spot_img
Saturday, June 13, 2026
Home Blog Page 7

എസ്.എസ്.എൽ.സി പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

0

തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന വിവിധ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചു. എസ്.എസ്.എൽ.സി (SSLC), എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (THSLC), എ.എച്ച്.എസ്.എൽ.സി (AHSLC) എന്നീ പരീക്ഷകളുടെ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https :// pareekshabhavan.kerala. gov.in ലും താഴെ പറയുന്ന വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാണ്. എസ്.എസ്.എൽ.സി: https :// sslcexam.kerala.gov.i n/ ടി.എച്ച്.എസ്.എൽ.സി: https:// thslcexam.kerala. gov.in/thslc/ എസ്.എസ്.എൽ.സി (എച്ച്.ഐ): https:// sslchiexam.kerala.gov .in/ എ.എച്ച്.എസ്.എൽ.സി: https://ahslcexam. kerala.gov.in/.

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

0

കോഴിക്കോട് :കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരുണ്ടെന്നും ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14 പേര്‍ ബന്ധുക്കള്‍ രോഗിയുടെ ബന്ധുക്കളാണ്. സമ്പര്‍ക്ക പട്ടികയില്‍ പെട്ട രണ്ട് പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിപ്പെട്ടവരെന്നും കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

രോഗം പകര്‍ന്നത് വവ്വാലില്‍ നിന്നെന്ന് സംശയിക്കുന്നതായും കെ മുരളീധരന്‍ പറഞ്ഞു. മെയ് മുതല്‍ സെപ്റ്റംബര്‍ വരെ വവ്വാലുകളടെ പ്രജനന കാലമാണ്. രോഗ ബാധിതനായ വ്യക്തി ഗോഡൗണ്‍ വൃത്തിയാക്കിയപ്പോള്‍ വവ്വാലിന്റ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. കൂടെയൊരു സഹായി ഉണ്ടായിരുന്നു – അദ്ദേഹം പറഞ്ഞു. നിപയെ പറ്റി പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ പറഞ്ഞത് ഇപ്പോള്‍ ബാധകമല്ലെന്നും ഇപ്പോള്‍ ആരോഗ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസ്റ്റ് ബസ് ഇനി ‘കളറാകും’; വെള്ള നിറം മാറ്റാൻ ശുപാർശ.

0

തിരുവനന്തപുരം : സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറം മാത്രമാക്കിയ ഉത്തരവ് ഭേദഗതി ചെയ്‌തേക്കും. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇതുമായി ബന്ധപ്പെട്ട പുതിയ ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. ബസിന് പല നിറങ്ങളാകാമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിലപാടെടുത്തത്. വെള്ളനിറം വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. നിറം മാറ്റം പ്രാബല്യത്തില്‍ വരണമെങ്കില്‍ സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തണം. 2022 ഒക്ടോബറില്‍ വടക്കാഞ്ചേരി ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഒന്‍പതുപേര്‍ മരിച്ചതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്. അപകടത്തിന് പിന്നാലെ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലായിരുന്നു ഈ തീരുമാനം.

ടൂറിസ്റ്റ് ബസുകളില്‍ സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും ഗ്രാഫിക്സുകളും ഉപയോഗിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു.തുടര്‍ന്ന്, ബസുകളിലെ അമിത ലൈറ്റുകളും ഗ്രാഫിക്‌സുകളും സ്പീക്കറുകളും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. വെള്ളനിറം മറ്റ് ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടുമെന്നതിനാലാണ് തിരഞ്ഞെടുത്തത്.

സൗജന്യ യാത്ര ഈ ബസുകളിൽ; സ്പോൺസർ ചെയ്യാനും അവസരം; വികസന സമിതികൾ വരും.

0

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറി ബസുകളിൽ സ്ത്രീകള്‍ക്കു സൗജന്യ യാത്ര ലഭ്യമാകുമെന്ന് ഗതാഗത മന്ത്രി സി.പി.ജോണ്‍. ഫാസ്റ്റ് മുതലുള്ള വിഭാഗത്തില്‍ സൗജന്യമുണ്ടാകില്ല. മലബാറില്‍ ഓര്‍ഡിനറി ബസുകള്‍ കുറവാണെന്ന പരാതി പരിഗണിക്കും. സൗജന്യയാത്ര സര്‍ക്കാര്‍ പദ്ധതിയാണ്. അതു കെഎസ്ആര്‍ടിസി വഴി നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു. 15ന് സെന്‍ട്രല്‍ യൂണിറ്റില്‍ മുഖ്യമന്ത്രി വി.ഡി.സതീശനാണ് സൗജന്യ യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.

സെന്‍ട്രല്‍ ബസ് ടെര്‍മിനലിനു മുന്നില്‍ വലിയ പന്തല്‍ ഉള്‍പ്പെടെ സജ്ജമാക്കി പരിപാടി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാരും കെഎസ്ആര്‍ടിസിയും. ടൗണ്‍ ടു ടൗണ്‍ ബസുകളിലും സിറ്റി ഓര്‍ഡിനറികളിലും കൂടി സൗജന്യയാത്ര അനുവദിക്കുമെന്ന് കെഎസ്ആർടിസി അധികൃതര്‍ അറിയിച്ചു.ബസില്‍ കയറുന്ന സ്ത്രീകള്‍ക്കു സീറോ ടിക്കറ്റ് നല്‍കുമെന്നു മന്ത്രി പറഞ്ഞു. എത്ര സ്ത്രീകള്‍ കയറി എന്നതിനു കണക്ക് വേണ്ടതിനാലാണ് ഇത്. ടിക്കറ്റിനു 13 പൈസ ചെലവുണ്ട്.

ടിക്കറ്റിനു പുറത്ത് പരസ്യം ഉള്‍പ്പെടുത്തുന്ന കാര്യവും ആലോചനയിലുണ്ട്. ആശുപത്രികളുടെ മാതൃകയില്‍, പ്രാദേശിക തലത്തില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസി വികസന സമിതികൾ രൂപീകരിക്കുന്നതും ചര്‍ച്ചയിലുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തിലുള്ള ഗ്രാമവണ്ടികളുടെ എണ്ണം വര്‍ധിപ്പിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കും. കോവിഡ് കാലത്ത് നിന്നു പോയ ലാഭകരമായ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതു പരിശോധിക്കാന്‍ എംഡിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ ആശങ്ക ഗൗരവത്തോടെ കാണുന്നുവെന്നും അതു സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.2024 ഒക്‌ടോബറിലെ കണക്കനുസരിച്ച് കെഎസ്ആര്‍ടിസിക്കും സ്വിഫ്റ്റിനുമായി സംസ്ഥാനത്ത് ആകെ 5523 ബസുകളാണുള്ളത്. കെഎസ്ആര്‍ടിസിയുടെ 5089 ബസുകളില്‍ 3239 എണ്ണം ഓര്‍ഡിനറിയാണ്. ഫാസ്റ്റ് പാസഞ്ചര്‍– 1150, സൂപ്പര്‍ ഫാസ്റ്റ് –349, സൂപ്പര്‍ എക്‌സ്പ്രസ്– 39, സൂപ്പര്‍ ഡീലക്‌സ്– 119, എസി –193 എന്നിങ്ങനെയാണ് ബസുകളുടെ എണ്ണം. ഇതില്‍ 1117 ബസുകള്‍ പതിനഞ്ചു വര്‍ഷം പിന്നിട്ടവയാണ്.

2025 മാര്‍ച്ചിലെ കണക്കനുസരിച്ച് തിരുവനന്തപുരത്ത് 920 ബസുകള്‍ 1186 സര്‍വീസുകളാണ് നടത്തുന്നത്. അതേസമയം കാസര്‍കോട്ട് 151 ബസുകള്‍ 136 സര്‍വീസുകളും മലപ്പുറത്ത് 154 ബസുകള്‍ 130 സർവീസുമാണ് നടത്തുന്നത്. 2024-25ല്‍ കെഎസ്ആര്‍ടിസിയുടെ വരുമാനം 2512 കോടി രൂപയാണ്. ചെലവ് 2756.20 കോടിയും. നിലവില്‍ 125 കോടി രൂപയാണ് സര്‍ക്കാര്‍ എല്ലാ മാസവും കെഎസ്ആര്‍ടിസിക്കു നല്‍കുന്നത്. സ്ത്രീസൗജന്യ യാത്ര നടപ്പാക്കാന്‍ 70 കോടി കൂടി സര്‍ക്കാര്‍ കൊടുക്കും.

താമരശ്ശേരി ചുരത്തിൽ വീണ്ടും കടുത്ത ഗതാഗതക്കുരുക്ക്: ആറാം വളവിൽ കെഎസ്ആർടിസി ബസ് തകരാറിലായി.

0

താമരശ്ശേരി: ശക്തമായ മഴയ്ക്കിടെ താമരശ്ശേരി ചുരത്തിൽ വീണ്ടും കടുത്ത ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിൽ വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി (തീർത്ഥാടനയാത്ര) സ്പെഷ്യൽ ബസ് തകരാറിലായതാണ് തടസ്സത്തിന് കാരണമായത് . ഇതേതുടർന്ന് രണ്ടാം വളവ് മുതൽ മുകളിലേക്ക് കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.നിലവിൽ ആറാം വളവിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പണി നടക്കുന്നതിനാൽ ഇവിടെ വീതി വളരെ കുറവാണ്. ഈ ഇടുങ്ങിയ ഭാഗത്ത് തന്നെ ബസ് കേടായി കിടക്കുന്നത് മൂലം ഇരുവശങ്ങളിലേക്കുമുള്ള വലിയ വാഹനങ്ങളുടെ യാത്ര പൂർണ്ണമായും തടസ്സപ്പെടാനാണ് സാധ്യത.

ആറാം വളവിൽ വലിയ വാഹനങ്ങൾ തകരാറിലാകുന്നതും തുടർന്ന് ചുരം മണിക്കൂറുകളോളം നിശ്ചലമാകുന്നതും ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ചുരത്തിലെ ഈ നിത്യനരകത്തിന് എന്നാണ് ഒരു ശാശ്വത പരിഹാരം ഉണ്ടാകുക എന്ന ചോദ്യമാണ് യാത്രക്കാരും നാട്ടുകാരും ഒരുപോലെ ഉയർത്തുന്നത്. അടിയന്തരമായി ബസ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മരം കടപുഴകി വീണു; വൻ അപകടം ഒഴിവായി.

0

താമരശ്ശേരി :* താലൂക്ക് ആശുപത്രി അങ്കണത്തിൽ മരം കടപുഴകി വീണു. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ വീശിയടിച്ച ശക്തമായ കാറ്റിലാണ് ആശുപത്രി മുറ്റത്തുണ്ടായിരുന്ന വലിയ മരം കടപുഴകിയത്.മരം വീണത് ആശുപത്രിയുടെ അത്യാഹിത വിഭാഗം (Emergency Wing) കെട്ടിടത്തിന് സമീപത്തേക്കാണ്. സംഭവസമയത്ത് ആശുപത്രി മുറ്റത്ത് ആളുകളോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായത് ആശുപത്രി അധികൃതരും നാട്ടുകാരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഇനി ജയില്‍ ബിരിയാണിക്ക് 80 രൂപ, ചപ്പാത്തിക്ക് 30 രൂപ ; സാധാരണക്കാര്‍ക്ക് അടിയായി വില വര്‍ധന.

0

തളിപ്പറമ്പ് : ശിക്ഷാതടവുകാരുണ്ടാക്കി ജയില്‍വകുപ്പ് വില്‍ക്കുന്ന ഗുണമേന്മയും വിലക്കുറവും ഉണ്ടായിരുന്ന ജയില്‍ ബിരിയാണിക്ക് 10 രൂപ വർധിപ്പിച്ചു.കണ്ണൂർ സെൻട്രല്‍ ജയില്‍ തയ്യാറാക്കു ന്ന ഫ്രീഡം ഫുഡ്സ് ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ ആവശ്യക്കാരുള്ള ചിക്കൻ ബിരിയാണിക്കാണ് കഴിഞ്ഞ ദിവസം മുതല്‍ ഒറ്റയടിക്ക് കൂട്ടിയത് 10രൂപയാണ്. ഹോട്ടലുകളിലെ വൻ വിലക്കയറ്റത്തില്‍ നിന്ന് സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ജയില്‍ ബിരിയാണി. ബിരിയാണിക്കും ചപ്പാത്തിക്കും വൻ വില്പപനയാണ്.ഹോട്ടല്‍ വിലക്കയറ്റത്തിന് താങ്ങായി നില്‍ക്കുന്നതിനിടെയാണ് ബിരിയാണിക്ക് മുന്നറിയിപ്പില്ലാതെ വില കൂട്ടിയത്. 2014 മുതല്‍ 65രൂപ വിലയുണ്ടായിരുന്ന ബിരിയാണിക്ക് 2024ല്‍ 70 രൂപയാക്കി. ഭരണം മാറിയതോടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ 10രൂപ കൂട്ടി 80 ആക്കിയത്. വിലവർധിപ്പിച്ചത് വില്പനയെ സാരമായി ബാധിച്ചു. ഏറ്റവും കൂടുതല്‍ ബിരിയാണി വില്‍പന നടത്തുന്ന സ്റ്റാളാണ് തളിപ്പറമ്പ് ബസ്സ്സ്റ്റാൻഡിലേത്. 70 രൂപയുമായി വരുന്നവരോട് 10രൂപ കൂടി ആവശ്യപ്പെടുമ്പോള്‍ വാങ്ങാതെ പോകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് വില്‍പനക്കാരൻ പറഞ്ഞു.

അത്ഭുതകരമായ രക്ഷപ്പെടുത്തൽ: നടുറോഡിൽ ഇഴഞ്ഞ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു, കൈയ്യടി നേടി ബസ് ജീവനക്കർ.

0

കൊണ്ടോട്ടി: റോഡിൽ അപ്രതീക്ഷിതമായി കണ്ട പിഞ്ചുകുഞ്ഞിനെ സമയോചിതമായി ഇടപെട്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് മാതൃകയായിരിക്കുകയാണ് സഫാ മർവാ ബസ്സിലെ ജീവനക്കാർ. പുളിക്കൽ റോഡിൽ വലിയപറമ്പിൽ വെച്ചാണ് ഹൃദയഭേദകമായ ഈ സംഭവം നടന്നത്.പുതിയിടത്ത് പറമ്പ് – ഫറോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന സഫാ മർവാ ബസ് ഓടിച്ചുപോകുന്നതിനിടെയാണ്, തിരക്കേറിയ റോഡിന്റെ മധ്യഭാഗത്തായി ഒരു പിഞ്ചുകുഞ്ഞ് മുട്ടിലിഴയുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്.

അപ്രതീക്ഷിതമായി കണ്ട ഈ കാഴ്ചയിൽ ഒട്ടും സമയം കളയാതെ, വളരെ സമയോചിതമായി ഡ്രൈവർ ശ്രീ. രാമചന്ദ്രൻ ബസ് ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു.ഉടനടി കണ്ടക്ടർ ശ്രീ. നവാസ് ബസിൽ നിന്നും ഇറങ്ങി ഓടിച്ചെന്ന് കുഞ്ഞിനെ വാരിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഇരുവരുടെയും മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. ബസ്സിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.ദൃശ്യങ്ങൾ കണ്ടവരാരും തന്നെ ശ്വാസം അടക്കിപ്പിടിക്കാതെ ഇതു കണ്ടുനിൽക്കില്ല. റോഡിൽ വാഹനങ്ങൾക്കിടയിൽ മരണത്തെ മുന്നിൽ കണ്ട കുഞ്ഞിനെ അത്ഭുതകരമായാണ് ജീവനക്കാർ രക്ഷപ്പെടുത്തിയത്.

“അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക” എന്ന ഡ്രൈവിങ്ങ് തത്വം അക്ഷരംപ്രതി നടപ്പിലാക്കിയാണ് ഇവർ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. വലിയ അപകടം ഒഴിവാക്കിയ ഡ്രൈവർ രാമചന്ദ്രനെയും കണ്ടക്ടർ നവാസിനെയും അഭിനന്ദനങ്ങളുടെ പ്രവാഹമാണ് മോട്ടോർ വാഹന വകുപ്പിൻ്റെയും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡ്രൈവർമാരും മറ്റ് വാഹനയാത്രക്കാരും ഏതു നിമിഷവും ജാഗ്രത പാലിക്കണം എന്ന വലിയൊരു സന്ദേശം കൂടിയാണ് ഈ സംഭവം നൽകുന്നത്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളത്തും തൃശൂരും ഇന്ന് ഓറഞ്ച് അലേര്‍ട്ട്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ തുടരുന്നതിനാല്‍ എറണാകുളത്തും ഇടുക്കിയിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 8.30 മുതല്‍ നാളെ രാത്രി 11.30 വരെ 0.8 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5.30 വരെ 1.3 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം ഇനി ‘ഹാപ്പിനസ് സെന്റർ’; ലോകോത്തര മാതൃകയാക്കാൻ മാസ്റ്റർ പ്ലാൻ.

0

കോഴിക്കോട്: പരമ്പരാഗതമായ മാനസികരോഗ ചികിത്സാ സങ്കൽപ്പങ്ങളിൽ നിന്നും മാറി, രോഗികൾക്ക് ആശ്വാസവും സന്തോഷവും അന്തസ്സും പുനരധിവാസവും ഉറപ്പാക്കുന്ന പുതിയൊരു വികസന മാതൃകയിലേക്ക് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം മാറുന്നു. കുതിരവട്ടത്തെ അത്യാധുനിക സൗകര്യങ്ങളുള്ള ലോകോത്തര നിലവാരത്തിലുള്ള ‘മെന്റൽ ഹാപ്പിനസ് സെന്റർ’ ആക്കി മാറ്റുന്നതിനുള്ള അത്യാകർഷകമായ പദ്ധതിയുടെ വിശദമായ രൂപരേഖ ആരോഗ്യ മന്ത്രി കെ. മുരളീധരന് കൈമാറി.

ഫൈസൽ ബാബു എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ പിന്തുണയോടെയാണ് സംസ്ഥാനത്തെ ഏറ്റവും പ്രമുഖമായ ഈ കൗൺസിലിംഗ്-മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനായുള്ള റോഡ് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്.നിർദ്ദേശത്തോട് വളരെ അനുകൂലമായാണ് ആരോഗ്യ മന്ത്രി പ്രതികരിച്ചതെന്ന് ഫൈസൽ ബാബു എംഎൽഎ വ്യക്തമാക്കി.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്രമായ മാറ്റം അനിവാര്യമാണെന്ന് അംഗീകരിച്ച മന്ത്രി, പദ്ധതിയെ സർക്കാർ അതീവ ഗൗരവത്തോടെ കാണുമെന്നും ഇതിനാവശ്യമായ ഔദ്യോഗിക അനുമതികൾ എത്രയും വേഗം ലഭ്യമാക്കുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. കേവലം മരുന്നുകളിലും ക്ലിനിക്കൽ ഇടപെടലുകളിലും മാത്രം ഒതുങ്ങുന്നതല്ല പുതിയ കാലത്തെ മാനസികാരോഗ്യ പരിചരണമെന്നും, രോഗികൾക്ക് സമാധാനവും പ്രതീക്ഷയും സന്തോഷവും നൽകുന്ന അന്തരീക്ഷമാണ് ആവശ്യമെന്നതുമാണ് ഈ പുതിയ പദ്ധതിയുടെ അടിസ്ഥാന തത്വം.

നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വികസന പദ്ധതി പ്രകാരം കുതിരവട്ടത്ത് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾക്കും രോഗീ സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾക്കും പുറമെ വലിയ രീതിയിലുള്ള പ്രകൃതിഭംഗിയും ആനിമേഷനുകളും ഉൾക്കൊള്ളുന്ന ലാൻഡ്‌സ്‌കേപ്പിംഗും പരിസ്ഥിതി സൗഹൃദ നിർമ്മിതികളും ഒരുക്കും. ഇത് രോഗികളുടെ മാനസികമായ വീണ്ടെടുപ്പിനും വൈകാരികമായ രോഗശാന്തിക്കും വലിയ രീതിയിൽ സംഭാവന ചെയ്യും. കുതിരവട്ടത്തിന്റെ സമ്പന്നമായ പാരമ്പര്യവും വരുംകാല സാധ്യതകളും പ്രയോജനപ്പെടുത്തി ഇതിനെ കേവലമൊരു ആശുപത്രി എന്നതിനപ്പുറം രോഗമുക്തിയും പുനരധിവാസവും ജീവിതനിലവാരവും ഉയർത്തുന്ന ഒരു ആഗോള മാതൃകാ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.