spot_img
Sunday, June 14, 2026
Home Blog Page 9

നിപ: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയന്ത്രണം, പേ വാർഡ് മേഖലയിലടക്കം ക്രമീകരണങ്ങൾ.

0

കോഴിക്കോട്: നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ പ്രവേശിപ്പിച്ചതോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പേ വാർഡ് മേഖലയിലും പരിസരപ്രദേശങ്ങളിലുമാണ് രോഗനിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി സൂപ്രണ്ടിന്റെ നിർദേശത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ബുധനാഴ്‌ച രാത്രി വൈകിയാണ് രോഗിയെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.1. സാവിത്രി ദേവി സാബു (SDS) ബ്ലോക്കിലേക്കുള്ള പ്രവേശന വഴി പൂർണമായും നിരോധിച്ചിരിക്കുന്നു.2. സാവിത്രി ദേവി സാബു (SDS) ബ്ലോക്കിലേക്കുള്ള പ്രവേശന കവാടം അടച്ചിട്ടിരിക്കുന്നതിനാൽ ജീവനക്കാരും രോഗികളും ഉൾപ്പെടെ എല്ലാവരും അനുവദിച്ചിട്ടുള്ള മറ്റ് വഴികൾ ഉപയോഗിച്ച് മാത്രം പ്രവേശിക്കേണ്ടതാണ്.3. ഡിസ്‌ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പടെ ആശുപത്രിയുടെ മെയിൻ ഗേറ്റ് വഴി പുറത്തുപോകേണ്ടതാണ്. 4:നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് അനാവശ്യമായി പ്രവേശിക്കുകയോ സഞ്ചരിക്കുകയോ ചെയ്യരുത്.5. ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരും, രോഗികളും, കൂട്ടിരിപ്പുകാരും മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.6. സാവിത്രി ദേവി സാബു (SDS) ബ്ലോക്ക് പരിസരത്ത് വാഹന പാർക്കിങ് അനുവദിക്കുന്നതല്ല.രോഗികളുടെ സുരക്ഷയും രോഗവ്യാപനം തടയുന്നതും മുൻനിർത്തിയാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന്.എല്ലാവരുടെയും സഹകരണവും പിന്തുണയും കോളേജ് സൂപ്രണ്ട് വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു.

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലെത്തിയ ഹാജിമാരുടെ ആദ്യ സംഘം ഇന്ന് തിരികെയെത്തും‌.

0

മദീന: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലെത്തിയ ഹാജിമാരുടെ ആദ്യ സംഘം ഇന്ന് തിരികെയെത്തും. ഇന്ന് രാത്രി പതിനൊന്നരക്ക് കൊച്ചിയിലാണ് മദീനയിൽ നിന്നുള്ള ആദ്യ വിമാനമെത്തുക. ജൂൺ മുപ്പതോടെയാണ് മുഴുവൻ ഹാജിമാരും സൗദിയിൽ നിന്ന് മടങ്ങുക. സൗദി സമയം ഉച്ചക്ക് 2:30നാണ് മദീനയിൽനിന്നുള്ള ആദ്യ വിമാനം. ഷോർട്ട് ഹജ്ജ് വിഭാഗത്തിലെത്തിയ 430 തീർഥാടകരാണ് ആദ്യ സംഘത്തിൽ. മന്ത്രി എൻ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ ആദ്യ വിമാനത്തിലെ തീർഥാടകരെ സ്വീകരിക്കും.

കുറഞ്ഞ കാലാവധിയുള്ള ഷോർട്ട് ഹജ്ജ് വിഭാഗത്തിലുള്ളവർ 3 ദിവസത്തെയും അല്ലാത്തവർ 8 ദിവസത്തെയും മദീന സന്ദർശനം പൂർത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഹജ്ജ് തീർഥാടനം കഴിഞ്ഞു മടങ്ങുന്ന എല്ലാ തീർഥാടകരും എബോള നിരീക്ഷണത്തിന്റെ ഭാഗമായി സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇതിനായുള്ള ഫോം മദീനയിൽ വെച്ച് തന്നെ തീർഥാടകർക്ക് നൽകുന്നുണ്ട്. ഈ മാസം 21 മുതൽ കണ്ണൂരേക്കും, 23 മുതൽ കോഴിക്കോട്ടേക്കുമുള്ള ഹാജിമാരുടെ മടക്കവും ആരംഭിക്കും. ജൂൺ 30നാണ് മലയാളി ഹാജിമാരുടെ മടക്കയാത്ര പൂർത്തിയാവുക.

നിപ്പ ജാഗ്രതയിൽ കേരളം; സമ്പർക്കപ്പട്ടിക തയ്യാറാക്കൽ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്”

0

കോഴിക്കോട് : ജില്ലയിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചതോടെ രോഗി പോയ സ്ഥലങ്ങൾ, ചികിത്സ തേടിയ സ്ഥലങ്ങൾ തുടങ്ങിയവയുടെ പട്ടിക തയാറാക്കിത്തുടങ്ങി. സോപ്പ് ലായനി ഡീലറായ 43 വയസ്സുള്ള യുവാവിനാണ് ഇപ്പോൾ നിപ്പ ബാധിച്ചത്.ഇദ്ദേഹത്തിന്റെ കാരാടുള്ള ഗോഡൗൺ ഏറെ നാളായി അടഞ്ഞു കിടക്കുകയായിരുന്നു. ശുചിയാക്കാനായി മേയ് 24ന് ഡീലറും സുഹൃത്തും ചേർന്ന് ഗോഡൗൺ തുറന്നു. ഇവിടെ വവ്വാലുകളുടെ വിസർജ്യം ഉണ്ടായിരുന്നതായി പറയുന്നു.

ഗോഡൗൺ ശുചീകരണത്തിനു ശേഷം കടുത്ത പനിയുണ്ടായി. രണ്ടു ദിവസം ഫറോക്ക് ഭാഗത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പനി കൂടിയതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കുടുംബാംഗങ്ങളിൽ ആർക്കും രോഗ ലക്ഷണമില്ല. സമ്പർക്കപ്പട്ടികയിലുള്ളവരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ഇന്ന് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും.ജില്ലയിൽ 2018 മേയിൽ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലാണ് ആദ്യം നിപ്പ സ്ഥിരീകരിച്ചത്.

ഒരു കുടുംബത്തിലെ 3 പേരും ഇവരെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകയുമാണ് ആദ്യം മരിച്ചത്.ആ വർഷം കോഴിക്കോട്– മലപ്പുറം ജില്ലകളിലായി 17 പേർ നിപ്പ പിടിപെട്ടു മരിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഇതുവരെ 22 പേരാണു നിപ്പ ബാധിച്ചു മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ കെഎച്ച്ആർഡബ്ല്യുഎസ് പേ വാർഡാണ് വീണ്ടും നിപ്പ ഐസലേഷൻ വാർഡായി ഉപയോഗിക്കുന്നത്. നിപ്പ രോഗികളുടെ സാംപിൾ പരിശോധനയ്ക്കായി നേരത്തെ പുണെയിലേക്കു മാത്രം അയയ്ക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ, പിന്നീട് മെഡിക്കൽ കോളജ് വിആർ‍ഡിഎൽ ലാബിൽ കൂടി പരിശോധനയ്ക്കു സൗകര്യം ഏർപ്പെടുത്തിയതോടെ ഔദ്യോഗിക സ്ഥിരീകരണത്തിനു മാത്രം പുണെയിലേക്ക് അയയ്ക്കുകയാണു ചെയ്യുന്നത്.നേരത്തെ നിപ്പ സാംപിൾ പരിശോധനയുടെ ഭാഗമായി പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈൽ ലാബ് മെഡിക്കൽ കോളജിലും മലപ്പുറത്തും എത്തിച്ചിരുന്നു. നിപ്പബാധിത പ്രദേശങ്ങളിൽ വവ്വാലുകളുടെ സാന്ദ്രത കൂടുതലെന്നു കേന്ദ്രസംഘം നിരീക്ഷിച്ചിരുന്നു.

വീണ്ടും കാട്ടാനക്കലി: പാലക്കാട് രണ്ടിടത്ത് കാട്ടാന ആക്രമണം, 3 പേര്‍ക്ക് പരിക്ക്‌.

0

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ രണ്ടിടങ്ങളിലായി മൂന്ന് പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റു. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുള്ളിയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് ആദിവാസി യുവാവായ 30കാരന്‍ വെള്ളിങ്കിരിക്ക് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ പുഴയിലേക്ക് പോകുന്നതിനിടെയാണ് വെള്ളിങ്കിരിയെ കാട്ടാന ആക്രമിച്ചത്.അട്ടപ്പാടി ഗൂളിക്കടവിലായിരുന്നു രണ്ടാമത്തെ ആക്രമണം. രാവിലെ അഞ്ചരയോടെ ഓട്ടോയില്‍ വരികയായിരുന്ന രണ്ടുപേരെ ഓട്ടോ മറിച്ചിട്ടാണ് കാട്ടാന ആക്രമിച്ചത്. യാത്രിക മിനി ഷാജിക്കും ഓട്ടോ ഡ്രൈവര്‍ പ്രസാദിനും പരിക്കേറ്റു. മൂവരെയും അട്ടപ്പാടിയിലെ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അതേസമയം വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

മേപ്പാടി പഞ്ചായത്തിലെ പുത്തുമല സ്വദേശിനിയായ ജെസി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി രാജു കൊല്ലപ്പെട്ടിരുന്നു.ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ കാട്ടിക്കുളം വെള്ളാഞ്ചേരി ഭാഗത്ത് ഒറ്റയാന്‍ ഇറങ്ങിയത്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനയെ തുരത്തുന്നതിനിടെയാണ് രാജു ആനയുടെ മുന്നില്‍പ്പെട്ടതും ആക്രമണത്തിന് ഇരയായതും. മണിക്കൂറുകള്‍ക്ക് ശേഷം ആനയെ വനവകുപ്പും നാട്ടുകാരും ചേര്‍ന്ന് കാടുകയറ്റി. പരിക്കേറ്റ രാജു പിന്നീട് മരണത്തിന് കീഴടങ്ങി.

കാട്ടാന ആക്രമണങ്ങളില്‍ ഇതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിക്ക് ശുപാര്‍ശ ചെയ്യുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പകല്‍ സമയങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ജനങ്ങള്‍ പ്രതികരിച്ചു. കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

കാട്ടാന ആക്രമണം വീണ്ടും; നിലമ്പൂരിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്; ആക്രമണം ജോലിക്ക് പോകുന്നതിനിടെ.*

0

മലപ്പുറം : കരുളായിയിൽ വനത്തിൽ ജോലിക്കുപോയ വയോധികയ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. മൂത്തേടം ബാലങ്കുളം വടക്കേത്തല സൈനബ(62)യ്ക്കാണ് പരിക്കേറ്റത്. വനംവകുപ്പിന്റെ തേക്ക് പ്ലാന്റേഷൻ ജോലിക്ക് പോകുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്.വനത്തിനുള്ളിലെ ശങ്കരങ്കോട്ടിൽ തേക്ക് തൈകൾ വെയ്ക്കുന്നതും കുഴിയെടുക്കുന്നതുമടക്കമുള്ള പണികളാണ് സൈനബ ഉൾപ്പെടെയുള്ള തൊഴിലാളികൾ ചെയ്യുന്നത്. ചീനിക്കുന്ന് ഭാഗത്തുനിന്ന് കാട്ടിൽ പ്രവേശിച്ച് ഏതാനും മീറ്ററുകൾ പിന്നിട്ടതോടെ കാട്ടാന ഇവരുടെ മുന്നിലേക്ക് എത്തുകയായിരുന്നു. ആനയെ കണ്ട് കൂടെയുള്ളവരെല്ലാം പലവഴിക്ക് ചിതറിയോടി. സൈനബ ഓടിയെത്തിയ ഭാഗത്താണ് ആനയുമെത്തിയത്.

ഇവിടെവെച്ച് ആന സൈനബയെ ആക്രമിക്കുകയായിരുന്നുവെന്നാണ് കൂടെയുള്ളവർ പറയുന്നത്.ഉടനെ മറ്റു തൊഴിലാളികളും വനപാലകരും ചേർന്ന് സൈനബയെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നട്ടെല്ലിനും വാരിയെല്ലിനും പരിക്കുണ്ട്.വയനാട്ടിൽ ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിൽ താമസിക്കുന്ന രാജു(65)വാണ് മരിച്ചത്. ബുധനാഴ്ച രാവില 10-ഓടെയാണ് തിരുനെല്ലി കാട്ടിക്കുളത്തുവെച്ച് ആക്രണമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രാജു മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

ഇന്നും അതിശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മറ്റ് ജില്ലകളിൽ ഇടത്തരം മഴക്കാണ് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.

പയ്യോളിയിൽ ടൂറിസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം.

0

പയ്യോളി: ദേശീയപാത പയ്യോളിയിൽ ടൂറിസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ കുഞ്ഞടക്കം രണ്ടുപേർക്ക് പരിക്കേറ്റു. കുറ്റ്യാടി തീക്കുനി സ്വദേശിനി നടുവിലക്കണ്ടി ജസ്ന (24) യാണ് മരിച്ചത്. ഭർത്താവ് ചേരാപുരം കുളങ്ങരത്താഴ ഇല്ലത്ത് ഷംസീറിനും മകൻ ഷെഹസിൻ അബ്ദുള്ള (1) യ്ക്കുമാണ് പരുക്കേറ്റത്. വൈകീട്ട് 6.15 ഓടെ തീർഥ ഇൻ്റർനാഷണൽ ഹോട്ടലിന് സമീപമായിരുന്നു നാടിനെ നടുക്കിയ സംഭവം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിന് പുറകിൽ അതേ ദിശയിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ചായിരുന്നു അപകടം.

ശക്തമായ ഇടിയിൽ റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ തലയിലൂടെ അതേ ബസ്സിന്റെ മുൻചക്രം കയറിയിറങ്ങി. യുവതി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ കുഞ്ഞിനെയും പിതാവിനെയും നന്തി സഹാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂരിൽ നിന്നും വിവാഹ പാർട്ടിയുമായി വരികയായിരുന്ന ‘എക്സ്ഡ്രൈവ്’ യാക്കുസ എന്ന ടൂറിസ്റ്റ് ബസ്സാണ് അപകടമുണ്ടാക്കിയത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പയ്യോളി പോലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.

നിപാ വൈറസ് ബാധിതന് വിപുലമായ സമ്പർക്കമുണ്ടായി, ബന്ധപ്പെട്ടവരോട് ക്വാറന്റീൻ നിർദേശിച്ചു’; ആശങ്ക വേണ്ടെന്ന് മന്ത്രി.

0

കോഴിക്കോട് : കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ജാഗ്രതാ നിർദേശം നൽകി. വിപുലമായ സമ്പർക്കം രോഗിക്ക് ഉണ്ടായിട്ടുണ്ട്. എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കി. സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗിയെ രാത്രി മെഡിക്കല്‍ കോളജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. ബന്ധപ്പെട്ട എല്ലാവരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ഒരിക്കൽ പനി വന്ന് മാറിയ ആളാണ്. വേറെ ആർക്കും ഇതുവരെ ലക്ഷണം കണ്ടിട്ടില്ല. ഗോഡൗൺ ഒറ്റയ്ക്ക് ക്ലീൻ ചെയ്തിരുന്നു. ഇവിടെ വവ്വാലിന്റെ സാന്നിധ്യം സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.ഫറോക്ക് കോളേജ് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ വൈറസ് സ്ഥിരീകരിച്ചത്.

നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു 43കാരൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തി പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ക്ലീനിങ് ജോലിക്കാരനാണ് ഇയാൾ. ഫറോക്കിൽ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അവിടെ നിന്നായിരിക്കാം വൈറസ് ബാധയെന്നും സംശയിക്കുന്നു. ഇയാൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഡിസ്ചാർജാകുകയും ചെയ്തിരുന്നു. ശേഷവും ഇയാൾ ബോധക്ഷയമടക്കമുണ്ടായി. ഇയാളെ ഡീ അഡിക്ഷൻ സെന്ററിലും കൊണ്ടു പോയെന്നുമാണ് വിവരം. അതു കൊണ്ടു തന്നെ സമ്പർക്കം കൂടുതലാകാമെന്നും സംശയിക്കുന്നു. രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണുള്ളത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം: നിപ്പ രോഗി ഐസൊലേഷൻ വാർഡിൽ; എസ്.ഡി.എസ് വാർഡിലേക്ക് പ്രവേശനവിലക്ക്.

0

കോഴിക്കോട് : നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച ഫറോക്ക് കോളേജ് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അർദ്ധരാത്രി 12 മണിയോടെയാണ് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. വാർഡിന് സമീപത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സാവിത്രി ദേവി സാബു (SDS) വാർഡിലേക്കുള്ള പ്രവേശനം പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. പ്രത്യേക വാർഡ് പരിസരത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. പരിസരത്തെ പാർക്കിങ്ങും പൂർണ്ണമായി നിരോധിച്ചു. ഡിസ്ചാർജ്ജ് ചെയ്യുന്ന രോഗികൾ ഉൾപ്പെടെ ആശുപത്രിയുടെ പ്രധാന ഗെയിറ്റ് ഉപയോഗിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട് ലൈവ്.നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു 43 കാരനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തി പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.

നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ പേ വാർഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും രോഗ നിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി കർശനമായ നിയന്ത്രണങ്ങളും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ സുരക്ഷയും രോഗവ്യാപനം തടയുന്നതും മുൻനിർത്തിയാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു.

നിയന്ത്രണങ്ങൾ ഇങ്ങനെ:

1. സാവിത്രി ദേവി സാബു (SDS) ബ്ലോക്കിലേക്കുള്ള പ്രവേശന വഴി പൂർണമായും നിരോധിച്ചിരിക്കുന്നു.

2. സാവിത്രി ദേവി സാബു (SDS) ബ്ലോക്കിലേക്കുള്ള പ്രവേശന കവാടം അടച്ചിട്ടിരിക്കുന്നതിനാൽ ജീവനക്കാരും രോഗികളും ഉൾപ്പെടെ എല്ലാവരും അനുവദിച്ചിട്ടുള്ള മറ്റ് വഴികൾ ഉപയോഗിച്ച് മാത്രം പ്രവേശിക്കേണ്ടതാണ്.

3. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പടെ ആശുപത്രിയുടെ മെയിൻ ഗേറ്റ് വഴി പുറത്തുപോകേണ്ടതാണ്.

4. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് അനാവശ്യമായി പ്രവേശിക്കുകയോ സഞ്ചരിക്കുകയോ ചെയ്യരുത്.

5. ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരും, രോഗികളും, കൂട്ടിരിപ്പുകാരും മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

6. സാവിത്രി ദേവി സാബു (SDS) ബ്ലോക്ക് പരിസരത്ത് വാഹന പാർക്കിങ് അനുവദിക്കുന്നതല്ല.

കോഴിക്കോട് വീണ്ടും നിപ; സ്ഥിരീകരിച്ചത് ഫറോക്ക് സ്വദേശിയ്ക്ക്.

0

കോഴിക്കോട്:വീണ്ടും നിപ സ്ഥിരീകരിച്ചു. ഫറൂഖ് സ്വദേശിയായ 40 കാരനാണ് നിലവിൽ രോഗം ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. രോഗലക്ഷണങ്ങളിൽ സംശയം തോന്നിയ ഡോക്ടർമാർ ശ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.കൂടുതൽ വ്യക്തത വരുത്തുന്നതിനായി രോഗിയുടെ ശ്രവം പൂണൈ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം നാളെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നതും രോഗലക്ഷണങ്ങൾ കാണിക്കുന്നതുമായ മറ്റുള്ളവരെ നിലവിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.