spot_img
Sunday, June 14, 2026
Home Blog Page 613

ഗൾഫ് വാർത്തകൾ:കുവൈത്ത്

0

അഞ്ചു ദിവസത്തിനകം ഉൽപന്നം തിരികെ നൽകാം

കുവൈത്ത് സിറ്റി: ഇൻവോയ്സിൽ മറ്റു നിബന്ധനകൾ വ്യക്തമാക്കിയിട്ടില്ലെങ്കിൽ സാധനങ്ങൾ അഞ്ചു ദിവസത്തിനകം തിരികെനൽകാൻ ഉപഭോക്താവിന് അവകാശമുണ്ടാകുമെന്ന് വാണിജ്യമന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണവിഭാഗം അറിയിച്ചു.ആഭരണങ്ങൾ, വാച്ചുകൾ, സായാഹ്ന, വിവാഹ വസ്ത്രങ്ങൾ, ഗ്ലാസുകൾ, പെർഫ്യൂമുകൾ തുടങ്ങിയ സാധനങ്ങൾ സംബന്ധിച്ചാണ് അധികൃതർ വ്യക്തമാക്കിയത്. പെെട്ടന്ന് നശിക്കുന്നതരം വസ്തുക്കൾക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് വ്യവസ്ഥകൾ വെക്കാൻ വിൽപനക്കാർക്ക് അവകാശമുണ്ടാകും. ഇത് ഇൻവോയ്സിൽ വ്യക്തമായി രേഖപ്പെടുത്തണമെന്നും ഉപഭോക്തൃ സംരക്ഷണവിഭാഗം ചൂണ്ടിക്കാട്ടി.

വാക്സിനേഷൻ എടുക്കാത്ത പ്രവാസികൾക്കും കുവൈത്തിൽ പ്രവേശിക്കാം; മുൻ സർക്കുലറിൽ ഭേദഗതി വരുത്തി ഡിജിസിഎ

കുവൈറ്റിൽ ഇന്ന് പുറത്തിറക്കിയ പുതിയ സർക്കുലർ അനുസരിച്ച്, കുത്തിവയ്പ്പ് എടുക്കാത്ത എല്ലാ യാത്രക്കാർക്കും പിസിആർ പരിശോധന നടത്തി കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിജിസിഎ അറിയിച്ചു. വ്യാഴാഴ്ച ഡിജിസിഎ ഇറക്കിയ സർക്കുലർ അനുസരിച്ച് കുത്തിവയ്പ് എടുക്കാത്ത യാത്രക്കാർക്കുള്ള പ്രവേശനം കുവൈറ്റ് പൗരന്മാർക്ക് മാത്രമായിരുന്നു. എന്നാൽ പുതിയ സർക്കുലർ പ്രകാരം, കുവൈറ്റ് പൗരന്മാർക്ക് പകരം ‘എല്ലാ യാത്രക്കാർക്കും’ പ്രവേശനം നൽകുന്ന മുൻ സർക്കുലർ ഭേദഗതി ചെയ്തിരിക്കുന്നു.ഈ ഭേദഗതിയോടെ, എല്ലാ പ്രവാസികൾക്കും, കുവൈറ്റ് അംഗീകൃത വാക്സിൻ എടുക്കാത്തവർക്കും ഫെബ്രുവരി 20 മുതൽ കുവൈറ്റിൽ പ്രവേശിക്കാം. യാത്രക്ക് 72 മണിക്കൂർ മുമ്പ് എടുത്ത പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം സമർപ്പിച്ചാൽ മതി.ക്യാബിനറ്റ് തീരുമാനമനുസരിച്ച്, വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർക്ക്, അതായത് കുവൈറ്റ് അംഗീകൃത കോവിഡ് വാക്സിൻ സ്വീകരിക്കാത്ത അല്ലെങ്കിൽ ഒരു ഡോസ് വാക്സിൻ എടുത്ത യാത്രക്കാർക്ക് – ഫ്ലൈറ്റിന് 72 മണിക്കൂർ മുമ്പ് പിസിആർ പരിശോധന നടത്തിയ ശേഷം കുവൈറ്റിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.ഇവർ 7 ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ പോകേണ്ടിവരും. പൂർണ്ണമായും വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർ – അതായത് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഒമ്പത് മാസം പൂർത്തിയാക്കിയവരും ബൂസ്റ്റർ ഡോസ് എടുക്കാത്തവരും – രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ല. എന്നിരുന്നാലും, അവർ എത്തിയതിന് ശേഷം 7 ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ പോകണം. പൂർണ്ണമായും വാക്സിനേഷൻ എടുത്തവർ – അതായത് (i) അംഗീകൃത വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർ, (ii) രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കി ഒമ്പത് മാസം തികയാത്തവർ, (iii) കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കോവിഡ് അണുബാധയിൽ നിന്ന് സുഖം പ്രാപിച്ചവർ എന്നിവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് PCR പരിശോധന ആവശ്യമില്ല. ഇവർക്ക് ഹോം ക്വാറന്റൈനും ആവശ്യമില്ല

ആഭിചാരക്രിയകൾ നടത്തി സ്പോൺസറുടെ പണം തട്ടാൻ ശ്രമിച്ച ഇന്ത്യക്കാരനായ ഡ്രൈവറും, മന്ത്രവാദിയും അറസ്റ്റിൽ

കുവൈറ്റിൽ ആഭിചാര ക്രിയകൾ നടത്തിയതിന് ഇന്ത്യക്കാരനായ വീട്ടു ഡ്രൈവറേയും ഇന്ത്യയിൽ നിന്ന് എത്തിയ മന്ത്രവാദിയേയും അറസ്റ്റ് ചെയ്തു. മന്ത്രവാദിയുടെ സഹായത്തോടെ ധനികനും വ്യവസായിയുമായ തന്റെ സ്പോൺസറുടെ പണം തട്ടാനുള്ള പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഇന്ത്യക്കാരനായ രാജു എന്ന വീട്ടു ഡ്രൈവറെയും, മന്ത്രവാദിയെയും രഹസ്യാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സ്പോൺസറുടെ സഹോദരങ്ങൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഡ്രൈവറായ രാജു മന്ത്രവാദിയുടെ സഹായത്തോടെ ആഭിചാര ക്രിയകൾ ചെയ്ത് തങ്ങളുടെ സഹോദരനെ വശീകരിച്ച് ഇവരുടെ നിയന്ത്രണത്തിലാക്കി പണം തട്ടാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നായിരുന്നു സഹോദരങ്ങളുടെ പരാതി. നൂറ്റി അമ്പത് ദിനാർ മാത്രം ശമ്പളമുള്ള ഡ്രൈവർ വിലകൂടിയ ആഡംബര വസ്തുക്കളാണ് ഉപയോഗിച്ചിരുന്നതെന്നും, ഈയടുത്ത് ഇയാൾ ഫസ്റ്റ്ക്ലാസ് ടിക്കറ്റിലാണ് നാട്ടിലേക്ക് യാത്ര ചെയ്തതെന്നും, ഡ്രൈവറുടെ ജീവിതരീതിയിലും പെരുമാറ്റത്തിലും സംശയം തോന്നിയതിനാലാണ് പരാതി നൽകിയതെന്നും സഹോദരങ്ങൾ പറഞ്ഞു. കൂടാതെ തങ്ങളുടെ സഹോദരന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഈ ഡ്രൈവർ ആണെന്നും ഇവർ പറഞ്ഞു.പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ രഹസ്യ അന്വേഷണത്തിൽ ഇയാൾ ഇടയ്ക്കിടെ ഒരു ആഡംബര ഫ്ലാറ്റ് സന്ദർശിക്കുന്നതായും, ഇവിടെ മറ്റൊരാളെ താമസിപ്പിച്ചിരിക്കുന്നതായും കണ്ടെത്തി. തുടർന്ന് ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്ന് ആഡംബര ഫ്ലാറ്റിൽ താമസിക്കുന്നത് ഇന്ത്യയിൽനിന്ന് എത്തിച്ച പ്രമുഖ മന്ത്രവാദി ആണെന്നും, ഇയാളുടെ സഹായത്തോടെ ആഭിചാരക്രിയകൾ നടത്തി സ്പോൺസറുടെ വീട്ടുവളപ്പിൽ മന്ത്രിച്ച തകിട് നിക്ഷേപിച്ചതായും, നേരത്തെയും താൻ സ്പോൺസറുടെ കയ്യിൽ നിന്ന് ധാരാളം പണം തട്ടിയെടുത്തതായുമുള്ള വിവരങ്ങൾ ഡ്രൈവർ സമ്മതിച്ചത്. ഇതോടെ ഇരുവരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ തെളിവെടുപ്പിനായി സ്പോൺസറെ അന്വേഷണ സംഘം സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ തന്റെ ഡ്രൈവറെ കണ്ട് സ്പോൺസർ ബോധരഹിതനാവുകയും, ഇയാളെ വർഷങ്ങളായി തന്റെ മകനെപ്പോലെ സ്നേഹിക്കുകയാണെന്നും, ഡ്രൈവറെ വെറുതെ വിടണമെന്ന് ഉദ്യോഗസ്ഥർക്ക് മുൻപിൽ സ്പോൺസർ കേണപേക്ഷിക്കുകയുമായിരുന്നു.

ഗൾഫ് വാർത്തകൾ: ഖത്തർ

0

ട്രാഫിക് പിഴകൾ 50 ശതമാനം ഇളവോടെ തീർപ്പാക്കാം; ഒരു മാസം കൂടി മാത്രം കാലാവധി ദോഹ: ഖത്തറിൽ ട്രാഫിക് പിഴകൾ 50 ശതമാനം ഇളവോടെ തീർപ്പാക്കാനുള്ള അനുമതി ഇനി ഒരു മാസം കൂടി മാത്രം. ഡിസംബര്‍ 18 ന് ദേശീയ ദിനാചരണത്തോടനുബന്ധിച്ച് പ്രാബല്യത്തില്‍ വന്ന ട്രാഫിക് വയലേഷന്‍ സെറ്റില്‍മെന്റ് ഇനീഷ്യേറ്റീവ് മാര്‍ച്ച് 17 ന് അവസാനിക്കും. അതിനാൽ നിയമ ലംഘനങ്ങളുള്ള എല്ലാ വാഹന ഉടമകളും ഈ അവസരം ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ച് 17 ന് ശേഷം ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. മെട്രാഷ് 2 വഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും പേയ്മെന്റ്നടത്താൻ കഴിയും.

ഹമദ് വിമാനത്താവളത്തിലേക്കുള്ള സബാഹ് അല്‍-അഹമ്മദ് കോറിഡോറില്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് ട്രാഫിക് വകുപ്പ്

ദോഹ: ഖത്തറിലെ അബു ഹമൂറില്‍ നിന്നു ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സബാഹ് അല്‍-അഹമ്മദ് കോറിഡോര്‍ നാളെ അടച്ചിടുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഫെബ്രുവരി 18 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ എട്ട് വരെയാണ് അടച്ചിടുന്നത്.അധികൃതര്‍ അവരുടെ ഒദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. വാഹനമോടിക്കുന്നവര്‍ വേഗപരിധി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

ഖത്തറിലെ പ്രാദേശിക ബാങ്കുകളിൽ നിന്ന് പഴയ നോട്ട് മാറി വാങ്ങാം

ദോഹ∙രാജ്യത്തെ പ്രാദേശിക ബാങ്കുകളിൽ നിന്ന് പഴയ ബാങ്ക് നോട്ടുകൾ (നാലാം സീരീസ്) മാറ്റി പുതിയവ വാങ്ങാം. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ബാങ്കുകളിൽ നിന്നു തന്നെ പഴയവ മാറ്റിയെടുക്കാമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.50,000 റിയാലിനു മുകളിലാണെങ്കിൽ ഉറവിടം വെളിപ്പെടുത്തണം. അക്കൗണ്ടുള്ള ബാങ്കുകളിൽ നിന്നു തന്നെ പഴയ നോട്ട് മാറ്റിയെടുക്കാം. ബാങ്കുകളിൽ അക്കൗണ്ട് ഇല്ലാത്തവർ പ്രാദേശിക ബാങ്കുകളെ സമീപിക്കണം. ബാങ്കുകളിൽ നോട്ട് മാറ്റാൻ കഴിയാത്തവർ ഖത്തർ സെൻട്രൽ ബാങ്കിനെ സമീപിക്കണം. വിദേശങ്ങളിൽ നിന്നെത്തിയ സന്ദർശകർക്കും പഴയ നോട്ടു മാറ്റാൻ പ്രാദേശിക ബാങ്കുകളെ അല്ലെങ്കിൽ ഖത്തർ സെൻട്രൽ ബാങ്കിനെ സമീപിക്കാം. എന്നാൽ ഇവരുടെ കൈവശം രാജ്യത്തിന്റെ പ്രവേശന കവാടത്തിലെ കസ്റ്റംസ് ജനറൽ അതോറിറ്റിയിൽ നിന്നുള്ള ഡിസ്‌ക്ലോഷർ രേഖയുണ്ടാകണം. സെൻട്രൽ ബാങ്കിന്റെ നിർദേശപ്രകാരം പഴയ ബാങ്ക് നോട്ടുകൾ ബാങ്ക് ശാഖകളിൽ നിന്ന് ഇനിയും മാറ്റിയെടുക്കാമെന്ന് പ്രാദേശിക ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ചു തുടങ്ങിയിട്ടുണ്ട്.

ഫേസ് ഷീൽഡ് നിർബന്ധമില്ല; യാത്രക്കാർക്ക് ഇളവുകൾ അനുവദിച്ച് ഖത്തർ എയർവെയ്‌സ്

ദോഹ: ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ഇനി മുതല്‍ ഫേസ് ഷീല്‍ഡ് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഫേസ് ഷീല്‍ഡ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും എയര്‍വെയ്സ് അധികൃതര്‍ പറഞ്ഞു. യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് താല്‍കാലികമായി ഏര്‍പ്പെടുത്തിയ സംവിധാനമായിരുന്നു ഫേസ് ഷീല്‍ഡ്. ടൂറിസം മേഖലയ്ക്ക് പുതുജീവനേകുന്നതിന്റെ ഭാഗമായ പല യൂറോപ്യന്‍ രാജ്യങ്ങളും വിമാനയാത്രയിലെ നിബന്ധനകള്‍ തീര്‍ത്തും ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഖത്തര്‍ എയര്‍വെയ്സ് സുരക്ഷ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.

ഗൾഫ് വാർത്തകൾ:യു.എ.ഇ

0

ദുബൈയിൽ ഡ്രൈവറില്ലാ വാഹനത്തിൽ സൗജന്യ യാത്ര ചെയ്യാൻ അവസരം

ദുബൈ: ദുബൈയില്‍ ഡ്രൈവറില്ലാ വാഹനത്തില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ അവസരം. ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിലെ ഇന്നൊവേഷന്‍ സെന്ററാണ് സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കുന്നത്. പാര്‍ക്കിലെ സന്ദര്‍ശകര്‍ക്ക് ഡ്രൈവറില്ലാ വാഹനങ്ങള്‍ (സ്മാര്‍ട്ട് നൂതന ഓട്ടോണമസ് ബസുകള്‍) സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കും. ഇന്നൊവേഷന്‍ സെന്ററിലും സോളാര്‍ പാര്‍ക്കിലെ ഇന്നൊവേഷന്‍ ട്രാക്കിലുമാണ് ബസ് സന്ദര്‍ശകരെ കൊണ്ടുപോവുക.ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊഡ്യൂസര്‍ (ഐ.പി.പി.) കജജ മോഡല്‍ ഉപയോഗിച്ചുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് സോളാര്‍ പാര്‍ക്കാണ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്ക്. 5000 മെഗാവാട്ട് ശുദ്ധ വൈദ്യുതിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്കിന്റെ നിര്‍മാണം. പദ്ധതിയുടെ ആകെ ചെലവ് 50 ബില്യന്‍ ദിര്‍ഹമാണ്.

യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പി.സി.ആർ പരിശോധന ഒഴിവാക്കി എയർ ഇന്ത്യയും

ദുബൈ: യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ പി.സി.ആർ പരിശോധന ഒഴിവാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഇന്ത്യയിൽനിന്ന് വാക്സിനെടുത്തവർക്കാണ് ഇളവ് നൽകിയിരിക്കുന്നത്. ഗോ എയറിന് പിന്നാലെയാണ് എയർ ഇന്ത്യയും സമാന തീരുമാനമെടുത്തത്.ഇന്ത്യയിൽ രണ്ട് ഡോസ് വാക്സിനേഷനും പൂർത്തീകരിച്ചിരിക്കണം. യാത്രക്ക് മുമ്പ് എയർസുവിധ പോർട്ടലിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.ഇന്ത്യയിലെ വാക്സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യണമെന്നും എയർ ഇന്ത്യയുടെ സർക്കുലറിൽ പറയുന്നു. അതേസമയം, ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ ഇൻഡിഗോ എയർലൈനും ഇത്തരത്തിൽ യാത്ര അനുവദിക്കുന്നുണ്ട്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇൻഷുറൻസ് മറക്കരുതേ

ദുബായ് ∙ യുഎഇയിലേക്കു യാത്രാ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ എത്തി രോഗബാധിതരായി വൻ കടക്കെണിയിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നു. മലയാളികൾ അടക്കമുള്ളവർ ഇങ്ങനെ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇവരെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് അറിയാതെ വലയുകയാണ് അധികൃതരും. എക്സ്പോയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിയതോടെ ഇങ്ങനെ ആശുപത്രിയിലാകുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അടുത്ത സമയത്തു വിസിറ്റ് വീസയിലെത്തി ദുബായിലെ ആശുപത്രികളിൽ 60 ലക്ഷം രൂപയ്ക്കു മേൽ കടക്കെണിയിലായി മലയാളി ഉൾപ്പെടെ 3 പേർ കഴിയുന്നുണ്ട്. മറ്റ് എമിറേറ്റുകളിലെ ആശുപത്രികളിലും ഇങ്ങനെയുള്ളവരുണ്ട്. കോവിഡിന്റെ ചികിത്സയ്ക്കുള്ള പരിരക്ഷയ്ക്കുള്ള ഇൻഷുറൻസ് മാത്രമെടുത്ത് വരുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും എന്നാൽ സ്ട്രോക്ക് ഉൾപ്പടെയുള്ളവ പിടിപെട്ടാണു പലരും ആശുപത്രികളിൽ കഴിയുന്നതെന്നും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ മെഡിക്കൽ വിങിലെ സന്നദ്ധ പ്രവർത്തകൻ പ്രവീൺ ചൂണ്ടിക്കാട്ടി. 20 മുതൽ 25 ദിർഹം മാത്രം ചെലവാക്കിയാണ് ഇങ്ങനെ കോവിഡ് പരിരക്ഷ നേടുന്നത്. ഇതു പോലും ഇല്ലാതെ എത്തുന്നവരുമുണ്ട്. അതേ സമയം ചില ഏജൻസികൾ വ്യാജ ഇൻഷുറൻസ് രേഖകൾ നൽകിയും യാത്രക്കാരെ കൊണ്ടു വരുന്നുണ്ടെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. മുൻപും യാത്രാ ഇൻഷുറൻസ് ഇല്ലാതെയെത്തി രോഗ ബാധിതരായി മാസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞ് കോടികളുടെ കടക്കെണിയിലായവരുടെ ധാരാളം അനുഭവങ്ങൾ മനസ്സിലാക്കിയിട്ടും വീണ്ടും ആളുകൾ ഇങ്ങനെ എത്തുന്നത് കഷ്ടമാണെന്ന് പ്രവീൺ പറയുന്നു. കോൺസുലേറ്റും ഇവിടുത്തെ സുമനസ്സുകളായ പ്രവാസികളും ഒരുമിച്ച് പ്രവർത്തിച്ചാണ് പലപ്പോഴും ഇങ്ങനെയുള്ളവരെ നാട്ടിൽ എത്തിക്കുന്നത്. നാട്ടിൽ നിന്ന് ടിക്കറ്റെടുക്കുമ്പോൾ തന്നെ ഇൻഷുറൻസ് കാര്യവും ശ്രദ്ധിക്കണമെന്നു പ്രവീൺ ചൂണ്ടിക്കാട്ടുന്നു..

ചോദിച്ചു വാങ്ങാൻ മടിക്കേണ്ട…

ടൂറിസ്റ്റ് വീസയിൽ ഏതു സ്ഥലത്തേക്കു പോകുന്നവരും ടിക്കറ്റിനൊപ്പം യാത്രാ ഇൻഷുറൻസ് ചോദിച്ചു വാങ്ങിയിരിക്കണമെന്ന് അൽ സൂറ ട്രാവൽസ് ജനറൽ മാനേജർ ജോയ് തോമസ് പറഞ്ഞു. വെറും 50 ദിർഹത്തിന് പോലും നല്ല യാത്രാ ഇൻഷുറൻസ് ലഭിക്കും. കഴിഞ്ഞ മാസം ശ്രീലങ്കയിൽ നിന്നെത്തിയ വനിത ഇവിടെ എത്തി ഗുരുതര രോഗബാധിതയായി. എന്നാൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നത് തുണയായി. 33,000 ദിർഹം ചികിത്സയ്ക്കായി ഇൻഷുറൻസ് വഴി നേടാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് ഏതു തരമാണെന്ന് ചോദിച്ചു മനസ്സിലാക്കി കൃത്യമാക്കണം. രേഖകളും കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നും ജോയ് തോമസ് ചൂണ്ടിക്കാട്ടി

ട്രാഫിക് സിഗ്നലുകളിൽ പെട്ടെന്ന് വരി മാറുന്നവരെ പിടികൂടാൻ റഡാറുകൾ

അബുദാബി ∙ ട്രാഫിക് സിഗ്നലുകളിൽ പെട്ടെന്ന് വരി മാറുന്നവരെ പിടികൂടാൻ അബുദാബി പാതകളിലെ റഡാറുകൾ കൂടുതൽ സജീവമാക്കി. ട്രാഫിക് സിഗ്നലുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും കവലകളിൽ നിർബന്ധിത ലെയ്ൻ പാലിക്കണമെന്ന് അബുദാബി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഡ്രൈവർമാരോട് അഭ്യർഥിച്ചു, പെട്ടെന്നുള്ള വ്യതിയാനമാണ് ട്രാഫിക് അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് വ്യക്തമാക്കി. കവലകളിൽ നിർബന്ധിത പാത പാലിക്കാത്ത ഡ്രൈവർമാരെ പിടികൂടാൻ ഓട്ടോമാറ്റിക് കൺട്രോൾ പ്രവർത്തനക്ഷമമാക്കിയതായി സേന അറിയിച്ചു. പെട്ടെന്ന് വാഹനങ്ങൾ വളയ്ക്കുന്നത് ഗുരുതരമായ ഗതാഗത ലംഘനമാണെന്നും അത് വലിയ ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുമെന്നും പൊലീസ് പറഞ്ഞു. പെട്ടെന്ന് പാത മാറ്റുകയോ ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ 400 ദിർഹമാണ് പിഴ. അബുദാബിയിൽ വരികൾ മാറുമ്പോൾ ഇൻഡിക്കേറ്ററുകളോ ടേൺ സിഗ്നലുകളോ ഉപയോഗിക്കാത്തതിന് 16,378 വാഹനയാത്രക്കാർക്ക് കഴിഞ്ഞ വർഷം പിഴ ചുമത്തിയതായി പൊലീസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ട്രാഫിക് ലൈറ്റുകളുടെ അടുത്തെത്തുമ്പോൾ പെട്ടെന്നുള്ള ലെയ്ൻ മാറ്റം അപകടകരമായ ഒരു പെരുമാറ്റമാണ്. ഇത് ഡ്രൈവറുടെയും മറ്റ് വാഹനയാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുന്നു. യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി പൊലീസ് സമൂഹമാധ്യമങ്ങളിൽ വിഡിയോ ക്ലിപ്പും പങ്കുവച്ചു. റോഡിലിറങ്ങുമ്പോൾ ഡ്രൈവർമാർ ശ്രദ്ധാലുക്കളായിരിക്കണമെന്നും അവരുടെ ശ്രദ്ധ തിരിക്കുന്നതോ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതോ ആയ കാര്യങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു

ഗൾഫ് വാർത്തകൾ:സൗദി അറേബ്യ

0

ബിനാമി ബിസിനസുകളുടെ സമയ പരിധി: സൗദിയിലുടനീളം കര്‍ശന പരിശോധന

ബിനാമി ബിസിനസുകള്‍ക്ക് പദവി ശരിയാക്കാനുള്ള സമയ പരിധി അവസാനിച്ചതോടെ സൗദിയിലുടനീളം സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന ആരംഭിച്ചു. പരിശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയ നിരവധി സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 16നാണ് സമയപരിധി അവസാനിച്ചത്. അടച്ച് പൂട്ടിയ സ്ഥാപനങ്ങളെ കുറിച്ച് മന്ത്രാലയം പരിശോധിച്ച് വരികയാണ്. പ്രത്യേക സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. റിയാദ്, അല്‍ ഖസീം, ബല്‍ ജുറാഷി, മദീന, ജിദ്ദ, ഷറൂറ, അല്‍ ഖര്‍ജ്, താരിഫ്, തബൂക്ക്, തബര്‍ജാല്‍, ഖത്തീഫ്, ഉനൈസ തുടങ്ങിയ സ്ഥലങ്ങളില്‍ നിയമ ലംഘനം കണ്ടെത്തിയ നിരവധി സ്ഥപാനങ്ങള്‍ അടച്ച് പൂട്ടി. റെഡിമെയ്ഡ് വസ്ത്ര സ്ഥാപനങ്ങള്‍, അത്തര്‍ വില്‍പ്പന ശാലകള്‍, തയ്യല്‍ ഉല്‍പ്പന്ന കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ആശാരിപ്പണി നടത്തുന്ന കേന്ദ്രങ്ങള്‍, വാഹന വര്‍ക് ഷോപ്പുകള്‍, ഇലക്ട്രിക്കല്‍ ഉപകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് നിയമ ലംഘനം കണ്ടെത്തിയത്. പരിശോധനയില്‍ തൊഴില്‍ നിയമ ലംഘനങ്ങളും, ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്

സൗദിയിൽ നിയമ രംഗത്തെ വിദേശ സ്ഥാപനങ്ങൾക്ക്‌ പുതിയ വ്യവസ്ഥകൾ

റിയാദ് : സൗദിയിൽ നിയമ രംഗത്ത്‌ പ്രവർത്തിക്കുന്ന വിദേശ സ്ഥാപനങ്ങൾക്ക് നിർദേശിക്കപ്പെട്ട‌ പുതിയ വ്യവസ്ഥകൾ ഭരണസമിതി അംഗീകരിച്ചതായി നിയമകാര്യ മന്ത്രി വലീദ്‌ അൽ സമാനി അറിയിച്ചു. ഇത്‌ സംബന്ധിച്ച നിർദിഷ്‌ട ഭേദഗതികൾക്ക്‌ മന്ത്രിസഭാ കൗൺസിലും അംഗീകാരം നൽകി‌. രാജ്യത്തിനകത്ത് നിയമ രംഗവുമായി ബന്ധപ്പെട്ട തൊഴിൽ വികസിപ്പിക്കാനും പുതിയ മുന്നേറ്റം സാധ്യമാക്കാനുമാണ്‌ ഭേദഗതികൾ ആത്യന്തികമായി ലക്ഷ്യമിടുന്നത്. നിയമ രംഗത്ത്‌ പ്രവർത്തിക്കുന്ന വിദേശ നിയമ സ്ഥാപനങ്ങൾക്കായി ഒരു നിയന്ത്രണ ചട്ടക്കൂട് നിലവിൽ വരുത്തുകയും രാജ്യത്ത് നിയമതൊഴിൽ ചെയ്യുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിന് വിദേശ ഓഫീസുകൾ പാലിക്കേണ്ട നിബന്ധനകൾ പുറത്തിറക്കുകയുമാണ്‌ ചെയ്തിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. നിയമ രംഗത്തെ തൊഴിലിന്റെ ആകർഷണീയത വർധിപ്പിക്കാനും നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത ഉയർത്താനും ഭേദഗതികൾ ലക്ഷ്യമിടുന്നു.തൊഴിലിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് സഹായിക്കുന്ന നിരവധി വ്യവസ്ഥകളും പുതിയ ഭേദഗതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് വക്കീൽ ലൈസൻസ് നേടുന്നതിന് ആവശ്യമായ പരിചയ കാലയളവ് മൂന്ന് വർഷത്തിൽ നിന്ന് രണ്ട‌ു വർഷമായി കുറച്ചു എന്നതാണ്‌ ഇതിൽ പ്രധാനം. നിയമ രംഗത്ത്‌ തൊഴിൽ സംരക്ഷണം ഉറപ്പ്‌വരുത്തുന്നതിനും നിലവാരം ഉയർത്തുന്നതിനും ഇത്‌ ഉപകരിക്കും. കൂടാതെ നിയന്ത്രണങ്ങൾ വർധിപ്പിക്കുന്നതിലൂടെ പ്രൊഫഷണൽ ഉത്തരവാദിത്തങ്ങൾ നിലനിർത്തുകയും ലൈസൻസില്ലാത്ത ഏജന്റുമാർ കേസ്‌ വാദിക്കാൻ അനുവദിക്കുന്ന വ്യവസ്ഥ എടുത്തുകളയുകയും ചെയ്യുന്നു.പുതിയ ഭേദഗതികളിൽ ഉൾപ്പെട്ട ഭരണസമിതിയിൽ നീതിന്യായ, വാണിജ്യ മന്ത്രാലയങ്ങളും സൗദി ബാർ അസോസിയേഷനും ഉൾപ്പെടുന്നു.

ജിദ്ദയില്‍ പൊളിച്ചുനീക്കുന്ന ചേരികളിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കും നവീകരണത്തിനായി ജിദ്ദയിലെ ചേരികള്‍ പൊളിച്ചുനീക്കുമ്പോള്‍ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിച്ച് നിലനിറുത്തുമെന്ന് അധികാരികള്‍ വ്യക്തമാക്കി. ജിദ്ദ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കല്‍ നടപടികള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചേരികളുടെ പല ഭാഗങ്ങളിലുമായി നിരവധ ചരിത്രപ്രാധാന്യമുള്ള വീടുകളും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. നീക്കം ചെയ്യപ്പെടുന്ന 7 ലധികം ചേരികളില്‍, ഓരോ പ്രദേശത്തുമായി ഏകദേശം 10 വീടുകളെങ്കിലുമുണ്ടെന്നാണ് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കുന്നത്. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളോട് ചേര്‍ന്നുള്ള ക്രമരഹിതമായ കെട്ടിടങ്ങള്‍ രണ്ട് ഘട്ടങ്ങളിലായാണ് നീക്കം ചെയ്യുക. വലിയ യന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും സഹായത്തോടെയാണ് ആദ്യഘട്ട പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. രണ്ടാം ഘട്ടത്തില്‍ തൊഴിലാളികളുടെ നേരിട്ടുള്ള സഹായത്തോടെയായിയിരിക്കും പ്രവൃത്തികള്‍ മുന്നോട്ടു കൊണ്ടു പോവുക. ഇത്തരത്തില്‍ കൃത്യമായ മാനദണ്ഡങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങളായതിനാല്‍ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.

സൗദിക്കും ബഹ്‌റൈനുമിടയിൽ യാത്രക്ക് ഹെൽത്ത് ഇ-പാസ്‌പോർട്ട്

ജുബൈൽ: സൗദി അറേബ്യക്കും ബഹ്‌റൈനും ഇടയിൽ യാത്ര സുഗമമാക്കുന്നതിന് ഹെൽത്ത് ഇ-പാസ്‌പോർട്ട് പുറത്തിറക്കി. ഇലക്ട്രോണിക് ഡോക്യുമെന്‍റ് സജീവമാക്കുന്നതിന് സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ബഹ്‌റൈനിലെ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റിയും തമ്മിലുള്ള ധാരണപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.കോവിഡ് പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കും വിദേശികളായ താമസക്കാർക്കും കിങ് ഫഹദ് കോസ്‌വേയിലുടനീളമുള്ള യാത്രയിൽ ആരോഗ്യ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാൻ ഇത് സഹായിക്കും. കഴിഞ്ഞവർഷം ജനുവരിയിലാണ് സൗദിയിൽ ഹെൽത്ത് പാസ്‌പോർട്ട് സംവിധാനം കൊണ്ടുവന്നത്. തവക്കൽന ആപ്പിലാണ് ഈ സംവിധാനമുള്ളത്. അതിനുശേഷം പി.സി.ആർ ഫലവും യാത്ര ഇൻഷുറൻസ് പോളിസിയും ഉൾപ്പെടുത്തി സംവിധാനം വിപുലീകരിച്ചു. പിന്നീട് ഹെൽത്ത് പാസ്‌പോർട്ടിനെ അതിർത്തി സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയായിരുന്നു. ബോർഡിങ് പാസ് നൽകുമ്പോൾ യാത്രക്കാരുടെ ആരോഗ്യനില പരിശോധിക്കും. യാത്ര ആവശ്യകതകൾ പ്രദർശിപ്പിക്കുന്നതിന് ഗതാഗത സംവിധാനങ്ങളുമായി സംയോജിപ്പിച്ചിട്ടുണ്ട്.ലോകമെമ്പാടുമുള്ള ഔദ്യോഗിക രേഖയായി അംഗീകരിക്കാൻ കഴിയുന്ന തരത്തിൽ ഹെൽത്ത് ഇ-പാസ്‌പോർട്ട് മെച്ചപ്പെടുത്തുകയാണ് അധികൃതരുടെ ലക്ഷ്യം. സൗദി സെൻട്രൽ ബാങ്കും ഹെൽത്ത് ഇൻഷുറൻസ് കൗൺസിലും അംഗീകരിച്ച ഇൻഷുറൻസ് പോളിസി ഡേറ്റ അവലോകനം ചെയ്യുന്നതിനായി ഹെൽത്ത് ഇ-പാസ്‌പോർട്ടിൽ കഴിഞ്ഞ ജൂലൈയിൽ ഒരു ഫീച്ചർ ഉൾപ്പെടുത്തിയിരുന്നു. ഇത് സൗദിക്ക് പുറത്തുള്ള യാത്ര നടപടികൾ സുഗമമാക്കുന്നതിനായിരുന്നു.നവംബറിൽ സൗദിയും ബഹ്‌റൈനും ഹെൽത്ത് പാസ്‌പോർട്ട് സജീവമാക്കുന്നതിനും തവക്കൽനക്കും ബഹ്‌റൈന്‍റെ ‘ബി അവെയർ’ ആപ്പിനുമിടയിൽ സാങ്കേതിക സംയോജനം സാധ്യമാക്കുന്നതിനുമുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. കിങ് ഫഹദ് കോസ്‌വേയിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുകയാണ് ഹെൽത്ത് ഇ-പാസ്‌പോർട്ടിന്‍റെ പ്രധാന ലക്ഷ്യം.

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ഉണ്ണി മുകുന്ദൻ, അഭിമാനമെന്ന് താരം

0

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ ഉണ്ണി മകുന്ദൻ.

താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിസ ലഭിച്ചതിൽ അഭിമാനമെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. “ഞാൻ നിരുപാധികമായി സ്നേഹിക്കുന്ന ഒരു രാജ്യത്ത് നിന്ന് ഗോൾഡൻ വിസ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു! ഈ മനോഹരമായ രാജ്യവും അത് നൽകുന്ന എല്ലാ അവസരങ്ങളും എന്നെ അത്ഭുതപ്പെടുത്തുന്നു.

ഭാവി ഇവിടെയുണ്ട്, ഇതിന്റെയെല്ലാം ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം!”, ഉണ്ണി മുകുന്ദൻ കുറിച്ചു. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസയുമായി രംഗത്തെത്തിയത്. അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് നസ്രിയയ്ക്കും ഫഹദിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും താര ദമ്പതികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ദുബായ് നൽകിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിക്കുകയും ചെയ്തിരുന്നു

മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ നേരത്തെ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.

വിനോദസഞ്ചാരം:ആനവണ്ടിയിൽ ‘കുവൈറ്റ് സിറ്റി’ കാണണോ?

0

ആനവണ്ടിയിൽ ‘കുവൈറ്റ് സിറ്റി’ കാണണോ? പോകാം മൂന്നാറിലേക്ക്. ആരും മൂക്കത്ത് വിരൽവയ്ക്കുന്ന വ്യത്യസ്ത തരം സ്ഥലപേരുകള്‍ ഇടുക്കിയിലുണ്ട്. സിറ്റികളുടെ പേരില്‍ സ്വദേശീയരെ അടക്കം വിദേശീയരെയും കൗതുകമുണർത്തും ഇടുക്കി.

മൈക്ക് സിറ്റി, കുട്ടപ്പൻ സിറ്റി, ആനക്കുളം സിറ്റി,കുരുവിള സിറ്റി,ബാലൻപിള്ള സിറ്റി, ആത്മാവ് സിറ്റി അങ്ങനെ നീളുന്നു. വീസ ഇല്ലാതെ പോകാവുന്ന,പേരിൽ അദ്ഭുതമായ മാങ്കുളത്തെ കുവൈറ്റ് സിറ്റിയിലേക്ക് യാത്ര തിരിക്കാം.

മാങ്കുളത്തെ ‘കുവൈറ്റ്’ സിറ്റിഅടിമാലിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു 25 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ മാങ്കുളമായി. പ്രകൃതിയൊരുക്കിയ മനംമയക്കും കാഴ്ചകളാണ് ഇവിടെ. മൂന്നാറിന്റെ അതേ ദൃശ്യചാരുതയാണ് മാങ്കുളത്തിന്. മൂന്നാറിലേതു പോലെ കെട്ടിടങ്ങൾ ഇല്ലാത്തതിനാൽ മാങ്കുളത്തിന്റെ പ്രകൃതി അൽപ്പംകൂടി പരിശുദ്ധമാണ്. മാങ്കുളത്താണ് കുവൈറ്റ് സിറ്റി. എങ്ങനെയാണ് ഈ സ്ഥലത്തിന് ഇൗ പേരു വന്നത് എന്നതിനെക്കുറിച്ച് കൃത്യമായ കഥകളൊന്നുമില്ല.

കുവൈറ്റ് സിറ്റിയിൽ ഏറ്റവുമധികം കുടിയേറ്റ കർഷകരാണ് താമസിക്കുന്നത്. പെരുമ്പൻകുത്തിന് സമീപം കുവൈത്ത് സിറ്റിയായി അറിയപ്പെടുന്നു. പ്രകൃതിയുടെ സൗന്ദര്യവും പേരിലെ കൗതുകവും അറിഞ്ഞുകേട്ട് എത്തുന്ന സഞ്ചാരികളുമുണ്ട്. കുവൈറ്റ് സിറ്റി’യിലെത്തുന്നതിനു മുമ്പ് കോഴിവിളക്കുത്ത് വെള്ളച്ചാട്ടമുണ്ട്. അതിമനോഹരമാണ് കാഴ്ച.

അടിമാലിയിൽ നിന്നും മാങ്കുളം വഴി കുവൈറ്റ് സിറ്റിയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. മാങ്കുളത്തെ കാഴ്ചകൾ കണ്ട് കുവൈറ്റ് സിറ്റിയിലേക്ക് ആനവണ്ടിയിൽ യാത്ര നടത്തണമെന്നുള്ളവർക്ക് അടിമാലിയിൽ എത്താം

ഇടുക്കിയിലെ സിറ്റികൾ∙

കുരുവിള സിറ്റി: രാജകുമാരി എന്ന സ്ഥലത്താണ് കുടിയേറ്റ കർഷകനായിരുന്ന തെക്കനാട്ട് കുരുവിളയുടെ പേരിലുള്ള ഈ സിറ്റി.∙

ഇലപ്പള്ളി സിറ്റി: സഞ്ചാരികളുടെ പ്രിയയിടമായ വാഗമൺ റൂട്ടിലാണ് ഇലപ്പള്ളി സിറ്റി. ∙

മൈക്ക് സിറ്റി: ലൗഡ്‌സ്പീക്കർ എന്ന സിനിമയിലൂടെ മലയാളക്കര കണ്ട സിറ്റി, ഉച്ചത്തിൽ സംസാരിക്കുന്ന നാട്ടുകാരനായ തൊമ്മിക്കുഞ്ഞിന്റെ വട്ടപ്പേരിൽ അറിയപ്പെടുന്ന സിറ്റി തോപ്രാംകുടിക്കു സമീപമാണ്.∙

സ്വപ്നാ സിറ്റി: മുതിരപ്പുഴക്കു സമീപമാണ് സ്വപ്നാ സിറ്റി.∙

വാക്കോടൻ സിറ്റി: ശാന്തൻപാറയ്‌ക്ക് മൂന്നു കിലോമീറ്റർ അകലെ കുന്നിൻചെരുവിൽ താമസമാക്കിയ വാക്കോട്ടിൽ വർക്കി എന്ന കർഷകന്റെ നാമത്തിൽ ഉണ്ടായ സിറ്റി.∙

പുട്ട് സിറ്റി: കാഞ്ചിയാർ പഞ്ചായത്തിലെ മേപ്പാറയിൽ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ഇഷ്‌ടഭക്ഷണമായ പുട്ട് വിളമ്പാൻ ഒരു ചെറിയ ചായക്കട ഉണ്ടായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ ഇവിടെ എത്തിത്തുടങ്ങി, പുട്ടും കടലയും കഴിക്കാൻ. പുട്ട് വിളമ്പിയിരുന്ന കട സ്‌ഥിതിചെയ്‌തിരുന്ന പ്രദേശം പിന്നീട് പുട്ടുസിറ്റിയായി.∙

വേങ്ങ സിറ്റി, കടുക്കാ സിറ്റി, പുന്ന സിറ്റി: രാജാക്കാടിന് എട്ടു കിലോമീറ്റർ അകലെ വേങ്ങ നിന്ന ഭാഗത്ത് കടമുറികൾ ഉയർന്നതോടെ വേങ്ങ സിറ്റി എന്നറിയപ്പെട്ടു. ഇതാണ് പിന്നീട് രാജകുമാരിയായി മാറിയത്. ഇവിടെനിന്നു വടക്കോട്ടു നീങ്ങിയ കുടിയേറ്റക്കാർ ചെന്നുനിന്നത് കടുക്കാമരങ്ങൾ നിന്ന ഒരു ദേശത്താണ്. ഇവിടെയും ചില പീടികകൾ ഉയർന്നുവന്നത് കടുക്കാ സിറ്റിയെന്ന പേരിന്റെ പിറവിക്കു കാരണമായി. എൻആർ സിറ്റിക്കു സമീപം പുന്നമരങ്ങൾ നിരനിരയായി നിന്ന ദേശം പുന്ന സിറ്റിയായി

വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

0

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന കൊഴുപ്പാണ്‌ ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഇടയാക്കുന്നത്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രതിസന്ധിയാണ് വയറിലെ കൊഴുപ്പ് കുറയ്ക്കൽ. വളരെ ബുദ്ധിമുട്ടേറിയതുമാണ് ഇത്. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…

ഒന്ന്…

പ്രോട്ടീൻ ആണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഉയർന്ന പ്രോട്ടീൻ ശരീരത്തിലെത്തുമ്പോൾ വയറുനിറഞ്ഞ പ്രതീതി ലഭിക്കാൻ സഹായിക്കുന്ന വിശപ്പ് കുറയ്ക്കുന്ന ഹോർമോൺ ശരീരത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇതുമൂലം വിശപ്പ് കുറയുന്നു. 

രണ്ട്…

സ്ട്രെസ്സ് കൂടുമ്പോൾ വയറിൽ കൊഴുപ്പ് അടിയുന്നതിന്റെ തോത് കൂടുമെന്നാണ് കണ്ടെത്തൽ. സ്ട്രെസ്സ് കൂടുമ്പോൾ അഡ്രീനൽ ഗ്രന്ഥികൾക്ക് ഉത്തേജനമുണ്ടാവുകയും സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോൾ ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യും. ഉയർന്ന നിലയിലുള്ള കോർട്ടിസോൾ വിശപ്പ് വർധിപ്പിക്കുന്നു. 

മൂന്ന്…

മധുരം അടങ്ങിയ ഉത്‌പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കൂടുതൽ ശരീരത്തിലെത്തുന്നത് നിരവധി  രോഗങ്ങൾക്ക് കാരണമാകും. ഹൃദ്രോഗങ്ങൾ, ടൈപ്പ് 2 ഡയബറ്റിസ്, അമിതവണ്ണം, ഫാറ്റിലിവർ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ഇത് കാരണമാകും. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കുന്നു. 

നാല്…

എയ്റോബിക് വ്യായാമങ്ങൾ അമിത കലോറി എരിച്ചുകളയുന്നു. ഇത് വയറിലെ കൊഴുപ്പ് കുറയാൻ സഹായിക്കും. ദിവസവും 30 മിനിറ്റ് വീതം വ്യായാമം ചെയ്യണം. എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്നത് വയറിലെ കൊഴുപ്പും അമിതഭാരവും കുറയുന്നതിന് സഹായിക്കും.

അഞ്ച്…

ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് വയറിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് കുറയാൻ സഹായിക്കും.

ഈ ഭക്ഷണങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും…

വണ്ണം കുറയ്ക്കാൻ ഡയറ്റും വ്യായാമവുമാണ് പലരും ചെയ്തു വരുന്നത്. ഭക്ഷണത്തിന്റെ അളവ് പരമാവധി കുറയ്ക്കുകയും ചെയ്യും. ഇതിലൂടെ ലക്ഷ്യം നേടാൻ കഴിയാതെ വരിക മാത്രമല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു.

ആപ്പിൾ…

അനാരോഗ്യകരമായ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) കുറയ്ക്കാൻ ആപ്പിൾ സഹായിക്കും. കലോറി കുറഞ്ഞ ആപ്പിളിൽ നാരുകളാൽ സമ്പന്നമാണ്. ഇത് ദഹന ആരോഗ്യം നിയന്ത്രിക്കുകയും വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. അതുവഴി ദിവസം മുഴുവൻ അധിക കലോറി ഉപഭോഗം കുറയ്ക്കും.

 ഗ്രീൻ ടീ…

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. ഗ്രീൻ ടീയിലെ കാറ്റെച്ചിന്റെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു.  ശരീരഭാരം കുറയ്ക്കുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമായ കഫീൻ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഓട്സ്…

ഓട്‌സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. കാരണം ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രോസസ് ചെയ്ത ഭക്ഷണത്തോടൊപ്പം ഓട്സ് കഴിക്കുന്നത്. ഓട്സ് ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നു. ദൈനംദിന ഭക്ഷണത്തിൽ അരകപ്പ് ഓട്സ് ചേർക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും.

ബദാം…

ബദാം ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ്. ഇത് മൊത്തത്തിലുള്ള ബോഡി മാസ് സൂചിക നിലനിർത്താനും കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല വയറിലെ കൊഴുപ്പ് കുറയ്ക്കാനും ബദാം മികച്ചതാണ്.

ശ്രദ്ധിക്കുക: ചിലരുടെ ശരീരത്തിൽ ചില ഭക്ഷണ പദാർത്ഥങ്ങൾ അലർജിയും മറ്റും പ്രശ്നങ്ങൾഉള്ളതിനാൽ മുകളിൽ ഉള്ള ആരോഗ്യ ടിപ്സ് ഉപയോഗിക്കുന്നതിന് മുമ്പായി ഒരു ഡയറ്റീഷന്റെ നിർദ്ദേശം സ്വീകരിക്കുക

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; വീട്ടിനുള്ളില്‍ വിഷവാതകത്തിന്‍റെ സാന്നിധ്യം

0

കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവില്‍ അച്ഛനും അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. സോഫ്റ്റ് വെയർ എഞ്ചിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്.

വീട്ടിനുള്ളില്‍ വിഷവാതകം നിറച്ച് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തി.

ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാഞ്ഞതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്

അലോട്ട്‌മെന്റ് 21ന് പ്രസിദ്ധീകരിക്കും

ബി.എസ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ  കോഴ്‌സുകളിൽ സ്‌പെഷ്യൽ അലോട്ട്‌മെന്റിലേക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ അലോട്ട്‌മെന്റ് 21 ന് പ്രസിദ്ധീകരിക്കും. സ്‌പെഷ്യൽ അലോട്ട്‌മെന്റിനുള്ള രജിസ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും ഫെബ്രുവരി 20 വൈകിട്ട് അഞ്ച് മണി വരെ www.lbscentre.kerala.gov.in വഴി ഓൺലൈനായി ചെയ്യാം.  

 അലോട്ട്‌മെന്റ് ലഭിക്കുന്നവർ 23 നകം ഫീസ് അടച്ചശേഷം അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മാത്രമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് രജിഷ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും ഫെബ്രുവരി 25, 26 തീയതികളിൽ ഓൺലൈനായി നടത്താം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560363,64.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

0

01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതൽ ഏപ്രിൽ 30 വരെയുളള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും.


ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവ്വം ജോലിയിൽ  ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിന് അർഹത ഉണ്ടായിരിക്കില്ല.
പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടലായ www.eemployment.kerala.gov.in മുഖേനയും, വകുപ്പിന്റെ മൊബൈൽ അപ്ലിക്കേഷൻ വഴിയും നടത്താം