കേരളം –
യുഡിഎഫ്: 17
എൽഡിഎഫ്: 01
എൻ ഡി എ : 02
ദേശീയം:
എൻ ഡി എ :273
ഇന്ത്യ: 251
മറ്റുള്ളവ: 19
വയനാട്
രാഹുൽഗാന്ധി (IND):322941
ആനിരാജ (CPI):143405
കെ.സുരേന്ദ്രൻ(BJP):78976
സമയം :12.15 pm
കേരളം –
യുഡിഎഫ്: 16
എൽഡിഎഫ്: 02
എൻ ഡി എ : 02
ദേശീയം:
എൻ ഡി എ :290
ഇന്ത്യ: 230
മറ്റുള്ളവ: 23
വയനാട്
രാഹുൽഗാന്ധി (IND):174272
ആനിരാജ (CPI):74232
കെ.സുരേന്ദ്രൻ(BJP):43436
സമയം :11.30
കോഴിക്കോട് : വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെ ഡി ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻ പരിധിയിലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.കോഴിക്കോട് കോര്‍പ്പറേഷന്‍ 11, 15 വാര്‍ഡുകളുടെ പരിധിയിലാണ് ഈ പ്രദേശങ്ങള്‍.
വയനാട് ലോക്‌സഭ മണ്ഡലത്തിലെ തിരുവമ്പാടിയിൽ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ സെക്കൻഡറി സ്‌കൂളിൻ്റെ നൂറ് മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.നിരോധനാജ്ഞ ബുധനാഴ്ച രാവിലെ പത്ത് വരെ തുടരും
അടുത്തിടെ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനത്തിൽ സ്വിമ്മിങ് പൂളുണ്ടാക്കി യാത്ര ചെയ്തതിന് വ്ലോഗർ സഞ്ജു ടെക്കിക്കും സംഘത്തിനുമെതിരായി കർശന നടപടിയുണ്ടായിരുന്നു. തുടർന്ന് ഇത്തരം വിഡിയോകളെ യൂട്യൂബ് സപ്പോർട്ട് ചെയ്യുമോ എന്ന ചർച്ചകളും പിന്നാലെ നടന്നു. സത്യമിതാണ്. ഒരു യുട്യൂബ് ക്രിയേറ്ററിന് വിഡിയോയിൽ അവതരിപ്പിക്കാൻ അനുവാദമില്ലാത്ത ചില ഉള്ളടക്കങ്ങളുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ സ്ട്രൈക്ക് ലഭിക്കാനിടയുണ്ട്.
90 ദിവസത്തിനുള്ളിൽ മൂന്ന് സ്‌ട്രൈക്കുകൾ വരെ ലഭിച്ചാൽ യുട്യൂബ് ചാനൽ ഇല്ലാതായേക്കും. നിശ്ചിത സമയപരിധിക്കുള്ളിലെ സ്ട്രൈക്കുകളുടെ എണ്ണം അനുസരിച്ചാണ് പരിമിതികളെ നേരിടേണ്ടി വരിക.ചില സമയത്ത് ഗുരുതരമായ സ്ട്രൈക്കുകൾ ഉണ്ടായില്ലെങ്കിലും ചാനൽ അവസാനിപ്പിക്കേണ്ടി വന്നേക്കാം. ഔദ്യോഗിക തലത്തിലുള്ള ഇടപെടലുകളും വിഡിയോകൾ നിയന്ത്രിക്കുന്നതിന് കാരണമാകാറുണ്ട്.
ആദ്യത്തെ സ്ട്രൈക്ക് ലഭിക്കുക വീഡിയോകൾ, ലൈവ്സ്ട്രീമുകൾ എന്നിവ അപ്‌ലോഡ് ചെയ്യുന്നതിന് ഒരാഴ്ചത്തെ നിയന്ത്രണം വരുത്തിക്കൊണ്ടാണ്. രണ്ടാമത്തെ സ്ട്രൈക്ക് ലഭിക്കുക കണ്ടന്റ് അപ്‌ലോഡ് ചെയ്യുന്നതിന് രണ്ടാഴ്ചത്തെ നിയന്ത്രണം വരുത്തിയാകും. 90 ദിവസത്തിനുള്ളിൽ മൂന്നാമത്തെ സ്ട്രൈക്ക് ലഭിച്ചാൽ ചാനൽ അവസാനിപ്പിക്കേണ്ടി വരും.
ഹാനികരമോ അപകടകരമോ ആയ പ്രവ്യത്തികൾ, ചലഞ്ചുകൾ, പ്രാങ്ക് വീഡിയോ കണ്ടന്റുകൾ, നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിഡിയോകൾ എന്നിവയൊക്കെ യുട്യൂബ് പോളിസിക്കു വിരുദ്ധമായി വരുന്നവയാണ്. ഡ്രൈവർക്കോ മറ്റുള്ളവർക്കോ ഗുരുതരമായ പരിക്ക്, മരണം എന്നിവ ഉണ്ടാകാൻ തക്ക വിധത്തിൽ മോട്ടോർവാഹനം ഉപയോഗിക്കുന്നതും ഇക്കൂട്ടത്തിൽപ്പെടും.
കുട്ടികളെ ഉപദ്രവിക്കൽ, ലൈംഗികത, നഗ്നത, സ്വയം ഉപദ്രവിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും യൂട്യൂബ് നിരോധിച്ചിട്ടുണ്ട്. യുട്യൂബ് സെൻസിറ്റീവായി കണക്കാക്കുന്ന ചില കണ്ടന്റുകളിൽ സ്പാം, ഓഫ്-സൈറ്റ് റീഡയറക്ഷൻ, വേഗത്തിൽ സമ്പന്നരാകാനുള്ള സ്കീമുകൾ, ഹാനികരമായ ലിങ്കുകൾ, റീപ്പിറ്റഡ് കണ്ടന്റ് എന്നിവയുൾപ്പെടും.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-772 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ
ഒന്നാം സമ്മാനം (75 ലക്ഷം) WH 833495
സമാശ്വാസ സമ്മാനം (8000) WA 833495 WB 833495 WC 833495 WD 833495 WE 833495 WF 833495 WG 833495 WJ 833495 WK 833495 WL 833495 WM 833495
രണ്ടാം സമ്മാനം(5 Lakhs) WD 141215
മൂന്നാം സമ്മാനം (1 Lakh)
WA 795641 WB 995895 WC 536475 WD 628072 WE 441193 WF 777384 WG 295060 WH 581239 WJ 709987 WK 526515 WL 421983 WM 559642
നാലാം സമ്മാനം( 5,000) 4000 6318 8248 7250 6598 2315 8081 7757 7310 0812 9925 4428 5998 6679 0214 9890 4760 4165
അഞ്ചാം സമ്മാനം (2,000/)3384 5004 8583 1920 9004 8696 6514 8975 8050 7077
ആറാം സമ്മാനം (1,000/) 8487 1283 2717 0282 7683 0577 1771 4230 3394 6356 3379 0309 1853 1930
ഏഴാം സമ്മാനം (500/-) 0014 0020 0302 0400 0411 0480 0525 0581 0633 0859 0878 0994 1107 1152 1275 1334 2133 2224 2236 2430 2744 2820 2897 2929 3063 3184 3296 3326 3342 3445 3683 4445 4527 4590 4633 4715 4925 5001 5009 5329 5367 5399 5884 5961 6311 6358 6650 6762 6836 6838 6926 6951 7085 7102 7131 7166 7170 7220 7226 7237 7353 7442 7453 7511 7551 7567 7727 7851 7855 7928 8011 8221 8232 8425 8531 8926 8937 9106 9629 9734 9863 9964
എട്ടാം സമ്മാനം (100) 0071 0093 0096 0140 0173 0268 0332 0605 0625 0644 0657 0752 0869 0980 1003 1303 1355 1417 1437 1629 1676 1949 2005 2042 2062 2160 2170 2221 2272 2281 2322 2400 2414 2649 2683 3021 3353 3360 3487 3504 3593 3727 3808 3823 3891 3935 3976 4034 4187 4201 4305 4339 4517 4533 4576 4627 4686 4699 4725 4728 4866 4878 4937 4977 5132 5571 5739 5841 5865 5921 5931 5938 5943 6013 6054 6242 6316 6457 6477 6542 6568 6719 6777 6785 6800 6813 6816 6875 6986 7105 7134 7203 7291 7335 7348 7435 7446 7689 7708 7731 7752 7781 7820 7866 7931 7964 8018 8128 8268 8408 8543 8587 8613 8657 8783 9052 9056 9212 9236 9238 9385 9406 9437 9791 9838 9886
സ്കൂൾ വാഹനങ്ങളെ രക്ഷാകർത്താക്കൾക്കുതന്നെ നിരീക്ഷിക്കാൻ സഹായിക്കുന്ന വിദ്യവാഹൻ ആപ് നിഷ്കർഷിച്ച് വീണ്ടും മോട്ടോർ വാഹനവകുപ്പ്. കഴിഞ്ഞ വർഷം തുടക്കമിട്ടിരുന്നെങ്കിലും പൂർത്തിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആപുമായി വീണ്ടും മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. എല്ലാ സ്കൂൾ ബസുകളെയും ജി.പി.എസ് സംവിധാനം ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ള മോട്ടോർവാഹന വകുപ്പിന്റെ സോഫ്റ്റ്വെയർ മുഖേനയാണ് ആപിന്റെ പ്രവർത്തനം.
സ്കൂൾ വാഹനങ്ങളുടെ തത്സമയ വിവരമാണ് ആപ് രക്ഷാകർത്താക്കളുടെ ഫോണിലെത്തിക്കുന്നത്. സ്കൂൾ ബസിൽ ജി.പി.എസ് യന്ത്രങ്ങൾ ഘടിപ്പിക്കാൻ അധികൃതർക്ക് രണ്ടുവർഷം മുമ്പുതന്നെ നിർദേശം നൽകിയിരുന്നു. സ്കൂൾ തുറക്കും മുമ്പുള്ള പരിശോധനയിലും ജി.പി.എസ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിച്ചിരുന്നു.
GPS സംവിധാനം ഉപയോഗിച്ച് തൻ്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിൻ്റെ വിവരങ്ങൾ അറിയുന്നതിനാണ് ഈ ആപ്.
1. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം. ഡൗൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു.
2. റജിസ്റ്റർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം.
3. മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്.
4. ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും.
5. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.
6. locate ചെയ്യേണ്ട വാഹനത്തിൻ്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തൻ്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം.
7. വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെ location, എത്തിച്ചേരുന്ന സമയം എന്നിവ Mvd/സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം
8. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തിരം വിളിക്കാം.
9. വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കിൽ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല.
10. കൃത്യമായ data കിട്ടുന്നില്ല എങ്കിൽ “Refresh” ബട്ടൺ അമർത്തുക.
11. വിദ്യ വാഹൻ സംബന്ധിച്ച സംശയങ്ങൾക്ക് toll free നമ്പർ ആയ 1800 599 7099 എന്ന നമ്പറിൽ വിളിക്കാം.
12. ആപ് ഇൻസ്റ്റാൾ ചെയ്ത് റജിസ്റ്റർ ചെയ്യുന്നതിന് അതാത് സ്കൂൾ അധികാരികളെ ബന്ധപ്പെടുക.
14. ഈ ആപ് സേവനം തികച്ചും സൗജന്യമാണ്. ലിങ്ക് താഴെ![]()
![]()
കോഴിക്കോട്: ചലച്ചിത്ര- സാംസ്കാരിക പ്രവർത്തകൻ ചെലവൂർ വേണു(80) അന്തരിച്ചു. രണ്ടുമാസത്തിലേറെയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ ലോക ക്ലാസിക് സിനിമകളെ മലയാളത്തിന് പരിചയപ്പെടുത്തിയ വേണു ആറ് പതിറ്റാണ്ട് സിനിമാനിരൂപണ രംഗത്തും സമാന്തര ചലച്ചിത്ര പ്രചാരണത്തിലും സജീവമായിരുന്നു. മാർച്ച് ഒന്നിനാണ് എൺപതാം പിറന്നാൾ ആഘോഷിച്ചത്.കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വിനിയുടെ ജനറൽ സെക്രട്ടറിയാണ്. ഉള്ളടക്കത്തിൽ ശ്രദ്ധേയമായ ഒട്ടേറെ സമാന്തര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. ടെലിവിഷൻ സീരിയലുകളും നിർമിച്ചിട്ടുണ്ട്. എട്ടാം ക്ലാസിൽ പഠിക്കവേ ‘ഉമ്മ’ സിനിമയുടെ നിരൂപണമെഴുതിയാണ് തുടക്കം. സാംസ്‌കാരിക മാഗസിനായ യുവഭാവനയാണ് ആദ്യ പ്രസിദ്ധീകരണം. സംവിധായകൻ രാമുകാര്യാട്ടിന്റെ അസിറ്റന്റായി കുറച്ച് കാലം പ്രവർത്തിച്ച് പത്രപ്രവർത്തനത്തിലേക്ക് മടങ്ങി. മലയാളത്തിലെ ആദ്യ സ്‌പോട്‌സ് മാസികയായ സ്‌റ്റേഡിയം, ആദ്യ മനശാസ്‌ത്ര മാസിക സൈക്കോ, വനിതാ പ്രസിദ്ധീകരണമായ രൂപകല, രാഷ്‌ട്രീയ വാർത്തകൾക്കായുള്ള സെർച്ച് ലൈറ്റ്, നഗര വിശേഷങ്ങൾ പരിചയപ്പെടുത്തിയ സിറ്റി മാഗസിൻ, സായാഹ്ന പത്രമായ വർത്തമാനം എന്നിവയുടെ പത്രാധിപരും എഡിറ്ററുമായിരുന്നു. ഇടതുവിദ്യാർഥി സംഘടനയായ കെഎസ്‌എഫിന്റെ ജില്ലാസെക്രട്ടറിയായിരുന്നു. കെഎസ്‌വൈഎഫിന്റെ നേതൃനിരയിലും പ്രവർത്തിച്ചു.1970ൽ അശ്വനി ഫിലിം സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായിരിക്കെയാണ് ക്ലാസിക് സിനിമകളുടെ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയത്. പൂനെ ഫിലിം ആർക്കൈവ്സിൽ നിന്നും വിദേശ രാജ്യങ്ങളുടെ എംബസിയിൽ നിന്നും സിനിമകൾ വരുത്തിച്ച് തിയേറ്ററുകൾ വാടകയ്‌ക്കെടുത്ത് പ്രദർശിപ്പിച്ചു. നിരവധി ചലച്ചിത്ര മേളകൾക്ക് നായകത്വം വഹിച്ചു. ജോൺ എബ്രഹാം, അരവിന്ദൻ, ടി.വി ചന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ സിനിമകളിൽ പിന്തുണയുമായി ഒപ്പമുണ്ടായി. ജോൺ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികൾ തുടങ്ങിയവയാണ് പുസ്‌തകങ്ങൾ. ഗോപിനാഥിന്റെ ‘ഇത്രമാത്രം’ സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറാണ്. ചലിച്ചിത്ര അവാർഡ് നിർണയ സമിതി അംഗം, ടെലിവിഷൻ അവാർഡ് ജൂറി അംഗം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജ്യണൽ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. വേണുവിന്റെ ജീവിതം പ്രമേയമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും ‘ചെലവൂർ വേണു-ജീവിതകാലം’ ഡോക്യുമെന്ററി പുറത്തിറക്കി. ഭാര്യ: സുകന്യ (റിട്ട. സെക്രട്ടറിയറ്റ് ജീവനക്കാരി).
സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസിലായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തും പുതിയ അധ്യയന വര്‍ഷത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇത്തവണയും കൃത്യസമയത്ത് പാഠപുസ്തകവും യൂണിഫോമും കുട്ടികള്‍ക്ക് നല്‍കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്ലാസ് മുറികള്‍ ഹൈടെക്കായി. റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കി. വിദ്യാഭ്യാസത്തിനും വിനോദത്തിനും ഒട്ടേറെ സാധ്യതകളുള്ള ഇടമാക്കി വിദ്യാലയങ്ങളെ മാറ്റി. പുതിയ കാലവും പുതിയ ലോകവുമാണ്. ഇത് നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് പൊതുവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ നാടിന് ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒന്നാം ക്ലാസ്സിലേക്ക് ഇതുവരെ വന്നുചേര്‍ന്നത് രണ്ട് ലക്ഷത്തിനാല്‍പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തിയാറ് കുട്ടികളാണ്. ഇതുള്‍പ്പെടെ മധ്യവേനല്‍ അവധി കഴിഞ്ഞ് മുപ്പത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി തൊള്ളായിരത്തി നാല്‍പത്തി നാല് കുട്ടികള്‍ ഇന്നു സ്‌കൂളുകളിലേക്ക് എത്തും.
കോഴിക്കോട്:കളിചിരികളുടെ വേനലവധി കഴിഞ്ഞ് വിദ്യാർഥികൾ വീണ്ടും അധ്യയനത്തിന്റെ നാളുകളിലേക്ക്. സ്‌കൂളുകൾ തിങ്കളാഴ്‌ച തുറക്കും. പുത്തൻ പാഠപുസ്‌തകവുമായി വിദ്യാർഥികൾ ക്ലാസ് മുറികളിലേക്ക്. പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ സ്‌കൂളുകൾ ഒരുങ്ങി. സ്കൂൾ പ്രവേശനോത്സവം ജില്ലാ ഉദ്‌ഘാടനം തിങ്കൾ രാവിലെ 9.30ന് ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. വിദ്യാഭ്യാസ ഓഫീസർമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുഴുവൻ വിദ്യാലയങ്ങളും സന്ദർശിച്ച് ഒരുക്കം വിലയിരുത്തി. ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കും. സ്‌കൂൾ അലങ്കരിക്കൽ ഉൾപ്പെടെയുള്ളവ ഞായറാഴ്‌ചയും തുടരും. നിർമിതബുദ്ധിയിലുൾപ്പെടെ പരിശീലനം നേടിയാണ് അധ്യാപകർ ഈ വർഷം ക്ലാസുകളിലേക്ക് എത്തുന്നത്. പുത്തൻ പാഠപുസ്‌തകത്തിന്റെ ഉള്ളടക്കവും സമീപനവും പരിചയപ്പെടുത്തിയും ക്ലാസ് റൂം വിനിമയ സാധ്യതകൾ അവതരിപ്പിച്ചും അവധിക്കാലത്ത് പതിനേഴായിരത്തോളം പേർ പങ്കെടുത്ത അധ്യാപകസംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു. 352 ബാച്ചിലായി പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ മുഴുവൻ അധ്യാപകരും പരിശീലനം പൂർത്തിയാക്കി. ഹയർസെക്കൻഡറി അധ്യാപകർക്കുള്ള പരിശീലനം ഈ ആഴ്‌ച നടക്കും.സ്‌കൂൾ വാഹനങ്ങളുടെ യാത്രാക്ഷമത പരിശോധന ഉൾപ്പെടെയുള്ളവ നേരത്തെ പൂർത്തിയാക്കി. ഡ്രൈവർമാർക്കും ചുമതലയുള്ള അധ്യാപകർക്കും മോട്ടോർ വാഹന വകുപ്പ് പരിശീലന ക്ലാസും നൽകിയിട്ടുണ്ട്. വിവിധ സംഘടനകളുടെയടക്കം സഹായത്തോടെ സ്‌കൂളുകൾ ശുചീകരിച്ചു. മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്തനിവാരണ സമിതി നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗവും കഴിഞ്ഞ ദിവസം ചേർന്നിരുന്നു. അവധിക്കുമുമ്പേ പുസ്‌തകമെത്തി ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ ഇക്കുറി പുതിയ പാഠപുസ്‌തകമാണ്. വേനലവധിക്കും ആഴ്‌ചകൾമുമ്പ് പാഠപുസ്‌തകം വിദ്യാർഥികളുടെ കൈകളിൽ എത്തിയിരുന്നു. പുതുക്കിയവ ഉൾപ്പെടെ ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളിലേക്കുള്ള മുഴുവൻ പുസ്‌തകങ്ങളുടെ വിതരണവും അവധിക്കാലത്തുതന്നെ പൂർത്തിയായി. ആദ്യ വോള്യത്തിലെ 37.2 ലക്ഷം പുസ്‌തകമാണ് വിതരണംചെയ്‌തത്. അധ്യയനവർഷാരംഭത്തിനും ദിവസങ്ങൾമുമ്പേ യൂണിഫോം വിതരണവും ആരംഭിച്ചിരുന്നു. അധ്യയനത്തിന് പുതു ക്ലാസ്‌മുറി നൂതന സൗകര്യങ്ങളുള്ള ലാബുകളും തിയറ്ററും ഹൈടെക് ക്ലാസ് മുറികളുമായി അടിമുടി മാറിയ അന്തരീക്ഷത്തിലാണ് പൊതുവിദ്യാലയങ്ങൾ നവാഗതരെ വരവേൽക്കുക. ഒമ്പത് സർക്കാർ സ്‌കൂളുകളിൽകൂടി പുതിയ കെട്ടിടം ഒരുങ്ങി. ഏഴ് സ്‌കൂൾ കെട്ടിടസമുച്ചയം കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് ഉദ്‌ഘാടനംചെയ്‌തത്. രണ്ടിടങ്ങളിൽക്കൂടി കെട്ടിടം പൂർത്തിയായി. കിഫ്‌ബിയും പ്ലാൻ ഫണ്ടും ഉൾപ്പെടെ വിവിധ പദ്ധതിയിൽ കോടികൾ ചെലവിട്ടാണ് നിർമാണം. കിഫ്‌ബിയിൽ ജില്ലയിലെ 89 സ്‌കൂളിന് 245 കോടി രൂപയാണ് അനുവദിച്ചത്. 2017 മുതൽ ഇതുവരെ 47 സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങൾ പൂർത്തിയായി.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 654 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ…
ഒന്നാം സമ്മാനം (70 ലക്ഷം)
AX 235952
സമാശ്വാസ സമ്മാനം (8000)
AN 235952
AO 235952
AP 235952
AR 235952
AS 235952
AT 235952
AU 235952
AV 235952
AW 235952
AY 235952
AZ 235952
രണ്ടാം സമ്മാനം [5 Lakhs]
AO 623934
മൂന്നാം സമ്മാനം [1 Lakh]
1) AN 341133
2) AO 799141
3) AP 917415
4) AR 399512
5) AS 854525
6) AT 878478
7) AU 190578
8) AV 494514
9) AW 958782
10) AX 272402
11) AY 709080
12) AZ 334657
നാലാം സമ്മാനം (5,000/-)
1961 2165 2622 2897 2934 4519 4541 4841 5452 5639 6689 7061 7358 7987 8033 8251 9873 9910
അഞ്ചാം സമ്മാനം (2,000/-)
1787 2158 2807 2988 4405 5986 6197
ആറാം സമ്മാനം( 1,000/-)
1003 1758 1783 2163 2409 2527 2845 3579 3613 3679 4057 4058 4334 4437 4824 5047 5635 5949 6323 6697 6840 7049 7527 8112 9121 9570
ഏഴാം സമ്മാനം (500/- )
0129 0201 0245 0271 0406 0409 1218 1385 1605 1670 1913 1946 1975 2016 2184 2323 2336 2687 3915 4215 4227 4329 4539 4540 4577 4593 4628 4663 4702 4746 4868 4994 5005 5058 5242 5290 5304 5317 5582 5609 5625 5644 5822 5824 6046 6080 6120 6583 6584 6597 6653 6731 7019 7297 7429 7632 7906 8073 8318 8745 8752 8880 8943 9034 9036 9230 9257 9309 9664 9688 9698 9886
എട്ടാം സമ്മാനം (100)
0037 0049 0067 0076 0249 0315 0347 0430 0728 0888 0894 1005 1288 1362 1372 1526 1547 1580 1841 2100 2384 2482 2817 2925 2938 3114 3154 3226 3318 3363 3427 3428 3445 3581 3951 3960 3961 4109 4138 4158 4208 4325 4520 4585 4632 4931 4986 5077 5118 5123 5276 5279 5342 5408 5438 5471 5567 5568 5621 5627 5684 6005 6126 6167 6279 6302 6327 6391 6397 6477 6530 6592 6728 6764 6987 7005 7023 7065 7084 7118 7294 7352 7404 7590 7789 8101 8124 8138 8159 8183 8266 8330 8337 8416 8453 8464 8477 8563 8569 8592 8595 8628 8815 8888 8938 9015 9031 9042 9082 9287 9303 9339 9486 9540 9577 9579 9587 9629 9663 9798 9827 9845 9942