spot_img
Monday, June 22, 2026
Home Blog Page 103

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

0

ചെന്നൈ∙ ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. കരൾ രോഗ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ചെന്നൈയിലാണ് അന്ത്യം. ‘തുള്ളുവതോ ഇളമൈ’ കൂടാതെ ‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവാന സോലൈ’, ‘ജംക്​ഷൻ’, ‘സിങ്കാര ചെന്നൈ’, ‘പൊൻ മേഘലൈ’, ‘തുപ്പാക്കി’, ‘അൻജാൻ’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയ് അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ ‘കൈ എത്തും ദൂരത്തി’ൽ കിഷോർ എന്ന കഥാപാത്രമായി അഭിനയ് മലയാള സിനിമയിലും എത്തിയിരുന്നു.

പ്രശസ്തമായ നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ പുരസ്കാരം നേടിയ ഉത്തരായനം അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മലയാളി നടി രാധാമണിയുടെ മകനാണ്.അസുഖത്തെ തുടർന്ന് അവസാന കാലത്ത് നടന്റെ സാമ്പത്തിക നില പാടെ തകർന്നിരുന്നു. ആദ്യ ചിത്രത്തിലെ സഹതാരമായ ധനുഷ് ഉൾപ്പെടെ നിരവധി പേർ അഭിനയ് കിങ്ങിന് സഹായവുമായി എത്തിയിരുന്നു.2014ൽ റിലീസ് ചെയ്ത ‘വല്ലവനക്കും പുല്ലും ആയുധം’ എന്ന സിനിമയിലാണ് അഭിനയ് കിങ്ങർ അവസാനം പ്രത്യക്ഷപ്പെട്ടത്. അഭിനയത്തിനു പുറമെ ഡബ്ബിങിലും കഴിവു തെളിയിച്ചിട്ടുണ്ട്. ‘തുപ്പാക്കി’യിൽ വിദ്യുത് ജമാലിനും ‘പയ്യ’യിൽ മിലിന്ദ് സോമനും ‘കാക്ക മുട്ടൈ’യിൽ ബാബു ആന്റണിക്കും ശബ്ദം നല്‍കിയിട്ടുണ്ട്. മാതാവ് രാധാമണി 2019ൽ കാൻസർ രോഗത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. കുടുംബാംഗങ്ങൾ ആരുമില്ലാത്തതിനാൽ നടന്റെ അന്ത്യകർമങ്ങൾക്ക് നിർവഹിക്കാനുള്ള നടപടികൾ തമിഴ് അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തിൽ‌ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; ഉച്ചക്ക് തെരഞ്ഞെടുപ്പ് കമീഷണറുടെ വാർത്താസമ്മേളനം

0

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. തിരുവനന്തപുരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലാണ് വാർത്താസമ്മേളനം. തീയതി പ്രഖ്യാപിച്ചാൽ ഇന്നുമുതൽ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരും.കഴിഞ്ഞ തവണ കോവിഡ് കാലമായിട്ടു കൂടി നവംബർ ആറിന് പ്രഖ്യാപനം നടന്നിരുന്നു. ഡിസംബർ എട്ട്, 10, 14 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്. 16ന് ഫലപ്രഖ്യാപനവും 21ന് പുതിയ ഭരണസമിതി നിലവിൽ വരുകയും ചെയ്തു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിഞ്ഞയാഴ്ച രണ്ടുദിവസം അനുവദിച്ചിരുന്നു. പ്രഖ്യാപനത്തിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 21നകം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം.മുന്‍കാലങ്ങളില്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനായിരുന്നു തദ്ദേശ സ്ഥാപന ഭരണസമിതികള്‍ അധികാരത്തില്‍ എത്തിയിരുന്നത്. പിന്നീടത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിലേക്ക് നീണ്ടു. കോവിഡ് കാലത്താണ് ഡിസംബര്‍ 21ലേക്ക് നീട്ടിയത്. സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,580 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഒടുവിൽ ആ കൈകൾ ഉയർന്നു, ബിഗ് ബോസ് 7 ടൈറ്റിൽ വിന്നറാര്?, പ്രഖ്യാപിച്ച് മോഹൻലാൽ

0

ഏറെ നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സീസണായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ സെവൻ. ഒരൊറ്റ മത്സരാര്‍ഥി രാജാവോ റാണിയോ ആകാത്ത സീസണായിരുന്നു ഇത്തവണത്തേത്. എന്നാല്‍ ഏറ്റവും ഒടുവിലത്തെ എപ്പിസോഡുകളില്‍ കപ്പ് ആര് ഉയര്‍ത്തും എന്ന ചോദ്യത്തിന് ഉത്തരം രണ്ട് പേരുകളിലേക്ക് ഒതുങ്ങി. അനുമോളും അനീഷും. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതുപോലെ ബിഗ് ബോസ് വിന്നറെ മോഹൻലാല്‍ പ്രഖ്യാപിച്ചു. അനുമോളാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ വിജയി. അനീഷ് റണ്ണറപ്പായി.

ഇത്തവണത്തെ ടോപ് ഫൈവില്‍ ഒരേയൊരു വനിതാ മത്സരാര്‍ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ- അനുമോള്‍. ഒടുവില്‍ അനുമോള്‍ തന്നെ വിന്നറാകുകയും ചെയ്‍തു എന്നതാണ് ഇത്തവണത്തെ സീസണിന്റെ പ്രധാന പ്രത്യേകത. ഇത് രണ്ടാം തവണയാണ് ബിഗ് ബോസ് മലയാളത്തിന് ഒരു വനിതാ വിജയി ഉണ്ടാകുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ദില്‍ഷാ പ്രസന്നനനായിരുന്നു വിജയി.അനുമോള്‍, അനീഷ്, ഷാനവാസ്, നെവിൻ, അക്ബര്‍ എന്നിവരായിരുന്നു ഇത്തവണത്തെ ഫൈനല്‍ ടോപ് ഫൈവില്‍ എത്തിയത്. ഇവരില്‍ അക്ബറായിരുന്നു ആദ്യം പുറത്തായത്. തുടര്‍ന്ന് യഥാക്രമം നെവിൻ, ഷാനവാസ്, എന്നിവരും പുറത്തായി. പിന്നീട് ബാക്കിയായ അനീഷിനെയും അനുമോളെയും ബിഗ് ബോസ് വീട്ടിലെത്തി മോഹൻലാല്‍ ഗ്രാൻഡ് ഫിനാലെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. ഒടുവില്‍ വോട്ടുകള്‍ മാറിമറിഞ്ഞ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മോഹൻലാല്‍ അനുമോളുടെ കയ്യ് പിടിച്ച് ഉയര്‍ത്തുകയായിരുന്നു. ബിഗ് ബോസിന് വീണ്ടും ഒരു വനിതാ വിജയി.

വര്‍ണാഭമായ ചടങ്ങില്‍ മോഹൻലാല്‍ തന്നെ ബിഗ് ബോസ് ട്രോഫി അനുമോള്‍ക്ക് സമ്മാനിച്ചു. 50 ലക്ഷം രൂപയാണ് സമ്മാനത്തുക. കോമണര്‍ റണ്ണറപ്പായി എന്ന ഒരു പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്. മൈജി കോണ്‍ടെസ്റ്റില്‍ വിജയിയായാണ് അനീഷി ടി എ ബിഗ് ബോസില്‍ കോമണറായി മത്സരിക്കാൻ യോഗ്യത നേടിയിരുന്നത്

പിടിച്ചുപറി; സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ

0

കോഴിക്കോട്: ഗംഗ തിയറ്ററിനു സമീപത്തുനിന്ന് മൊബൈല്‍ ഫോണും പണവും തട്ടിപ്പറിച്ചുകൊണ്ടുപോയ കേസിലെ മൂന്നു പ്രതികൾ പിടിയിൽ. ചെമ്മാട് സ്വദേശി ചുള്ളാട്ട് പറമ്പിൽ വീട്ടിൽ ബാബുരാജ് (38), കല്ലായി സ്വദേശി അച്ചത്തോപ്പ് പരമ്പിൽ ഷാജഹാൻ എന്ന ഹൈവെ ഷാജഹാൻ (44), ബാലുശ്ശേരി തിരുത്തിയാട് സ്വദേശി നാളിയേരികുഴി വീട്ടിൽ റിയ വിജയൻ (42) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം രാവിലെ കുറ്റ്യാടി സ്വദേശിയായ ശരത്ത് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ ബസിറങ്ങിയ ശേഷം ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ പ്രതികൾ ബലമായി പിടിച്ചുവെക്കുകയും, ഭീഷണിപ്പെടുത്തി കീശയിൽനിന്ന് പണവും 26,000 രൂപ വിലവരുന്ന മൊബൈൽ ഫോണും പിടിച്ചുപറിച്ച് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് യുവാവിന്റെ പരാതിയില്‍ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു

പൊലീസ് ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സനീഷ്, നിധിൻ, എ.എസ്.ഐ ജിജി നാരായണൻ, എസ്.സി.പി.ഒ വിപിൻ ചന്ദ്രൻ, സി.പി.ഒമാരായ നിമേഷ്, അമൃത എന്നിവർ ചേർന്ന് പ്രതിയെ ഗംഗ തിയറ്ററിന് സമീപംവെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികൾക്ക് പിടിച്ചുപറിക്കും മോഷണത്തിനും പൊതുസ്ഥലത്ത് കലഹിച്ചതിനും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബിഗ് ബോസ് സീസൺ 7: ആരായിരിക്കും കിരീടം ചൂടുക

0

ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് സീസൺ 7ന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം.ഇന്നലെ നൂറ പുറത്തായതോടെ ‘ഫൈനൽ ഫൈവ്’ ആയി അനീഷ്, അനുമോൾ, ഷാനവാസ്, അക്ബർ, നെവിൻ എന്നിവർ മത്സരരംഗത്ത് തുടരുകയാണ്.ആരായിരിക്കും കിരീടം ചൂടുക എന്നറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.മുൻ വിന്നർ അഖിൽ മാരാർ പറഞ്ഞത് പോലെ, “അവസാന അഞ്ചുപേരും വിന്നറാകാനുള്ള യോഗ്യതയുള്ളവരാണ്.വോട്ടിന്റെ ചെറിയ വ്യത്യാസമായിരിക്കും വിജയിയെ നിർണയിക്കുക. ഈ ഘട്ടത്തിൽ ഒരു പേരും പറയുന്നത് പിആർ ടീമുകൾക്ക് പ്രയോജനമാകും, അതിനാൽ ഞാൻ വിന്നറെ മനസ്സിൽ സൂക്ഷിക്കുന്നു.”വീട്ടിൽ നിന്ന് പുറത്തായ നൂറയും വിജയിയെ കുറിച്ച് അഭിപ്രായപ്പെട്ടു. ആദ്യം അനീഷ്, ഷാനവാസ്, നെവിൻ തുടങ്ങിയവരുടെ പേരുകൾ പറഞ്ഞെങ്കിലും അവസാനം അനുമോളിനെയാണ് നൂറ തിരഞ്ഞെടുത്തത്.“ആദില പോയതിനു ശേഷമാണ് ഞാൻ ഡൗൺ ആയത്. അനുമോൾ കപ്പ് എടുത്തോട്ടെ എന്ന് വിചാരിച്ചു. അനുമോൾ പറയുന്ന കാര്യങ്ങളിൽ പലതും യോജിക്കാൻ പറ്റില്ലെങ്കിലും അവൾക്ക് സ്വന്തമായൊരു കരുത്തുണ്ട്.വീട്ടിലെ മികച്ച ഗെയിമർ അനീഷ് ആണ്. നെവിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് അവൻ തന്നെ പറയും. കണ്ണടച്ച് വിശ്വസിക്കാൻ പറ്റിയത് അനീഷേട്ടനെയാണ്,” നൂറ പറഞ്ഞു.നിങ്ങൾക്കും കമൻ്റ് ചെയ്യാം

വിര്‍ച്വല്‍ അറസ്റ്റ് : മുതിര്‍ന്ന പൗരനില്‍ നിന്ന് തട്ടിയെടുത്ത ഒരു കോടി ആറ് ലക്ഷം രൂപ തിരികെ പിടിച്ചു പോലീസ്

0

എറണാകുളം സ്വദേശിയും മുതിര്‍ന്ന പൗരനുമായ ഡോക്ടറെ വിര്‍ച്വല്‍ അറസ്റ്റ് നടത്തി തട്ടിയെടുത്ത ഒരു കോടി 30 ലക്ഷം രൂപയില്‍ ഒരു കോടി ആറ് ലക്ഷം രൂപ തിരിക പിടിച്ച് പൊലീസ് സൈബര്‍ വിഭാഗം. മൊബൈല്‍ നമ്പര്‍ കുറ്റകൃത്യത്തിനായി ഉപയോഗി ച്ചിട്ടുണ്ടെന്നും സിബിഎെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമുള്ള വ്യാജേന തട്ടിപ്പുസംഘം ബന്ധപ്പെടുകയും തുടര്‍ന്ന് വീഡിയോ കോളില്‍ വന്നു വിര്‍ച്വല്‍ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച് 48 മണിക്കൂറോളം അദ്ദേഹത്തെ തടഞ്ഞ് വെയ്ക്കുകയും ചെയ്തു. തടഞ്ഞ് വെച്ച സമയത്ത് തന്നെ ഡോക്ടറെക്കൊണ്ട് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി മാറ്റുകയും ചെയ്തു. തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടന്‍ 1930 ല്‍ പരാതിപ്പെട്ടു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നഷ്ടമായ തുകയില്‍ ഒരു കോടി ആറ് ലക്ഷം രൂപ തിരികെ പിടിക്കാനായി. മുതിര്‍ന്ന പൗരډാരെ കേന്ദ്രീകരിച്ചാണ് നിലവില്‍ സംസ്ഥാനത്ത് ഏറ്റുവം കൂടുതല്‍ സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നത്. വിര്‍ച്വല്‍ അറസ്റ്റ് എന്നത് നിയമപരമല്ല എന്ന വിവരം പൊതു സമൂഹം മനസ്സിലാക്കേണ്ടതാണ്.ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടുക. ഗോള്‍ഡണ്‍ അവറില്‍ തന്നെ പരാതിപ്പെട്ടാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കാന് സാധ്യത വളരെ കൂടുതലാണ്. #statepolicemediacentre #keralapolice

‘ഹോം ഓൺ വീൽസ്’! കാരവാൻ കേരളയിൽ ഇനി ക്യാമ്പര്‍ വാനും, സബ്സിഡിയ്ക്കും അര്‍ഹത

0

തിരുവനന്തപുരം: സംസ്ഥാനത്തെ കാരവാന്‍ ടൂറിസത്തിന് കുതിപ്പ് നൽകുന്നതിനായുള്ള ‘കാരവാന്‍ കേരള’ പദ്ധതിയില്‍ ക്യാമ്പര്‍ വാനുകളെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന്‍റെ ഭരണാനുമതി. ഇതിന്‍റെ ഭാഗമായി കാരവാന്‍ സംരംഭകര്‍ക്കുള്ള സബ്സിഡി ക്യാമ്പര്‍ വാനുകള്‍ക്കും ലഭ്യമാകും. ടൂറിസം മേഖലയുടെ നവീകരണവും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും ഉറപ്പാക്കുന്നതിനായി കാരവാന്‍ ടൂറിസം പദ്ധതിയില്‍ ക്യാമ്പര്‍ വാനുകളെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് കാരവാന്‍ ടൂറിസം നയം പരിഷ്കരിച്ച് ഉത്തരവ് ഇറക്കിയത്.

സംസ്ഥാനത്തുടനീളമുള്ള വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ക്യാമ്പര്‍ വാന്‍ ഓപ്പറേറ്റര്‍മാര്‍ക്കും പ്രാദേശിക സംരംഭകര്‍ക്കും ഇതിലൂടെ ധാരാളം അവസരങ്ങള്‍ തുറന്ന് കിട്ടുമെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാരികളുടെ ചെറു സംഘങ്ങള്‍ക്കും കുടുംബമായെത്തുന്നവര്‍ക്കും ബഡ്ജറ്റ് സൗഹൃദപരവും സുഖകരവുമായ യാത്രാനുഭവം സമ്മാനിക്കാന്‍ ക്യാമ്പര്‍ വാനുകള്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനോദസഞ്ചാരികള്‍ക്ക് മികച്ച യാത്രാനുഭവം നല്‍കാനും കാരവാന്‍ ഓപ്പറേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് കാരവാന്‍ ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. കാരവാന്‍ ടൂറിസത്തിന്‍റെ സമഗ്ര വികസനത്തിനും പ്രചാരണത്തിനുമുള്ള ബൃഹത്തായ ചട്ടക്കൂട് ഒരുക്കുന്നതിന് കാരവാന്‍ ടൂറിസം നയവും രൂപീകരിച്ചിരുന്നു.

ചലന പരിമിതിയുള്ള ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടറിന് അപേക്ഷിക്കാം

0

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചലന പരിമിതിയുള്ള ഭിന്നശേഷിക്കാർക്ക് മൂന്നുവീൽ സ്കൂട്ടർ നൽകുന്ന ശുഭയാത്ര പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2017 ഏപ്രിൽ 1ന് ശേഷം സർക്കാർ/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ/ സർക്കാർ അനുബന്ധ സ്ഥാപനങ്ങൾ/ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ/ MPLADS ഫണ്ട്/ CSR ഫണ്ട്/ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും മുച്ചക്ര വാഹനം/ ഇലക്ട്രോണിക് വീൽ ചെയർ ലഭിക്കാത്തവർക്ക് ഗൂഗിൾ ഫോമിൽ അപേക്ഷ സമർപ്പിക്കാം. ഗൂഗിൾ ഫോം ലിങ്ക്: https://docs.google.com/forms/d/e/1FAlpQLSd52dLKbSQVHsKZS4juJJ8GqZVNilBYYKzINNy00uLFyZuTkA/viewform?usp=dialog. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട PMR/ അസ്ഥിരോഗവിഭാഗം വിദഗ്ധരുടെ നിശ്ചിത മാതൃകയിൽ ഉള്ള സർട്ടിഫിക്കറ്റ്, തദ്ദേശ സ്വയം ഭരണസ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവയുടെ ഫോർമാറ്റുകൾ hpwc.kerala.gov.in ൽ ലഭിക്കും. ഡിസംബർ 10 വൈകിട്ട് 5 നകം അപേക്ഷിക്കണം. ഫോൺ: 0471 2347768, 9497281896.

2002ലെ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ..?

0

SIR 2025:വോട്ടർമാർ അറിയേണ്ടത്


ഇപ്പോൾ 40 വയസ്സിൽ താഴെയുള്ള 2025 ലെ പട്ടികയിൽ പേരുള്ളവർ: അവരുടെ സ്വന്തം മാതാവ് / പിതാവ് 2002 ലെ പട്ടികയിൽ പേരുണ്ടെങ്കിൽ ആ പിതാവിന്റെ/ മാതാവിന്റെ അന്നത്തെ നിയമസഭ മണ്ഡലത്തിന്റെ നമ്പർ,  Part നമ്പർ, പട്ടികയിലെ ക്രമനമ്പർ എന്നിവ ലഭ്യമാണെങ്കിൽ അവർക്കും മറ്റു രേഖകൾ ഒന്നും ആവശ്യമില്ല. (വിവാഹം കഴിച്ചു കൊണ്ടു വന്നവർക്ക് ഇത് നിർബന്ധമാണ്. സ്വന്തം വീട്ടിലേക്ക് വിളിച്ച് അത് റെഡിയാക്കി വെക്കുക.)

ഓരോരുത്തർക്കും അവരുടെ ഫോട്ടോ പതിച്ച 2 ഫോറം വീതം BLO വീട്ടിൽ നൽകും. ഒന്ന് പൂരിപ്പിച്ച് BLO ക്ക് നൽകണം. രണ്ടാമത്തേത് വീട്ടിൽ സൂക്ഷിക്കണം. (പുതിയ ഫോട്ടോ മാറ്റി നൽകാൻ അതിൽ സൗകര്യം ഉണ്ടാകും.)

*എല്ലാ ഫോമുകളും വീട്ടിൽ മുതിർന്ന ഒരാൾ ഒപ്പിട്ട് നൽകിയാൽ മതി. വോട്ടർ തന്നെ ഒപ്പിടണം എന്ന് നിർബന്ധമില്ല.
(അതുകൊണ്ട് ഇപ്പോൾ പ്രവാസികളായ 40 വയസിനു താഴെയുള്ള വോട്ടർമാർക്ക് അവരുടെ വോട്ട് നഷ്ടപ്പെടില്ല.)

*2025 ലെ പട്ടികയിൽ പേരുള്ള എല്ലാവരും BLO വീട്ടിൽ കൊണ്ടു വരുന്ന ഫോറം പൂരിപ്പിച്ചു നൽകണം.* എങ്കിൽ മാത്രമേ 2025 ഡിസംബർ 9 ന് പുറത്തിറങ്ങുന്ന കരട് പട്ടികയിൽ പേര് വരികയുള്ളൂ.. (കരട് പട്ടികയിൽ പേര് വരാത്തവർ രേഖകൾ സഹിതം പിന്നീട് ഹിയറിങ് ന് ഹാജരാകേണ്ടി വരും.)


*ഇപ്പോൾ 40 വയസിന് മുകളിൽ ഉള്ളവർ:
2025 ലെ പട്ടികയിൽ പേര് ഉണ്ട്, 2002 ലെ പട്ടികയിൽ പേരില്ല എങ്കിൽ അവർ പിന്നീട് രേഖകൾ ഹാജരാക്കേണ്ടി വരും. (BLO യുടെ അടുത്ത് ഫോറം മാത്രം നൽകിയാൽ മതി. കരട് പട്ടികയിൽ പേര് വന്നിട്ടില്ല എങ്കിൽ ഹിയറിങ് സമയത്ത് രേഖകൾ നൽകിയാൽ മതി.)

കൂടുതൽ വിവരങ്ങളും 2002-ലെ പട്ടിക പരിശോധിക്കാനുള്ള ലിങ്കും.

2002 ലെ പട്ടിക പരിശോധിച്ച് കേരളത്തിലെ ഏത് ബൂത്തിലെയും പേര് വിവരങ്ങൾ കണ്ടെത്താൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.ceo.kerala.gov.in/electoral-roll-sir-2002

ആയുർവേദ മരുന്നിന്റെ പേരിൽ തപാലിൽ കൂപ്പൺ അയച്ചു നൽകി തട്ടിപ്പ്:പോലീസ് നൽകുന്ന മുന്നറിയിപ്പ്

0

LIV MUSTANG AYURVEDA എന്ന കമ്പനിയുടെ പതിമൂന്നാം പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന ലക്കി ഡ്രോ മത്സരത്തില്‍ സമ്മാനം ലഭിച്ചതായി രജിസ്റ്റേര്‍ഡ് തപാല്‍ മുഖാന്തിരം സ്ക്രാച്ച് & വിന്‍ കൂപ്പണ്‍ അയച്ചുനല്‍കിയാണ് തട്ടിപ്പ്. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. രജിസ്റ്റേര്‍ഡ് തപാലിലൂടെ അയച്ചുനല്കുന്ന ലക്കി ഡ്രോ കൂപ്പണ്‍ സ്ക്രാച്ച് ചെയ്ത് സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ചാണ് പുതിയ തട്ടിപ്പ്. ഇതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് വലിയ തുക സമ്മാനം ലഭിച്ചതായി അറിയിക്കുന്നു. സമ്മാനത്തുക ലഭിക്കുന്നതിനായി Tax ഇനത്തില്‍ നിശ്ചിത ശതമാനം മുന്‍കൂട്ടി ഇരകളെ കൊണ്ട് അടപ്പിച്ചു തട്ടിപ്പുകാര്‍ കബളിപ്പിക്കുന്നു. പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ ഇടപാടുകളും മറ്റും നടത്തുമ്പോള്‍ ലഭ്യമാകുന്ന വിവരങ്ങളും സ്ക്രാച്ച് & വിന്‍ കുപ്പണില്‍ പൂരിപ്പിച്ചു നല്‍കുന്ന മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് തട്ടിപ്പു നടത്തുന്നത്. യഥാര്‍ത്ഥ സമ്മാനങ്ങള്‍ക്ക് ഒന്നും തന്നെ മുന്‍കൂര്‍ പണമടക്കാന്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടാറില്ല. സമ്മാനത്തട്ടിപ്പുകളില്‍ ഉള്‍പ്പെടാതെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ വിവരം അറിയിക്കാവുന്നതാണ്. #keralapolice #statepolicemediacentre