spot_img
Wednesday, July 8, 2026
Home Blog Page 278

ഇന്നും സ്വർണവില ഉയർന്നു:നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

0

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. കഴിഞ്ഞ ആഴ്ച കുത്തനെ കുറഞ്ഞ ഈ ആഴ്ചയിൽ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,160 രൂപയാണ്. 

കഴിഞ്ഞ ഒരാഴ്ച കേരള വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്. എന്നാൽ ഈ ആഴ്ച തുടങ്ങിയതു മുതൽ സ്വർണവില കൂടുകയാണ്. പവന് ഈ ആഴ്ച 1680 രൂപ വർധിച്ചു. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7145 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5890 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

നവംബർ 1 – ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ  

നവംബർ 2 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ 

നവംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 

നവംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 

നവംബർ 5 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ 

നവംബർ 6 – ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ 

നവംബർ 7 – സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ 

നവംബർ 8 – സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ 

നവംബർ 9 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ 

നവംബർ 10 – . വിപണി വില 58,200 രൂപ 

നവംബർ 11 – സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണി വില 57,760 രൂപ 

നവംബർ 12 – സ്വർണത്തിന്റെ വില 1080 രൂപ കുറഞ്ഞു. വിപണി വില 56,680 രൂപ 

നവംബർ 13 – സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. വിപണി വില 56,360 രൂപ 

നവംബർ 14 – സ്വർണത്തിന്റെ വില 880 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ 

നവംബർ 15 – സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 55,560 രൂപ 

നവംബർ 16 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ 

നവംബർ 18 – . ഒരു പവൻ സ്വർണത്തിന് രൂപ വര്‍ധിച്ചു വിപണി വില 55,920 രൂപ

നവംബർ 19 – ഒരു പവൻ സ്വർണത്തിന് 480 രൂപ വര്‍ധിച്ചു വിപണി വില 56,520 രൂപ
നവംബർ 20 – ഒരു പവൻ സ്വർണത്തിന് 400 രൂപ വര്‍ധിച്ചു വിപണി വില 56,920 രൂപ
നവംബർ 21 – ഒരു പവൻ സ്വർണത്തിന് 240  രൂപ വര്‍ധിച്ചു വിപണി വില 57,160 രൂപ

സ്‌മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് അഞ്ച് കിടിലന്‍ ഫോണുകള്‍ കൂടി

0

ശക്തമായ മത്സരം നിലനില്‍ക്കുന്ന ഇന്ത്യന്‍ സ്‌മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് അഞ്ച് കിടിലന്‍ ഫോണുകള്‍ കൂടി വരുന്നു. അതിശക്തമായ പോരാട്ടം ഇന്ത്യന്‍ വിപണിയില്‍ തുടരുമെന്ന് ഉറപ്പിക്കുന്നതാണ് ഈ ഫോണുകളുടേതായി പുറത്തുവന്നിരിക്കുന്ന ഫീച്ചറുകള്‍. ഈ സ്‌മാര്‍ട്ട്ഫോണ്‍ മോഡലുകളെ പരിചയപ്പെട്ടാം. 

1. റിയല്‍മി ജിടി 7 പ്രോ (Realme GT 7 Pro)

ഇന്ത്യയില്‍ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പില്‍ വരുന്ന ആദ്യ സ്‌മാര്‍ട്ട്ഫോണാണിത്. ഇതിന്‍റെ പ്രീ-ഓര്‍ഡര്‍ തുടങ്ങിക്കഴിഞ്ഞു. നവംബര്‍ 26ന് ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ചൈനയില്‍ ഇറങ്ങിയ ഫോണില്‍ നിന്ന് ഇന്ത്യന്‍ മോഡലില്‍ മാറ്റമുണ്ടാകും. 6.78 ഇഞ്ച് സാംസങ് ഒഎല്‍ഇഡി പ്ലസ് ഡിസ്‌പ്ലെ, ക്വാഡ്-കര്‍വ് ഡിസൈന്‍, അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, 50 എംപി സോണി ഐഎംഎക്‌സ്906 പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 50 എംപി സോണി ഐഎംഎക്സ്882 പെരിസ്‌കോപ് ടെലിഫോട്ടോ, 16 എംപി മുന്‍ക്യാമറ, 6,500 എംഎഎച്ച് ബാറ്ററി, 120 വാട്‌സ് ചാര്‍ജിംഗ്, ഫോട്ടോഗ്രാഫിക്കായി എഐ ടൂളുകള്‍ എന്നിവ പ്രതീക്ഷിക്കുന്നു. 

2. ഐക്യൂ00 13 (iQOO 13)

ഡിസംബര്‍ 3നാണ് iQ00 13 ഇന്ത്യയില്‍ പുറത്തിറങ്ങുക. സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് പ്രൊസസര്‍, 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജും, 6.82 ഇഞ്ച് അമോല്‍ഡ് ഡിസ്പ്ലെ, അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, 80 എംപി പ്രൈമറി, 50 എംപി ടെലിഫോട്ടോ (30x സൂം), 6,150 എംഎഎച്ച് ബാറ്ററി, 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിങ്ങനെ ചൈനീസ് മോഡലുമായി സാമ്യതയുള്ള ഫോണായിരിക്കും ഇന്ത്യയില്‍ പുറത്തിറക്കുക. 

3. ഒപ്പോ ഫൈന്‍ഡ് എക്‌സ്8 സിരീസ് (OPPO Find X8 series)

മീഡിയടെക് ഡൈമന്‍സിറ്റി 9400 ചിപ്‌സെറ്റില്‍ വരന്ന ഫോണ്‍ നവംബര്‍ 21ന് പുറത്തിറങ്ങും. ബാലിയിലെ ഗ്ലോബല്‍ ലോഞ്ചിന് പിന്നാലെ ഇന്ത്യയിലും ലഭ്യമാകും എന്നാണ് പ്രതീക്ഷ. ഫൈന്‍ഡ് എക്‌സ്8, ഫൈന്‍ഡ് എക്‌സ്8 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളുണ്ടാകും. ഒപ്പോ ഫൈന്‍ഡ് എക്‌സ്8ല്‍ 6.59 ഇഞ്ച് ഡിസ്പ്ലെ, പെരി‌സ്കോപ് സൂം ക്യാമറ എന്നിവയുണ്ടാകും. 

ഒപ്പോ ഫൈന്‍ഡ് എക്‌സ്8 പ്രോയില്‍ 6.78 ഇഞ്ച് ക്വാഡ്-കര്‍വ്ഡ് ഡിസ്‌പ്ലെ, ഡുവല്‍ പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറ, എഐ ടെലിഫോട്ടോ സൂം, സിലികോണ്‍-കാര്‍ബണ്‍ ബാറ്ററി എന്നിവയുണ്ടാകും. ഫൈന്‍ഡ് എക്‌സ്8ല്‍ 5,630 ഉം, ഫൈന്‍ഡ് എക്‌സ്8 പ്രോയില്‍ 5,910 എംഎഎച്ച് ബാറ്ററിയുമാണ് പ്രതീക്ഷ. 

4. വിവോ എക്‌സ്200 സിരീസ് (Vivo X200 series)

പുത്തന്‍ മീഡിയടെക്‌ ഡൈമന്‍സിറ്റി 9400 ചിപ്പില്‍ വിവോ എക്‌സ്200 സിരീസ് ഇന്ന് ആഗോളവിപണിയിലെത്തും. ഇതിന് തൊട്ടുപിന്നാലെ ഫോണ്‍ ഇന്ത്യയിലേക്കും വരും. എക്‌സ്200, എക്‌സ്200 പ്രോ, എക്‌സ്200 പ്രോ മിനി എന്നിവയാണ് ഈ സിരീസില്‍ വരിക. യഥാക്രമം 6.67 ഇഞ്ച്, 6.78 ഇഞ്ച്, 6.31 ഇഞ്ച് അമോല്‍ഡ് ഡിസ്‌പ്ലെകള്‍ ഇവയ്ക്കുണ്ടാകും. 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും മൂന്ന് മോഡലുകള്‍ക്കും കാണാം. പ്രോ വേരിയന്‍റില്‍ 200 എംപി ടെലിഫോട്ടോ ലെന്‍ഡായിരിക്കും പ്രധാന ആകര്‍ഷണം എന്നാണ് സൂചന. 

5. വണ്‍പ്ലസ് 13 (OnePlus 13)

ഈ മാസം ആദ്യം ചൈനയില്‍ പുറത്തിറങ്ങിയ വണ്‍പ്ലസ് 13 സ്‌മാര്‍ട്ട്ഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തും എന്നാണ് കരുതുന്നത്. കമ്പനി ഔദ്യോഗികമായി തിയതി പുറത്തുവിട്ടിട്ടില്ല. 6.82 ഇഞ്ച് അമോല്‍ഡ് ഡിസ്‌പ്ലെ, 50 എംപി സോണി എല്‍വൈറ്റി 808 പ്രൈമറി സെന്‍സര്‍, 50 എംപി അള്‍ട്രാവൈഡ് ലെന്‍ഡ്, അള്‍ട്രാവൈഡ് ടെലിഫോട്ടോ (3x സൂം), 6,000 എംഎഎച്ച് സിലികോണ്‍-കാര്‍ബണ്‍ ഗ്ലേഷ്യര്‍ ബാറ്ററി, 100 വാട്‌സ് വയേര്‍ഡ്, 50 വാട്‌സ് വയര്‍ലെസ് മാഗ്‌നറ്റിക് ചാര്‍ജിംഗ് എന്നിവ വണ്‍പ്ലസ് 13ല്‍ ഉള്‍പ്പെട്ടേക്കും. 

മഅ്‌ദനിയുടെ വീട്ടിൽ മോഷണം; ഹോം നഴ്‌സ്‌ അറസ്‌റ്റിൽ

0

കൊച്ചി
പിഡിപി നേതാവ്‌ അബ്ദുൾ നാസർ മഅ്‌ദനിയുടെ വീട്ടിൽനിന്ന്‌ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച ഹോം നഴ്‌സ്‌ അറസ്‌റ്റിൽ. തിരുവനന്തപുരം പാറശാല സ്വദേശി റംഷാദിനെയാണ്‌ എളമക്കര പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കലൂര്‍ കറുകപ്പിള്ളിയിലെ വീട്ടിൽനിന്ന്‌ 37 ഗ്രാം ആഭരണങ്ങളും 7500 രൂപയുമാണ്‌ മോഷ്ടിച്ചത്‌. കിടപ്പുമുറിയിലെ അലമാരയ്‌ക്കുള്ളിൽ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷണം പോയതായി ഞായറാഴ്‌ചയാണ്‌ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്‌. തുടർന്ന്‌ മഅ്‌ദനിയുടെ മകൻ സലാഹുദീൻ അയ്യൂബി എളമക്കര പൊലീസിൽ പരാതി നൽകി.

വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഹോം നഴ്‌സായ റംഷാദിനെ കസ്‌റ്റഡിയിലെടുത്ത്‌. ഇയാളെ വിശദമായി ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. വിവിധ സ്‌റ്റേഷനുകളിലായി റംഷാദിനെതിരെ 30 മോഷണക്കേസുകളുണ്ട്‌.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു:നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

0

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ആഴ്ച കുത്തനെ കുറഞ്ഞ സ്വർണവില ഇന്നലെയും ഇന്നുമായി കൂടുന്നുണ്ട്. ഇന്ന് 560 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,520 രൂപയാണ്. 

കഴിഞ്ഞ ഒരാഴ്ച കേരള വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്. എന്നാൽ ഈ ആഴ്ച തുടങ്ങിയതുമുതൽ സ്വർണവില കൂടുകയാണ്. പവന് ഇന്നലെ 480 രൂപ വർധിച്ചു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7065 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5830 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

നവംബർ 1 – ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ  

നവംബർ 2 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ 

നവംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 

നവംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 

നവംബർ 5 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ 

നവംബർ 6 – ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ 

നവംബർ 7 – സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ 

നവംബർ 8 – സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ 

നവംബർ 9 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ 

നവംബർ 10 – . വിപണി വില 58,200 രൂപ 

നവംബർ 11 – സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണി വില 57,760 രൂപ 

നവംബർ 12 – സ്വർണത്തിന്റെ വില 1080 രൂപ കുറഞ്ഞു. വിപണി വില 56,680 രൂപ 

നവംബർ 13 – സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. വിപണി വില 56,360 രൂപ 

നവംബർ 14 – സ്വർണത്തിന്റെ വില 880 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ 

നവംബർ 15 – സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 55,560 രൂപ 

നവംബർ 16 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ 

നവംബർ 18 – . ഒരു പവൻ സ്വർണത്തിന് രൂപ വര്‍ധിച്ചു വിപണി വില 55,920 രൂപ

നവംബർ 19 – ഒരു പവൻ സ്വർണത്തിന് 480 രൂപ വര്‍ധിച്ചു വിപണി വില 56,520 രൂപ

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊലപ്പെടുത്തികുഴിച്ചു മൂടി; കരൂർ സ്വദേശി കസ്റ്റഡിയിൽ

0

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊലപ്പെടുത്തി കുഴിച്ചുമൂടി. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി(48)യെ ആണ് കഴിഞ്ഞ ആറാം തീയതി മുതല്‍ കാണാതായത്. വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രന്‍ എന്നയാളെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. അമ്പലപ്പുഴ കരൂരിൽ കരുനാഗപ്പള്ളി പോലീസ് തിരച്ചിൽ നടത്തുകയാണ്.

യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് ജയചന്ദ്രൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വിജയലക്ഷ്മിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയത് ബന്ധുവാണ്. ജയചന്ദ്രനും ആയി വിജയലക്ഷ്മി അടുത്ത സൗഹൃദത്തിൽ ആയിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരിൽ പോലിസ് പരിശോധന നടത്തുന്നത്. 

യുവതിയുടെ മൊബൈൽ ഫോൺ  ജയചന്ദ്രൻ കെഎസ്ആർടിസി ബസ്സിൽ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. കാണാതായ യുവതിയുടെ മൊബൈൽ ഫോൺ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ  കെഎസ്ആർടിസി ബസിൽ നിന്നാണ് കണ്ടെത്തുന്നത്. കണ്ടക്ടറാണ് മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. തുടര്‍ന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ്  ജയചന്ദ്രനിലേക്ക്

താമരശ്ശേരി ചുരത്തിൽ അമിത വേഗം; ഇതര സംസ്ഥാന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന് ആവശ്യം

0

പുതുപ്പാടി:ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല സീസണില്‍ എത്തുന്ന ബസുകളും മിനി ബസുകളും താമരശ്ശേരി ചുരത്തില്‍ അമിത വേഗത്തില്‍ ഓടിക്കുന്നതായി പരാതി. താമരശ്ശേരി ചുരത്തില്‍ ഇന്നലെ അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച ബസ് ഓവുചാലില്‍ ചാടി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും അശ്രദ്ധമായ ഡ്രൈവിങ് തന്നെയാണ് ഇന്നലെ ഉച്ചയോടെ ബസ് അപകടത്തില്‍പെടുന്നതിന് കാരണമായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. 

സീസണില്‍ പരമാവധി ട്രിപ്പ് ശബരിമലയിലേക്ക് നടത്തുന്നതിന് കുട്ടികളടക്കമുള്ള അയ്യപ്പ ഭക്തന്മാരെയും കൊണ്ട് ബസുകള്‍, മിനിബസുകള്‍, ട്രാവലര്‍ എന്നിവ പരമാവധി വേഗത്തില്‍ ഓടിക്കുന്നതായാണ് ആക്ഷേപം. ചുരത്തില്‍ പാലിക്കേണ്ട ഗതാഗത നിയമങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെ വാഹന ഡ്രൈവര്‍മാര്‍ അവഗണിക്കുന്നതായി മറ്റു യാത്രക്കാര്‍ പരാതിപ്പെടുന്നു. അയ്യപ്പ ഭക്തന്മാരെയും വഹിച്ച് കര്‍ണാടക അടക്കമുള്ള  സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളെ ചുരം ഗേറ്റിന് സമീപത്തോ മറ്റോ നിയന്ത്രിച്ചതിന് ശേഷം ചുരം റോഡുകളില്‍ പാലിക്കേണ്ട അച്ചടക്കങ്ങളെ കുറിച്ച് ഡ്രൈവര്‍മാരെയും സഹായികളെയും ബോധവത്കരിക്കണമെന്ന് ചില യാത്രക്കാർ അഭിപ്രായപ്പെട്ടു.

എന്നാല്‍ ബോധവത്കരണം പ്രായോഗിമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളെ നിയന്ത്രിച്ച് കടത്തിവിടുന്ന കാര്യമെങ്കിലും പരിഗണിക്കാവുന്നതാണെന്ന ആവശ്യവും ഉയരുന്നു. ഇന്ന് ബസ് കാനയില്‍ ചാടിയ ഇടത്ത് റോഡിന് വീതികുറവോ വലിയ വളവോ ഇല്ല. എന്നിട്ടും വാഹനം അപകടത്തില്‍പ്പെട്ടത് അമിത വേഗമോ അശ്രദ്ധയോ ആകാമെന്നാണ് വിലയിരുത്തല്‍. ഏതായാലും ശബരിമല സീസണിലെ തിരക്ക് വര്‍ധിച്ചു കൊണ്ടേയിരിക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രാവ്‌ലര്‍, മിനിബസ്, ബസ് എന്നിവ ചുരം വഴി അതീവ ശ്രദ്ധയോടെ കടന്നുപോകണമെന്നാണ് ചുരം സംരക്ഷണ സമിതിയും യാത്രക്കാരും ആവശ്യപ്പെടുന്നത്.

എതിർദിശയിൽ നിന്നും കാർ വന്നിടിച്ചു, കെഎസ്ആർടിസി ബസിന്റെ ടയറുകൾ ആക്സിലടക്കം ഇളകിമാറി

0


കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ടയറുകൾ ഇളകി മാറി അപകടം. എതിർദിശയിൽ നിന്നെത്തിയ കാർ ബസിൻ്റെ പിൻഭാഗത്തെ ടയറിന് സമീപം ഇടിക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആക്സിൽ അടക്കമാണ് ടയറുകൾ വേർപെട്ട് പോയത്. അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കില്ല. കാറോടിച്ചയാൾക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. 

അബ്ദുറഹീമിന്റെ മോചനം വൈകും; കേസ് രണ്ട് ആഴ്ചത്തേക്ക് മാറ്റി

0

യാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച ഉത്തരവ് ഇന്നുണ്ടായില്ല. കേസ് രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിവെച്ച് റിയാദ് ക്രിമിനൽ കോടതി ഉത്തരവിട്ടു. ഇതേ ബെഞ്ച് തന്നെയാണ് രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുന്നത്. കേസിൽ ഇന്ന് അന്തിമ ഉത്തരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിംഗിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

ജൂലൈ രണ്ടിന് അബ്ദുറഹീമിന് വധശിക്ഷയിൽ നിന്ന് മോചനം ലഭിച്ചിരുന്നു. മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്നാണ് വധശിക്ഷയിൽനിന്ന്‌ ഒഴിവാക്കിയത്. ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാൽ (34 കോടി രൂപ) ആണ് മലയാളികൾ ഒന്നാകെ ശേഖരിച്ച് നൽകിയത്. തുടർന്നാണ് റഹീമിനായി സമർപ്പിച്ച അപേക്ഷയിൽ  ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയത്. ദിയാധനത്തിന് പുറമെ 7.5 ലക്ഷം റിയാൽ അഭിഭാഷകന്‌ ഫീസിനത്തിലും നൽകി. ഇതോടെ പ്രൈവറ്റ് ഒഫൻസുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസാണ് ഇന്ന് കോടതി പരി​ഗണിക്കാനിരുന്നത്.

മരിച്ച ബാലനും റഹീമും തമ്മില്‍ മുന്‍വൈരാഗ്യമില്ല. കയ്യബദ്ധത്തിലാണ് ബാലന്‍ കൊല്ലപ്പെട്ടത്. മാത്രമല്ല 18 വര്‍ഷമായി റഹീം ജയിലിലാണ്. അതുകൊണ്ടുതന്നെ പബ്ലിക്ക് റൈറ്റ് പ്രകാരം അധിക ശിക്ഷ വിധിക്കാതെ മോചിപ്പിക്കണമെന്നാണ് റഹീമിനുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ ഹർജി. 18 വർഷത്തോളം തടവ് ശിക്ഷ അനുഭവിച്ച പശ്ചാത്തലത്തിൽ കേസിൽ പ്രത്യേക ശിക്ഷ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഇന്ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സഹായ സമിതിയും ലോക മലയാളികളും. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ്കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ കോടതിയിലെത്തിയിരുന്നു.

കോടമ്പുഴ കെഎംഒ യത്തീംഖാന സ്കൂൾ വാഹനത്തിലെ ഡ്രൈവറായിരുന്ന അബ്ദുൽ റഹീം 2006ലാണ്‌ സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബർ 26ന്‌ ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്  റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലെത്തി അബ്ദുൽ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ തിങ്കളാഴ്ച നേരിൽ കണ്ടു സംസാരിച്ചിരുന്നു. ഇന്ന് രാവിലെയാണ് കുടുംബം മടങ്ങിയെത്തിയത്.

യു ഡി എഫ് ഹർത്താൽ; നഗരത്തിൽ കടകൾ അടപ്പിക്കുകയും ബസ്സ് സർവീസ് തടസ്സപ്പെടുത്തുകയും ചെയ്‌തു.

0

കോഴിക്കോട്: ജില്ലയില്‍ യു ഡി എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഞായറാഴ്ച പൊതു അവധിയാണെങ്കിലും പൊതുവെ തുറക്കാറുള്ള കടകളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു.11 മണിയോടെ സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ കടകള്‍ അടപ്പിക്കുകയും ബസ്സ് സര്‍വീസ് തടസ്സപ്പെടുത്തുകയും ചെയ്തു.വാഹന ഗതാഗതം പതിവു പോലെ നടക്കുന്നുണ്ടായിരുന്നു പ്രധാനപ്പെട്ട കവലകളിലെല്ലാം പോലീസ് നിരീക്ഷണമുണ്ട്. കടയടപ്പിക്കാനോ വാഹനങ്ങള്‍ തടയാനോ രാവിലെ പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല.കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പതിവുപോലെ നടന്നു. എന്നാല്‍ 11 മണിയോടെയാണ് സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഒമ്പതു മണിയോടെ മുക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ തടഞ്ഞു. കോഴിക്കോട് നഗരത്തില്‍ സിറ്റി ബസ്സുകള്‍ അധികം ഓടുന്നില്ല. കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപകമായി കടകള്‍ തുറന്നിട്ടില്ല.കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ യു ഡി എഫ് ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവസംഘാം​ഗം സന്തോഷ് ശെൽവം തന്നെയെന്ന് പൊലീസ്

0

ആലപ്പുഴ: മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് ഇന്നലെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സന്തോഷ് ശെൽവമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ശരീരത്തിലെ ടാറ്റൂവാണ് നിർണായകമായത്. മോഷണത്തിനിടയിൽ ടാറ്റൂ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇതാണ് മോഷണസംഘത്തിലെ പ്രതികളിലൊരാൾ സന്തോഷാണെന്ന് ഉറപ്പിക്കാൻ സഹായകമായതെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സാമനരീതിയിലുള്ള നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സന്തോഷ് ശെൽവം. മോഷണത്തിന്റെയും ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയുടെയും അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്‍നാട് പൊലീസിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയിലേക്ക് എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.ഇന്നലെയാണ് പൊലീസ് സന്തോഷ് ഉൾപ്പെടെയുള്ള ചിലരെ എറണാകുളം കുണ്ടന്നൂർ തേവര പാലത്തിനുതാഴെ നിന്ന്‌ അറസ്റ്റ് ചെയ്തത്. പ്രദേശത്ത് സംഘം കൂട്ടംചേർന്ന്‌ താമസിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ്‌ പ്രതികൾ പിടിയിലായത്‌. ഇതോടെ സ്‌ത്രീകളടക്കമുള്ള വലിയ സംഘം പൊലീസിനെ വളഞ്ഞു. സംഘർഷത്തിനിടെയാണ്‌ സന്തോഷ് രക്ഷപ്പെട്ടത്‌. കൈവിലങ്ങോടെ ചാടി രക്ഷപ്പെട്ട സന്തോഷിനായി പൊലീസ്‌ വ്യാപക തിരച്ചിൽ നടത്തി. അഗ്നി രക്ഷാസേനയും സ്കൂബ സംഘവും സഹായത്തിനെത്തിയിരുന്നു. നാലുമണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇയാളെ വീണ്ടും പിടികൂടുകയും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.സന്തോഷിനൊപ്പം മണികണ്ഠൻ എന്നൊരാളേയും സന്തോഷിനെ രക്ഷപ്പെടാൻ സഹായിച്ച നാലുപേരെയും പൊലീസ് പിടികൂടിയിരുന്നു. മോഷണത്തിൽ മണികണ്ഠന്റെ പങ്ക് വ്യക്തമായിട്ടില്ല. മോഷണസംഘത്തിലെ പ്രതിയെ എറണാകുളത്ത് നിന്ന് പിടികൂടിയ സാഹചര്യത്തിൽ കുറുവാ സംഘത്തിൽ പെട്ടവരുടെ സാന്നിധ്യം ഉണ്ടോയെന്ന് അറിയാൻ എറണാകുളം പൊലീസ് പരിശോധന ശക്തമാക്കി