ഫോട്ടോയും പ്രോംപ്റ്റും നൽകിയാൽ വിന്റേജ് ലുക്ക്, പരമ്പരാഗത ബ്രൈഡൽ ലുക്ക്, ബോളിവുഡ് സ്റ്റൈൽ അങ്ങനെ ഏത് സ്റ്റൈൽ വേണമെങ്കിലും നിർമ്മിച്ച് തരും.

എന്നാൽ ഫോട്ടോസ് ഒക്കെ കണ്ടും, പോസ്റ്റ് ചെയ്തും സന്തോഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസും സൈബർ വിദഗ്ധരും എത്തിയിട്ടുണ്ട്. ഉപയോക്താക്കൾ അവരുടെ സ്വകാര്യത, ഐഡന്റിറ്റി എന്നിവ സംരക്ഷിക്കുന്നതിനും , ഡിജിറ്റൽ എക്സ്പോഷർ തടയുന്നതിനും വ്യക്തിഗത ഫോട്ടോകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും, ഉപയോക്താക്കൾ അവരുടെ ബയോമെട്രിക്ക് ഡാറ്റ നൽകുന്നതിനാൽ സുരക്ഷ പ്രശ്ങ്ങൾ ഉണ്ടായേക്കാമെന്നും വിദഗ്ധർ പറയുന്നു.ബനാന ട്രെൻഡിൽ സുരക്ഷാ വീഴ്ച ഉണ്ടെന്നും , ചിത്രവും പ്രോംപ്റ്റും നൽകിയപ്പോൾ തിരികെ ലഭിച്ച ചിത്രം കണ്ട് ഞെട്ടിയെന്നും ചൂണ്ടിക്കാട്ടി ഝലക്ഭവാനി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയും ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുമുണ്ട്. താൻ നൽകിയ ചിത്രത്തിൽ മറുക് ഉണ്ടായിരുന്നില്ലെന്നും , തന്റെ ശരീരത്തിലുള്ള മറുക് ജെമിനി എങ്ങനെ അറിഞ്ഞെന്നുമുള്ള യുവതിയുടെ ചോദ്യം വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.

വീഡിയോ പോസ്റ്റ് ചെയ്‌തതിന്‌ പിന്നാലെ വലിയ പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. പലർക്കും ഇതേ അനുഭവം ഉണ്ടായെന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്ക്ക് അടിയിൽ പ്രത്യക്ഷപെട്ടു.എന്നാൽ ഒരു ഗൂഗിൾ പ്രോഡക്റ്റായ ജെമിനി നമ്മൾ നൽകുന്ന ഫോട്ടോയ്‌ക്കൊപ്പം മുൻപ് നമ്മൾ നൽകിയിട്ടുള്ള എല്ലാ ചിത്രങ്ങളും അനലൈസ് ചെയ്തായിരിക്കും ചിത്രങ്ങൾ നിർമ്മിച്ച് നൽകുന്നതെന്നാണ് ചിലർ പറയുന്നത്. ഇന്റർനെറ്റിൽ നിന്നുള്ള ചിത്രങ്ങൾ എഐ ടൂളുകൾ വിശകലനം ചെയ്യുമെന്നും അത് എഐ ചിത്രങ്ങൾ സൃഷ്ടിക്കാനായി ഉപയോഗിക്കുമെന്നുമുള്ള അഭിപ്രായങ്ങളും ഇതിനോടൊപ്പം വരുന്നുണ്ട്. നമ്മുടെ അനുവാദമില്ലാതെ ചിത്രങ്ങൾ എങ്ങനെ അവർ അനലൈസ് ചെയ്യുന്നു എന്ന ചോദ്യങ്ങളും ഇതിനോടപ്പം തന്നെ ഉയർന്ന വരുന്നുണ്ട്. ഏതായാലും ചിത്രങ്ങൾ നൽകുമ്പോൾ നമ്മൾ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ

0

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. ലോക നേതാക്കൾ മോദി ആശംസ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ച് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ ആശംസ നേര്‍ന്നു. യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ പ്രശംസിച്ചു. റിട്ടയർമെന്റ് ചർച്ചകൾ മറികടന്ന് പാർട്ടിയിലും സർക്കാരിലും പൂർവാധികം ശക്തിയോടെയാണ് മോദി 75 വയസ് പൂർത്തിയാക്കുന്നത്. നിർണായക സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ മോദിയല്ലാതെ മറ്റൊരു നേതാവിനെയും പകരം വയ്ക്കാൻ ബിജെപിക്കില്ല.

ഗുജറാത്ത് മെഹ്സാന ജില്ലയിലെ വടനഗറിൽ 1950 സപ്തംബർ 17 ന് തുടങ്ങിയ നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ ജീവിതയാത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ മായ്ക്കാനാകാത്ത ഏടാവുകയാണ്. പതിനേഴാം വയസിൽ വീട് വിട്ട് ആർഎസ്എസിലൂടെ തുടങ്ങിയ പൊതുപ്രവർത്തനം, 1987 ൽ മുപ്പത്തിയേഴാം വയസിൽ ഗുജറാത്ത് ബിജെപി ജന സെക്രട്ടറി, 2001ൽ ഗുജറാത്ത് മുഖ്യമന്ത്രി, ഗുജറാത്ത് കലാപത്തിന് ശേഷമുള്ള വിവാദങ്ങൾ നേരിട്ട് 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി. പടിപടിയായി ഉയർന്ന് നരേന്ദ്ര മോദി ഇന്ന് ലോകത്തെ കരുത്തരായ നേതാക്കളിൽ ഒരാളായി മാറിയിരിക്കുകയാണ്.

പ്രൊഫഷണൽ ഗാനമേള ട്രൂപ്പ്’ ഒരുക്കാൻ KSRTC; ജീവനക്കാരുടെ എൻട്രികൾ ക്ഷണിച്ചു

0

പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് തുടങ്ങാൻ ഒരുങ്ങി കെഎസ്ആർടിസി. ഇതിനായി ജീവനക്കാരുടെ എൻട്രികൾ ക്ഷണിച്ചുകൊണ്ട് നോട്ടീസ് ഇറക്കി. ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തി കൊണ്ടാണ് ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. ഗാനമേളയ്ക്കാവശ്യമായി വരുന്ന പാട്ടിലും വിവിധ സംഗീതഉപകരണങ്ങളിലും പ്രാഗൽഭ്യം ഉള്ളവർക്ക് ട്രൂപ്പിന്റെ ഭാഗമാകാം.

എൻട്രികൾ അയക്കുന്നവരുടെ വീഡിയോ മൂന്നു മിനുറ്റിൽ കുറയാത്തതും 5 മിനുറ്റിൽകവിയാത്തതുമായിരിക്കണം. വീഡിയോയുടെ തുടക്കത്തിൽ തന്നെ പേരും, തസ്തികയും, കുടുംബാംഗമാണെങ്കിൽ പേരും ബന്ധവും, ജോലിചെയ്യുന്ന യൂണിറ്റും, മൊബൈൽ നമ്പറും മാത്രം ഉൾപ്പെടുത്തി സ്വയം പരിചയപ്പെടുത്തിയിരിക്കണമെന്നും നിർദേശമുണ്ട്. 25-05-2025 ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് മുൻപായി ചെയർമാൻ &മാനേജിങ് ഡയറക്ടറുടെ കാര്യാലയത്തിൽ ksrtcexpo@gm mail.com എന്ന മെയിലിലേക്കോ 9497001474 എന്ന വാട്സ് ആപ്പ് നമ്പറിലേക്കോ വീഡിയോ അയക്കാമെന്നാണ് നിദേശം.

മാപ്പിടുമ്പോൾ ഓണവട്ടെ ഓഡിയോനാവിഗേഷൻ :മോട്ടോർ വാഹന വകുപ്പ് നൽകുന്ന നിർദ്ദേശം

0

മാപ്പിടുമ്പോൾ ഓണവട്ടെ ഓഡിയോനാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഓഡിയോ പ്രവർത്തനക്ഷമമാക്കുന്നത് യാത്രകൾ കൂടുതൽ സുരക്ഷിതമാക്കും. സ്‌ക്രീനിൽ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകൾ, ട്രാഫിക് അലേർട്ടുകൾ എന്നിവ പോലുള്ള നിർണായക വിവരങ്ങൾ ലഭ്യമാകുന്നതിനാൽ ഡ്രൈവിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വോയ്‌സ് നാവിഗേഷൻ അനുവദിക്കുന്നു.സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വേഗതയേറിയ വഴികൾക്കായുള്ള നിർദ്ദേശങ്ങളും നിങ്ങൾക്ക് സമയബന്ധിതമായി ലഭിക്കുന്നു,

ഇത് കൂടുതൽ കാര്യക്ഷമമായി നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്നു.ശരിയായി മൗണ്ട് ചെയ്യാത്ത ഡിവൈസുകളിലെ മാപ്പ് നിരന്തരം പരിശോധിക്കുന്നതിന് നിങ്ങളുടെ കൈകൾ പലപ്പോഴും സ്റ്റിയറിംഗ് വീലിൽ നിന്ന് എടുക്കേണ്ടി വരുന്നു. നാവിഗേഷൻ ആപിലെ ഓഡിയോ സന്ദേശങ്ങളെ ആശ്രയിക്കുന്നത് വഴി ഇത് കുറക്കാൻ സാധ്യമാണ്. നാവിഗേഷൻ ഡിവൈസുകൾ റോഡിലെ കാഴ്ചകൾ മറയാതെയും ശ്രദ്ധമാറാതെയും വീക്ഷിക്കാവുന്ന തരത്തിൽ തന്നെ മൗണ്ട് ചെയ്യുക.അപരിചിതമായതോ സങ്കീർണ്ണമായതോ ആയ റോഡ് നെറ്റ്‌വർക്കുകളിൽ, ശരിയായ തിരിവുകൾ നടത്തുന്നതിന് ശബ്ദ്ധ സന്ദേശങ്ങളായി ദിശകളും ലെയ്ൻ മാർഗ്ഗനിർദ്ദേശവും ലഭ്യമാക്കുന്നത് ശ്രദ്ധയോടെ വഴി തെറ്റാതെ വാഹനം ഓടിക്കുന്നതിനു വളരെ സഹായകമാണ്. #mvdkerala #GoogleMaps

Gold Rate Today: സ്വർണ്ണവില സർവ്വകാല റെക്കോർഡ്

0

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി. ഗ്രാമിന് ഇന്ന് 80 രൂപ വർദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82080 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. 18,14,9 കാരറ്റുകൾക്കും അനുപാതികമായ വില വർധന ഉണ്ടായിട്ടുണ്ട്. വെള്ളി വില വർദ്ധനവും തുടരുകയാണ്. 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില. 24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 20 ലക്ഷം രൂപയിൽ മുകളിലാണ്. സംസ്ഥാനത്ത് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 90000 രൂപയ്ക്ക് അടുത്ത് നൽകേണ്ടിവരും.

ശനിയാഴ്ച മുതൽ നേരിയ തോതിൽ കുറഞ്ഞ സ്വർണ്ണ വിലയാണ് ഇന്ന് വീണ്ടും കൂടി സർവ്വകാല റെക്കോർഡിൽ എത്തിയത്. വില വർധന കേരളത്തിലെ വിവാഹ വിപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില ഉയർന്നത് വാങ്ങൽ കുറച്ചതായാണ് റിപ്പോർട്ട്. ദീപാവലിയോട് സ്വർണ്ണവില ഗ്രാമിന് പതിനായിരത്തിൽ എത്തും എന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നാൽ ദീപവലിയോടെ സ്വർണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് സൂചനകൾ. അന്താരാഷ്ട്ര സ്വർണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറുകയാണ്.

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ

0

ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. വിവാദ വ്യവസ്ഥകളിൽ ചിലത് സ്റ്റേ ചെയ്തുകൊണ്ടാണ് നിര്‍ണായക വിധി പറഞ്ഞത്. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. അഞ്ചുവര്‍ഷം ഇസ്ലാം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകുവെന്ന നിയമത്തിലെ വ്യവസ്ഥ ഉള്‍പ്പെടെയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തു. വഖഫ് സമിതികളിൽ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ എണ്ണവും നിജപ്പെടുത്തി. ബോര്‍ഡുകളിൽ മൂന്നിൽ കൂടുതൽ അമുസ്ലിങ്ങള്‍ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണം എന്ന വ്യവസ്ഥയ്ക്ക് സ്റ്റേയില്ല. വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിയമത്തിലെ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ മേയ് 22 നാണ് നിയമത്തിന്‍റെ ഭരണഘടനസാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. പുതിയനിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നിട് പരിഗണിക്കും.

വിധി വലിയ ആശ്വാസമെന്ന് ലീഗ് സുപ്രീം കോടതി വിധി വലിയ ആശ്വാസമാണെന്ന് മുസ്ലീം ലീഗിന്‍റെ രാജ്യസഭാ എംപി അഡ്വ. ഹാരീസ് ബീരാൻ പറഞ്ഞു. അഞ്ച് വർഷം എന്ന വ്യവസ്ഥ സ്റ്റേ ചെയ്തത് സ്വാഗതാർഹമാണ്. ഇതോടെ നിയമത്തിന്‍റെ നിലനിൽപ്പ് ഇല്ലാതെയായി.തർക്കം വരുമ്പോൾ ഭൂമി വഖഫ് അല്ലാതെയാകുമെന്ന വ്യവസ്ഥ മാറ്റിയത് പ്രധാനപ്പെട്ട കാര്യമാണ്. പുതിയ നിയമവും മുനമ്പവുമായി തമ്മിൽ ഒരു ബന്ധവുമില്ല. അത് കേന്ദ്ര മന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും ഹാരീസ് ബീരാൻ പറഞ്ഞു.

ബാങ്ക് അ‌ക്കൗണ്ട് മറ്റൊരാൾക്ക് പണമിടപാട് നടത്താൻ വാടകയ്ക്ക് നൽകരുത്:പോലീസ് നൽകുന്ന മുന്നറിയിപ്പ്

0

ബാങ്ക് അ‌ക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂൾ അക്കൗണ്ട് തട്ടിപ്പ് ) രീതി വ്യാപകം. അ‌ക്കൗണ്ട് വാടകക്ക് നൽകുകയാണെങ്കിൽ ട്രേഡിങ് നടത്തി വലിയ തുക സമ്പാദിക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ നൽകിയും, മറ്റുള്ളവരുടെ അക്കൌണ്ടും ഫോൺ നമ്പറുകളും കൈവശപ്പെടുത്തിയുമാണ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നത്. തട്ടിപ്പുസംഘം മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ. സാമൂഹികമാധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതും വ്യാപകമാണ്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് തട്ടിപ്പുസംഘത്തിൻ്റെ മറ്റൊരു രീതി.

അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത്‌ എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകുകയെന്നതാണ് ജോലി. ഉയർന്ന കമ്മീഷനാണ് തട്ടിപ്പുകാർ വാഗ്‌ദാനം ചെയ്യുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാൻമാരല്ലാത്ത യുവതീയുവാക്കൾ തങ്ങൾ അറിയാതെ തന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു. ഇത്തരം സൈബർ തട്ടിപ്പുസംഘത്തിൻ്റെ വലയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തേണ്ടതുണ്ട്. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ നിങ്ങളുടെ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ വിവരം 1930 ൽ അറിയിക്കുകയും സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് അറിയിച്ചു. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.#keralapolice

വാഹന കീകൾ കുട്ടികൾക്ക് കൈമാറുന്നതിന് മുമ്പ് ചിന്തിക്കുക!

0


ഡ്രൈവിംഗ് കുട്ടികളുടെ കളിയല്ല. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാഹനമോടിക്കാൻ നിയമപരമായി അനുമതിയില്ല. അവരെ റോഡിൽ ഇറക്കുന്നത് ജീവൻ നഷ്ടപ്പെടാൻ കാരണമാകാം. അവരുടെതും മറ്റുള്ളവരുടേയും.

18 വയസ്സ് തികയാത്ത കുട്ടികളെ കൊണ്ട് വാഹനമോടിപ്പിക്കുന്ന രക്ഷിതാക്കൾ സാധാരണയായി പറയാറുള്ള ചില മറുപടികൾ ഇങ്ങനെയാണ്.

– വീട്ടുകാർ അറിയാതെ എടുത്തു പോകുന്നതാണ്

തീരെ അനുസരണ ഇല്ലാതെ പോകുന്നതാണ്.

കടയിലേക്ക് മാത്രമേ വണ്ടി എടുത്ത് പോവാറുള്ളൂ

അവൻ്റെ ചേട്ടനോ അച്ഛനോ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഓടിക്കാറുള്ളു.

അപ്പുറത്തെ വീട്ടിലെ പയ്യൻ വണ്ടി ഓടിക്കുന്നുണ്ട് അതുകണ്ടിട്ടാണ്.

മെയിൻ റോഡിലേക്കൊന്നും പോകാറില്ല.

ഇങ്ങനെ എന്തൊക്കെ കാരണങ്ങൾ പറയാനുണ്ടായാലും മക്കൾ നമ്മുടേതാണെന്ന ബോധവും അവർ ഉണ്ടാക്കുന്ന അപകടങ്ങൾമൂലം ഉണ്ടാകുന്ന ദു:ഖവും സാമ്പത്തിക ബാധ്യതകളും ജീവിതകാലം മുഴുവൻ നമ്മേ വേട്ടയാടാൻ ഇടയാക്കുമെന്ന് അറിയുക.

മോട്ടോവാഹന നിയമം സെക്ഷൻ 199 Aപ്രകാരം താഴെ പറയും പ്രകാരം ശിക്ഷ ലഭിക്കുന്നതാണ്.

1. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനുള്ള 10000 രൂപ പിഴ കൂടാതെ

2.  രക്ഷിതാവിനോ ഉടമക്കോ 25000 രൂപ പിഴ.

3. രക്ഷിതാവിനോ, വാഹന ഉടമയ്ക്കോ ഒരു വർഷം തടവ് ശിക്ഷ.

4. വാഹനത്തിൻ്റെ റെജിസ്ട്രേഷൻ ഒരു വർഷത്തേക്ക്  റദ്ദാക്കൽ.

5. വാഹനമോടിച്ച പ്രായമാവാത്ത കുട്ടിക്ക് 25 വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലേണേർസ് /ഡ്രൈവിംഗ് ലൈസൻസ് അപേക്ഷിക്കുന്നതിന്  വിലക്ക്.

6. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികൾ

കുട്ടികളെ സുരക്ഷിത ബോധമുള്ളവരായി വളർത്താം.
വാഹനത്തിൻ്റെ താക്കോലുകൾ അവർക്ക് ലഭ്യമാകാത്ത തരത്തിൽ സൂക്ഷിക്കാം.


ഉത്തരവാദിത്വം കാണിക്കുക. നിയമം പാലിക്കുക. ജീവൻ രക്ഷിക്കുക.  ലൈസൻസ് ഇല്ലെങ്കിൽ ഡ്രൈവിംഗ് ഇല്ല!
#NoKeysForKids #nokeyforkids #mvdkerala